കലാപത്തിന് അഞ്ചാണ്ട്: മുസഫർനഗറിലെ അവശേഷിപ്പുകൾ
text_fieldsപശ്ചിമ ഉത്തർപ്രദേശിനെ പിടിച്ചുലച്ച മുസഫർനഗർ കലാപം നടന്നിട്ട് ഇൗ മാസം അഞ്ചുവ ർഷം തികഞ്ഞു. 2013ൽ നടന്ന കലാപത്തിൽ ആയിരക്കണക്കിന് മുസ്ലിംകൾക്കാണ് പലായനം ചെേയ്യണ്ടിവന്നത്. അക്രമത്തിനും കൂട്ടബലാത്സംഗത്തിനും മറ്റും ഇരയായവർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. അടുത്തകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും ഭീതിജനകമായ കലാപങ്ങളിലൊന്നാണ് മുസഫർനഗറിലേത്.
കലാപത്തിനു ശേഷം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിെല ഒരു സംഭവം ഒാർമവരുന്നു. കലാപം വ്യാപിപ്പിക്കുന്നതിൽ നല്ല പങ്കുവഹിച്ച വ്യാജ വിഡിയോയിൽ വന്ന ദൃശ്യങ്ങൾ ശരിയാണെന്നാണ് അന്തരിച്ച ബി.ജെ.പി നേതാവ് ഹുകും സിങ് 400ലധികം വരുന്ന സദസ്യരോട് വ്യക്തമാക്കിയത്. വാസ്തവത്തിൽ 2010ൽ മറ്റൊരു ദക്ഷിണേഷ്യൻ രാജ്യത്ത് രണ്ട് യുവാക്കളെ മർദിച്ചവശരാക്കുന്നതിെൻറ ദൃശ്യമാണ് വിഡിയോയിലേതെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുസഫർ നഗറിലെ രണ്ട് ഹിന്ദു യുവാക്കളെ ഇതര സമുദായത്തിലെ ആളുകൾ തല്ലിക്കൊന്നുവെന്ന് പ്രചരിപ്പിക്കാൻ ഹുകും സിങ് ആയുധമാക്കിയത് ഇൗ വിഡിയോ ആണ്. മുസ്ലിം വിരുദ്ധ മുദ്രാവാക്യവുമായി ജനക്കൂട്ടം തെരുവിലിറങ്ങി കാട്ടിയ പേക്കൂത്ത് മറക്കാൻ വയ്യ.
മുസഫർനഗറിൽ നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായെന്ന് മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഏഴെണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പലായനത്തെതുടർന്ന് പുനരധിവാസ കോളനികളിൽ കഴിയുന്ന ഇവർ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് കേസ് മുേന്നാട്ടുകൊണ്ടുപോകുന്നത്. മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും ആക്ടിവിസ്റ്റുകളുമാണ് ഇവർക്ക് തുണ. എന്നിരുന്നാലും നീതി ലഭിക്കുമെന്ന് തങ്ങൾക്ക് പ്രതീക്ഷിയില്ലെന്നാണ് ഇക്കൊല്ലം ആഗസ്റ്റിൽ ഇവരിൽ ചിലരെ നേരിട്ട് കണ്ടപ്പോൾ ലഭിച്ച മറുപടി. മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ഒരാൾക്കും ശിക്ഷ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരിൽ കൂടുതലും പ്രബല സമുദായമായ ജാട്ട് വിഭാഗത്തിൽപെട്ടവരായിരുന്നു. ആരുടെയും പിന്തുണയില്ലാതെ, പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന ഒരു സമുദായത്തിനുനേരെ ഭീഷണിമുഴക്കി അവർ പുറത്ത് സ്വൈരവിഹാരം നടത്തുന്നു. ഇതിനിടയിൽ ഇരകൾക്ക് എന്ത് പ്രതീക്ഷയാണുള്ളത്. കൂട്ട ബലാത്സംഗത്തിനിരയായി എഫ്.െഎ.ആർ ഫയൽ ചെയ്ത ഏഴുപേരിൽ ഒരാൾ 2016ൽ പ്രസവത്തെതുടർന്ന് മരിക്കുകയും ചെയ്തു.
മുസഫർനഗർ കലാപത്തിലെ ഇരകളെ പാർപ്പിച്ച പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ വേദനജനകമായ അനുഭവമാണ് നേരിടേണ്ടിവന്നത്. ചെയ്യാത്ത കുറ്റത്തിന് ആട്ടിയോടിക്കപ്പെട്ട് ചേരിയിൽ കഴിയേണ്ടിവരുന്ന ഹതഭാഗ്യർ, മുസഫർനഗറിലും ഷംലി ജില്ലയിലുമുള്ള ഇൗ കോളനികളിൽ ശുദ്ധമായ കുടിവെള്ളമോ ശൗചാലയമോ പോലുമില്ല. ഇദ്രീസ് ബേഗ് ബിഹാർ, ഫലാഹെ ആം എന്നീ കോളനികളിൽ മൂന്നാമതും സന്ദർശനം നടത്തിയപ്പോൾ ഒരു കൊല്ലം മുമ്പ് കണ്ടതിനേക്കാൾ യാതൊരു വ്യത്യാസവും അനുഭവപ്പെട്ടില്ല. അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് ഒേട്ടറെ കുടുംബങ്ങൾ ഇവിടെ കഴിയുന്നത്. എല്ലാ കടലാസുകളും ശരിയായിട്ടും 191ഒാളം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെക്കുറിച്ച് കന്ധ്ലയിലെ അഷ്കർ ഇന്ത്യ ഫൗണ്ടേഷൻ മേധാവി അഖ്തർ ചൗധരി പറയുകയുണ്ടായി. പരാതിക്കാരിലൊരാളായ യാമിൻ അഹ്മദിന് പിതാവിന് നഷ്ടപരിഹാരം നൽകിയതിനാൽ മകന് തരാൻ കഴിയില്ലെന്ന വിചിത്രമായ മറുപടിയാണ് യു.പി സർക്കാർ നൽകിയത്. യാമിെൻറ പിതാവാകെട്ട 40 വർഷം മുമ്പ് മരിച്ചുപോയതുമാണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങൾ നിരത്താനുണ്ട്.
ഇത്തരം കലാപങ്ങൾ സ്ത്രീകളെ എത്രമാത്രം പാർശ്വവത്കരിക്കുന്നു എന്നതാണ് ചോദ്യം. മുസഫർനഗറിൽ ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ കഴിഞ്ഞവർഷം എന്നോട് അവരുടെ അവസ്ഥ വിവരിച്ചിരുന്നു. കലാപത്തിന് മുമ്പ് ഫുഗാന ഗ്രാമത്തിലെ വയലുകളിൽ പണിക്കുപോയിരുന്ന ഇവർ ഇപ്പോൾ കോളനിയിൽ തളച്ചിട്ട അവസ്ഥയിലാണ്. സാമുദായിക കലാപങ്ങളിൽ അക്രമികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് സ്ത്രീകളുടെ ശരീരമാണ്. ഒരു സമുദായത്തെ അത്യധികം അവമതിക്കാനുള്ള ആയുധമായി ഇതിനെ കാണുന്നു. മുസഫർനഗറിൽ വേട്ടക്കാരിൽ കൂടുതലും ജാട്ട് സമുദായക്കാരും ബലാത്സംഗത്തിന് ഇരയായത് മുഴുവനും മുസ്ലിം സ്ത്രീകളുമാണ്.
മുസഫർനഗറിലെ സ്ത്രീകൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതുപോലെയാണ് കഴിഞ്ഞുകൂടുന്നതെന്ന് ആക്ടിവിസ്റ്റായ രഹ്ന അദീബ് പറയുന്നു. എവിടെനിന്നും പിന്തുണ ലഭിക്കാത്തതിനാൽ യാതൊരു മാറ്റവും ഇനി വരാൻ പോകുന്നില്ലെന്ന് സ്ത്രീകൾ കരുതുന്നു. ലൈംഗിക അതിക്രമണങ്ങൾക്കിരയായ സ്ത്രീകൾ പഴയ അവസ്ഥയിലാവുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുറ്റവാളികളിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നതും എഫ്.െഎ.ആറിൽ പേരുള്ള എല്ലാവരും സ്വതന്ത്രവിഹാരം നടത്തുന്നുവെന്നതും കൂടുതൽ ഭയം ജനിപ്പിക്കുന്നു.
മുസഫർനഗറിൽ ഇരകൾ ഒത്തുതീർപ്പിന് സമ്മതിച്ചുവെന്നും അവർക്ക് പണം കിട്ടിയെന്നും അഭ്യൂഹവും മാധ്യമങ്ങളിൽ വാർത്തകളുമുണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നമുക്കാർക്കും നിസ്സഹായരായ ഇൗ കുടുംബങ്ങളെ ചോദ്യം ചെയ്യാനാവില്ല. അവർക്ക് നീതി ലഭിക്കാത്തതിെൻറ ഉത്തരവാദിത്തം നാം കൂട്ടായി ഏറ്റെടുക്കേണ്ടതുണ്ട്.
(സ്വതന്ത്ര മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.