‘മാധ്യമ’ത്തിെൻറ ഉത്തമ സുഹൃത്ത്
text_fields‘മാധ്യമം’ തിരുവനന്തപുരം എഡിഷൻ ആലോചിക്കുന്ന കാലം. കൊച്ചിയിൽ അച്ചടിക്കുന്ന പത്രം തിരുവനന്തപുരത്ത് വിതരണ ം ചെയ്യുന്നതിലെ കാലതാമസംമൂലം പ്രചാരത്തിൽ വേണ്ടത്ര മുന്നേറാനാവാത്ത അവസ്ഥ മറികടക്കാനുള്ള ആലോചനയിലാണ് മാനേ ജ്മെൻറ്. സ്വന്തം പ്രസ് തുടങ്ങി മോഹം സഫലമാക്കാൻ കഴിയില്ല. എങ്ങനെയെങ്കിലും എഡിഷൻ തുടങ്ങണെമന്ന ചിന്തയു മായി തിരുവനന്തപുരത്ത് എത്തിയ അന്നെത്ത എഡിറ്റർ വി.കെ. ഹംസ ഏതെങ്കിലും പത്രത്തിെൻറ പ്രസിൽ അച്ചടിക്കാനുള്ള സാധ്യത ചോദിച്ചപ്പോൾ എനിക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ: ‘കേരളകൗമുദി’! മത്സരസാധ്യതയുള്ള ഒരു പത്രം സമ് മതിക്കുമോയെന്ന് എഡിറ്റർക്ക് സംശയം. എന്നാൽ, ആശങ്ക വേണ്ടെന്ന് പറഞ്ഞത്, കൗമുദി എഡിറ്റർ ഇൻ ചീഫായിരുന്ന എം.എസ് . മണി സാറിെൻറ സ്വഭാവരീതി അറിയുന്നതിനാലാണ്. എങ്കിലും എഡിഷൻ തുടങ്ങുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ലെന് നും ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമേ ഉണ്ടാകൂ എന്നുമുള്ള തോന്നലും അതിനുള്ള സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
വിളിച്ചപ്പോൾ യോഗത്തിലായിരുന്ന മണിസാർ ഇടയിൽ കാര്യം ചോദിച്ചു. പത്രം പ്രിൻറ് ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ തിരിച്ചു വിളിക്കാമെന്നായി. അൽപസമയത്തിനകം മറുവിളി. തിരുവനന്തപുരത്ത്, എഡിറ്ററുണ്ടെന്നും കൗമുദിയിൽ പ്രിൻറിങ്ങിന് താൽപര്യമുണ്ടെന്നും പറഞ്ഞു. ഇവിടെ വന്നാൽ സംസാരിക്കാമെന്നായിരുന്നു മറുപടി. അപ്പോൾതന്നെ പേട്ടയിലേക്കു തിരിച്ചു. കൗമുദി പ്രസിൽ അന്ന് ഇന്ത്യൻ എക്സ്പ്രസ്കൂടി അച്ചടിക്കുന്നുണ്ട്. അതിനാൽ, ആ പ്രസ് ഒഴിവില്ല. മാത്രമല്ല, മറ്റൊരു മലയാള പത്രവും അച്ചടിക്കേെണ്ടന്ന നിലപാടിലാണ് കൗമുദി മാനേജ്മെൻറ് എന്നും പറഞ്ഞു. മാധ്യമം വന്നാൽ കൗമുദിയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടോ എന്ന എഡിറ്ററുടെ കുസൃതിച്ചോദ്യത്തിന് മത്സരമുണ്ടാകുന്നത് നല്ലതല്ലേ എന്നായിരുന്നു മറുപടി. ‘മത്സരമുണ്ടായാൽ എെൻറ പത്രം കൂടുതൽ മെച്ചപ്പെടുകയേയുള്ളൂ.’ അങ്ങനെയെങ്കിൽ ഞങ്ങളുടെ പത്രം അച്ചടിക്കാനുള്ള സാധ്യത പരിശോധിച്ചുകൂടേ എന്ന് എഡിറ്റർ. വെറുതേ കിടക്കുന്ന പഴയ പ്രസിൽ അച്ചടിക്കാനാകുമോയെന്നു നോക്കാമെന്നും വൈകുന്നേരത്തോടെ മറുപടി നൽകാമെന്നുമായി മണി സാർ. ഒഴികഴിവാണെന്നാണ് ആദ്യം തോന്നിയത്.
പിറ്റേന്നു രാവിലെ ഞങ്ങൾ ചെല്ലുേമ്പാൾ അദ്ദേഹം യോഗങ്ങളെല്ലാം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു. കൗമുദിയിലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയമാണ് ഇതിനിടയിൽ എടുത്തതെന്ന് പിന്നീട് അറിഞ്ഞു. അവിടെ ഒഴിഞ്ഞുകിടക്കുന്ന ജർമൻ നിർമിത പ്രസുണ്ട്. അത് പുതുക്കിയെടുത്ത് മാധ്യമം പ്രിൻറ് ചെയ്യാമെന്നും ഒരാഴ്ച സമയം മതിയെന്നും ഉറപ്പുപറഞ്ഞ് അത്ഭുതപ്പെടുത്തി. താങ്ങാവുന്ന റേറ്റും നൽകി. ഒരാഴ്ചകൊണ്ട് പ്രിൻറിങ്ങിന് എത്തുമെന്ന് അദ്ദേഹം കരുതിക്കാണില്ല. എങ്കിലും, പ്രസിെൻറ അറ്റകുറ്റപ്പണികൾ എല്ലാം വേഗം പൂർത്തിയാക്കി. ഇൗ ഒരാഴ്ചക്കകം പ്രിൻറിങ് എന്ന വെല്ലുവിളി ഇപ്പുറത്തും അത്ഭുതകരമാം വിധം പൂർത്തിയാക്കിയിരുന്നു.
വാക്കു പാലിക്കുന്നതിെല വാശിയാണ് അവിടെ കണ്ടത്. പറഞ്ഞദിനത്തിൽ പ്രസ് റെഡിെയന്ന് അറിയിച്ചപ്പോൾ പ്രിൻറിങ്ങിന് റെഡിയെന്ന എഡിറ്ററുടെ മറുപടി മണി സാറിനെയും ഞെട്ടിച്ചിരിക്കണം. അങ്ങനെ റെേക്കാഡ് വേഗത്തിൽ തിരുവനന്തപുരം എഡിഷൻ സാധ്യമാക്കിയതിൽ മണി സാർ നൽകിയ പിന്തുണയും താൽപര്യവും ഒരുകാലത്തും മറക്കാനാവില്ല.
എല്ലാം തികഞ്ഞ ഒരു പ്രഫഷനൽ പത്രാധിപരാണ് മണി സാർ എന്നതിനു പിന്നെയും അനുഭവസാക്ഷ്യങ്ങൾ ഏറെ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്. പത്രപ്രവർത്തനത്തിൽ തുടക്കക്കാരനായിരുന്ന കാലത്ത്, കൗമുദിയിൽ ആദ്യകാല സുഹൃത്തുക്കളെ കാണാൻ എത്തുേമ്പാൾ പ്രായവും പദവിയും മറന്ന് തമാശകൾ പറഞ്ഞ് സൗഹൃദം കാഴ്ചെവച്ച ആ വലിയ മനുഷ്യൻ ജേണലിസത്തിൽ ഒരു അപ്പോസ്തലനായിരുന്നു. പത്രപ്രവർത്തകരിലെ യുവനിരയോടായിരുന്നു ഏറെ ആഭിമുഖ്യം. തുടക്കക്കാരോടുപോലും തമാശകൾ പറയുന്ന അദ്ദേഹം നിമിഷങ്ങൾക്കകം ജോലിയിൽ കാർക്കശ്യം കാട്ടുന്ന പത്രാധിപരുമാവുമായിരുന്നു. വാർത്ത എഴുതുന്നിടത്തുതുടങ്ങി, പത്രം വിതരണത്തിനയക്കുന്നതുവരെ എല്ലാ മേഖലയിലും പരിപൂർണ അറിവുകളുണ്ടായിരുന്ന അദ്ദേഹം സമയാസമയങ്ങളിൽ ആഗോളതലത്തിൽതന്നെ വരുന്ന മാറ്റങ്ങൾ അറിയുകയും പങ്കുെവക്കുകയും ചെയ്യുമായിരുന്നു. പ്രിൻറിങ് രംഗെത്ത സാേങ്കതിക മാറ്റങ്ങളും ന്യൂസ്പ്രിൻറിനു ഭാവിയിലുണ്ടാകാവുന്ന വിലക്കയറ്റവും ക്ഷാമവുമൊക്കെ പ്രവചനതുല്യം വിവരിക്കുന്നത് കേട്ടിട്ടുണ്ട്. മാധ്യമത്തിനു കടന്നുകയറാവുന്ന മേഖലകൾ, അതിനുള്ള വഴികൾ തുടങ്ങി, മത്സരിക്കുന്ന ഒരു സഹജീവിയോട് സാധാരണ ആരും പറയാത്ത കാര്യങ്ങൾ വരെ പറയാൻ മണി സാർ മടികാട്ടിയില്ല എന്നത് ആ മനുഷ്യെൻറ വലുപ്പം പ്രകടമാക്കുന്നു.
യുവാക്കളെ ഹരംകൊള്ളിച്ചുതെന്നയാണ് മണി സാർ അരങ്ങേറിയത്. ഡൽഹിയിലെ പത്രപ്രവർത്തനത്തിനും കൗമുദിയിലെ ഒേട്ടറെ സാഹസികതകൾക്കും ശേഷം, മലയാളപത്രപ്രവർത്തനത്തിൽ മുടിചൂടാ മന്നനാകാമെന്ന അവസ്ഥ ഉണ്ടായിരുന്നിട്ടും അക്കാലത്ത് ആരും ചിന്തിക്കാത്ത മേഖലയിലേക്ക് കടന്നുകയറാൻ അദ്ദേഹം സാഹസികമായി തീരുമാനിച്ചത് പലരെയും അത്ഭുതെപ്പടുത്തിയിരുന്നു. ‘കലാകൗമുദി’, ‘ഫിലിംമാഗസിൻ’, ‘കഥ’ എന്നീ മൂന്നു പ്രസിദ്ധീകരണങ്ങൾ ഒരുമിച്ച് ഇറക്കാൻ തീരുമാനിച്ചപ്പോൾ അതിസാഹസികതയായാണ്, ഏവരും കരുതിയത്. എന്നാൽ, എഴുപതുകളിൽ തുടങ്ങിയ അവ ഒാരോന്നും അതത് േമഖലകളിൽ കത്തിക്കയറി. ഒരേമനസ്സുള്ള രണ്ടു പ്രഗല്ഭർകൂടി അദ്ദേഹത്തിന് മുതൽക്കൂട്ടായി. എൻ.ആർ.എസ്. ബാബു, എസ്. ജയചന്ദ്രൻ നായർ എന്നിവർ. പ്രഫഷനിലും പ്രതിഭയിലും ഒരുപോലെ നിന്ന അവർ മൂന്നു പിരിക്കയർപോലെ മലയാളയുവത്വത്തിെൻറ ബൗദ്ധിക മേഖലയെ വരിഞ്ഞുമുറുക്കി. പൈങ്കിളി ആഴ്ചപ്പതിപ്പുകൾ മാത്രം ലഭ്യമായിരുന്ന അക്കാലത്ത് മലയാളത്തിന് പുത്തൻ വായനാനുഭവമാണ്, ഇൗ പ്രതിഭാത്രയങ്ങൾ പകർന്നത്. പിന്നീട്, എപ്പോഴോ ഇൗ മൂന്ന് ഇഴകളും പൊട്ടിപ്പിരിഞ്ഞു എന്നത് കാലത്തിെൻറ കുറുമ്പ് എന്നേ പറയാനാകൂ.
ദക്ഷിണ കേരളത്തിന് വായനയുടെയും അറിവിെൻറയും വാതായനങ്ങൾ തുറന്നിട്ടവരുടെ ഗണത്തിൽ മണി സാർ മുൻപന്തിയിലാണെന്നതിന് കൂടുതൽ ഉദാഹരണങ്ങൾ വേണ്ട. കെ. സുകുമാരൻ എന്ന വലിയ പത്രാധിപരുടെ മകനായി ജനിച്ചതിലപ്പുറം, പത്രപ്രവർത്തനത്തിലെ ഒരു ഇതിഹാസമായി നിൽക്കാനുള്ള വലുപ്പം മണി സാറിനുണ്ട്. ഇതിഹാസ കഥാപാത്രമായ മായാദാസനെപ്പോലെ കൈെവച്ചതെല്ലാം പൊന്നാക്കിയ മനുഷ്യൻ. അതിലേറെ, സഹജീവികളുമായി മത്സരബുദ്ധിയോടൊപ്പം ആത്മാർഥസൗഹൃദം കാഴ്ചെവച്ച മഹാവ്യക്തി. യുവത്വത്തെ എന്നും പ്രോത്സാഹിപ്പിച്ച ഭാവനാശാലി. കീഴ്ജീവനക്കാരുമായി സൗഹൃദവും സഹാനുഭൂതിയും പങ്കുെവച്ച മനുഷ്യസ്നേഹി. അഴിമതിക്കെതിരെ ഭീഷണി വകെവക്കാതെ പൊരുതിയ പത്രാധിപർ. എന്നിട്ടും വേണ്ട അളവിൽ സംസ്കാരിക കേരളത്തിന് അനുഭവവേദ്യമാകാതെപോയ സൗഭാഗ്യം. ഇതൊക്കെയാണ് എം.എസ്. മണി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.