മോദിക്കു വേണ്ടത് സമഗ്രാധിപത്യം
text_fieldsസ്വാതന്ത്ര്യത്തിെൻറ പാഠം എല്ലാ തലമുറകളെയും അഭ്യസിപ്പിക്കേണ്ടതുണ്ട് എന്ന് ആദ്യമേ പറയെട്ട. വർത്തമാനകാലത്ത് അത്തരമൊരു തിരിച്ചറിവിെൻറ പ്രസക്തി കൂടുതൽ വർധിക്കുകയാണ്. കാരണം, ഇന്ത്യാരാജ്യം പുതിയൊരു ദശാസന്ധിയിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. മാധ്യമങ്ങളെ വരുതിയിൽ നിർത്താൻ സർക്കാർ ഇതുവരെ രണ്ട് ആയുധങ്ങെളയാണ് അവലംബിച്ചിരുന്നത്. ‘പരസ്യം’ എന്ന കൈക്കൂലി നൽകി മാധ്യമങ്ങളുടെ വായടപ്പിക്കുക എന്നതായിരുന്നു ഒരു രീതി. ‘വായിൽ എല്ലു കടിച്ചുപിടിക്കുന്ന നായക്ക് കുരക്കാൻ കഴിയില്ല’ എന്നൊരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. അഥവാ പരസ്യങ്ങൾ എന്ന എല്ലുകൾ നൽകി മാധ്യമങ്ങളെ കുരക്കാൻ സാധിക്കാത്തവിധം നിർവീര്യമാക്കുകയായിരുന്നു അധികൃതർ. രണ്ടാമതായി നിഗൂഢമായി ഭീതിപടർത്തി അവർ മാധ്യമങ്ങളെ ഭരിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
‘‘നിങ്ങൾക്ക് അറിഞ്ഞുകൂടെ, മോദി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം വലിയൊരു പട തന്നെയുണ്ട്. അദ്ദേഹത്തിന് അതുണ്ട്, ഇതുണ്ട്, സി.ബി.െഎയെ അമിത്ഷായാണ് നിയന്ത്രിക്കുന്നത് കെേട്ടാ, നാളെ നിങ്ങൾക്കുനേരെയും അവർ വരും...’’ ഇൗ മട്ടിലാണ് ഭീഷണിപ്പെടുത്തലുകൾ.
എന്നാൽ, സി.ബി.െഎ റെയ്ഡുകൾ സംഭവിച്ചിട്ടും ആ മനുഷ്യൻ (പ്രണയ് റോയ്) അതിജീവിക്കുന്നു. അദ്ദേഹത്തിെൻറ ചാനൽ സംപ്രേഷണം തുടരുന്നു.രണ്ട് ആയുധങ്ങൾ ഉപയോഗിച്ച് നേടേണ്ടതെല്ലാം നേടിയ അവരിപ്പോൾ മൂന്നാമത്തെ ഉപകരണം പ്രയോഗിക്കുകയാണ്. അഥവാ പരസ്യമായ സമ്മർദം. എൻ.ഡി.ടി.വിയെ ആദ്യ കരുവാക്കിയ അവർ വരുംമാസങ്ങളിൽ കൂടുതൽ തീവ്രമായ നടപടികൾക്ക് തുടക്കംകുറിക്കും. ഭരണകൂടത്തിെൻറ സ്വഭാവംതന്നെ സമഗ്രാധിപത്യപരമാണ്. അതിെൻറ ജീനുകളിൽതന്നെ അതുണ്ട്. സമഗ്രാധിപത്യം എന്നതിെൻറ വിവക്ഷ എന്താണ്? രാജ്യത്തെ മുഴുവൻ പ്രദേശത്തിന്മേലുള്ള സമ്പൂർണ മേധാവിത്വം തന്നെ. ജീവിതത്തിെൻറ സർവ മണ്ഡലങ്ങളിലും അവർക്ക് ആധിപത്യം വേണം.
പടിപടിയായി സമഗ്രാധിപത്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണവർ. ക്രമാനുഗതമായ രീതികൾ പരിശോധിച്ചു നോക്കൂ, നിങ്ങൾക്ക് ആ കാര്യം കണ്ടെത്താനാകും. പരസ്യങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇവർ നടത്തുന്ന അവകാശങ്ങളും ജീവിതത്തിെൻറ കീഴ്ത്തട്ടിൽ കഴിയുന്ന ജനങ്ങൾക്ക് അനുഭവപ്പെടുന്നതും തമ്മിലുള്ള അന്തരം ഇപ്പോേഴ വലുതാണ്. നിക്ഷേപങ്ങൾ പുനരുജ്ജീവിപ്പിക്കാതിരിക്കുകയും മറ്റ് ക്രിയാത്മ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുേമ്പാൾ അടുത്ത രണ്ടുവർഷത്തിനകം ഇൗ വിടവ് കൂടുതൽ വലുതാകും. അതിനാൽ ഭിന്നാഭിപ്രായങ്ങളെ കൈകാര്യം ചെയ്യുന്നതിനുപകരം അടിച്ചമർത്താനാകും ഇനിയുള്ള ശ്രമങ്ങൾ.
ഫാലി നരിമാൻ ഇവിടെ ഒാർമിപ്പിച്ചതുപോലെ, തെൻറ ജീവിതത്തിലുടനീളം കുൽദീപ് നയാർ തെളിയിച്ചതുപോലെയും ഇന്ത്യയിൽ പത്രങ്ങൾക്കെതിരെ, മാധ്യമങ്ങൾക്കെതിരെ ഉയർന്ന കൈകൾ പൊള്ളിയിട്ടുണ്ട്. ഉയർത്തിയ സർവർക്കും കൈകൾ പിൻവലിക്കേണ്ടിവന്നു. ഇൗ യാഥാർഥ്യങ്ങളിൽ പൂർണ വിശ്വാസമർപ്പിച്ചുകൊണ്ട് നാം മുന്നേറുക.രാംനാഥ് ഗോയെങ്കയെ നീക്കി ഇന്ത്യൻ എക്സ്പ്രസ് ഏറ്റെടുത്ത ഇന്ദിര ഗാന്ധി, ജഗനാഥ്മിശ്ര, രാജീവ്ഗാന്ധി തുടങ്ങി മാധ്യമങ്ങൾക്കെതിരെ കൈ ഉയർത്തിയവർക്കെല്ലാം പൊള്ളലേറ്റ് പിൻവാങ്ങേണ്ടിവന്നു. അപകീർത്തി ബില്ലിെൻറ സമയത്ത് നാം ഇവിടെ ഇതുപോലെ സമ്മേളിേക്കണ്ടതായിരുന്നുവെന്ന് പ്രഗല്ഭ മാധ്യമപ്രവർത്തകൻ എച്ച്.കെ. ദുവ ഒാർമിപ്പിക്കുകയുണ്ടായി. എന്നാൽ, അന്ന് നമ്മൾ പലരും ഉണ്ടായിരുന്നില്ല. യാഥാർഥ്യങ്ങൾ വളരെ സ്പഷ്ടമാണ്. നരിമാൻ അക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്തുതകളാണ് എൻ.ഡി.ടി.വി പുറത്തുവിട്ടത്. അവക്ക് മറുപടിനൽകാൻ സി.ബി.െഎക്ക് കഴിയില്ല. ‘വയറി’ൽ ഇന്നൊരു വാർത്ത കാണാനിടയായി. രാജ്യെത്ത മുപ്പതിനായിരം കോടി രൂപ കബളിപ്പിച്ച, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ രണ്ട് വലിയ സ്ഥാപനങ്ങളെ സംബന്ധിച്ച് റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് ഉൾപ്പെടെ നൽകിയ പരാതിയിൽ സി.ബി.െഎ അനുവർത്തിക്കുന്ന നിഷ്ക്രിയതയെ സംബന്ധിച്ചാണ് ആ വാർത്ത.
ചെറുത്തുനിൽപ്പിെൻറ വഴികൾ
നാം സർവരും ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ചെറുത്തുനിൽപ്പിെൻറ പ്രഥമ പടി. നാം പരസ്പരം വിധി പ്രസ്താവിക്കേണ്ട സന്ദർഭമല്ല ഇത്. എെൻറ വ്യക്തിജീവിതത്തിലെ അനുഭവങ്ങളെ ആധാരമാക്കിയാണ് ഞാൻ ഇക്കാര്യം പറയുന്നത്. നിങ്ങൾക്ക് സേവിക്കേണ്ടി വരുേമ്പാൾ സേവിക്കാൻ തന്നെ തയാറാകണം. സുഹൃത്തിെൻറ ദൂഷ്യങ്ങൾ അല്ല പരിഗണനയിൽ വരേണ്ടത്. അയാൾ സിഗരറ്റ് വലിക്കും, അതുകൊണ്ട് സഹകരിക്കാൻ തയാറല്ല എന്ന നിലപാട് ശരിയല്ല. നിങ്ങളുടെ സുഹൃത്തുക്കളെ പിന്തുണക്കുകയും സഹായിക്കുകയും സേവിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്.
എന്നാൽ, ഇത്തരം പ്രശ്നങ്ങൾ മുന്നിൽവെച്ചുകൊണ്ട് മാധ്യമപ്രവർത്തകർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനും നിലവിലെ മാധ്യമങ്ങളെ ഉപയോഗിച്ച് ഇതര മാധ്യമങ്ങളെ അപകീർത്തിപ്പെടുത്താനും അവർ കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനാൽ, നിങ്ങൾ അതിനുള്ള ഉപകരണമായി മാറാതിരിക്കുക.
അതുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. സ്വന്തം കൂട്ടാളികൾ തന്നോടൊപ്പം നിൽക്കുന്നില്ല എന്ന തിക്ത യാഥാർഥ്യത്തേക്കാൾ ഒരു മനുഷ്യെൻറ ആത്മവീര്യം ചോർത്തുന്ന മറ്റൊന്നുമില്ലെന്ന് എനിക്ക് ഉറപ്പു പറയാനാകും. ഇൗ പ്രശ്നം സിവിൽ സർവിസിൽ ഞാൻ നേരിൽ കാണുകയുണ്ടായി. ഞാൻ മന്ത്രിയായിരിക്കെ കൈെക്കാണ്ട തീരുമാനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് അന്വേഷണങ്ങൾ സി.ബി.െഎ ആരംഭിച്ചിരുന്നു. തീരുമാനങ്ങൾ ഞാനാണ് എടുത്തതെന്നും അതിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളല്ലെന്നും ഉേദ്യാഗസ്ഥരെ കത്തിലൂടെ ഞാൻ ഒാർമിപ്പിച്ചിരുന്നു. സി.ബി.െഎയോടും ഞാൻ ഇക്കാര്യം പറഞ്ഞു. എന്നാൽ, മറ്റ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരണത്തിന് തയാറായില്ല. അത് അവരുടെ ആത്മവീര്യം തകർത്തു. അതുകൊണ്ടുതന്നെ നാം ഇത്തരം പ്രശ്നങ്ങളിൽ ഒന്നിച്ചുനിൽക്കണം. ചർച്ചുകളുടെ ഏകോപനം എന്ന ഹിറ്റ്ലറുടെ ആഹ്വാനത്തെ എതിർത്ത ജർമനിയിലെ ലൂഥറൻ പാതിരിയുടെ വരികൾ ഫാലി നരിമാൻ ഉദ്ധരിച്ചത് ശ്രദ്ധേയമാണ്. എന്നാൽ, അതിലും എത്രയോ പഴക്കമുള്ള റാബിഹില്ലെലിെൻറ വരികൾ ഇവിടെ ഉദ്ധരിക്കാം.
‘എനിക്കുവേണ്ടി ഞാൻ തന്നെ
ഇല്ലെങ്കിൽ പിന്നെ ആരുണ്ടാകും?
പക്ഷേ, ഞാൻ സ്വന്തം കാര്യത്തിനുവേണ്ടി
മാത്രമാണെങ്കിൽ പിന്നെ ഞാനാര്?
ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ?
പക്ഷേ, നാം വേണ്ടത്ര ജാഗരൂകരല്ല എന്നതാണ് മാധ്യമ പ്രവർത്തകരോട് എനിക്ക് പറയാനുള്ള പരാതി. കഴിഞ്ഞവർഷം യാദൃച്ഛികമായി ജയ്പുരിലെ മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംബന്ധിക്കാൻ എനിക്ക് അവസരം ലഭിച്ചു. ‘രാജസ്ഥാൻ പത്രിക’ എന്ന പത്രത്തിനുനേരെയുണ്ടായ ദ്രോഹങ്ങളും അവർക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളും അവിടെവെച്ചാണ് ഞാൻ മനസ്സിലാക്കിയത്. എന്നാൽ, ന്യൂഡൽഹിയിലെ പത്രങ്ങളിൽനിന്ന് ഇതുസംബന്ധമായ ഒരു വാർത്തയും എനിക്ക് ലഭിച്ചില്ല. പ്രണോയ് റോയിയെപ്പോലെയുള്ള പ്രമുഖർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള ചെറുതും വലുതുമായ പ്രശ്നങ്ങളെ സംബന്ധിച്ചും അവയുടെ പൂർണ ജാഗ്രത അനിവാര്യമാണ്. ഒാരോ പ്രദേശങ്ങളിലും എങ്ങനെ ഭയം വിതക്കപ്പെടുന്നു എന്ന് കണ്ടെത്താൻ ഇൗ ജാഗ്രത സഹായകമാകും. പ്രതികരണങ്ങൾ സർക്കാർ നിരീക്ഷിക്കുന്നു എന്നതിൽ സംശയമില്ല. ഇവിടെ കൂടിയിരിക്കുന്ന നമ്മെയും സർക്കാർ നിരീക്ഷണവിധേയമാക്കാതിരിക്കില്ല.
സമൂഹമാധ്യമങ്ങൾ
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽപോലും അവർ സജീവമാണെന്ന് ഒാർമിക്കുക. ട്വിറ്റർ, ഫേസ്ബുക് എന്നിവയിൽ സംഭവിക്കുന്നതെന്തെല്ലാം എന്ന് നിരീക്ഷിക്കാൻ അവർക്ക് പ്രേത്യക ടീം തന്നെയുണ്ട്. രാവിഷ്കുമാറിനെപ്പോലെയുള്ള ധീരരായ എത്രപേർ ഇവിടെ കൂടിയിരിക്കുന്നു എന്നുവരെ അവർ പരിശോധിക്കും. തങ്ങൾ തെറ്റായ ചുവടാണ് വെച്ചതെന്ന് ഇവരുടെ പ്രതികരണങ്ങളിലൂടെ അവർ തിരിച്ചറിയുന്നപക്ഷം തിരുത്താനുള്ള വഴി അവർ ആലോചിച്ചേക്കും.
നുണകൾ പ്രചരിപ്പിക്കുന്നതിനും അന്യരെ പഴിക്കാനുമാണ് അവർ സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നത്. അപ്പോൾ അതിനെ ചെറുക്കാൻ നാം അതേ മാധ്യമങ്ങൾ തന്നെ അവലംബിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിൽ ഹിരൺ ജോഷിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ ടീം തന്നെ സമൂഹമാധ്യമങ്ങൾക്കായി പ്രവർത്തനനിരതമാണ്. സമൂഹമാധ്യമ സന്ദേശങ്ങൾ അങ്ങനെ പ്രധാനമന്ത്രിയുടെ ചെവികളിലും എത്തിച്ചേരും. അദ്ദേഹം അതിനോട് പ്രതികരിക്കാതിരിക്കില്ല.
കപട നിഷ്പക്ഷത
കപട നിഷ്പക്ഷതയുടെ മാർഗം ഉപേക്ഷിക്കുക എന്നതാണ് ചെറുത്തുനിൽപിെൻറ മറ്റൊരു രീതി. ഇരുപക്ഷത്തിേൻറയും ഭാഷ്യം അന്വേഷിക്കുക എന്നത് പത്രപ്രവർത്തകരുടെ പരമ്പരാഗത രീതിയാണ്. പക്ഷേ, അത് അറിയാതെ സർക്കാറിനുള്ള സഹായമായി തീരുന്നു. നാം ആദ്യം പ്രണോയ് റോയിയെ കാണുന്നു. ‘സാർ എന്താണ് യാഥാർഥ്യം എന്നാരായുന്നു. തുടർന്ന് സി.ബി.െഎയെ സമീപിക്കുന്നു. ‘സാർ സത്യം എന്താണ്’ എന്ന് അവരോടും ചോദിക്കുന്നു. നിഷ്പക്ഷതയുടെ കച്ചവടമാണിത്. തീകൊളുത്തുന്നവനും അഗ്നിശമനസേനക്കും ഇടയിൽ ചിലർ പാലിക്കുന്ന തികഞ്ഞ നിഷ്പക്ഷത! സർക്കാർ നിങ്ങളെ ഉപയോഗിക്കുന്ന ഒരു രീതിയാണിത്. അതിനെ ചെറുത്തേ തീരു. അതിനാൽ, അതിനുമപ്പുറത്തേക്ക് നീങ്ങാൻ സന്നദ്ധരാവുക. വിവരങ്ങളുടെയും വാർത്തകളുടെയും സ്വതന്ത്ര വ്യാപാരത്തെ തടയുന്ന ഒാരോ നടപടിയെയും സംബന്ധിച്ചും ജാഗരൂകരാകുക.
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുക
വിവരാവകാശ ചട്ടത്തെ ശ്വാസംമുട്ടിക്കുന്നതിനുവേണ്ടി നടന്ന ശ്രമങ്ങളോട് നാം ഒറ്റക്കെട്ടായി പ്രതികരിച്ചില്ല എന്ന വസ്തുത നിരാശജനകമാണ്. വിവരാവകാശ നിയമം വേണ്ടത്ര പ്രയോജനപ്പെടുത്തി ഗംഭീര പരിശ്രമങ്ങളാണ് തങ്ങൾ നിർവഹിച്ചുപോരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിലെ രാജ്കമൽ ഝാ എന്നോടു പറയുകയുണ്ടായി. കുൽദീപ് നയാറും നിഹുൽജിയും ഇന്ത്യൻ എക്സ്പ്രസിൽ പത്രാധിപത്യം വഹിച്ചിരുന്നതിനാൽ അവിടത്തെ രീതികൾ അവർക്കറിയാം. പക്ഷേ, എല്ലാ അപേക്ഷകളും ആദ്യഘട്ടത്തിൽ തന്നെ തള്ളപ്പെടുന്നതായി രാജ്കമൽ പറയുന്നു.
അപ്പീൽ നൽകി മാസങ്ങൾ കാത്തിരുന്നാൽ മാത്രമേ കുറച്ച് വിവരങ്ങളെങ്കിലും ലഭ്യമാകൂ. അതും വളച്ചൊടിക്കപ്പെട്ടതോ ഭാഗികമോ ആയ വിവരങ്ങൾ. പക്ഷേ, ഇത്തരം വിവരങ്ങളൊന്നും നാം പത്രപ്രവർത്തകർ പ്രസിദ്ധീകരിക്കുന്നില്ല. നമുക്ക് ലഭിച്ച അമൂല്യമായ നിയമങ്ങളിലൊന്നാണിതെന്ന് തിരിച്ചറിയുക.അതുെകാണ്ട് വിവരങ്ങളുടെ സ്വതന്ത്ര പ്രവാഹത്തിനു നേർക്കുള്ള കടന്നുകയറ്റം പൊറുപ്പിക്കാനാകില്ല. ‘വിവരങ്ങൾ ലഭ്യമായാലേ എനിക്ക് വല്ലതും പറയാനാകൂ’ എന്ന ജസ്റ്റിസ് ഭഗവതിയുടെ വാക്കുകൾ വിവരാവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ തന്നെ ഭാഗമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.