Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ ഗുണഭോക്തൃ അനുപാതം 80:20: ആര് ആരുടെ അവകാശമാണ് കവരുന്നത്?

text_fields
bookmark_border
ന്യൂനപക്ഷ ഗുണഭോക്തൃ അനുപാതം 80:20: ആര് ആരുടെ അവകാശമാണ് കവരുന്നത്?
cancel
camera_alt

ജസ്റ്റിസ് സച്ചാർ,  പാലോളി മുഹമ്മദ് കുട്ടി

2006ൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിെൻറ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക അവസ്ഥയെക്കുറിച്ച് പഠിക്കാൻ യു.പി.എ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാറിെൻറ നേതൃത്വത്തിലെ കമ്മിറ്റി, വിദ്യാഭ്യാസത്തിലും മറ്റ് മാനവിക സൂചകങ്ങളിലും മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ ശരാശരി നിരക്കിനെക്കാൾ (65.1 ശതമാനം) 15 ശതമാനത്തിനു പിറകിലാണ് മുസ്ലിംകളെന്ന് കണ്ടെത്തി. തുടർന്ന് മുഴുവൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ തുടങ്ങി. 2006ൽ കേന്ദ്രത്തിൽ പുതുതായി രൂപവത്കരിക്കപ്പെട്ട ന്യൂനപക്ഷ മന്ത്രാലയത്തിെൻറ സംസ്ഥാനതല നോഡൽ ഏജൻസികളായും ഇത്തരം വകുപ്പുകൾ മാറി.

പതിറ്റാണ്ടുകളായി പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപറേഷൻ, നായർ-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കായി മുന്നാക്ക വികസന കോർപറേഷൻ, എസ്.സി/എസ്.ടി വിഭാഗത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകൾ, കോർപറേഷനുകൾ എന്നിവ പ്രവർത്തിച്ചുപോരുന്ന കേരളത്തിൽ മുസ്ലിംകളുടെ ഭരണഘടനപരമായ അവകാശങ്ങൾ നടപ്പാക്കാൻ മുസ്ലിം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കരിച്ചില്ല. പകരം സച്ചാർ ശിപാർശകൾ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ 2007 ഒക്ടോബർ 15ന് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു. പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, സംവരണം, തൊഴിൽ, പശ്ചാത്തല സൗകര്യം തുടങ്ങിയ ഒമ്പതു ശീർഷകങ്ങളിലായി നൂറോളം ശിപാർശകൾ സമർപ്പിക്കപ്പെട്ടു. അവ മുഴുവൻ അംഗീകരിച്ചു സർക്കാർ ജി.ഒ (എം.എസ്) 148/08/GAD 6.05.2008 എന്ന നമ്പറിൽ ഉത്തരവായി. തുടർന്ന് 2008ൽ പൊതുഭരണ വകുപ്പിനു കീഴിൽ ഒരു ന്യൂനപക്ഷ സെൽ നിലവിൽവന്നു.

ഉദ്യോഗരംഗത്തെ മുസ്ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കാനായി അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ മുസ്ലിം യുവതീയുവാക്കൾക്ക് സംസ്ഥാനത്ത് മൂന്നു സൗജന്യ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. 'കോച്ചിങ് സെൻറർ ഫോർ മുസ്ലിം യൂത്ത്' എന്ന നാമധേയത്തിൽ കോഴിക്കോട്, പയ്യന്നൂർ, ആലുവ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങി. 2016ൽ യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 16 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും പ്രവർത്തിച്ചു വരുകയായിരുന്നു. മൈനോറിറ്റി സെല്ലിനു കീഴിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭരണച്ചെലവും മറ്റും കണ്ടെത്താൻ നീക്കിെവച്ച നോൺ പ്ലാൻ ഫണ്ടിനു 'സച്ചാർ ശിപാർശകൾ നടപ്പാക്കാൻ നീക്കിെവച്ച തുക' എന്നാണ് നാമകരണം ചെയ്തിരുന്നത്.

സച്ചാർ ശിപാർശകൾ മുസ്ലിംകൾക്ക് സാമൂഹികനീതിയും സാമൂഹികസുരക്ഷ പദ്ധതിയും ഉറപ്പിക്കാനായതിനാൽ മേൽ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനം മുസ്ലിം ഉദ്യോഗാർഥികൾക്കായി പരിമിതപ്പെടുത്തിയത് സ്വാഭാവികം. എന്നാൽ, പരിശീലന കേന്ദ്രങ്ങളിൽ മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കുകൂടി പ്രവേശനം നൽകണമെന്ന ആവശ്യത്തെ തുടർന്ന് 2011 ജനുവരി 31ന് പൊതുഭരണ വകുപ്പിെൻറ ഉത്തരവ് 34/2011 പ്രകാരം 'മുസ്ലിം ന്യൂനപക്ഷ വിദ്യാർഥികൾക്ക് അവസരനഷ്ടം ഉണ്ടാകാത്ത വിധത്തിൽ 10 മുതൽ 20 ശതമാനം വരെ സീറ്റുകളിൽ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കുംകൂടി പ്രവേശനം അനുവദിച്ച്' സർക്കാർ പുനരുത്തരവ് പുറപ്പെടുവിച്ചു. 'മുസ്ലിം ഉദ്യോഗാർഥികൾക്ക് അവസരനഷ്ടം വരാത്തവിധം 20 ശതമാനം' എന്ന പ്രയോഗത്തിെൻറ അർഥം 100 ശതമാനത്തിനു പുറമെ 20 ശതമാനം മറ്റു വിഭാഗത്തിനുകൂടി എന്നു തന്നെയാണ്. എന്നാൽ, 2011-2016 കാലയളവിൽ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യം പരിഗണിച്ച് മുസ്ലിം, ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്ക് യഥാക്രമം 80:20 അനുപാതത്തിലാണ് പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം നൽകിയിരുന്നത്. മാത്രവുമല്ല, ഇക്കാലയളവിൽ പ്രസ്തുത കേന്ദ്രങ്ങളിൽ നിർദിഷ്ട അനുപാതസൂചികയുടെ പേരിൽ ഒരു ക്രൈസ്തവ ഉദ്യോഗാർഥിക്കുപോലും അവസരം നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ല. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് മന്ത്രി കെ.ടി. ജലീൽ പരിശീലന കേന്ദ്രത്തിന് 'കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്' എന്ന് പുനർനാമകരണം ചെയ്തു. പിൽക്കാലത്തെ തൽപരകക്ഷികളുടെ വിവാദങ്ങൾക്കിട നൽകുന്നതിൽ ഇൗ പേരുമാറ്റം കാര്യമായ പങ്കു വഹിച്ചു.

ന്യൂനപക്ഷ വകുപ്പിന് സർക്കാറുകൾ ചെയ്തത്

പൊതുഭരണ വകുപ്പിനു കീഴിൽ രൂപവത്കരിച്ച മൈനോറിറ്റി സെൽ ഒരു സ്വതന്ത്ര വകുപ്പായി പരിവർത്തിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നു. തുടർന്ന്, 2011 ജനുവരിയിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ച് ഉത്തരവിറങ്ങി. എന്നാൽ, വകുപ്പിനാവശ്യമായ ഒരു പ്ലാൻ ശീർഷകമോ കാര്യമായ പദ്ധതികളോ ഓഫിസ് സംവിധാനമോ മതിയായ ജീവനക്കാരോ ഒന്നും ഉണ്ടായിരുന്നില്ല. 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ആദ്യമായി ഒരുകോടി രൂപ അനുവദിച്ചു പ്ലാൻ ശീർഷകം തുടങ്ങി. മതിയായ തസ്തികകളും സർക്കാർ കെട്ടിടത്തിൽ പുതിയ ഓഫിസും രണ്ടു ഡസനോളം പുതിയ പദ്ധതികളും അനുവദിച്ചു. ഇതോടെ വകുപ്പിെൻറ പ്രവർത്തനങ്ങൾ ക്രമാനുഗതമായി പുരോഗമിച്ചു. 2016ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ അവസാന ബജറ്റിൽ 107 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിെവച്ചത്. എന്നാൽ, തുടർന്ന് വന്ന ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് എല്ലാ സാമ്പത്തിക വർഷങ്ങളിലും ന്യൂനപക്ഷ ക്ഷേമത്തിന് നീക്കിെവച്ച ബജറ്റ് വിഹിതം നന്നേ കുറഞ്ഞുവന്നു. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതം വെറും 42 കോടി രൂപയായി ശോഷിച്ചു. വകുപ്പിനു കീഴിൽ നടന്നുവന്നിരുന്ന നിരവധി ഫ്ലാഗ് ഷിപ് പദ്ധതികളും ഇതിനകം നിർത്തലാക്കപ്പെട്ടിട്ടുണ്ട്. അതേസമയം, സമീപ സംസ്ഥാനമായ കർണാടകയിൽ നടപ്പു സാമ്പത്തികവർഷം 1700 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിനു നീക്കിെവച്ചിട്ടുള്ളത്.

ആക്ഷേപവും അടിസ്ഥാനവും

നിർഭാഗ്യവശാൽ, കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ ഗുണഭോക്തൃ വിഹിതവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ ചേരുവകളാൽ തയാറാക്കപ്പെട്ട ഒരു നരേറ്റിവ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളുടെ വസ്തുതകൾ എന്താണെന്ന് പരിശോധിക്കാം.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിെൻറ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നതെന്നും മറ്റു ന്യൂനപക്ഷങ്ങള്‍ക്കെല്ലാംകൂടി 20 ശതമാനം മാത്രമാണ് നല്‍കുന്നതെന്നുമാണ് ചില ക്രൈസ്തവ സംഘടനകൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണം മിസോറം ഗവർണറായ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള വഴി പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി.

ഒന്നാമതായി, കേന്ദ്ര സർക്കാറിെൻറ ഫണ്ട് വിനിയോഗിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷേമപദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കേന്ദ്ര സർക്കാർ നൽകിവരുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളര്‍ഷിപ്പുകളുടെയും മറ്റും അനുപാത നിശ്ചയവും ഏകോപനവും നിർവഹണവുമൊക്കെ കേന്ദ്ര സർക്കാറിെൻറ നാഷനൽ സ്കോളർഷിപ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടാണ് നിർവഹിച്ചുവരുന്നത്. അതിെൻറ ഗുണഭോക്തൃ അനുപാതം ഓരോ സംസ്ഥാനത്തെയും 2001ലെ ജനസംഖ്യാനുപാതികമായാണ് നൽകുന്നത്. ഇതിൽ തന്നെ 30 ശതമാനം അതത് വിഭാഗത്തിലെ പെൺകുട്ടികൾക്കായി പ്രത്യേകം നീക്കിെവച്ചിട്ടുമുണ്ട്. കൂടാതെ വകുപ്പിെൻറ മേൽനോട്ടത്തിൽ നടക്കുന്ന മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ബഹുതല വികസന പദ്ധതി (എം.എസ്.ഡി.പി). ഇപ്പോൾ ഇത് പ്രധാനമന്ത്രി ജനവികാസ് കാര്യക്രം എന്നാണ് അറിയപ്പെടുന്നത്.

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വികസന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഇത് വിനിയോഗിക്കപ്പെടുന്നത്. 2011 വരെ ഇക്കാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിൽ പതിനേഴാം സ്ഥാനത്ത് നിന്നിരുന്ന കേരളം 2013 ഏപ്രിലോടെ 100 ശതമാനം ഫണ്ടും വിനിയോഗിച്ച് ഒന്നാം സ്ഥാനത്ത് എത്തി. പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നിർമിക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളിലെ ഗുണഭോക്താക്കൾ 1992ലെ ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരമുള്ള മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗക്കാരാണെന്നു പറയേണ്ടതില്ലല്ലോ. ഇവിടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ചെലവഴിക്കപ്പെടുന്ന പണത്തിെൻറ അടിസ്ഥാനത്തിൽ 80:20 അനുപാതം ക്രൈസ്തവ വിഭാഗത്തിന് നഷ്ടപ്പെടുന്നു എന്ന അപവാദം വിചിത്രമാണ്.

സ്കോളർഷിപ് അനുപാതത്തിലെ ഭീമമായ അന്തരം

വകുപ്പിനു കീഴിൽ തനതു ഫണ്ടുപയോഗിച്ച് നടപ്പാക്കിവരുന്ന ഏതാനും ചില സ്കോളർഷിപ്പുകളിലെ ഗുണഭോക്തൃ അനുപാതത്തെ സംബന്ധിച്ച വസ്തുതകൾകൂടി അറിയണം. സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് പ്രകാരം, ഡിഗ്രി-പി.ജി കോഴ്സുകൾ പഠിക്കുന്നവർക്ക് വാർഷിക സ്കോളർഷിപ്പായി യഥാക്രമം അയ്യായിരവും ആറായിരവും പ്രഫഷനൽ കോഴ്സുകൾക്ക് 7000 രൂപയുമാണ് ലഭിക്കുന്നത്. അതേസമയം, സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ ഡിഗ്രി, പി.ജി കോഴ്സുകൾക്ക് യഥാക്രമം 6000, 10,000 രൂപയും പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെയും നൽകുന്നുണ്ട്.

2012ൽ രൂപവത്കരിച്ച മുന്നാക്ക വികസന കോർപറേഷനിലെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളിൽ 50 ശതമാനവും ക്രൈസ്തവ വിഭാഗത്തിലെ സീറോ മലബാർ, സീറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ സിറിയൻ തുടങ്ങിയ മുന്നാക്ക വിഭാഗക്കാരാണ്. പലപ്പോഴും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്രൈസ്തവ വിഭാഗത്തിനായി മാറ്റിെവച്ച 20 ശതമാനം സ്കോളർഷിപ്പുകൾക്ക് താരതമ്യേന തുക കുറവായതിനാൽ ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് പലപ്പോഴും മതിയായ അപേക്ഷകർ ലഭ്യമല്ലാതിരുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. മാത്രവുമല്ല, പരിവർത്തിത ക്രൈസ്തവ വിഭാഗത്തിെൻറ ക്ഷേമത്തിനായി 1980 മുതൽ കേരള സ്റ്റേറ്റ് െഡവലപ്മെൻറ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവർട്സ് ഫ്രം എസ്.സി ആൻഡ് റെക്കമൻറഡ് കമ്യൂണിറ്റീസ് എന്ന ഒരു സ്ഥാപനംകൂടി സംസ്ഥാന സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഓർക്കുക. പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കും ശിപാർശ ചെയ്യപ്പെട്ട മറ്റു ക്രൈസ്തവർക്കുമായി മാത്രം പ്രവർത്തിക്കുന്ന കെ.എസ്.ടി.സി വഴി ബഹുമുഖ ക്ഷേമപദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതിെൻറ ഗുണഭോക്താക്കൾ ഈ വിഭാഗത്തിലെ ക്രൈസ്തവർ മാത്രമാണ്. മെഡിക്കൽ/ എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുള്ള ഗ്രാൻറുകൾ, വിവിധയിനം വിദ്യാഭ്യാസ, വിവാഹ, കാർഷിക, ഭവന, ഭവന-പുനർനിർമാണ വായ്പകൾ, വ്യക്തിഗത വായ്പകൾ, ഭൂരഹിതർക്കും ഭവനരഹിതർക്കുമുള്ള പദ്ധതികൾ, സ്വയം തൊഴിൽ പദ്ധതികൾ തുടങ്ങിയവ ഈ വിഭാഗത്തിലെ ക്രൈസ്തവർക്കു വേണ്ടി മാത്രം നടപ്പാക്കുന്ന പദ്ധതികളാണ്.

ഈ കോർപറേഷെൻറ പദ്ധതികളിൽ ഒരു പൈസയുടെ ആനുകൂല്യം പോലും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി നൽകുന്നില്ല. മാത്രവുമല്ല, ഈ കോർപറേഷെൻറ സർക്കാർ വിഹിതം മുൻവർഷങ്ങളിൽ 17 കോടിയിൽനിന്ന് 40 കോടിയായി ഉയർത്തിയപ്പോൾ സംസ്ഥാനത്തെ 45 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിഹിതം 107 കോടിയിൽനിന്ന് 42 കോടിയായി കുറയുകയാണുണ്ടായത്. ഇതിനു സമാനമായ രീതിയിലാണ് ക്രൈസ്തവ ഹൈന്ദവ വിഭാഗത്തിലെ മുന്നാക്കക്കാർക്കായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്യൂണിറ്റീസ് ലിമിറ്റഡ് (കെ.എസ്.ഡബ്ല്യു.സി.എഫ്.സി) എന്ന സ്ഥാപനവും പ്രവർത്തിച്ചുവരുന്നത്. എന്നിട്ടും മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി അനർഹമായി വാരിക്കോരി നൽകിയെന്നാണ് തൽപരകക്ഷികളുടെ പ്രചാരണം.

(നാളെ: മദ്റസ അധ്യാപകർക്ക് ശമ്പളം നൽകുന്നതാര്?)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritysachar committee reportMinority consumer ratio
News Summary - Minority Consumer Ratio 80:20: Whose rights are they claiming?
Next Story