അസ്വസ്ഥത പടർത്തുന്ന ഡൽഹിക്കാഴ്ചകൾ
text_fields2017 ജൂലൈയിലാണ് ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ ഡോ. സഫറുൽ ഇസ്ലാം അധ്യക്ഷനും അനസ്താനിയ ഗിൽ, കർതാർ സിങ് കൊച്ചാർ എന്നിവർ അംഗങ്ങളുമായി ന്യൂനപക്ഷ കമീഷൻ രൂപവത്കരിച്ചത്. നാം കരുതിയതിനേക്കാൾ മികച്ച പ്രവർത്തനം നടത്താൻ കമീഷന് കഴിഞ്ഞു എന്നുതന്നെ വേണം പറയാൻ. കമീഷെൻറ വസ്തുതാന്വേഷണ സംഘം ഇൗയാഴ്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ഹരിയാനയിലെ പൽവാൽ ജില്ലയിൽ അത്താവാർ ഗ്രാമത്തിലെ ഒരു മസ്ജിദ് നിർമാണത്തിന് ഭീകരസംഘടനകളുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന എൻ.െഎ.എയുടെ ആരോപണം കമീഷൻ തള്ളിക്കളഞ്ഞതാണിത്. ആരോപണവുമായി ബന്ധപ്പെട്ട് ഒരു ഡൽഹി പൗരനെ അറസ്റ്റ് ചെയ്തിരുന്നു. കമീഷൻ അംഗങ്ങൾ അത്താവാർ ഗ്രാമം സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പൊലീസ്, പ്രാദേശിക ഭരണകൂടം, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരുമായൊക്കെ അവർ ചർച്ച നടത്തി. ഹസ്രത്ത് നിസാമുദ്ദീൻ ഭാഗത്തുനിന്ന് അറസ്റ്റിലായ ആളുടെ കുടുംബാംഗങ്ങളെയും കമീഷൻ കണ്ടു. പള്ളി നിർമിച്ചത് ഗ്രാമത്തിലെയും സമീപഗ്രാമത്തിലെയും ആളുകളിൽനിന്ന് സ്വരൂപിച്ച പണം കൊണ്ടാണെന്നാണ് അവർക്ക് മനസ്സിലായത്. മസ്ജിദ് നിർമാണത്തിന് ഏതെങ്കിലും ഭീകരസംഘടനകളുടേയോ വിദേശത്ത് നിന്നുള്ളവരുടെയോ പണം ലഭിച്ചതിന് ഒരു തെളിവുമുണ്ടായിരുന്നില്ല.
െഎ.എൻ.എയുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെങ്കിൽ സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയരുന്നു. സാമുദായിക അന്തരീക്ഷം വഷളാവുന്നതിന് ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ ഉൗർജം പകരുന്നു. നൂറുവട്ടം ചിന്തിച്ചതിന് ശേഷമേ മുസ്ലിംകൾ ഒരു മസ്ജിദ് പോയിട്ട് പ്രാർഥനമന്ദിരം പോലും പണിയൂ. അതിെൻറ നൂലാമാലകൾ അവർക്കറിയാം. തെറ്റായ ആരോപണത്തിെൻറ പേരിലാണ് അന്വേഷണ ഏജൻസി വേട്ട തുടങ്ങിയത്. രാജ്യത്ത് മതത്തിെൻറ പേരിൽ നിരപരാധികൾ വേട്ടയാടപ്പെടുന്നു ഘട്ടത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾെപ്പടെ വർഗീയാതിക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് നോട്ടീസ് ലഭിച്ചിട്ടുമുണ്ട്. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ കഴിഞ്ഞ മാസമാണ് അബ്ദുൽ റസാഖ് എന്ന 16കാരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിൽ കഴിഞ്ഞാഴ്ച എട്ടു വയസ്സുകാരനായ മദ്രസ വിദ്യാർഥിയും കൊലക്കിരയായി. മദ്റസകളെ സാമൂഹിക വിരുദ്ധർ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. കഴിഞ്ഞ മാസം കിഴക്കൻ ഡൽഹിയിലെ ബാബുൽ ഉലൂം മദ്റസയിലെ ഹോസ്റ്റലിൽ അർധരാത്രിയിൽ അക്രമം നടന്നു. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ബിജ്വസൻ ജുമാ മസ്ജിദിൽ അക്രമികൾ വെള്ളിയാഴ്ച പ്രാർഥനക്കിടെ കുഴപ്പമുണ്ടാക്കി. പള്ളിയിലെ മൈക്ക് തട്ടിപ്പറിച്ചു. മെഹറൗലിയിലെ ഗുൽഷൻ പള്ളിയിലും നമസ്കാരം തടസ്സപ്പെടുത്തി. ഒരു വർഷം മുമ്പ് ഇതേ പള്ളിയിലെ ഖബറുകൾ നശിപ്പിച്ചിരുന്നു.
കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലും ഗോകുൽപുർ തഹർ റോഡിലും തൃശൂലം പരസ്യമായ വിതരണം ചെയ്ത സംഭവം വിവാദം സൃഷ്ടിച്ചിരുന്നു. ഡൽഹി ന്യൂനപക്ഷ കമീഷൻ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. പ്രതീകാത്മകമായാണ് തൃശൂലങ്ങൾ വിതരണം ചെയ്തതെന്നാണ് വടക്ക്-കിഴക്കൻ മേഖല ഡി.ജി.പി കമീഷനോട് പറഞ്ഞത്. ഇതിന് തക്ക മറുപടി കമീഷൻ ഡി.ജി.പിക്ക് നൽകി.
നിരവധി സ്കൂളുകളിൽ പ്രിൻസിപ്പൽമാർ സംസ്കൃതം നിർബന്ധമായി പഠിക്കണമെന്ന് കുട്ടികളോട് ആവശ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതായി കമീഷൻ പറയുന്നു. ഉർദു പഠിക്കണമെങ്കിൽ വേറെ സ്കൂൾ നോക്കണമത്രെ. ഇതിനെതിരെ വിദ്യാഭ്യാസ അധികൃതർക്ക് കമീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളുകളിെല പ്രഭാത അസംബ്ലികളിൽ ഗായത്രിമന്ത്രം ആലപിക്കാൻ ഉത്തരവ് നൽകിയതിനെതിരെ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും കമീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിലെ സാമുദായിക മേധാവിത്വത്തിന് ഒരുപാടു പഴക്കമുണ്ട്. അതാകെട്ട ഇപ്പോഴും തുടരുകയും ചെയ്യുന്നു. രാജ്യത്തിെൻറ തലസ്ഥാനത്ത് ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് ഭാഗങ്ങളിൽ ഇത് എങ്ങനെയായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഭവിഷ്യത്ത് ഒാർത്ത് പലരും പരാതികൾ പറയുന്നില്ല. ആരോട് പരാതി പറയാനാണെന്നാണ് അവരുടെപക്ഷം. പ്രതിനിധികൾ ബി.ജെ.പിക്കാരാണെങ്കിൽ നീതിയും ന്യായവും പ്രതീക്ഷിക്കുകയേ വേണ്ട. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനവും പക്ഷപാതമായിരിക്കുേമ്പാൾ എന്ത് പ്രതീക്ഷിക്കാൻ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.