പാൽ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലേക്ക്
text_fieldsകേരളം പാലുൽപാദനത്തിെൻറ കാര്യത്തിൽ സ്വയം പര്യാപ്തതയിലേക്ക് അടുക്കുമ്പോൾ പോഷകസമൃദ്ധിയേറിയ വ്യത്യസ്തങ്ങളായ പാലുൽപന്നങ്ങളുടെ നിർമാണത്തിലും അവയുടെ ഉപഭോഗത്തിലും നാം ഒട്ടും പിന്നിലാകാൻ പാടില്ല. കേരള സമൂഹത്തെ നടുക്കിയ പ്രളയം നമ്മുടെ ക്ഷീരമേഖലയെ തളർത്തിയെങ്കിലും വിവിധതരം ക്ഷീരവികസന പദ്ധതികളുടെ തോളിലേറി പാലുൽപാദനം സംസ്ഥാനത്ത് വർധിച്ചുവരുകയാണ്.
ലോകത്തെ മൊത്തം പാലുൽപാദനത്തിൽ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ഡോ. വർഗീസ് കുര്യൻ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ ധവള വിപ്ലവ പദ്ധതിയായ ഓപറേഷൻ ഫ്ലഡ് മൂലമാണ്, ഈ വിജയഗാഥ കുറിക്കാൻ കഴിഞ്ഞത്.
എന്നാൽ, ഇപ്പോൾ രാജ്യാന്തര തലത്തിൽ കൊഴുപ്പില്ലാത്ത പാൽപ്പൊടിയുടെ വില ഗണ്യമായി കുറഞ്ഞുവരുന്നത് പാൽ ഉൽപാദകരാജ്യമായ ഇന്ത്യക്ക് ഭീഷണിയാണ്. 2013ൽ ടണിന് 5000 മുതൽ 5200 വരെ ഡോളർ വിലയുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് 2000 ഡോളറിലേക്ക് വില കൂപ്പുകുത്തിയിരിക്കുന്നു. അതായത്, ഒരു കിലോ കൊഴുപ്പില്ലാത്ത പാൽപ്പൊടിക്ക് ശരാശരി വില 136 രൂപ. അതേസ്ഥാനത്ത് കേരളത്തിലെ കർഷകർക്ക് ഖരപദാർഥങ്ങൾക്ക് 275.30 രൂപ കിലോക്ക് ലഭിക്കുന്നുണ്ട്. രാജ്യത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്. അന്താരാഷ്ട്ര തലത്തിൽ വിലകുറഞ്ഞ പാൽപ്പൊടി ഇന്ത്യയിലേക്ക് എത്തുന്നത് നമ്മുടെ പാൽവിപണനത്തെ സാരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
കേരളത്തിലെ ക്ഷീരസഹകരണ പ്രസ്ഥാനമായ മിൽമ, പാൽസംഭരണത്തിൽ കഴിഞ്ഞ വർഷം 16.63 ശതമാനം വളർച്ച കൈവരിച്ചപ്പോൾ വിപണനത്തിൽ 1.31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം ഇന്ത്യയിൽതന്നെ 1.7 ലക്ഷം ടൺ പാൽപ്പൊടി കെട്ടിക്കിടക്കുകയാണ് എന്നാണ് കണക്കാക്കുന്നത്. ഇതും ഒരു പ്രതിസന്ധിയാണ്.
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ നമ്മൾ ജാഗരൂകരാകേണ്ടതിെൻറ പ്രാധാന്യം വ്യക്തമാകും. ഇന്ത്യയിലെ പാൽ ഉൽപാദനം 2016-17ൽ 165.4 മില്യൺ ടണിൽനിന്ന് 2017-18ൽ 176.35 മില്യൺ ടണിലേക്ക് വർധിച്ചിരിക്കുകയാണ്. 6.6 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രാജ്യം കൈവരിച്ചത്. കേരളത്തിൽ സഹകരണമേഖലയിൽ 2016-17ൽ 16.21 ലക്ഷം ലിറ്റർ പാൽ പ്രതിദിനം സംഭരിച്ച സ്ഥാനത്ത് 2017-18ൽ 18.22 ലക്ഷം ആയി വർധിച്ചു. 12.43 ശതമാനം വർധനവുണ്ട്. അതായത്, രാജ്യത്തെ വളർച്ചയുടെ ഏതാണ്ട് ഇരട്ടി വരും. ഇത് ഒരു ശുഭസൂചനയാണ്.
കേരളത്തിലെ പാലുൽപാദന വർധനവിനനുസരിച്ച് വിപണനവും വർധിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിൽ ഒട്ടും കുറവുവരാതെ പരമാവധി പോഷകമൂല്യങ്ങളുള്ള ഉൽപന്നങ്ങൾ നിർമിക്കേണ്ടതും അവ ശരിയായ രീതിയിൽ വിപണനം ചെയ്യേണ്ടതും നമ്മുടെ ക്ഷീരമേഖലയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. വിപണിയെ പഠിച്ച്, ഉപഭോക്താക്കൾക്ക് പ്രിയമേറുന്ന ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിക്കേണ്ടത്.
സാധാരണ ലഭ്യമാകുന്ന പാൽ ഉൽപന്നങ്ങളിൽനിന്നു വ്യത്യസ്തമായി നമ്മുടെ ദഹനപ്രക്രിയക്കും പ്രതിരോധ ശക്തിക്കും പ്രയോജനം ചെയ്യുന്ന തൈര് ഉൾപ്പെടെയുള്ള േപ്രാ ബയോട്ടിക് ഉൽപന്നങ്ങൾ സഹകരണമേഖല വഴി വിപണിയിൽ ഇന്ന് ലഭ്യമാണെങ്കിൽകൂടി കൂടുതൽ ആളുകളും അത്തരം ഉൽപന്നങ്ങളെപ്പറ്റി ബോധവാന്മാരല്ല. കാർഷികോൽപന്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ കേടുവരാൻ സാധ്യതയുള്ള ഉൽപന്നമാണ് പാൽ.
ആയതിനാൽ, മത്സരാധിഷ്ഠിതമായ ഇന്നത്തെ വിപണിയിൽ നമ്മുടെ സഹകരണമേഖലയുടെ സാന്നിധ്യം നിലനിർത്തണമെങ്കിൽ ഗുണമേന്മയുടെ കാര്യത്തൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി പാലും പാലുൽപന്നങ്ങളും അവയുടെ സ്വാഭാവിക രുചി ഒട്ടുംതന്നെ നഷ്ടപ്പെടാതെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് ഏറ്റവും ചെലവ് കുറഞ്ഞ വിതരണ സംവിധാനങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധരായ ഉപഭോക്താക്കളിൽ എത്തിച്ചേ മതിയാവു.
ശീതശൃംഖല നിലനിർത്തിക്കൊണ്ട് നാടിെൻറ മുക്കിലും മൂലയിലും ഗുണനിലവാരം ഒട്ടുംതന്നെ നഷ്ടപ്പെടാതെ ഇവ വിതരണം ചെയ്യുന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇത് തരണംചെയ്യുന്നതിെൻറ ഭാഗമായി തണുപ്പിച്ച് സൂക്ഷിക്കാതെതന്നെ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ പാൽ സംസ്കരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ നമ്മുടെ സഹകരണമേഖലയിൽ ഉടൻ തന്നെ നടപ്പിൽ വരുത്തേണ്ടതാണ്. എങ്കിൽ മാത്രമേ പാലിെൻറ സംഭരണവില നമുക്ക് പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.