ആധി
text_fieldsആധി മൂത്ത് സഹികെട്ടു. ഗുജറാത്തിലെ സൂറത്തിൽ പണിയെടുക്കുന്ന ഒഡിഷക്കാരായ തൊഴിലാളി കൾ അക്രമാസക്തരായത് അങ്ങനെയാണ്. ഒരുവിധം മൂന്നാഴ്ചയോളം പിടിച്ചുനിന്നപ്പോഴാണ് ലോക്ഡൗൺ വീണ്ടും നീട്ടാൻ പോകുന്നുവെന്ന് കേട്ടത്. എങ്ങനെയും നാട്ടിലെത്തി, വീട്ടുകാരെ ക ണ്ടാൽ മതി. മനഃസമാധാനത്തിന് അവിടത്തെ വായു ഒന്നു ശ്വസിച്ചാൽ മതി. പേക്ഷ, നിവൃത്തിയില് ല. ലോക്ഡൗൺ കാലത്ത് എവിടേക്കും വിടുന്നില്ല. പണിയില്ല. കരാറുകാരൻ ബാക്കിയുള്ള കൂലി തരു ന്നില്ല. നേരേചൊേവ്വ ആഹാരമില്ല. മഹാമാരി വന്നുപെടുമോ, ഉറ്റവരെ ഒരുനോക്ക് ഇനിയെന്നു കാണും എന്നിങ്ങനെ നീളുന്ന ആധികൾ. ആ മാനസികസംഘർഷങ്ങൾക്കിടയിൽ, ജീവിതം പൊടുന്നനെ വ രിഞ്ഞുമുറുക്കിയ ചങ്ങല പൊട്ടിച്ച് അവർ വഴിയിൽ ചാടി. കൈയിൽകിട്ടിയ ടയറും ഉന്തുവണ്ടി കളുമെല്ലാം കത്തിച്ചു. ലോക്ഡൗൺ നിയമങ്ങൾക്കുപുറമെ, തീയിട്ടതിെൻറ കൂടി വകുപ്പുചേർ ത്ത് കേസായി; കസ്റ്റഡിയിലായി.
രണ്ടാഴ്ച മുമ്പ് ഡൽഹിയിൽനിന്ന് പലായനം ചെയ്തവരിൽ ന ല്ലൊരു പങ്ക് നാടും വീടും കണ്ടെങ്കിലും, അതിനൊരുെമ്പട്ട പലരുടെയും കഥ അങ്ങനെയല്ല. സംസ ്ഥാന, ജില്ല അതിർത്തികളിൽ ആളൊഴുക്ക് കർക്കശമായി തടഞ്ഞപ്പോൾ ഒട്ടേറെ അന്തർസംസ്ഥാ ന തൊഴിലാളികൾ ദുരിതാശ്വാസ ക്യാമ്പിലായി. നാട്ടിലേക്കും ക്യാമ്പിലേക്കും പോകാതെ പണിയെടുത്തിരുന്ന സ്ഥലങ്ങളിലേക്കു പോയവരുമേറെ. പണിയില്ല, ദാരിദ്ര്യത്തിൽ ഉണ്ടുറങ്ങി ജീവിതം. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽനിന്നുയർന്ന ചില്ലറ പ്രതിഷേധങ്ങളും കെട്ടടങ്ങി. ലോക്ഡൗൺ കാലത്ത് എവിടെയാണോ, നിയന്ത്രണങ്ങൾ നീങ്ങുന്നതുവരെ അവിടെത്തന്നെ തുടരുക, വീടിനുപുറത്തു പോലും ഇറങ്ങാതിരിക്കുക എന്നതാണ് ലക്ഷ്മണ രേഖ.
നരകിക്കുന്ന പ്രവാസി അർഹിക്കുന്ന പിന്തുണ
അന്തർസംസ്ഥാന തൊഴിലാളികളെന്നപോലെ, ആധിയുടെ തുരുത്തുകളിൽ തീതിന്നുകയാണ് പ്രവാസികൾ. നിലച്ചു പോയ വിമാനസർവിസുകൾ ഇനിയെന്നു പുനരാരംഭിക്കുമെന്ന് നിശ്ചയമില്ല. എവിടെയാണോ, അവിടെത്തന്നെ തുടരുകയെന്ന ലോക്ഡൗൺ തത്ത്വത്തിനിടയിൽ, ദുരിതക്കടലിലേക്ക് പ്രത്യേക വിമാനമയച്ച് കഷ്ടപ്പെടുന്നവരെ പൊക്കിയെടുത്ത് നാട്ടിലെത്തിക്കാൻ ഭരണകൂടം തയാറല്ല. ബന്ധപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള അനുമതി, കൂട്ടത്തോടെ നാട്ടിലെത്തിച്ചാൽ ഉണ്ടാകാവുന്ന പാർപ്പിക്കൽ പ്രശ്നങ്ങൾ തുടങ്ങി സാങ്കേതികകാരണങ്ങൾ നിരവധിയുണ്ട്. ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് ചൈനയിൽനിന്നും ഇറ്റലിയിൽനിന്നും ഇറാനിൽ നിന്നുമൊക്കെയായി കുറെ ഇന്ത്യക്കാരെ വിമാനമയച്ച് നാട്ടിലേക്ക് കൊണ്ടുവന്നത് വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്. ലോക്ഡൗൺ കാലം കഴിയാതെ ഇനി ഇത്തരമൊരു ക്രമീകരണം ഉണ്ടാകാൻ പോകുന്നില്ല. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ കാര്യവും അങ്ങനെ തന്നെ.
പ്രവാസി സമൂഹത്തിൽ വൈറസ് ബാധിതരും അതില്ലാത്തവരും പരസ്പരം തിരിച്ചറിയാതെ ഇടകലർന്നു കഴിയുന്നുവെന്ന ആശങ്കകൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ലോക്ഡൗൺകാല കൈമലർത്തലിനിടയിൽ, ഇത്തരം വിഷയങ്ങളെ കേന്ദ്രസർക്കാർ എത്രത്തോളം ഗൗരവത്തിലെടുത്തു കൈകാര്യം ചെയ്യുന്നു? ഗൾഫ് മേഖല അടക്കം വിപുലമായ വിദേശബന്ധങ്ങെളക്കുറിച്ച് അഭിമാനം പറയുേമ്പാൾ തന്നെ, ആ ബന്ധങ്ങൾ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കേണ്ടതുണ്ട്. പ്രവാസിപ്പണത്തിെൻറ തണലും തഴപ്പും ഉപകാരപ്പെടുത്തുന്ന കേന്ദ്രവും സംസ്ഥാനവും അവരുടെ പ്രതിസന്ധികളിൽ ഒപ്പം നിൽക്കേണ്ടതുണ്ട്.
വിദേശത്തുകഴിയുന്നവർക്കും, ലോക്ഡൗണിനുമുേമ്പ നാട്ടിലെത്തിയവർക്കും രേഖകളുടെ കാര്യത്തിൽ ഇളവുകൾ നേടിക്കൊടുക്കാൻ കഴിയും. ലേബർ ക്യാമ്പുകളിലെയും മറ്റും ദുരിതങ്ങളിലേക്ക് എംബസികൾ മുഖേന എത്തിനോക്കാം. അവിടങ്ങളിൽ സർക്കാറിനും ഇന്ത്യക്കാരായ സംരംഭകർക്കുമൊക്കെയുള്ള സംവിധാനങ്ങൾ വഴി പ്രശ്നബാധിതർക്ക് ക്വാറൻറീൻ കേന്ദ്രങ്ങൾ അടക്കം പരിപാലന സൗകര്യങ്ങൾ ഒരുക്കാൻ കഴിയും. സഹായം ആവശ്യമുള്ളവർക്ക് എംബസികൾ മുഖേന സാന്ത്വനം നൽകാം. ചികിത്സാ സംഘത്തെ അയക്കാം. സന്നദ്ധസംഘടനകളെ ഏകോപിപ്പിച്ചു സേവനങ്ങൾ കൂടുതലായി ലഭ്യമാക്കാം. പ്രവാസികളെ കാലാകാലങ്ങളിൽ പലവിധത്തിൽ ഉൗറ്റുന്ന സർക്കാറിന്, അവരുടെ വായ്പകൾ തിരിച്ചടക്കുന്നതിൽ ഇളവുകൾ നൽകാനും കഴിയേണ്ടതാണ്. മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും കരുതലിെൻറ സന്ദേശവും കടൽകടന്ന് എത്തേണ്ട സന്ദർഭമാണിത്.
അർഥശൂന്യമായ ബജറ്റ്; അനിശ്ചിതമായ ഭാവി
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ ‘സാമൂഹിക അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യ’ത്തിലൂടെ ഓരോരുത്തരും എത്തിപ്പെടുന്നത് ഭാവിജീവിതത്തെക്കുറിച്ച ആശങ്കകളിലാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, വികസനം, പുരോഗതി എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ജനത്തിനും രാജ്യത്തിനും മുന്നിൽ വലിയ ചോദ്യചിഹ്നങ്ങൾ. കോവിഡ് താണ്ഡവമാടി ഒരുനാൾ കടന്നുപോവുകയും ലോകം അതിജീവിക്കുകയും ചെയ്യും. പടുകുഴിയിൽനിന്ന് കരകയറി സാധാരണജീവിതം തിരിച്ചുപിടിക്കാൻ പക്ഷേ, സമയമെടുക്കും. വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ തേടുന്നവനും തൊഴിലിൽനിന്ന് വിരമിക്കാൻ പോകുന്നവനും ഒരുപോലെ തൊഴിൽമേഖലയിലെ മരവിപ്പിെൻറ തിരിച്ചടി ഏറ്റുവാങ്ങും. ഉൾഭയം കൂടാതെ എങ്ങോട്ടുമുള്ള സഞ്ചാരവും താമസസൗകര്യവും ക്രയവിക്രയവുമെല്ലാം പുനഃസ്ഥാപിക്കപ്പെടാൻ സമയമെടുക്കുേമ്പാൾ, കയറ്റുമതിക്കും ഇറക്കുമതിക്കും തടസ്സം നേരിടുേമ്പാൾ ഉൽപാദന, സേവനരംഗങ്ങൾക്ക് എളുപ്പം ഉണർന്നെഴുന്നേൽക്കാനാവില്ല.
കോവിഡിനു മുമ്പും ശേഷവുമെന്ന പോലെ ലോകത്തിെൻറ മുഖച്ഛായ മാറുേമ്പാൾ വ്യക്തിയുടെയും കുടുംബത്തിെൻറയും നാടിെൻറയും മുൻഗണനകൾ മാറും. സർക്കാറിന് മാടിവിളിക്കാമെന്നല്ലാതെ നിക്ഷേപകർ വരില്ല. ഓഹരി വിപണിക്കും ഓഹരിവിൽപനക്കും മുന്നിൽ പ്രതിസന്ധികളുണ്ട്. ഉദാരീകരണത്തിൽനിന്ന് സ്വാശ്രയസ്വഭാവത്തിലേക്ക് നീങ്ങാൻ നിർബന്ധിതമാവുകയാണ് രാജ്യം. ആളകലത്തിെൻറ ആഴ്ചകൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനിടയിൽ ലോക സമ്പദ് വ്യവസ്ഥകൾ നിലവിളിക്കുകയാണ്. ഗ്രേറ്റ് ഡിപ്രഷനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമെന്നാണ് ആഗോള ധനകാര്യ സ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നത്. വ്യവസായവത്കൃത രാജ്യങ്ങളിൽ അഞ്ചു ശതമാനം വരെ വിപരീതവളർച്ച ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെങ്കിൽ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര വളർച്ച 1.6 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ഒടുവിലത്തെ നിഗമനം. അതിലും താഴേക്കുപോയെന്നും വരും. ഇതിനെല്ലാമിടയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നടപ്പു സാമ്പത്തിക വർഷത്തെ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്ക് ഇനി എന്തു പ്രസക്തി? നയവും മുൻഗണനകളും പൊളിച്ചെഴുത്തിലാണ്. വികസന ചെലവുകൾ ചുരുക്കി കോവിഡ് പ്രതിരോധത്തിലേക്കും അടിയന്തര മുൻഗണനകളിലേക്കും മുതൽമുടക്കാൻ ഭരണകൂടം നിർബന്ധിക്കപ്പെടുേമ്പാൾ വികസനത്തിെൻറ ഹൈവേകളിൽ പണഞെരുക്കത്തിെൻറ കുണ്ടുകുഴികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും.
ഓരോരുത്തരുടെയും തിരക്കിട്ട ഓട്ടത്തിന് അവധി നൽകി ജീവിതത്തെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ കോവിഡിനു കഴിയുേമ്പാൾ, അതിൽ ചില നന്മകളുടെ വീണ്ടെടുപ്പുകൂടി കാണാൻ കഴിയുന്നുവെന്ന് നെടുവീർപ്പിടാം. യാന്ത്രികത വിട്ട് കുടുംബങ്ങൾ ജീവിതോഷ്മളത തിരിച്ചുപിടിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. ലോക്ഡൗൺ ദിനങ്ങൾ മുന്നോട്ടുപോകുേമ്പാൾ മലിനവായു അകന്ന്, നക്ഷത്രങ്ങൾ കണ്ണിൽപെടുമാറ് മഹാനഗരങ്ങൾ ആകാശനീലിമ വീണ്ടെടുക്കുന്നു. മറ്റു ചിലതുകൂടിയുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിണ്ണം കൊട്ടുകയും രാത്രി വിളക്ക് തെളിക്കുകയും ചെയ്യുന്നതിനൊപ്പം, അവരെ വാടകവീടുകളിൽനിന്നും പച്ചക്കറി ചന്തകളിൽനിന്നും ആട്ടിപ്പായിക്കുകകൂടിയാണ് നാം. കോവിഡ് മഹാമാരി പടരുന്നതിൽ മതത്തിെൻറ നിറം ചേർക്കുകയും, അതിെനാത്ത ആക്രമണോത്സുകത കാണിക്കുകയുമാണ്. ദുരിതമനുഭവിക്കുന്നവർക്കിടയിൽ, സ്വന്തം ചേരിയിൽപെട്ടവനെ കൂടുതൽ രക്ഷാർഹനായി കാണുകയാണ്; വൈറസ് ആധിക്കിടയിൽ രാഷ്ട്രീയ ഭദ്രത ഊട്ടിയുറപ്പിക്കുകയാണ്. ഇതിനെല്ലാമിടയിൽ ആത്യന്തികമായി, പഴയകാല നന്മകളുടെ വീണ്ടെടുപ്പാണോ, ആധിയുടെ നാളുകൾക്കുശേഷം പുതിയ തിന്മകളുടെ കണ്ടെടുപ്പാണോ സംഭവിക്കുക? അത് കാത്തിരുന്നുകാണേണ്ട കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.