Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2019 3:19 AM GMT Updated On
date_range 17 Sep 2019 3:19 AM GMTമരട് ഫ്ലാറ്റ്: നിയമവും നീതിയും
text_fieldsbookmark_border
നിയമവിരുദ്ധമായി നിർമിച്ച മരടിലെ ഫ്ലാറ്റുകൾ ഇൗ മാസം 20നകം പൊളിക്കണമെന്ന സുപ്രീം കോടതിയുെട അന്ത്യശാസനത്തിെൻറ പശ്ചാത്തലത്തിൽ, ഇനിയെന്താണ് നിയമപരമായ പോംവഴ ിയെന്ന ആലോചനയാണ് സംസ്ഥാനത്ത് നടക്കുന്നത്. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർ മിച്ച 350ലേറെ ഫ്ലാറ്റുകൾ പൊളിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ 23ന് ചീഫ് സെക്രട്ടറി കോ ടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അരുൺ മിത്ര അധ്യക്ഷനായ സുപ്രീംകോടത ി െബഞ്ച് മുന്നറിയിപ്പുണ്ട്. സുപ്രീംകോടതി വിധി എന്നും ആദരവോടെ നടപ്പാക്കിയിട്ടുണ ്ടെന്ന ‘പെരുമ’ അവകാശപ്പെടുന്ന കേരള സർക്കാർ ഇതോടെ സർവകക്ഷി യോഗം വിളിക്കാനും തീരു മാനിച്ചു.
തീരദേശ പരിപാലന നിയമത്തിെൻറ ലംഘനം അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളുെ ട നിർമാണത്തിലും നടന്നു എന്ന കാര്യത്തിൽ സംശയമില്ല. അതിന് ഉത്തരവാദികൾ ആരൊക്കെ എന ്ന കാര്യത്തിലാണ് ബന്ധപ്പെട്ടവർ പരസ്പരം പഴിചാരുന്നത്. മരട് പഞ്ചായത്തിലെ അന്ന ത്തെ സെക്രട്ടറി ഉൾപ്പെടെ വിവിധ അനുവാദങ്ങളും നിരാക്ഷേപപത്രവും നൽകിയ ഉദ്യോഗസ്ഥ വൃന്ദത്തിനും ചട്ടലംഘനങ്ങൾക്ക് മൗനാനുവാദവും ഒത്താശയും നൽകിയ മരട് പഞ്ചായത്തി ലെ 2006 മുതൽ 2012 വരെയുള്ള ജനപ്രതിനിധികൾക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഫ്ലാറ്റ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുംകൊണ്ട് ചട്ടങ്ങൾ ലംഘിക്കുന്നതിന് പ്രേരണ നൽകിയ ബിൽഡർമാർക്കും ഇൗ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ട്.
2007 മുതൽ നടക്കുന്ന നിയമയുദ്ധങ്ങളൊന്നും ഞങ്ങളറിഞ്ഞില്ല എന്ന ഫ്ലാറ്റ് ഉടമകളുടെ നിലപാട് അതേപടി സ്വീകരിക്കാനാവില്ല. എല്ലാം ബിൽഡറെ ഏൽപിച്ച് സമാധാനത്തോടെ കഴിഞ്ഞവർ ഇപ്പോൾ പരിഭ്രാന്തരായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതിൽ തങ്ങൾക്ക് ഒരുവിധ ഉത്തരവാദിത്തവുമില്ലെന്ന് ആൽഫ വെഞ്ചേഴ്സ് എന്ന ബിൽഡർ മരട് മുനിസിപ്പാലിറ്റിക്കു രേഖാമൂലം മറുപടി നൽകിയതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.
സുപ്രീംകോടതി പ്രഖ്യാപിക്കുന്ന ഒരു വിധി രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്. ഭരണഘടനയിലെ 141ാം വകുപ്പ് അതാണ് പറയുന്നത്. ആയിരത്തോളം വരുന്ന ആളുകളെ ഫ്ലാറ്റിൽനിന്ന് ഒഴിപ്പിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ തകർക്കാൻ സുപ്രീംകോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കാൻ ഭരണകൂടത്തിന് നിയമപരമായ ബാധ്യതയുണ്ട്. അത് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഭരണാധികാരിയെ കോടതിയലക്ഷ്യ നടപടിയിലൂടെ ജയിലിലടക്കാനും കോടതിക്ക് അധികാരമുണ്ട്. പരിഗണനയിലുള്ള ഒരു വിഷയത്തിൽ ‘സമ്പൂർണ നീതി’ ലഭ്യമാക്കുന്നതിനായി ഇൗ അധികാരം ഉപയോഗിക്കാമെന്നാണ് ഭരണഘടനയിലെ 142ാം വകുപ്പ് പറയുന്നത്.
നിയമവും നീതിയും
ചട്ടലംഘനമുള്ള ഫ്ലാറ്റ് പൊളിക്കാമെന്നത് നിയമപരമായ ഒരു നടപടിയാണ്. അതുകൊണ്ടു സുപ്രീംകോടതി ഉത്തരവിൽ നിയമപരമായി ഒരു അപാകതയും ആർക്കും ആരോപിക്കാനാവില്ല. എന്നാൽ, ഇൗ ഉത്തരവ് നടപ്പാക്കുന്നതിലൂടെ സമ്പൂർണ നീതി പ്രദാനം ചെയ്തുവെന്ന് പരമോന്നത നീതിപീഠത്തിന് ആശ്വസിക്കാനാകുമോ? നിയമത്തിെൻറ ലക്ഷ്യമാണ് നീതി. ഭരണഘടന കാച്ചിക്കുറുക്കിയെടുത്താൽ എന്തുകിട്ടും എന്ന ചോദ്യത്തിന് ‘നീതി’ എന്നാണുത്തരം. കേരളത്തിലെ പഴയ ഹൈകോടതി പ്രവർത്തിച്ചിരുന്നത് റാംമോഹൻ പാലസിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്നാം കോടതിയുടെ തിരുനെറ്റിയിൽ ‘Fiat justitia ruat caelum’ എന്ന ലാറ്റിൻ സൂക്തം എഴുതിവെച്ചിട്ടുണ്ട്. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നർഥം.
േവാൾഗ ടെല്ലിസ് കേസ്
അനധികൃത വഴിയോരക്കച്ചവടക്കാരെയും ചേരിനിവാസികളെയും ഒഴിപ്പിക്കാൻ 1981ൽ ബോംബെ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചു. ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. അതിനെ ചോദ്യംചെയ്ത് പത്രപ്രവർത്തകയായ വോൾഗ ടെല്ലിസും ഒഴിപ്പിക്കലിനു വിധേയരായവരും സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടന പൗരനു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിെൻറ ലംഘനമാണ് ഇതെന്നും വഴിയോരക്കച്ചവടം തടയണമെന്നതിലൂെട ജീവിതമാർഗമാണ് വഴിമുട്ടുന്നതെന്നും അവർ ബോധിപ്പിച്ചു. സ്വാഭാവിക നീതി ലംഘിച്ച് ഭരണഘടനയുടെ 21ാം വകുപ്പ് -ജീവിക്കാനുള്ള അവകാശം- സർക്കാർ ധ്വംസിക്കുകയാണ്. വഴിയോരവും പൊതുനിരത്തും കൈയേറി കച്ചവടം നടത്തുന്നത് നിയമലംഘനമാണ് എന്നതിൽ സംശയമില്ല.
എന്നാൽ, ഉചിതമായ പുനരധിവാസമില്ലാതെ പാവപ്പെട്ടവരെ നീക്കംചെയ്യുന്നത് വലിയ അനീതിയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി െബഞ്ചിെൻറ തീർപ്പ്. തുടർന്നു നിരവധി കേസുകളിൽ ഇൗ വിധിന്യായം മാർഗദർശകമായി.നിയമം മാത്രമാണ് പരിഗണിച്ചതെങ്കിൽ ബോംബെ മുനിസിപ്പാലിറ്റിയുെട നടപടി ശരിവെക്കുമായിരുന്നു. എന്നാൽ, അതിലൂടെ ദരിദ്രരായ ആയിരങ്ങളുെട ജീവിതം വഴിമുട്ടുകയും കിടപ്പാടം നഷ്ടപ്പെടുകയും അതിലൂടെ ഭരണഘടനയിലെ 21ാം വകുപ്പ് പ്രദാനംചെയ്യുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
ആദർശ് ഫ്ലാറ്റ് കുംഭകോണം
യു.പി.എ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദം സൃഷ്ടിച്ച അഴിമതിയാണ് ആദർശ് ഫ്ലാറ്റ് കേസിലുണ്ടായത്. കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച പട്ടാളക്കാരുടെ വിധവകൾക്കായാണ് ആദർശ് ഫ്ലാറ്റ് എന്ന പേരിൽ 31 നിലകളുള്ള സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്്. എന്നാൽ, ബ്യൂറോക്രസിക്കും രാഷ്ട്രീയനേതാക്കൾക്കും അഴിമതിക്കു വേണ്ടിയാണ് പദ്ധതിയെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ വെളിപ്പെട്ടു.
102 ഫ്ലാറ്റുകളിൽ 25ഉം നിയമവിരുദ്ധമായി നൽകിയതാണെന്ന വിവരവും പുറത്തു വന്നു. മരട് ഫ്ലാറ്റുകളിൽ സംഭവിച്ചതുപോലെ തീരദേശ പരിപാലന ചട്ടത്തിെൻറ ലംഘനവും മുംബൈയിലെ തീരദേശത്തോട് ചേർന്ന് നിർമിച്ച ഫ്ലാറ്റിെൻറ കാര്യത്തിൽ ആരോപിക്കപ്പെട്ടു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ, പട്ടാളക്കാർ എല്ലാവരും അഴിമതി ആരോപണങ്ങളിൽ പെട്ടു. സി.ബി.െഎ അന്വേഷണം, ജുഡീഷ്യൽ അന്വേഷണം, ഇക്കണോമിക് എൻഫോഴ്സ്മെൻറ് തുടങ്ങിയ പലവിധ അന്വേഷണങ്ങളും ആരംഭിച്ചു.
അധികാര ദുർവിനിയോഗവും അഴിമതിയും ചട്ടലംഘനവും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ആദർശ് ഫ്ലാറ്റ് ഹരജിക്കാരുടെ ചെലവിൽ പൊളിക്കാൻ ബോംബെ ൈഹകോടതി ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോടായിരുന്നു നിർദേശം. എന്നാൽ, സുപ്രീംകോടതി ഇൗ വിധി സ്റ്റേ ചെയ്യുകയും ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കാൻ സൈന്യത്തോട് നിർദേശിക്കുകയും ചെയ്തു. മറിച്ചായിരുന്നുവെങ്കിൽ എത്ര കോടിയോളമാകുമായിരുന്നു ആ ദേശീയ നഷ്ടം? ഭീമാകാരമായ ആ കെട്ടിടസമുച്ചയം പൊളിക്കുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും വലുതായിരിക്കും. സർക്കാറിനോ ആർമിക്കോ ആ കെട്ടിടം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇൗ തീരുമാനത്തിെൻറ ഫലം.
ആദർശ് കേസിൽ കോടതി മറ്റൊരു സുപ്രധാന ഉത്തരവുകൂടി നൽകി. ചട്ടലംഘനത്തിനും അഴിമതിക്കും ഒത്താശ ചെയ്ത മന്ത്രിമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കാൾ എന്നിവർക്കെതിരെ സിവിലും ക്രിമിനലും അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാൻ ഉത്തരവിടുകയും അന്വേഷണം സി.ബി.െഎയെ ഏൽപിക്കുകയും ചെയ്തു. അഴിമതി ആരോപണത്തിെൻറ പേരിൽ രാജിവെെച്ചാഴിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത് കേരളത്തിെല കോൺഗ്രസ് നേതാവും അന്ന് മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണനായിരുന്നു എന്നത് മറ്റൊരു കാര്യം. പ്രശ്നം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
സുപ്രീംകോടതിയുടെ വിധി വിശാലമായ െബഞ്ച് രൂപവത്കരിച്ച് പുനഃപരിശോധനക്ക് വിധേയമാക്കണം. തുറന്ന കോടതിയിൽ കേസ് പരിഗണിക്കുേമ്പാൾ സംസ്ഥാന സർക്കാറിെൻറയും ഫ്ലാറ്റ് ഉടമകളുടെയും വാദങ്ങൾ കേൾക്കണം. കെട്ടിടം പൊളിച്ചാൽ അതിനുള്ള ഭീമമായ ചെലവ് ആരു വഹിക്കും എന്ന ചോദ്യവും കെട്ടിട അവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കും എന്ന പാരിസ്ഥിതിക പ്രശ്നവും പരിശോധിക്കണം. അങ്ങനെ വന്നാൽ സ്വാഭാവികമായും കെട്ടിടം നിലനിർത്തണമെന്ന ആദർശ് കേസിലെ സുപ്രീംകോടതി വിധിക്കു സമാനമാകാം.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് ഉന്നയിച്ച ഒരു ചോദ്യവും ഇവിടെ പ്രസക്തമാണ്. നിയമവിരുദ്ധമായി പാറഖനനം നടത്തിയ കേസിൽ പൊട്ടിച്ചുമാറ്റിയ പാറകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിടുമോ? തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച കൊച്ചിയിലെ ഡി.എൽ.എഫ് ഫ്ലാറ്റ് വെറും ഒരു കോടി പിഴ ചുമത്തിയാണ് സാധൂകരിച്ചത്. വിധിന്യായങ്ങളിലെ ഇൗ പൊരുത്തമില്ലായ്മയാണ് നിയമവാഴ്ചക്ക് മാരകമായ പ്രഹരമേൽപിക്കുന്നത്. മറ്റൊരു ഉദാഹരണമായി മരട് ഫ്ലാറ്റ് മാറുകയും അരുത്. അതിനാൽ, മനുഷ്യന് ഉപകാരപ്രദമായ ഒന്നാക്കി ആ കെട്ടിടത്തെ മാറ്റി നിർമാതാക്കൾക്ക് കനത്ത പിഴ ചുമത്തുകയും ചട്ടലംഘനങ്ങൾക്ക് കാരണക്കാരും ഒത്താശചെയ്തവരുമായ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ബിൽഡർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. പൊതു സേവകർ മാത്രമേ നിയമത്തിെൻറ പരിധിയിൽ വരുകയുള്ളൂവെങ്കിലും പ്രേരണകുറ്റം ചുമത്തി ബിൽഡർമാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ജയലളിതയുടെ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതാണ്.
തീരദേശ പരിപാലന നിയമത്തിെൻറ ലംഘനം അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളുെ ട നിർമാണത്തിലും നടന്നു എന്ന കാര്യത്തിൽ സംശയമില്ല. അതിന് ഉത്തരവാദികൾ ആരൊക്കെ എന ്ന കാര്യത്തിലാണ് ബന്ധപ്പെട്ടവർ പരസ്പരം പഴിചാരുന്നത്. മരട് പഞ്ചായത്തിലെ അന്ന ത്തെ സെക്രട്ടറി ഉൾപ്പെടെ വിവിധ അനുവാദങ്ങളും നിരാക്ഷേപപത്രവും നൽകിയ ഉദ്യോഗസ്ഥ വൃന്ദത്തിനും ചട്ടലംഘനങ്ങൾക്ക് മൗനാനുവാദവും ഒത്താശയും നൽകിയ മരട് പഞ്ചായത്തി ലെ 2006 മുതൽ 2012 വരെയുള്ള ജനപ്രതിനിധികൾക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഫ്ലാറ്റ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുംകൊണ്ട് ചട്ടങ്ങൾ ലംഘിക്കുന്നതിന് പ്രേരണ നൽകിയ ബിൽഡർമാർക്കും ഇൗ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ട്.
2007 മുതൽ നടക്കുന്ന നിയമയുദ്ധങ്ങളൊന്നും ഞങ്ങളറിഞ്ഞില്ല എന്ന ഫ്ലാറ്റ് ഉടമകളുടെ നിലപാട് അതേപടി സ്വീകരിക്കാനാവില്ല. എല്ലാം ബിൽഡറെ ഏൽപിച്ച് സമാധാനത്തോടെ കഴിഞ്ഞവർ ഇപ്പോൾ പരിഭ്രാന്തരായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതിൽ തങ്ങൾക്ക് ഒരുവിധ ഉത്തരവാദിത്തവുമില്ലെന്ന് ആൽഫ വെഞ്ചേഴ്സ് എന്ന ബിൽഡർ മരട് മുനിസിപ്പാലിറ്റിക്കു രേഖാമൂലം മറുപടി നൽകിയതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.
സുപ്രീംകോടതി പ്രഖ്യാപിക്കുന്ന ഒരു വിധി രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്. ഭരണഘടനയിലെ 141ാം വകുപ്പ് അതാണ് പറയുന്നത്. ആയിരത്തോളം വരുന്ന ആളുകളെ ഫ്ലാറ്റിൽനിന്ന് ഒഴിപ്പിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ തകർക്കാൻ സുപ്രീംകോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കാൻ ഭരണകൂടത്തിന് നിയമപരമായ ബാധ്യതയുണ്ട്. അത് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഭരണാധികാരിയെ കോടതിയലക്ഷ്യ നടപടിയിലൂടെ ജയിലിലടക്കാനും കോടതിക്ക് അധികാരമുണ്ട്. പരിഗണനയിലുള്ള ഒരു വിഷയത്തിൽ ‘സമ്പൂർണ നീതി’ ലഭ്യമാക്കുന്നതിനായി ഇൗ അധികാരം ഉപയോഗിക്കാമെന്നാണ് ഭരണഘടനയിലെ 142ാം വകുപ്പ് പറയുന്നത്.
നിയമവും നീതിയും
ചട്ടലംഘനമുള്ള ഫ്ലാറ്റ് പൊളിക്കാമെന്നത് നിയമപരമായ ഒരു നടപടിയാണ്. അതുകൊണ്ടു സുപ്രീംകോടതി ഉത്തരവിൽ നിയമപരമായി ഒരു അപാകതയും ആർക്കും ആരോപിക്കാനാവില്ല. എന്നാൽ, ഇൗ ഉത്തരവ് നടപ്പാക്കുന്നതിലൂടെ സമ്പൂർണ നീതി പ്രദാനം ചെയ്തുവെന്ന് പരമോന്നത നീതിപീഠത്തിന് ആശ്വസിക്കാനാകുമോ? നിയമത്തിെൻറ ലക്ഷ്യമാണ് നീതി. ഭരണഘടന കാച്ചിക്കുറുക്കിയെടുത്താൽ എന്തുകിട്ടും എന്ന ചോദ്യത്തിന് ‘നീതി’ എന്നാണുത്തരം. കേരളത്തിലെ പഴയ ഹൈകോടതി പ്രവർത്തിച്ചിരുന്നത് റാംമോഹൻ പാലസിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്നാം കോടതിയുടെ തിരുനെറ്റിയിൽ ‘Fiat justitia ruat caelum’ എന്ന ലാറ്റിൻ സൂക്തം എഴുതിവെച്ചിട്ടുണ്ട്. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നർഥം.
േവാൾഗ ടെല്ലിസ് കേസ്
അനധികൃത വഴിയോരക്കച്ചവടക്കാരെയും ചേരിനിവാസികളെയും ഒഴിപ്പിക്കാൻ 1981ൽ ബോംബെ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചു. ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. അതിനെ ചോദ്യംചെയ്ത് പത്രപ്രവർത്തകയായ വോൾഗ ടെല്ലിസും ഒഴിപ്പിക്കലിനു വിധേയരായവരും സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടന പൗരനു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിെൻറ ലംഘനമാണ് ഇതെന്നും വഴിയോരക്കച്ചവടം തടയണമെന്നതിലൂെട ജീവിതമാർഗമാണ് വഴിമുട്ടുന്നതെന്നും അവർ ബോധിപ്പിച്ചു. സ്വാഭാവിക നീതി ലംഘിച്ച് ഭരണഘടനയുടെ 21ാം വകുപ്പ് -ജീവിക്കാനുള്ള അവകാശം- സർക്കാർ ധ്വംസിക്കുകയാണ്. വഴിയോരവും പൊതുനിരത്തും കൈയേറി കച്ചവടം നടത്തുന്നത് നിയമലംഘനമാണ് എന്നതിൽ സംശയമില്ല.
എന്നാൽ, ഉചിതമായ പുനരധിവാസമില്ലാതെ പാവപ്പെട്ടവരെ നീക്കംചെയ്യുന്നത് വലിയ അനീതിയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി െബഞ്ചിെൻറ തീർപ്പ്. തുടർന്നു നിരവധി കേസുകളിൽ ഇൗ വിധിന്യായം മാർഗദർശകമായി.നിയമം മാത്രമാണ് പരിഗണിച്ചതെങ്കിൽ ബോംബെ മുനിസിപ്പാലിറ്റിയുെട നടപടി ശരിവെക്കുമായിരുന്നു. എന്നാൽ, അതിലൂടെ ദരിദ്രരായ ആയിരങ്ങളുെട ജീവിതം വഴിമുട്ടുകയും കിടപ്പാടം നഷ്ടപ്പെടുകയും അതിലൂടെ ഭരണഘടനയിലെ 21ാം വകുപ്പ് പ്രദാനംചെയ്യുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
മുംബൈയിലെ ആദർശ് ഹൗസിങ് സൊസൈറ്റി കോംപ്ലക്സ്
ആദർശ് ഫ്ലാറ്റ് കുംഭകോണം
യു.പി.എ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദം സൃഷ്ടിച്ച അഴിമതിയാണ് ആദർശ് ഫ്ലാറ്റ് കേസിലുണ്ടായത്. കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച പട്ടാളക്കാരുടെ വിധവകൾക്കായാണ് ആദർശ് ഫ്ലാറ്റ് എന്ന പേരിൽ 31 നിലകളുള്ള സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്്. എന്നാൽ, ബ്യൂറോക്രസിക്കും രാഷ്ട്രീയനേതാക്കൾക്കും അഴിമതിക്കു വേണ്ടിയാണ് പദ്ധതിയെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ വെളിപ്പെട്ടു.
102 ഫ്ലാറ്റുകളിൽ 25ഉം നിയമവിരുദ്ധമായി നൽകിയതാണെന്ന വിവരവും പുറത്തു വന്നു. മരട് ഫ്ലാറ്റുകളിൽ സംഭവിച്ചതുപോലെ തീരദേശ പരിപാലന ചട്ടത്തിെൻറ ലംഘനവും മുംബൈയിലെ തീരദേശത്തോട് ചേർന്ന് നിർമിച്ച ഫ്ലാറ്റിെൻറ കാര്യത്തിൽ ആരോപിക്കപ്പെട്ടു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ, പട്ടാളക്കാർ എല്ലാവരും അഴിമതി ആരോപണങ്ങളിൽ പെട്ടു. സി.ബി.െഎ അന്വേഷണം, ജുഡീഷ്യൽ അന്വേഷണം, ഇക്കണോമിക് എൻഫോഴ്സ്മെൻറ് തുടങ്ങിയ പലവിധ അന്വേഷണങ്ങളും ആരംഭിച്ചു.
അധികാര ദുർവിനിയോഗവും അഴിമതിയും ചട്ടലംഘനവും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ആദർശ് ഫ്ലാറ്റ് ഹരജിക്കാരുടെ ചെലവിൽ പൊളിക്കാൻ ബോംബെ ൈഹകോടതി ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോടായിരുന്നു നിർദേശം. എന്നാൽ, സുപ്രീംകോടതി ഇൗ വിധി സ്റ്റേ ചെയ്യുകയും ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കാൻ സൈന്യത്തോട് നിർദേശിക്കുകയും ചെയ്തു. മറിച്ചായിരുന്നുവെങ്കിൽ എത്ര കോടിയോളമാകുമായിരുന്നു ആ ദേശീയ നഷ്ടം? ഭീമാകാരമായ ആ കെട്ടിടസമുച്ചയം പൊളിക്കുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും വലുതായിരിക്കും. സർക്കാറിനോ ആർമിക്കോ ആ കെട്ടിടം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇൗ തീരുമാനത്തിെൻറ ഫലം.
ആദർശ് കേസിൽ കോടതി മറ്റൊരു സുപ്രധാന ഉത്തരവുകൂടി നൽകി. ചട്ടലംഘനത്തിനും അഴിമതിക്കും ഒത്താശ ചെയ്ത മന്ത്രിമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കാൾ എന്നിവർക്കെതിരെ സിവിലും ക്രിമിനലും അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാൻ ഉത്തരവിടുകയും അന്വേഷണം സി.ബി.െഎയെ ഏൽപിക്കുകയും ചെയ്തു. അഴിമതി ആരോപണത്തിെൻറ പേരിൽ രാജിവെെച്ചാഴിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത് കേരളത്തിെല കോൺഗ്രസ് നേതാവും അന്ന് മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണനായിരുന്നു എന്നത് മറ്റൊരു കാര്യം. പ്രശ്നം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
സുപ്രീംകോടതിയുടെ വിധി വിശാലമായ െബഞ്ച് രൂപവത്കരിച്ച് പുനഃപരിശോധനക്ക് വിധേയമാക്കണം. തുറന്ന കോടതിയിൽ കേസ് പരിഗണിക്കുേമ്പാൾ സംസ്ഥാന സർക്കാറിെൻറയും ഫ്ലാറ്റ് ഉടമകളുടെയും വാദങ്ങൾ കേൾക്കണം. കെട്ടിടം പൊളിച്ചാൽ അതിനുള്ള ഭീമമായ ചെലവ് ആരു വഹിക്കും എന്ന ചോദ്യവും കെട്ടിട അവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കും എന്ന പാരിസ്ഥിതിക പ്രശ്നവും പരിശോധിക്കണം. അങ്ങനെ വന്നാൽ സ്വാഭാവികമായും കെട്ടിടം നിലനിർത്തണമെന്ന ആദർശ് കേസിലെ സുപ്രീംകോടതി വിധിക്കു സമാനമാകാം.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് ഉന്നയിച്ച ഒരു ചോദ്യവും ഇവിടെ പ്രസക്തമാണ്. നിയമവിരുദ്ധമായി പാറഖനനം നടത്തിയ കേസിൽ പൊട്ടിച്ചുമാറ്റിയ പാറകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിടുമോ? തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച കൊച്ചിയിലെ ഡി.എൽ.എഫ് ഫ്ലാറ്റ് വെറും ഒരു കോടി പിഴ ചുമത്തിയാണ് സാധൂകരിച്ചത്. വിധിന്യായങ്ങളിലെ ഇൗ പൊരുത്തമില്ലായ്മയാണ് നിയമവാഴ്ചക്ക് മാരകമായ പ്രഹരമേൽപിക്കുന്നത്. മറ്റൊരു ഉദാഹരണമായി മരട് ഫ്ലാറ്റ് മാറുകയും അരുത്. അതിനാൽ, മനുഷ്യന് ഉപകാരപ്രദമായ ഒന്നാക്കി ആ കെട്ടിടത്തെ മാറ്റി നിർമാതാക്കൾക്ക് കനത്ത പിഴ ചുമത്തുകയും ചട്ടലംഘനങ്ങൾക്ക് കാരണക്കാരും ഒത്താശചെയ്തവരുമായ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ബിൽഡർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. പൊതു സേവകർ മാത്രമേ നിയമത്തിെൻറ പരിധിയിൽ വരുകയുള്ളൂവെങ്കിലും പ്രേരണകുറ്റം ചുമത്തി ബിൽഡർമാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ജയലളിതയുടെ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story