Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമരട് എന്ന പാഠം

മരട് എന്ന പാഠം

text_fields
bookmark_border
മരട് എന്ന പാഠം
cancel
camera_alt?????? ????????? ??????????? ?????????? ????????????????????? ????????????

കൊച്ചി: എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ജയിൻ കോറൽ കോവ്... കു ണ്ടന്നൂർ കായലോരത്തെ കാറ്റിനും ചതുപ്പിനും ഇനി ഈ കോൺക്രീറ്റ് സൗധങ്ങൾ ഓർമ മാത്രം. ത ലയുയർത്തിനിന്ന തറയിൽ സെക്കൻഡുകൾകൊണ്ട് അവ തകർന്ന് മണ്ണിെൻറ ചെറുപർവതമായി. ആഹ്ലാദവും കണ്ണീരും ഇടകലർന്ന അന്തരീക്ഷത്തിൽ ആ ബഹുനില മന്ദിരങ്ങൾ തകർന്നടിയുേ മ്പാൾ കേരളത്തിന് മനഃപാഠമാക്കാൻ നീതിപീഠം മരടിനുമേൽ ഒന്ന് കുറിച്ചുവെക്കുന്നുണ്ട്; ‘പ്രകൃതിയാണ് വലുത്’.


2019 മേയ് എട്ടിനാണ് സുപ്രീംകോടതി അത് പറഞ്ഞത് -മരടിൽ തീരേദശ നിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കണം. പ്രകൃതിക്കുമേലുള്ള കൈയേറ്റങ്ങളെ സമ്പത്തും അധികാരവുംകൊണ്ട് വരുതിയിൽ നിർത്തി ശീലിച്ചവർ അത് അസംഭവ്യമെന്ന് വിധിയെഴുതി. എതിർവാദങ്ങളെല്ലാം തള്ളിയ കോടതി തീർത്തുപറഞ്ഞു: പ്രളയത്തിൽ വിറച്ച, ഉറവകളെല്ലാം വറ്റിത്തീരുന്ന കേരളത്തിെൻറ പ്രകൃതിയെ തകർത്ത മനുഷ്യനെ ഇനി വിടാനാവില്ല. പൊളിച്ചേ പറ്റൂ. മരടിെൻറ ജീവശ്വാസമായ ചതുപ്പിൽ കെട്ടിപ്പൊക്കിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ആയുസ്സ് അതോടെ എണ്ണപ്പെട്ടു. കൊച്ചുകൊച്ചു ഭൂചലനങ്ങളെപ്പോലും ഭീതിയോടെ കണ്ട മലയാളി, ബഹുനില മന്ദിരങ്ങളെ ഭസ്മമാക്കുന്ന നിയന്ത്രിത സ്ഫോടനത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങി. പിന്നീട് സർവസന്നാഹങ്ങളോടെ അതിനുള്ള ഒരുക്കമായിരുന്നു. വിദഗ്ധ കരങ്ങൾക്കൊപ്പം സർക്കാറും ജില്ല ഭരണകൂടവും നഗരസഭയും പൊലീസും അഗ്നിരക്ഷാസേനയും കൈകോർത്തു.

കേരള ചരിത്രത്തിൽ ആദ്യമായി നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുന്ന ചുമതല എഡിഫൈസ്, വിജയ് സ്റ്റീൽസ് കമ്പനികൾ ധൈര്യപൂർവം ഏറ്റെടുത്തു. ചുറ്റുമുള്ള ഒന്നിനും മുറിവേൽപിക്കാതെ ദൗത്യം നിറവേറ്റുമെന്ന വാക്ക് അവർ പാലിച്ചു. പ്രദേശവാസികളുടെ എല്ലാ ആശങ്കക്കും മേലെ അതിരില്ലാത്ത ആശ്വാസം സമ്മാനിച്ച് നാല് ഫ്ലാറ്റുകളും സുരക്ഷിതമായി മണ്ണടിഞ്ഞു.

കോടികൾ ചെലവിട്ട് വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയതാണ് സെക്കൻഡുകൾക്കുള്ളിൽ പൊടിഞ്ഞമർന്നത്. ഇതുവരെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നൽകി കിടപ്പാടം വാങ്ങിയ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന വിലാപമാണ് ഉടമകളുടേത്. മരടിലെത്തുന്ന ആർക്കും കാണാം; ഇവിടെ പ്രകൃതിയാണ് വഞ്ചിക്കപ്പെട്ടത്. എന്നിട്ടും തങ്ങൾ തെറ്റുകാരല്ലെന്ന് നിർമാതാക്കൾ ആവർത്തിച്ചു. നിയമലംഘനത്തിന് കൂട്ടുനിന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്ന രോഷം അവസാന ഫ്ലാറ്റ് നിലംപൊത്തുേമ്പാഴും ഉയർന്നുകേട്ടു. കൊച്ചിയുടെ ലോലപരിസ്ഥിതിയിൽ തീരനിയമം ലംഘിച്ച് പണിതുയർത്തിയ മന്ദിരങ്ങൾ ഇനിയുമേറെ. പൊട്ടിത്തകർന്ന നാല് ഫ്ലാറ്റുകളുടെ അസ്ഥികൂടങ്ങൾക്ക് മുകളിലെ മൺകൂമ്പാരം ഒരു താക്കീതാണ്. ആധുനികതയുടെ, വികസനത്തിെൻറ എല്ലാ പ്രൗഢികൾക്കും മേലെയാണ് പ്രകൃതിയുടെ ശ്വാസവും മനുഷ്യെൻറ ജീവനുമെന്ന് അത് വിളിച്ചുപറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat demolition
News Summary - maradu flat demolition-kerala news
Next Story