മമതയുടെ ശേഷിയും സാധ്യതകളും
text_fieldsപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീർച്ചയായും പോരാട്ടവീര്യമുള്ള നേതാവുതന് നെ. സ്വന്തം സംസ്ഥാനത്തുനിന്ന് വലതുപക്ഷ, സാമുദായിക ശക്തികളെ അകറ്റുകെയന്ന അവരു ടെ ഉറച്ച തീരുമാനത്തിെൻറ ഭാഗമാണ് അവിടെനിന്ന് വരുന്ന പുതിയ രാഷ്ട്രീയ സംഭവവിക ാസങ്ങൾ. ബി.ജെ.പിക്കും ആർ.എസ്.എസിനും മൂക്കുകയറിടുകയെന്ന ഉദാത്ത ദൗത്യം മമത നടപ്പാക ്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.
ഇൗയിടെ പുറത്തിറങ്ങിയ ശുതാപ പോളിെൻറ ‘ദീദി: പറ യപ്പെടാത്ത മമത ബാനർജി’ (Didi: The Untold Mamata Banerjee) എന്ന പുസ്തകം അവരുടെ രാഷ്ട്രീയ വസ്തുചിത്രത്ത െക്കുറിച്ചുള്ളതാണ്. ‘പെൻഗ്വിനാ’ണ് പ്രസാധകർ. ഒരു രാഷ്ട്രീയ പോരാളി എന്ന നിലയിൽ ദീദി പുലർത്തുന്ന ദൃഢനിശ്ചയമാണ് പുസ്തകത്തിെൻറ കാതൽ. അവരുടെ മതനിരപേക്ഷ നിലപാടും ഹിന്ദുത്വശക്തികളോടുള്ള വെല്ലുവിളികളും പുസ്തകത്തിൽ വിവരിക്കുന്നു.
വലതുപക്ഷ ശക്തികളോട് രാജിയാവാത്ത പ്രബല നേതാവായാണ് അവരെ വരച്ചുകാണിക്കുന്നത്. ഒരു വിവരണം ശ്രദ്ധിക്കുക: 2016ൽ മമത വീണ്ടും ബംഗാളിൽ അധികാരത്തിലേറിയത് മുതൽ തീർച്ചയായും അവർ ഹിന്ദുത്വശക്തികളുടെ കടുത്ത എതിരാളിയാണ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ സ്വാധീനം വർധിക്കുന്നതിൽ ദീദിക്ക് കടുത്ത വേവലാതിയുണ്ട്. ഹിന്ദുത്വ പാർട്ടി ഏറക്കുറെ രാജ്യത്തെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിൽ ആധിപത്യമുറപ്പിക്കുകയും ബംഗാളിലേക്ക് ആർത്തിയോടെ കണ്ണുനട്ടിരിക്കുകയും ചെയ്യുന്നു.
അടുത്ത തെരഞ്ഞെടുപ്പ് തങ്ങൾക്ക് എളുപ്പമാവില്ലെന്ന് ദീദിക്കറിയാം. ശത്രുക്കൾ അവർക്ക് പുതിയതല്ല. ജീവിതം മുഴുക്കെ അവർക്ക് ശത്രുക്കളായിരുന്നു. പശ്ചിമ ബംഗാളിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് ദീദി. സംസ്ഥാനത്തെ പ്രശസ്തിയുള്ള ഏക സ്ത്രീനേതാവും. ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തെ മമത 2011ൽ കടപുഴക്കി. ചിന്തിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു അത്. സജീവ കോൺഗ്രസുകാരനായിരുന്ന പിതാവ് പ്രോമിലേശ്വർ ബാനർജിയാണ് മമതയെ ചെറുപ്പത്തിൽ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതെന്ന് പറയാമെന്ന് ശുതാപ പോളിെൻറ പുസ്തകം ചൂണ്ടിക്കാട്ടുന്നു: ‘‘പ്രോമിലേശ്വറിെൻറ ഒാഫിസിൽ പാർട്ടിയോഗങ്ങൾ നടക്കുമായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ഒാഫിസിൽ ചായസൽക്കാരം നൽകുന്നത് അവർ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും പ്രസ്ഥാനത്തിെൻറ വിപ്ലവാശയങ്ങളെക്കുറിച്ചുമുള്ള കഥകൾ ഉത്സാഹത്തോടെ കേൾക്കും. അവർ തയാറാക്കുന്ന പോസ്റ്ററുകൾ വീട്ടിൽ പതിക്കും. കോൺഗ്രസിനെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും മമതക്ക് ധാരണയായത് ഇക്കാലത്താണ്.’’
വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയത്തിെൻറ ഉൗടും പാവും അവർ ഉൗട്ടിയുറപ്പിച്ചു. പ്രക്ഷോഭകേന്ദ്രങ്ങളിലേക്ക് മമത പുസ്തകങ്ങൾ കൊണ്ടുപോകുമായിരുന്നു. അറസ്റ്റിലാവുന്ന ഘട്ടങ്ങളിൽ ലോക്കപ്പിൽവെച്ച് അവർ ഏറെ വായിച്ചു. ‘തെരുവുപോരാട്ടക്കാരി എന്ന് ദീദിയെ വിശേഷിപ്പിക്കാം. കൊൽക്കത്ത അക്കാലത്ത് മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു. ദിവസവും പൊതുയോഗങ്ങൾ നടക്കുമായിരുന്നുവെന്ന് മമത ഒാർക്കുന്നു. 1978നും 83നുമിടയിൽ സുബ്രത മുഖർജിയുടെ നേതൃത്വത്തിൽ ഛത്ര പരിഷത്ത് നിരവധി സമരമുറകൾ നടത്തി. ഇതിലൊക്കെ ദീദി മുഖ്യപങ്കാളിത്തത്തോടെയുണ്ടായിരുന്നു; ജയപ്രകാശ് നാരായണിന് എതിരെയായാലും ഫാറൂഖ് അബ്ദുല്ലക്കെതിരെയായാലും.
2019ലെത്തിയപ്പോൾ ദീദി ഒരു കിങ്മേക്കറുടെ റോളിലാണ്. രാജ്യത്തിെൻറ ഭാവി ഭാഗധേയത്തിൽ അവരുടെ സാധ്യതകൾ ഏറെയാണെന്നാണ് ശുതാപ പോൾ വിലയിരുത്തുന്നത്. ‘‘പശ്ചിമ ബംഗാളിലെ വിജയം ഒരു പോരാട്ടം മാത്രമായിരുന്നുവെന്ന് മമതക്കറിയാം. അവിടെ വീണ്ടും അധികാരം നിലനിർത്തണമെങ്കിൽ നല്ല തയാറെടുപ്പുതന്നെ വേണം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ തെൻറ പങ്ക് കിങ്മേക്കറുടേതായിരിക്കുമെന്നും അവർക്കറിയാം. ഇത്തരം ഒരു പ്രതിച്ഛായയുള്ള ഒരേയൊരു പ്രാദേശിക നേതാവ് ദീദിയാണ്. ജയലളിത കാലയവനികക്കുള്ളിൽ മറഞ്ഞു. നിതീഷ് കുമാറാകെട്ട, എൻ.ഡി.എയിൽ ചേക്കേറി. ദ്രാവിഡ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവ് കെ. കരുണാനിധിയും ഇപ്പോഴില്ല. കോൺഗ്രസ് വീണ്ടും ശക്തിയാർജിക്കുകയും പ്രാദേശിക പാർട്ടികൾ ഫെഡറൽ മുന്നണി രൂപവത്കരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ തെൻറ രാഷ്ട്രീയ കണക്കുകൂട്ടൽ തെറ്റിപ്പോവരുതെന്ന് മമതക്ക് നിർബന്ധമുണ്ട്. അതായത്, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിർണായക പങ്ക് അവർക്ക് വഹിക്കാനാവും.’’
വോട്ടുയന്ത്രങ്ങളെക്കുറിച്ച്
തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെക്കുറിച്ച് പരാമർശിക്കേണ്ടതുണ്ട്. അവയിൽ കൃത്രിമം നടക്കുന്നുണ്ടോയെന്നത് പ്രസക്തമായ ചോദ്യം. ശരിയാണെങ്കിൽ നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ അപകടത്തിലാണ്. തീവ്രവലതുപക്ഷ ഭരണത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ പുലർത്തേണ്ടതില്ല. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് എന്തുകൊണ്ട് ആരും ഉച്ചത്തിൽ പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.