Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലേഷ്യയിലെ കുതിരക്കച്ചവടക്കാർ
cancel
camera_alt??????? ??????????????? ????????? ????????????

ഒരുകാലത്ത് അധികാരം സ്വയം ഉപേക്ഷിച്ച മഹാതീർ മുഹമ്മദ് 93ാം വയസ്സിൽ മലേഷ്യയുടെ പ്ര ധാനമന്ത്രിയായി രണ്ടുവർഷം മുന്പ് തിരിച്ചെത്തിയത് ലോകത്തെ അത്ഭുതപ്പെടുത്തി. നട്ടു വളർത്തിയ സ്വന്തം പാർട്ടിയെ, ഒരിക്കൽ താൻ പുറത്താക്കി കൽതുറുങ്കിൽ അടച്ച പഴയ സുഹൃത് ത് അൻവർ ഇബ്രാഹീമിനോടൊപ്പം ചേർന്ന് പരാജയപ്പെടുത്തിയ ശേഷമായിരുന്നു ആ തിരിച്ചുവരവ്. പാർട്ടിയുടെ പ്രസിഡൻറും പ്രധാനമന്ത്രിയുമായ നജീബ് അബ്ദുറസാഖ് നടത്തിയ ഭീകര അഴിമതിയും തട്ടിപ്പും അവസരമാക്കിയെടുക്കുകയായിരുന്നു അദ്ദേഹം. 2018 ലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ മഹാതീർ-അൻവർ സഖ്യം മലേഷ്യൻ ജനതക്ക് മുന്നിൽ സമർപ്പിച്ച ഏറ്റവും പ്രധാന വാഗ്‌ദാനം നജീബിനെ പ്രോസിക്യൂട്ട് ചെയ്യുമെന്നും രണ്ടുവർഷം മഹാതീറും തുടർന്ന് അൻവർ ഇബ്രാഹീമും കൂട്ടുകക്ഷി ഭരണത്തെ നയിക്കും എന്നുമായിരുന്നു. അൻവർ വ്യാജകേസിൽ ജയിലിലായതിനാലാണ് മഹാതീറിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് നേരിടാൻ പ്രതിപക്ഷം തീരുമാനിച്ചത്. മഹാതീറിെൻറ പാർട്ടിയേക്കാൾ പതിന്മടങ്ങ് സീറ്റുകൾ അൻവറിെൻറ പാർട്ടിക്ക് ലഭിച്ചിട്ടും ഈ തീരുമാനപ്രകാരമാണ് സഖ്യത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ ലഭിച്ച മഹാതീറിെൻറ പാർട്ടിക്ക് പ്രധാനമന്ത്രി പദം ലഭിച്ചത്.


അധികാരമേറ്റെടുത്ത ഉടനെ അൻവറിനെ ജയിൽമോചിതനാക്കിയ മഹാതീർ പക്ഷേ, വാഗ്ദാനം പാലിക്കുമോ എന്ന് അന്നേ സംശയിച്ചവരുണ്ട്. മഹാതീർ-അൻവർ കൂട്ടുകെട്ട് ഭരണകക്ഷിയെ തളക്കാനുള്ള താൽക്കാലികസഹകരണം മാത്രമാണെന്നും ഇരുവർക്കും ആശയപ്പൊരുത്തമില്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന പിണക്കം മാറിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മഹാതീറിെൻറ പല നടപടികളും ഈ ശങ്ക ശരിവെക്കും വിധമായിരുന്നു. അധികാരമേറ്റ ഉടനെ മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ കൂട്ടുകക്ഷി മുന്നണിയിലെ 11 എം.പിമാർ മാത്രമുള്ള സ്വന്തം കക്ഷിക്ക് തുല്യമായ പ്രാതിനിധ്യം തന്നെയാണ് അന്പതിൽപരം എം.പിമാരുള്ള അൻവറിെൻറ പാർട്ടിക്കും മഹാതീർ നൽകിയത്. അതിനുപുറമെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള സന്പൂർണ അധികാരം പ്രധാനമന്ത്രിക്കാണ് എന്ന കീഴ്‌വഴക്കം ഉപയോഗിച്ച് ഭാവിയിൽ അൻവറിനെ എതിർക്കാൻ ഇടയുള്ള ഒരു വിഭാഗത്തെ അദ്ദേഹത്തിെൻറ പാർട്ടിയിൽ വളർത്തിയെടുക്കാനും മഹാതീർ ശ്രമിച്ചു. അതിനായി അൻവറിെൻറ പ്രതിയോഗികളാകാനിടയുള്ള പലരേയും പ്രധാനസ്ഥാനങ്ങളിൽ അവരോധിച്ചു. അൻവറിെൻറ െഡപ്യൂട്ടി പ്രസിഡൻറായിരുന്ന അസ്മിൻ അലിയെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാണിക്കാൻ പ്രധാനവകുപ്പുകൾ നൽകി. സാമ്പത്തികകാര്യ മന്ത്രിയായി അസ്മിൻ നിശ്ചയിക്കപ്പെട്ടതോടെ പാർട്ടിയിൽ അൻവറിെൻറ പിടിയയഞ്ഞു. പലതവണ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അസ്മിനെതിരെ ഒരു നടപടിയുമെടുക്കാനാവാതെ അൻവർ നിസ്സഹായനായി. അധികാരസ്ഥാനങ്ങൾ മുഴുവൻ പാർട്ടിയിലെ പ്രതിയോഗികൾ കൈയടക്കിയ പശ്ചാത്തലത്തിൽ പലപ്പോഴും ഒരു കാഴ്ചക്കാരനായി നിൽക്കാനേ അൻവറിന് സാധിച്ചുള്ളൂ.
അപ്പോഴും രണ്ടുവർഷം കഴിഞ്ഞ് പ്രധാനമന്ത്രിപദം ലഭിക്കുന്നതോടെ എല്ലാം ശരിയാക്കാം എന്ന പ്രതീക്ഷയിലായിരുന്നു അൻവർ. പക്ഷേ, രണ്ടുവർഷം പൂർത്തിയാകുേമ്പാൾ മഹാതീർ പ്രധാനമന്ത്രിപദം ഒഴിയേണ്ടതില്ല എന്ന വാദങ്ങൾ പല കോണുകളിൽനിന്നും ഉയർന്നുവന്നു. അതിെൻറ ശക്തനായ വക്താവ് അസ്മിൻ അലി തന്നെയായിരുന്നു. മഹാതീറിെൻറ ‘ബർസാതു’ പാർട്ടി അത് ഏറ്റുപിടിച്ചു. തെരഞ്ഞടുപ്പിൽ അധികാരം നഷ്ടപ്പെട്ട യുനൈറ്റഡ് മലായ് നാഷനൽ ഒാർഗനൈസേഷനി(അംനോ)ലെ 18 എം.പിമാരെ മറുകണ്ടം ചാടിച്ച് ബർസാതുവിെൻറ അംഗബലം 11ൽ നിന്ന് 29 ആക്കി ഉയർത്തുന്നതിൽ മഹാതീർ വിജയിച്ചിരുന്നു. പ്രതിപക്ഷത്തെ ഇസ്‌ലാമിക് പാർട്ടി ഒാഫ് മലേഷ്യ (പാസ്) മഹാതീറിെൻറ തുടർഭരണത്തിന് നിരുപാധികപിന്തുണ വാഗ്‌ദാനം ചെയ്തു. എല്ലാ വംശീയവിഭാഗങ്ങൾക്കും പരിഗണന നൽകുന്ന അൻവർ ഇബ്രാഹീമിെൻറ വിശാല കാഴ്ചപ്പാടുകളേക്കാൾ നല്ലത് മലായ് വംശജരുടെ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന മഹാതീറിെൻറ സമീപനമാണ് എന്നായിരുന്നു ‘പാസി’െൻറ നിലപാട്. ഇതുമൂലം തെരഞ്ഞടുപ്പിന് മുന്പ് ‘പാസ്’ പിളരുകയും വിശാല കാഴ്ചപ്പാടുള്ളവർ ചേർന്ന് ‘അമാന പാർട്ടി’ രൂപവത്കരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിനോടൊപ്പം ചേർന്ന ഈ പാർട്ടി ബർസാതുവിനെക്കാൾ സീറ്റ് കരസ്ഥമാക്കി ഭരണസഖ്യത്തിലെ പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്തു. അൻവറിനെ പ്രധാനമന്ത്രി പദവിയിൽനിന്നു മാറ്റിനിർത്താൻ പ്രതിയോഗികൾക്കെല്ലാം കിട്ടിയ തുറുപ്പുചീട്ട് ആയിരുന്നു മലായ് മേൽക്കോയ്മവാദം. ‘അംേനാ’യിലെ ഒരു വിഭാഗവുമായി അസ്മിൻ അലി രഹസ്യചർച്ചകളിൽ ഏർപ്പെട്ടു. അൻവറിെൻറ പാർട്ടി പിന്തുണ പിൻവലിച്ചാലും പ്രതിപക്ഷപിന്തുണയോടെ മഹാതീറിന് ഭരണം തുടരാനാവും എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു.

അതിനിടെ, അധികാരെക്കെമാറ്റത്തിന് കൃത്യമായ തീയതി നിശ്ചയിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ച് നവംബറോടെ അധികാരക്കൈമാറ്റം നടക്കുമെന്ന് മഹാതീർ അറിയിച്ചു. അതിനു പിറകെ അസ്മിൻ അലിയും മഹാതീറിെൻറ പാർട്ടിയുടെ ഉന്നത നേതാക്കളും ‘അംനോ’യും ‘പാസി’െൻറ നേതാക്കളും ചേർന്ന് ഒരു പുതിയ മുന്നണി പ്രഖ്യാപിക്കുകയും നിലവിലെ ഭരണമുന്നണി തകർന്നതായി അറിയിക്കുകയും ചെയ്തു. അൻവറിെൻറ പാർട്ടിയെയും ഒപ്പമുള്ള പ്രബലകക്ഷികളായ ‘അമാന പാർട്ടി’യെയും ഡി.എ.പിയെയും മാറ്റിനിർത്തി പ്രതിപക്ഷപിന്തുണയോടെ മഹാതീറിെൻറ പാർട്ടി അധികാരം നിലനിർത്താൻ നടത്തിയ കുതിരക്കച്ചവടമായിരുന്നു ഈ നീക്കം. നേരത്തേ ഇത്തരം നീക്കങ്ങളോട് മൗനം പാലിച്ച മഹാതീറിെൻറ പിന്തുണ ഈ ഗൂഢനീക്കത്തിന് ഉണ്ടായിരുന്നോ എന്നത് മാത്രമാണ് സംശയം. പ്രത്യക്ഷത്തിൽ ഈ നീക്കം നടത്തിയ വേദികളിലൊന്നും മഹാതീർ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഏതു കക്ഷിയെയാണോ അഴിമതി ആരോപിച്ച് പരാജയപ്പെടുത്തിയത് അതേ കക്ഷിയോടൊപ്പം ചേർന്ന് പിൻവാതിൽ ഭരണം ഉണ്ടാക്കി എന്ന കളങ്കത്തിൽ നിന്നു രക്ഷപ്പെടാൻ മഹാതീർ നടത്തിയ ഒരു തന്ത്രം മാത്രമാണ് ഈ അസാന്നിധ്യം എന്ന് പലരും ചൂണ്ടിക്കാട്ടി. കൊടുംചതി എന്ന് മലേഷ്യൻ ജനത കരുതുന്ന ഈ നീക്കം താൻ അറിയാതെ പാർട്ടി നടത്തിയ നീക്കമാണ് എന്നാണ് മഹാതീർ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിെൻറ പാർട്ടി പ്രതിപക്ഷത്തെ ചേർത്തുകൊണ്ട് ഒരു പുതിയ മുന്നണിക്ക് രൂപം നൽകുക അസംഭാവ്യമാണ്. എങ്കിലും മഹാതീറിനെ വിശ്വസിക്കാൻതന്നെ അൻവർ തീരുമാനിച്ചു.

ഇൗ അനിശ്ചിതത്വത്തിൽ മഹാതീർ കരുതലോടെ കളിച്ചു. ഭരണം നിലനിർത്തണം, ജനം തിരസ്കരിച്ചവരോടൊപ്പം ചേർന്നു എന്ന അപഖ്യാതി ഉണ്ടാവാനും പാടില്ല. ഭരണമുന്നണിയിൽ നിന്നു പാർട്ടി സ്വയം പുറത്തുപോയ സ്ഥിതിക്ക് പ്രതിപക്ഷപിന്തുണ വേണ്ടെന്നു പറയാനും ആവില്ല. ‘യൂനിറ്റി ഗവൺമെൻറ്’ എന്ന ആശയം മഹാതീർ മുന്നോട്ടു വെക്കുന്നത് അങ്ങനെയാണ്. പ്രധാനമന്ത്രി ഒരു രാഷ്ട്രീയപാർട്ടിയോടും പ്രതിബദ്ധതയില്ലാതെ തനിക്ക് ശരിയെന്നു തോന്നുന്ന വ്യക്തികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന ഒരു യൂനിറ്റി ഗവൺമെൻറിനെക്കുറിച്ച് മഹാതീർ സംസാരിച്ചപ്പോൾ ലക്ഷ്യങ്ങൾ പലതായിരുന്നു. ഒന്ന്, യൂനിറ്റി ഗവൺമെൻറ് വരുന്നതോടെ നിലവിലുള്ള ഭരണസഖ്യത്തിെൻറ ബാധ്യതയൊന്നും തനിക്ക് ഇെല്ലന്നുറപ്പിക്കാനാവും. അങ്ങനെ 2020 നവംബറിൽ മഹാതീർ അധികാരമൊഴിയണമെന്ന ആവശ്യം സ്വയം റദ്ദാവും. രണ്ട്, പ്രതിപക്ഷത്തെ ജനം തിരസ്കരിച്ച അഴിമതിക്കാരുമായി കൂട്ടുചേർന്നു എന്ന ചീത്തപ്പേരിൽ നിന്ന് സ്വയം രക്ഷിച്ചെടുക്കാനും സാധിക്കും. സർവോപരി അഞ്ചുവർഷം ഭരണം പൂർത്തീകരിച്ച് അന്നേരം യുക്തമെന്നു തോന്നിയവരെ ഭരണം ഏൽപിച്ചു അൻവർ ഇബ്രാഹീമിനെ മലേഷ്യയുടെ ചരിത്രത്തിൽനിന്നു തുരത്താനും കഴിയും. ഇൗ ആശയത്തിലേക്ക് എല്ലാവരെയും കൊണ്ടുവരാനുള്ള സമ്മർദമെന്ന നിലക്കാണ് മഹാതീർ രാജിവെക്കുന്നത്.

എന്നാൽ കാര്യം കൈവിട്ടുപോകുമെന്ന് മുൻകൂട്ടി കാണാൻ മഹാതീറിന് കഴിഞ്ഞില്ലെന്നാണ് തുടർസംഭവങ്ങൾ തെളിയിച്ചത്. മഹാതീറിലെ ചാണക്യൻ ഉണർന്നതോടെ മറ്റുള്ളവരും അപകടം മണത്തു. ‘യൂനിറ്റി ഗവൺമെൻറ്’ വിനയാകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞത് അൻവറിനെ ഒതുക്കാൻ മഹാതീറിന് പിന്തുണ വാഗ്ദാനം ചെയ്ത ‘അംനോ’യും ‘പാസു’ം തന്നെയായിരുന്നു. ഭരണകക്ഷിയെ തളർത്തി ഇടക്കാല തെരഞ്ഞെടുപ്പിലൂടെ അധികാരം തിരിച്ചുപിടിക്കാൻ തക്കംനോക്കിയ അവർ ഈ ആശയം ആദ്യമേ തള്ളി. യൂനിറ്റി ഗവൺമെൻറ് അല്ല, മുന്നണി ഭരണം, അല്ലെങ്കിൽ ഇടക്കാല തെരഞ്ഞടുപ്പ് എന്നതായിരുന്നു അവരുടെ ആവശ്യം. അൻവർ പ്രതിനിധാനം ചെയ്യുന്ന നിലവിലെ ഭരണസഖ്യവും ഇതേ നിലപാടു തന്നെ സ്വീകരിച്ചു. നിലവിലുള്ള മാനിഫെസ്റ്റോയിൽ ഉറച്ചുനിന്ന് മഹാതീറിന് നിലവിലുള്ള ഭരണസഖ്യത്തിെൻറ ഭാഗമായി തുടരാം, അല്ലെങ്കിൽ അൻവർ ഭരണം എന്നതായിരുന്നു അവരുടെ നിലപാട്. മഹാതീറിെൻറ പാർട്ടിയിൽ ഭൂരിഭാഗവും ഇതിനെ പിന്തുണച്ചില്ല. ‘അംനോ’വിനെ കൂടെ കൂട്ടി അൻവറിനെയും ഡി.എ.പിയെയും മാറ്റിനിർത്തി മഹാതീർ പുതിയ സഖ്യം ഉണ്ടാക്കെട്ട എന്നായിരുന്നു അവരുടെ നിലപാട്. അഴിമതിക്കാരോടോപ്പം ചേർന്ന് സ്വന്തം പ്രതിച്ഛായ വികൃതമാക്കാൻ തയാറല്ലാതെ മാറിനിന്ന മഹാതീറിനെ മാറ്റി പാർട്ടി പ്രസിഡൻറ് മുഹ്‌യിദ്ദീൻ യാസീെൻറ നേതൃത്വത്തിൽ അത്തരമൊരു മുന്നണിയാവാം എന്ന് അവർ തീരുമാനിച്ചു. അൻവറിനു പകരം മഹാതീർ കണ്ടുവെച്ച മുഹ്‌യിദ്ദീൻതന്നെ ഇത് ചെയ്തത് മഹാതീറിന് ഏറ്റ കനത്ത പ്രഹരമായിരുന്നു. തടയാൻ പാർട്ടിയിലെ എം.പിമാരെ ഇറക്കിക്കളിക്കാൻ മഹാതീർ തീരുമാനിച്ചെങ്കിലും സ്വന്തം മകനുൾപ്പെടെ അഞ്ച് എം.പിമാർ മാത്രമേ മഹാതീറിനെ പിന്തുണക്കാൻ ഉണ്ടായുള്ളൂ.

അഴിമതിയുടെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം പുറത്താക്കിയവരുടെ പിൻവാതിൽ ഭരണം എത്രകാലം നിലനിൽക്കും എന്നറിയില്ല. സഭയിൽ ആർക്കാണ് ഭൂരിപക്ഷം എന്ന കാര്യം ഉറപ്പായിട്ടില്ല. നിലവിൽ കൂടുതൽ എം.പി മാർ പ്രതിപക്ഷത്താണുള്ളത്. 92 അംഗങ്ങളുള്ള അൻവറിെൻറ ജസ്റ്റിസ് പാർട്ടിയും അമാന പാർട്ടിയും ചൈനീസ്വംശജർക്ക് മേൽക്കോയ്മയുള്ള ഡി.എ.പിയും ചേർന്ന മുന്നണിയോടൊപ്പം മഹാതീറും അദ്ദേഹത്തെ പിന്തുണക്കുന്ന ഏതാനും എം.പിമാരും ചെറുപാർട്ടികളും നിലയുറപ്പിക്കുകയാണെങ്കിൽ അവിശ്വാസം അതിജീവിക്കാനാവാതെ ഈ ഭരണം തകരും. എന്നാൽ, മഹാതീറും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഇപ്പോഴും സംശയത്തിെൻറ നിഴലിൽ തെന്നയാണ്. പഴയ ഭരണസഖ്യത്തെ നയിക്കാൻ സന്നദ്ധമായാൽ മഹാതീറിനെ പിന്തുണക്കാൻ അൻവറും കൂടെയുള്ള പാർട്ടികളും ഒരുക്കമാണ്. എന്നാൽ, അൻവറിനെ മുന്നിൽനിർത്തിയാൽ മഹാതീർ ഉൾപ്പെടെ അദ്ദേഹത്തെ പിന്തുണക്കുന്ന പല എം.പിമാരും കൂടെയുണ്ടാവില്ല. ഇതുതന്നെയാണ് നിലവിലെ പ്രധാനമന്ത്രിക്കുള്ള സൗകര്യവും. പ്രതിപക്ഷഭിന്നത മുതലെടുത്ത് ഭൂരിപക്ഷമില്ലെങ്കിലും അദ്ദേഹത്തിന് ഭരിക്കാനാവും. അതിെൻറ ആയുസ്സ് എത്രയെന്ന് പറയാനാവില്ലെന്നു മാത്രം.

(ക്വാലാലംപൂരിലെ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ ഗവേഷകനും അധ്യാപകനുമായിരുന്നു ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleMahathir Mohamadmalaysian politics
News Summary - malaysian politics-malayalam article
Next Story