ധൈര്യം ചോർന്ന ന്യായവിധി
text_fieldsആ െഎകമത്യത്തിന് മുറിവേറ്റു. അതാണ് സംഭവിച്ചത്. പടച്ചട്ട മികച്ചതെങ്കിലും അതിലെ വിടെയോ ഒരു വിള്ളലുണ്ടായെങ്കിലോ എന്നു വെറുതെ കൊതിച്ചുപോയി. തള്ളാനും കൊള്ളാനുമാ കാത്ത ഒരു സന്ദിഗ്ധത. എന്നാൽ, ഏകകണ്ഠമായ ഭൂരിപക്ഷാധിപത്യത്തിെൻറ തുറിച്ചുനോട് ടത്തിൽ അതെല്ലാം നഷ്ടമായി.
തുറന്നുപറയാമല്ലോ, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക ്കാൻ തിടുക്കപ്പെട്ട, ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞ വിഷയത്തിലു ള്ള പെറ്റീഷനുകൾ കേൾക്കുന്നത് നീട്ടിനീട്ടിക്കൊണ്ടുപോയ ഇൗ ഉന്നത നീതിപീഠത്തിൽ കാ ര്യമായ പ്രതീക്ഷയൊന്നും വെച്ചുപുലർത്തിയിരുന്നില്ല. ഹേബിയസ് കോർപസ് ഹരജികൾ േ പാലും വൃഥാവിലാക്കുന്നതിനുപിന്നിലെ ആ ആവേശം കണ്ടപ്പോഴേ ഇൗ കോടതിയിൽനിന്ന് വല് ലാതെയൊന്നും പ്രതീക്ഷിക്കേണ്ട എന്നു നമ്മൾ തിരിച്ചറിഞ്ഞതാണ്.
എന്നിട്ടും, മഹാത്മ ഗ ാന്ധി പണ്ടുപറഞ്ഞ, മനഃസാക്ഷിയുടെ ‘കൊച്ചുവിളി’ ഉള്ളിൽ മുഴങ്ങുന്ന ആരെങ്കിലും അതിനക ത്തുണ്ടാവുമെന്നുതന്നെ ജനം കരുതി, ഉള്ളത് ഉച്ചത്തിൽ ഉരിയാടാൻ ആർജവമുള്ള ആരെങ്കിലും. അത് ഇന്ത്യയുടെ മുങ്ങുന്ന മതേതരത്വത്തിന് പിടിച്ചുനിൽക്കാനുള്ള ഒരു കച്ചിത്തുരുെമ്പങ്കിലുമാവുമെന്നു വിചാരിച്ചു. എന്നാൽ, നമുക്ക് തെറ്റി.
ഒടുവിൽ െഎകകണ്ഠ്യേന തീരുമാനമായിരിക്കുന്നു, വസ്തുതകൾ എന്തായിരുന്നാലും ‘സാധ്യതകളുടെ സന്തുലനം’ വേണ്ടിവന്നാൽ ഹിന്ദുപക്ഷം ജയിച്ചേ തീരൂ എന്ന്. ഭൂമിയുടെ സവിശേഷമായ ഉടമാവകാശം തെളിയിക്കാനായില്ലെങ്കിലും, പള്ളിയുടെ അസ്തിത്വം അവിതർക്കിതമാണെങ്കിലും, മുസ്ലിംകൾ 1949 വരെ പള്ളിയിൽ നമസ്കാരം നിർവഹിച്ചിരുന്നതാണെങ്കിലും, ആ വർഷം നിയമവിരുദ്ധമായി പള്ളിയുടെ ഗർഭഗൃഹത്തിലേക്ക് ഹിന്ദുവിഗ്രഹങ്ങൾ കട്ടുകടത്തി അവിടം മലിനമാക്കിയെങ്കിലും, 1992ൽ നിയമവിരുദ്ധമായ അക്രമത്തിലൂടെ പള്ളി തകർക്കപ്പെെട്ടങ്കിലും...ഇതെല്ലാം ശരിയാണെന്നിരിക്കെ കാര്യഗ്രഹണശേഷിയുള്ള ബെഞ്ചുതന്നെ അതൊക്കെ രേഖപ്പെടുത്തിവെച്ച ശേഷവും ‘സാധ്യതകളുടെ സന്തുലനം’ തിരഞ്ഞെടുക്കാൻ കോടതിക്കുമേൽ സമ്മർദമുണ്ടായി. അതാണ് അവർ ചെയ്തതും. അതിനുവേണ്ടി കോടതി മുസ്ലിംകളോട് ചോദിച്ചു, 1857ന് മുമ്പ് അവരെന്താണ് ചെയ്തതെന്ന്. അന്നും അവിടെ പള്ളിയുണ്ടായിരുന്നുവെന്ന് അവർ അറിയിച്ചു. കോടതി അത് അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും അഞ്ച് ജഡ്ജിമാരും പ്രസ്താവിച്ചത്, പള്ളിയുടെ അകംഭാഗത്തിെൻറ സവിശേഷ ഉടമാവകാശം 1857നുമുമ്പുള്ള കാലത്തേക്ക് സ്ഥാപിച്ചെടുക്കാനുള്ള നിർണായക തെളിവൊന്നും മുസ്ലിംകൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ്.
1045 പേജ് വരുന്ന വിധിന്യായത്തിെൻറ ഇൗ ഭാഗം മാത്രം വായിച്ചാൽ കോടതിയുടെ വാദമെന്തെന്ന് നമുക്ക് മനസ്സിലാക്കാം: ‘മൂന്നു താഴികക്കുടങ്ങളുള്ള കെട്ടിടത്തിെൻറ അകത്തളത്തിൽ ആരാധന നടത്തിവന്നതിന് ഹിന്ദുക്കളും മുസ്ലിംകളും തെളിവു നിരത്തുന്നുണ്ട്. ആരാധന നടത്താനുള്ള ഹിന്ദുക്കളുടെ അവകാശവാദം മുസ്ലിംകൾ വെല്ലുവിളിച്ചു. ബ്രിട്ടീഷുകാർ 1857ൽ അവധ് പിടിച്ചെടുക്കുന്നതിനു മുമ്പ് ഹിന്ദുക്കൾ അകത്തളത്തിൽ ആരാധന നിർവഹിച്ചുവെന്ന് സ്ഥാപിക്കാൻ സാധ്യതകളുടെ മുൻതൂക്കത്തിൽ തെളിവുണ്ട്. 16ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടത്തിനകത്ത് 1857നുമുമ്പ് ഉടമാവകാശമുണ്ടെന്നു സ്ഥാപിക്കാൻ മുസ്ലിംകൾ െതളിവൊന്നും നിരത്തിയിട്ടില്ല. മതിൽ കെട്ടിത്തിരിച്ച ശേഷവും പള്ളിക്കെട്ടിടം അവിടെ നിലനിന്നു. ആ മതിൽ കെട്ടിത്തിരിച്ചതിനകത്താണ് നമസ്കാരം നടന്നുവന്നത് എന്നതിന് െതളിവുണ്ട്. 1949ലെ വഖ്ഫ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, മുസ്ലിംകൾക്ക് നമസ്കാരം നിർവഹിക്കാൻ പള്ളിക്കെട്ടിടത്തിനകത്തേക്ക് സ്വതന്ത്രമായി എത്താൻ തടസ്സമുണ്ടായിരുന്നു എന്നാണ്. ഏതായാലും പള്ളിക്കെട്ടിടത്തിൽ നമസ്കാരം നിർവഹിക്കപ്പെട്ടിരുന്നുവെന്നും അവസാന ജുമുഅ അവിടെ നടന്നത് 1949 ഡിസംബർ 16ന് ആണെന്നും കാണിക്കുന്ന തെളിവുണ്ട്. (വിഗ്രഹം കൊണ്ടുവെച്ച) ഇടക്കുള്ള ആ രാത്രിയിലാണ് മുസ്ലിംകൾ ആരാധനയിൽനിന്ന് പുറന്തള്ളപ്പെട്ടതും ആ സ്ഥലം കൈയടക്കപ്പെട്ടതും.’
‘സാധ്യതകളുടെ മുൻതൂക്കം’ നിലവിലുള്ള ഒരു മസ്ജിദുമായി എതിരിടുേമ്പാൾ എന്തു തീരുമാനിക്കും? മുസ്ലിംകളോട് അവരുടെ ‘പ്രത്യേക ഉടമാവകാശ’ത്തിനുള്ള തെളിവ് ആവശ്യപ്പെട്ടു. എന്നാൽ, ഹിന്ദു അവകാശവാദം ‘സാധ്യതകളുടെ മുൻതൂക്ക’ത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്തു.
സാധ്യത എന്നുപറയുേമ്പാൾ നമ്മുടെ ഒാർമയിൽ തെളിയുക സംഭാവ്യത, ഇട, അവസരം എന്നൊക്കെയാണല്ലോ. അപ്പോൾ, ഒരു സംഭാവ്യത എേപ്പാഴാണ് സുനിശ്ചിതമായിത്തീരുന്നത്?
മുസ്ലിംകൾ നിഷ്കൃഷ്ടവും കിറുകൃത്യവും അവിതർക്കിതവുമായ തെളിവുകളുമായി വരണം. ഹിന്ദുക്കൾക്ക് സാധ്യത (അതിലും മുൻതൂക്കം) മാത്രം മതിയാകും.
ഒരു പള്ളി ഒരിടത്തുണ്ടെങ്കിൽ അതെങ്ങനെയാണ് സാധാരണഗതിയിൽ ഉപയോഗിക്കപ്പെടുക? ഞാൻ അത് 1949 വരെ തുടർച്ചയായി ആരാധനക്ക് ഉപയോഗിച്ചതാണ് എന്നുപറയുേമ്പാൾ അംഗീകരിക്കുന്ന നിങ്ങൾ പിന്നെ, 1857നു മുമ്പ് അകത്തളത്തിന്മേൽ എനിക്കുള്ള ‘പ്രത്യേക ഉടമസ്ഥത’ക്ക് തെളിവു ചോദിക്കുന്നത് എന്തിനാണ്?
റിട്ട. സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് എ.കെ. ഗാംഗുലി പറഞ്ഞതാണ് ശരി. ചരിത്രത്തിെൻറ ആഴത്തിലേക്കൊന്നും കോടതി തലയിട്ടിറങ്ങേണ്ട കാര്യമില്ല. സാധ്യതകളുടെയും ഉൗഹങ്ങളുടെയും പിന്നാലെ കോടതികൾ സാഹസപ്പെട്ട് ഇറങ്ങേണ്ടതില്ല. അവിടെയൊന്നും നിർണായകമായ ഒരു തെളിവും കണ്ടുകിട്ടില്ല.
നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ മറ്റൊരു തരത്തിലുള്ള വിധിതീർപ്പിന് കോടതിക്ക് പ്രയാസമായിരിക്കും എന്നു നമുക്കറിയാം. അതുകൊണ്ടാണ് നമ്മുടെ നിരീക്ഷകർ ബെഞ്ചിനുമേലുള്ള ഭാരത്തെപ്പറ്റി സഹതപിക്കുന്നത്. അത്തരമൊരു കനത്ത സമ്മർദത്തിൽ ബാലൻസ് ചെയ്യുക അസാധ്യമാണ്. സാധ്യമായാൽപോലും ആ സന്തുലനം അങ്ങോേട്ടാ ഇങ്ങോേട്ടാ ചാഞ്ഞും ചരിഞ്ഞും പോകും.
ഇൗ സന്തുലനശ്രമങ്ങളുടെ കാലത്തും നുണയുടെ കൂടെ ഉറങ്ങണോ അതോ, നുണക്കൂട്ടിൽനിന്ന് പുറത്തുകടക്കണോ എന്ന് തീരുമാനിക്കാനുള്ള അവസരം നമുക്കുണ്ട്. ഒരു പൊതുസമ്മതി നിർമിച്ചെടുക്കുന്ന കാലത്ത് ഒരൊറ്റ ശബ്ദത്തിനു പോലും അതിനെ പൊളിക്കാനാവും. ആ ഒരു ചെറുശബ്ദം കോടതിക്കുള്ളിൽ കേട്ടില്ലെന്നുവെച്ച് അത് മറ്റെവിടെനിന്നും കേൾക്കാനേ ഇടയില്ല എന്നു കരുതേണ്ട. അതുകൊണ്ട് പ്രതീക്ഷയോടെ ഇന്ത്യ ഇനിയും ജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.