തൊഴിലാളിക്ഷേമത്തിന് മുന്തിയ പരിഗണന
text_fieldsഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
നേട്ടങ്ങൾ
●സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുതകുന്ന തരത്തിൽ സമഗ്രമായ തൊഴിൽ നയത്തിന് രൂപം നൽകിവരുന്നു
*മിനിമം വേതന ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു
●തൊഴിൽ തർക്കങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ ഫലപ്രദമായി ഇടപെടുകയും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മന്ത്രിതലത്തിൽതന്നെ അനുരഞ്ജന യോഗങ്ങൾ നടത്തി പ്രശ്നപരിഹാരം സാധ്യമാക്കുകയും ചെയ്തു
●വിവിധ ക്ഷേമനിധി പെൻഷനുകൾ നിലവിലുണ്ടായിരുന്ന 600 രൂപയിൽനിന്ന് 1,000 രൂപയായും 2017 ഏപ്രിൽ മുതൽ 1,100 രൂപയായും ഉയർത്തി നിശ്ചയിച്ചു
●കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ അർഹത വരുമാന പരിധി 11,000 രൂപയിൽനിന്ന് ലക്ഷം രൂപയാക്കി
●വിവിധ ക്ഷേമനിധി ബോർഡുകളിലൂടെ 426,49,02,055 രൂപ വിതരണം ചെയ്തു
●ഇൻകം സപ്പോർട്ട് പദ്ധതിക്കു കീഴിൽ ഫിഷറീസ്, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി തുടങ്ങിയ പരമ്പരാഗത മേഖലകളിലെ 3,85,111 തൊഴിലാളികൾക്ക് 65 കോടി രൂപയുടെ സാമ്പത്തികാനുകൂല്യം ലഭ്യമാക്കി
●പൂട്ടിക്കിടന്ന കയർ, തോട്ടം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ 12,116 തൊഴിലാളികൾക്കായി 1,80,69,600 രൂപ ധനസഹായം വിതരണം ചെയ്തു
●കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്, റീഹാബിലിറ്റേഷൻ പ്ലാേൻറഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കി
●തോട്ടം മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തീവ്രശ്രമങ്ങൾ നടത്തിവരുന്നു
●പ്ലാേൻറഷൻ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ പ്ലാേൻറഷൻ സ്റ്റാൻഡിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്തും
● കേന്ദ്രസർക്കാറിെൻറ നയത്തിൽനിന്ന് വ്യത്യസ്തമായി തൊഴിൽ നിയമങ്ങളെ തൊഴിലാളി പക്ഷത്തുനിന്നുകൊണ്ട് ഭേദഗതി ചെയ്യാൻ നടപടി സ്വീകരിച്ചു
●തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾക്കുള്ള പിഴത്തുക 500 രൂപയിൽനിന്ന് ലക്ഷം രൂപയായി ഉയർത്താനും തുടർലംഘനങ്ങൾക്ക് രണ്ടുലക്ഷം രൂപ വരെ പിഴയീടാക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി നിയമസഭ അംഗീകരിച്ചു
●അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് പുനഃസംഘടിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു
● ഇതര സംസ്ഥാന തൊഴിലാളിൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മാതൃകയിൽ ‘ആവാസ്’ എന്നപേരിൽ ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ തീരുമാനമായി
എക്സൈസ്
●എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളിൽ സർവകാല റെക്കോഡ്
●വ്യാപക പരിശോധനകളും റെയ്ഡും നടത്തി
● ഓരോ റേഞ്ച് ഓഫിസിലും ഒരു വനിത സിവിൽ എക്സൈസ് ഓഫിസർ എന്ന ക്രമത്തിൽ 138 വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെ തസ്തിക സൃഷ്ടിച്ചു
●വ്യാജമദ്യത്തിെൻറയും മയക്കുമരുന്നിെൻറയും വ്യാപനം തടയാൻ മേജർ ചെക്ക്പോസ്റ്റുകളിൽ സ്കാനർ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചു
●എക്സൈസ് ചെക്ക്പോസ്റ്റുകൾ ആധുനീകരിക്കുന്നതിെൻറ ഭാഗമായി തെരഞ്ഞെടുത്ത അഞ്ച് ചെക്ക്പോസ്റ്റുകളിൽ കണ്ടെയ്നർ മോഡ്യൂളുകൾ സ്ഥാപിച്ചു
●തെരഞ്ഞെടുക്കപ്പെട്ട 25 ചെക്ക്പോസ്റ്റുകളിൽ അനെർട്ട് മുഖേന സോളാർ ഹൈമാസ്റ്റ് ലാമ്പുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി
●14 ചെക്ക്പോസ്റ്റുകളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനും മുത്തങ്ങ, ചിന്നാർ ചെക്ക്പോസ്റ്റുകളിൽ സോളാർ ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നതിനും നടപടിയായി
● സേവനാവകാശ നിയമത്തിൽ ഉൾപ്പെട്ട ഓൺലൈനായി നൽകാൻ കഴിയുന്ന 22 സേവനങ്ങളിൽ 16 എണ്ണം പൂർണമായും ഓൺലൈനാക്കി
●എൻഫോഴ്സ്മെൻറ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി 10 വർഷത്തിലധികം പഴക്കമുണ്ടായിരുന്ന വാഹനങ്ങൾ മാറ്റി 25 പുതിയ വാഹനങ്ങൾ അനുവദിച്ചു
● ഓഫിസുകളുടെ കമ്പ്യൂട്ടർവത്കരണത്തിനും ഇ-^ഓഫിസ് സിസ്റ്റം ഓഫിസുകളിൽ നടപ്പാക്കുന്നതിനുമായി 31 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി
● എക്സൈസ് അക്കാദമി ദേശീയ നിലവാരത്തിലേക്കുയർത്താൻ നടപടി സ്വീകരിച്ചു
●ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേരള സംസ്ഥാന ലഹരിവർജന മിഷൻ ‘വിമുക്തി’ എന്ന ബൃഹത്പദ്ധതിക്ക് സർക്കാർ മാർഗരേഖ രൂപവത്കരിച്ച് ഉത്തരവായി
●ലഹരിക്കെതിരായ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിന് 40 വേദികളിൽ ‘കൈയുറ’ പാവനാടകം അവതരിപ്പിച്ചു
●സംസ്ഥാനത്തെ മികച്ച ലഹരിവിരുദ്ധ സന്നദ്ധ സംഘടന, സന്നദ്ധ പ്രവർത്തകൻ, മികച്ച സ്കൂൾ-, കോളജ് ലഹരിവിരുദ്ധ ക്ലബുകൾ, ക്ലബുകൾ എന്നിവക്ക് കാഷ് അവാർഡ് നൽകി
●മദ്യത്തിെൻറയും മറ്റ് ലഹരി പദാർഥങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികളെയും യുവജനങ്ങളെയും ബോധവത്കരിക്കുന്നതിന് സംസ്ഥാനത്ത് സ്കൂൾ/കോളജുകൾ കേന്ദ്രീകരിച്ച് നിലവിൽ 2,542 ലഹരിവിരുദ്ധ ക്ലബുകൾ പ്രവർത്തിച്ചുവരുന്നു
തൊഴിൽ വകുപ്പിെൻറ മുൻതൂക്കം നഷ്ടപ്പെട്ടു
ഷിബു ബേബി ജോൺ (മുൻ തൊഴിൽ മന്ത്രി)
●നഴ്സുമാരുടെ വേതനം വർധിപ്പിക്കുന്നതിന് നിയോഗിച്ച സബ് കമ്മിറ്റി പ്രവർത്തിക്കുന്നതേയില്ല
●കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന പല ക്ഷേമനിധി ബോർഡുകളെയും ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നയുടൻ പിരിച്ചുവിട്ടു
●കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ യു.ഡി.എഫ് ഭരണകാലത്ത് റെക്കോഡ് സെസ് കലക്ഷനും തൊഴിലാളികൾക്ക് ആനുകൂല്യ വിതരണവും സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചു. ഇപ്പോൾ സെസ് ഇനത്തിൽ ഒരു തുകയും ബോർഡ് പിരിച്ചെടുക്കുന്നില്ല
●കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആനുകൂല്യ വിതരണത്തിന് ആവശ്യമായ 450 കോടി രൂപ കണ്ടെത്താനുള്ള നടപടിയും തൊഴിൽ വകുപ്പിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല
● തൊഴിൽ വകുപ്പിെൻറ എൻഫോഴ്സ്മെൻറ് വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നതേയില്ല
●മിനിമം വേതനം ഉറപ്പുവരുത്തുന്നതിന് ആശുപത്രികളിലോ ടെക്സ്റ്റൈൽ ഷോപ്പുകളിലോ ഒരു പരിശോധനയും കാര്യക്ഷമമായി നടപ്പാക്കുന്നില്ല
●അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ ഉടൻ തുറക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഈ സർക്കാറിന് സ്വകാര്യ മേഖലയിലെ കശുവണ്ടി ഫാക്ടറികളൊന്നും തുറക്കാൻ സാധിച്ചിട്ടില്ല. തൊഴിലാളികളെ വഞ്ചിക്കുന്ന ഈ നിലപാടുമൂലം കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡും അടച്ചുപൂട്ടലിെൻറ വക്കിലാണ്. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ഇന്നത്തെ സ്ഥിതിപോലെ സമീപഭാവിയിൽ കശുവണ്ടി തൊഴിലാളികൾക്കും ഒരു ആനുകൂല്യവും കിട്ടാത്ത അവസ്ഥയുണ്ടാകും
●യു.ഡി.എഫ് സർക്കാർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യത്തിനായി കൊണ്ടു വന്ന അപ്നാ ഘർ പദ്ധതി, മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു കൊണ്ടുവന്ന വേതന സുരക്ഷ പദ്ധതി, രാജ്യത്തിനാകെ മാതൃകയായ, നൈപുണ്യവികസനത്തിനായി സ്ഥാപിച്ച കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെ.എ.എസ്.ഇ) എന്നിവയുടെ നടത്തിപ്പ് യു.ഡി.എഫ് സർക്കാർ തുടങ്ങിെവച്ച നിലയിൽതന്നെയാണ്. ഒരിഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ തൊഴിൽ വകുപ്പിന് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.