നിർണായകം സഖ്യങ്ങൾ
text_fieldsഇനി ആഴ്ചകൾ മാത്രം. ലോക്സഭ തെരെഞ്ഞടുപ്പു തീയതി പ്രഖ്യാപനം വരുകയായി. ഏറെ നിർണായക മാണ് ഇൗ തെരഞ്ഞെടുപ്പ്. നാലര പതിറ്റാണ്ടിനിടയിൽ ഇന്ത്യ കണ്ട ശ്രദ്ധേയവും നിർണായകവുമ ായ തെരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കു തൊട്ടുപിന്നാലെ നടന്നതാണ്. മാസങ്ങളുടെ മാത്രം അകലത്തിൽ നിൽക്കുന്ന പുതിയ ലോക്സഭ തെരഞ്ഞെടുപ്പും വലിയൊരു വഴിത്തിരിവായിരിക്കും. രാജ്യം ഏതു ദിശയിൽ മുന്നോട്ടു പോകണമെന്ന് നിർണയിക്കുന്ന തെരഞ്ഞെടുപ്പ്.
കാരണങ്ങ ൾ പലതാണ്. ജനാധിപത്യ, മതനിരപേക്ഷ ചിന്താധാരയിൽ അധിഷ്ഠിതമായ ഭരണഘടന മൂല്യങ്ങൾ അ ട്ടിമറിച്ച് വർഗീയതയുടെയും ഫാഷിസത്തിെൻറയും കോർപറേറ്റ് താൽപര്യങ്ങളുടെയും സ് വഭാവം കൈവരിച്ചിരിക്കുന്ന ഭരണകൂടത്തെക്കുറിച്ച കടുത്ത ഉത്കണ്ഠകളാണ് അതിൽ പ്രധാനം . നാലര വർഷത്തിനിടയിൽ കുറെയേറെ ഉൾഭയങ്ങൾ സൃഷ്ടിച്ചതല്ലാതെ ജനതക്ക് സാന്ത്വനസ്പ ർശം നൽകിയില്ലെന്ന വ്യാപക വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നോട്ടുനീങ്ങുന്ന ഭരണം ഏറ്റുവാങ്ങുന്നത്.
അസഹിഷ്ണുതയുടെയും ആൾക്കൂട്ട അതിക്രമത്തിെൻറയും വർഗീയ ധ്രുവീകരണത്തിെൻറയും നാളുകൾ. ഭൂരിപക്ഷ വർഗീയതയുടെ മേൽക്കോയ്മക്കിടയിൽ ദലിത്, ന്യൂനപക്ഷങ്ങൾ കടുത്ത ഭയപ്പാടിലാണ്. സ്വേച്ഛാധിപത്യ സ്വഭാവം തെളിഞ്ഞു കത്തുന്ന ഭരണത്തിനിടയിൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾപോലും കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിക്കെതിരെ നടന്ന മുന്നേറ്റത്തിനു മുന്നിൽക്കയറി അധികാരത്തിലേക്ക് നടന്നവരുടെ പ്രതിച്ഛായയിൽ റഫാലും റിലയൻസ്, അദാനി അവിഹിത ബന്ധവുമെല്ലാം കരി പടർത്തിയിരിക്കുന്നു.
തൊഴിലിനും പുതിയ അവസരങ്ങൾക്കും വേണ്ടിയുള്ള യുവാക്കളുടെ അഭിലാഷം മോദിത്തിര സൃഷ്ടിച്ച 2014ൽനിന്ന് നൈരാശ്യത്തിലേക്ക് വഴുതിനിൽക്കുന്ന 2019ലാണ് രാജ്യം എത്തിനിൽക്കുന്നത്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി വൈകല്യങ്ങൾ, മാന്ദ്യം, വിലക്കയറ്റം എന്നിങ്ങനെ പല വിഷയങ്ങളിൽ തളർന്നുനിൽക്കുന്ന സമ്പദ്രംഗം. സംഘ്പരിവാർ നിയന്ത്രിത അജണ്ടകളുമായി അധികാരത്തിെൻറ രണ്ടാമൂഴം തേടാനൊരുങ്ങുന്ന മോദിയും ബി.ജെ.പിയും ഇന്ന് നേരിടുന്നത് രുചിക്കാത്ത യാഥാർഥ്യങ്ങളാണ്. അഞ്ചു വർഷംകൊണ്ട് മോദി വികസന പുരുഷനെന്ന പ്രതീതി കെട്ടുപോകുകയും ഭരണവിരുദ്ധ വികാരം രൂപപ്പെടുകയും ചെയ്തിരിക്കുന്നു. കോൺഗ്രസ് മുക്തഭാരത മുദ്രാവാക്യം ഉയർത്തിയ കാലം മാറി.
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യം പ്രഖ്യാപിച്ചത് സുപ്രധാന വഴിത്തിരിവാണ്. ആ ഗതിമാറ്റ വിളംബരത്തോടെയാണ് രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിയുടെ രണ്ടാമൂഴ സാധ്യതകൾ അത് ദുർബലപ്പെടുത്തുന്നു. പ്രാദേശിക കക്ഷികൾ കരുത്തുകാട്ടി ബദൽചേരി അടുത്ത കേന്ദ്രസർക്കാറിെൻറ രൂപവും ഭാവവും നിർണയിച്ചേക്കുമെന്ന സൂചനകളും അതു തരുന്നുണ്ട്. ബി.ജെ.പിയെ പൊതുശത്രുവായി കാണുേമ്പാൾ തന്നെ, സംയുക്ത പ്രതിപക്ഷത്തിെൻറ പൊതുസമ്മത പ്രധാനമന്ത്രി സ്ഥാനാർഥിയായി വളരാൻ രാഹുൽ ഗാന്ധിക്ക് കാത്തിരിക്കേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പ് കോൺഗ്രസിനും അതു നൽകുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലായി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ, ഹിന്ദി ഹൃദയഭൂമിയിൽ കൈയടക്കിവെച്ച മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. കോൺഗ്രസ് അധികാരത്തിലേറി. ബി.ജെ.പിക്കു മുന്നിൽ ഒാച്ചാനിച്ചുനിന്ന സഖ്യകക്ഷികൾ മസിൽപെരുക്കിത്തുടങ്ങി. പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ പോർവിളി ഉച്ചത്തിലായി. ആന്ധ്രപ്രദേശിലെ ടി.ഡി.പി, ജമ്മു-കശ്മീരിലെ പി.ഡി.പി, ബിഹാറിലെ ആർ.എൽ.എസ്.പി എന്നിങ്ങനെ പല കക്ഷികൾ എൻ.ഡി.എ വിട്ടു. ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ-യു എൻ.ഡി.എയിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയ നേട്ടം. നാലര വർഷത്തിനിടയിൽ ഡസനോളം പാർട്ടികളാണ് എൻ.ഡി.എ വിട്ടത്. രാംവിലാസ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പിയുടെ വിലപേശലിനു വഴങ്ങി ബിഹാറിൽ ആറു സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നുവെങ്കിൽ, യു.പിയിൽ രണ്ടു സീറ്റുള്ള അപ്നാദൾ ഉരസലിലാണ്. കേരളത്തിൽനിന്ന് പി.സി. തോമസ് അടക്കം എഴുതിക്കൂട്ടിയാൽ 44 പാർട്ടികൾ എൻ.ഡി.എ പക്ഷത്തുണ്ടെങ്കിലും ലോക്സഭയിലോ രാജ്യസഭയിലോ ചുരുങ്ങിയത് ഒരു എം.പിയെങ്കിലും ഉള്ള പാർട്ടികൾ 12 മാത്രം.
അഴിമതി ആരോപണങ്ങളിൽ മുങ്ങി, മോദിയുടെ മുന്നേറ്റത്തിനു മുന്നിൽ നാലര വർഷം മുമ്പ് തളർന്നുവീണ കോൺഗ്രസും യു.പി.എയും ഉയിർത്തെഴുന്നേൽപിെൻറ തീവ്രശ്രമങ്ങളിലാണ്. മോദിവിരുദ്ധ ചിന്താഗതി ശക്തിപ്പെടുന്നത്, നേതൃപരമായി രാഹുൽ ഗാന്ധിക്ക് ഉണ്ടായ ഉണർവ്, സമാന ചിന്താഗതിക്കാർക്കിടയിൽ വർധിച്ച സ്വീകാര്യത, വിശാല പ്രതിപക്ഷ കൂട്ടായ്മക്കു വേണ്ടിയുള്ള ദാഹം എന്നിവയെല്ലാം അനുകൂല ഘടകങ്ങളായി കാണുന്ന കോൺഗ്രസിെൻറ പ്രതീക്ഷകൾ സെമിഫൈനൽ കഴിഞ്ഞതോടെ ഏറെ വർധിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ നിഴൽപറ്റി നിന്ന അന്തർമുഖനും ‘പപ്പു’വുമല്ല ഇന്ന് രാഹുൽ എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതേസമയം, ഉണർവിനും വിജയത്തിനും കോൺഗ്രസ് ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത്, ജനരോഷം സമ്പാദിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയോടും മോദിയോടും തന്നെ. സ്വന്തംനിലക്ക് 200 സീറ്റെങ്കിലും നേടാൻ കഴിയുമോ എന്ന തീവ്രപരീക്ഷണമാണ് കോൺഗ്രസ് നടത്തുന്നത്. 45ൽനിന്ന് 200ലേക്ക് കുതിക്കുന്ന ജാലവിദ്യയാണ് രാഹുലിെൻറ നേതൃത്വത്തിൽ കോൺഗ്രസ് കാണിക്കേണ്ടത്. തെരഞ്ഞെടുപ്പിൽ പരമാവധി കരുത്തുകാട്ടുകയും തെരഞ്ഞെടുപ്പിനുശേഷം വിലപേശുകയും ചെയ്യുകയെന്നതാണ് പ്രാദേശിക കക്ഷികളുടെ സൂത്രവാക്യം.
ബി.ജെ.പിയിതര, കോൺഗ്രസിതര കേന്ദ്രസർക്കാർ എന്ന ലക്ഷ്യത്തിലൂടെ പ്രധാനമന്ത്രിപദത്തിൽ കണ്ണുവെച്ചു നീങ്ങുന്ന പ്രാദേശിക പാർട്ടികൾ പലതാണ്. തൃണമൂൽ കോൺഗ്രസ് സമാജ്വാദി പാർട്ടി, ബി.എസ്.പി, ടി.ആർ.എസ് എന്നിങ്ങനെയാണ് ആ പട്ടിക. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി വിരുദ്ധ സഖ്യം സാധ്യമല്ലെന്ന സി.പി.എമ്മിെൻറയും മറ്റ് ഇടതുപാർട്ടികളുടെയും നിലപാട് അതിനൊപ്പമുണ്ട്. ഇതത്രയും ബി.ജെ.പി വിരുദ്ധ വിശാലസഖ്യത്തിലേക്കുള്ള കോൺഗ്രസിെൻറ മോഹങ്ങൾക്ക് വിലങ്ങുതടിയാണ്. ബി.ജെ.പി വിരുദ്ധ ചേരിയിൽ 21 പാർട്ടികളെ ഒന്നിപ്പിച്ചു കൊണ്ടുവരാൻ പ്രതിപക്ഷ നിരക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ അവർ ഒറ്റക്കെട്ടായി നിൽക്കുമെന്നും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറാതിരിക്കുമെന്നും ഒരുറപ്പുമില്ല. യു.പിയിൽ കോൺഗ്രസിനെ അപ്രധാനമാക്കി മാറ്റിനിർത്തി മായാവതിയും അഖിലേഷ് യാദവും കൈകോർക്കുന്നത് ഒരു ഉദാഹരണം. അവരവരുടെ പ്രതാപം വീണ്ടെടുത്ത് തെരഞ്ഞെടുപ്പിനുശേഷം വിലപേശുന്നതിനാണ് ഒാരോരുത്തരും കരുനീക്കുന്നത്. എങ്കിലും യു.പിയിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ചത്, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി വിരുദ്ധ കൂട്ടായ്മകൾ ശക്തിപ്പെടുത്തും. അത് മോദി-അമിത് ഷാ തന്ത്രങ്ങളെ അട്ടിമറിച്ചെന്നുവരും.
സഖ്യകക്ഷികൾക്കു മുന്നിൽ വല്യേട്ടൻ മനോഭാവം കാട്ടിനിന്ന ബി.ജെ.പി അതു തിരിച്ചറിഞ്ഞ് പറ്റിയ സഖ്യകക്ഷികളെ തേടി തെക്കേഇന്ത്യയിലേക്ക് ആർത്തിയോടെ കണ്ണെറിയുകയാണ്. അസമും ത്രിപുരയും വെട്ടിപ്പിടിച്ച, മറ്റിടങ്ങളിൽ ഭരണം അട്ടിമറിക്കാനായ ആത്മവിശ്വാസത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 25 സീറ്റും ഇക്കുറി പോക്കറ്റിലിടാമെന്ന കണക്കുകൂട്ടലാകെട്ട, പാളിയിരിക്കുന്നു. പൗരത്വ നിയമഭേദഗതി ബിൽ അസമിലെയും അതിർത്തി സംസ്ഥാനങ്ങളിലെയും ബി.ജെ.പി അനുകൂല അന്തരീക്ഷം കലക്കിയിരിക്കുന്നു.എൻ.ഡി.എയിലെ അതൃപ്തരെയും ബി.ജെ.പി വിരുദ്ധ സമാന ചിന്താഗതിക്കാരെയും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമത്തിലുമാണ് കോൺഗ്രസ്. ടി.ആർ.എസ് നേതാവ് ചന്ദ്രേശഖർ റാവു കോൺഗ്രസിതര, ബി.ജെ.പിയിതര ഫെഡറൽ മുന്നണി സ്വപ്നവുമായി ഒരു വശത്തുണ്ട്. പ്രതിപക്ഷ നിരയിൽ എല്ലാവർക്കും ആദ്യം വേണ്ടത് മോദിയെ പുറത്താക്കുകയാണ്. അതിനു ശേഷമുള്ള സാഹചര്യങ്ങൾക്കൊത്ത് ബാക്കി എന്ന മട്ട്. ബി.ജെ.പിയിലോ? ഒറ്റക്ക് കേവല ഭൂരിപക്ഷം പിടിക്കാനായില്ലെങ്കിൽ മോദി-അമിത് ഷാമാർക്ക് പിടിച്ചുനിൽക്കാനാവില്ല. നേതൃമാറ്റംപോലും ആവശ്യമായെന്നു വരും. അത്തരം അടക്കിപ്പിടച്ച സംസാരങ്ങൾ കേൾക്കുന്നുമുണ്ട്. അതെ, പിടിച്ചുനിൽപിെൻറ പോരാട്ടമാണ് വരുന്നത്. നേതാക്കൾക്കു മാത്രമല്ല; ജനതക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.