Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ലൈഫ്’ വിവാദം; കളി...

‘ലൈഫ്’ വിവാദം; കളി കണക്കുകളിൽ

text_fields
bookmark_border
‘ലൈഫ്’ വിവാദം; കളി കണക്കുകളിൽ
cancel


ലൈഫ് പദ്ധതിയുടെ സുപ്രധാന നേട്ടമായ രണ്ട് (2.14) ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാ പനം ഫെബ്രുവരി 29ന് മുഖ്യമന്ത്രി നടത്തിയതിന് പിന്നാലെ സർക്കാർ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പെ ന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രവിഹിതം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ. പിയും എത്തി. 2000-01 മുതൽ 2015-16 വരെ വിവിധ പദ്ധതികളിൽ സഹായം ലഭിച്ചിട്ടും പൂർത്തിയാകാത്ത വീടു കളും പദ്ധതിയിൽ പൂർത്തീകരിച്ചുവെന്ന് സർക്കാർ സമ്മതിക്കുന്നു. ഇൗ ദൗത്യം മിഷൻ ഏറ്റെ ടുെത്തന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഒന്നാംഘട്ടത്തിൽ 670 കോടി ചെലവിൽ നിർമിക ്കേണ്ട 54,173 വീടുകളിൽ 52,050 (96.08%) പൂർത്തീകരിച്ചു.
രണ്ടാംഘട്ടത്തിൽ 1,00,460 ഗുണഭോക്താക്കൾ അർഹ ത നേടി. 74,674 (80.97%) പേർ നിർമാണം പൂർത്തിയാക്കി. പുറമേ പി.എം.എ.വൈയിൽ (അർബൻ) 47,144 ഉം പി.എം.എ.വൈയി ൽ (റൂറൽ) 16,640 ഉം വീടുകൾ പൂർത്തിയാക്കി. കൂടാതെ, എസ്.സി വകുപ്പിൽ 18,811 ഉം എസ്.ടി വകുപ്പിൽ 738 ഉം മ ത്സ്യബന്ധനവകുപ്പിന് കീഴിൽ 3.725 വീടുകളും പൂർത്തിയാക്കി. ഇതെല്ലാം കൂടിയാണ്  2,14,000 വീടു കൾ എന്ന കണക്ക് സർക്കാർ അവതരിപ്പിക്കുന്നത്. ഏത് സർക്കാറിെൻറ കാലത്താണ് ആരംഭിച ്ചതെന്ന് നോക്കിയല്ല വീട് പൂർത്തീകരിച്ചതെന്നുകൂടി പറയുന്നു. യു.ഡി.എഫ് കാലത്ത് പ ൂർത്തീകരണത്തിനടുത്ത് എത്തിച്ച 52,000 ഒഴിച്ചാൽ 1.33 ലക്ഷം വീടുകളാണ് പണിതതെന്നാണ് പ്ര തിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. കഴിഞ്ഞ നിയമസഭസമ്മേളനത്തിൽ (ഫെബ്ര ുവരി അഞ്ചിന്) കെ.ജെ. മാക്സിക്ക്  തദ്ദേശമന്ത്രി നൽകിയ മറുപടിയും പ്രതിപക്ഷം ചൂണ്ടിക് കാട്ടുന്നു. ‘ലൈഫ് പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 1,00,618 ഗുണഭോ ക്താക്കളിൽ 79,384 പേർ തദ്ദേശ സ്ഥാപനങ്ങളുമായി എഗ്രിമെൻറ് വെച്ചു’വെന്നാണ് മറുപടി.
1,00,6 18 പേരാണ് അർഹരെന്ന് വ്യക്തമാക്കിയിരിക്കെ 2.14 ലക്ഷം പേർക്ക് എങ്ങനെ വീടുകൊടുെത്തന്ന് വിശദീകരിക്കണമെന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ആവശ്യപ്പെടുന്നത്. ‘കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തുടങ്ങി ഇപ്പോൾ തീർത്തതും പി.എം.എ.വൈ യിൽ ലഭിച്ചതും കൂടി കണക്കാക്കിയാൽ 1.42 ലക്ഷം (1,42,834) വീടുകളേ ഉണ്ടാവൂ. രണ്ട് ലക്ഷം നൽകിയെങ്കിൽ ശരാശരി ഒരു പഞ്ചായത്തിൽ 200 വീടെങ്കിലും നിർമിച്ചിരിക്കണം. ഏതെങ്കിലും പഞ്ചായത്തിൽ 200 വീടുകൾ ആർക്കെങ്കിലും കാണിച്ചുതരാനാകുമോ?’ - അദ്ദേഹം ചോദിക്കുന്നു.
പദ്ധതിയിൽ 1,00,618 പേർ അർഹരെന്ന് കെണ്ടത്തുകയും ഒരുവർഷം മുമ്പ് 66,514 പൂർത്തിയായി എന്നും പറഞ്ഞശേഷം ഒരു വർഷം കഴിയുേമ്പാൾ 2.14 ലക്ഷം പേർക്ക് വീട് നൽകിയതെങ്ങനെയെന്നും കോൺഗ്രസ് നേതൃത്വം ചോദിക്കുന്നു. കണക്കുകൾ കഥ പറയുേമ്പാൾ ആശയക്കുഴപ്പം വർധിക്കുകയാണ്.

താമസം ദുരിതം; മച്ചിപ്ലാവിൽ ഫ്ലാറ്റ് ഒഴിഞ്ഞുതുടങ്ങി

സംസ്ഥാനത്തെ ആദ്യ പദ്ധതിയായി പറയുന്ന ഇടുക്കി അടിമാലി മച്ചിപ്ലാവിലെ ഫ്ലാറ്റ് ഗുണഭോക്താക്കൾ ഒരുവർഷം പിന്നിട്ടപ്പോഴേക്കും ഒഴിഞ്ഞ് രക്ഷപ്പെടുന്നതാണ് പുതിയ കാഴ്ച. കക്കൂസ് മാലിന്യമാണ് മുഖ്യവില്ലൻ. കക്കൂസുകളിൽനിന്ന് ഉയരുന്ന ദുർഗന്ധം, കുടിവെള്ള പ്രശ്നം, രൂക്ഷ കൊതുക് ശല്യം തുടങ്ങിയവയാണ് ദുരിതമായത്. 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഫ്ലാറ്റിൽ 167 പേർക്കാണ് മുറികൾ നൽകിയത്. ഇതിൽ ഒമ്പത് കുടുംബങ്ങൾ താമസം മാറ്റി.
മൂന്നു കുടുംബങ്ങൾ ഫ്ലാറ്റ് വേണ്ടെന്ന് പഞ്ചായത്തിൽ എഴുതി നൽകിയാണ് പോയത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി തൊഴിൽവകുപ്പ് നിർമിച്ച ഫ്ലാറ്റ് പിന്നീട് ലൈഫ് പദ്ധതിക്ക് കീഴിലാക്കുകയായിരുന്നു.
500 ചതുരശ്ര അടിയിൽ രണ്ട് മുറി, ഹാൾ, അടുക്കള, കുളിമുറി, കക്കൂസ് സൗകര്യത്തോടു കൂടിയവയാണ് ഒാരോ ഫ്ലാറ്റും. ആറ് നിലകളോടെ നിർമിച്ച കെട്ടിടത്തിൽ താഴത്തെ നിലയിൽ താമസിക്കുന്നവർക്കാണ് ഏറെ പ്രയാസം. ഒന്നര ഏക്കറിലാണ് ഫ്ലാറ്റ് സമുച്ചയം. മാലിന്യ സംസ്കരണത്തിന് 12 ലക്ഷം മുടക്കി എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ്, ഫ്ലാറ്റിലേക്ക് 10.50 ലക്ഷം ചെലവിൽ റോഡും നിർമിച്ചിട്ടുണ്ട്. നിലവിലെ താമസക്കാരുടെ ജലആവശ്യം നിറവേറ്റാൻ കഴിയാതിരിക്കെ ശേഷിച്ച ഫ്ലാറ്റുകളിൽ കൂടി കുടുംബങ്ങളെത്തുന്നതോടെ ദുരിതം രൂക്ഷമാകും.

ഒന്നാമൻ തിരുവനന്തപുരം; പഞ്ചായത്തിൽ ശരാശരി 444 വീട്

ലൈഫ് പദ്ധതി കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഗ്രാമപഞ്ചായത്തുകൾക്ക് ശരാശരി ലഭിച്ചത് 444 വീട്. ജില്ലയിൽ 32,426 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. 73 ഗ്രാമപഞ്ചായത്തുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം വീടുകൾ പൂർത്തിയായത് തലസ്ഥാന ജില്ലയിലാണ്. മത്സ്യത്തൊഴിലാളി മേഖലയിൽ 1136വും പട്ടികജാതി വിഭാഗത്തിന് 2023 വും വീട് ലഭിച്ചു. ആദിവാസികൾക്ക് ലഭിച്ചത് രണ്ട് വീടാണ്. സംസ്ഥാനത്ത് ആദിവാസികൾക്ക് ഏറ്റവും കുറവ് വീട് ലഭിച്ചത് ഇവിടെയാണ്. പ്രധാനമന്ത്രി ആവാസ് യോജന (നഗരം)(പി.എം.എ.വൈ) പദ്ധതിയിൽ 8696 വീട് നിർമിെച്ചന്നാണ് കണക്ക്. നഗരമേഖലാപദ്ധതിയിൽ ഏറ്റവുമധികം വീട് നിർമിച്ചത് നെയ്യാറ്റിൻകരയിലാണ്- 1102. ആറ്റിങ്ങൽ-167, വർക്കല- 404, നെടുമങ്ങാട് - 1295, തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)- 892 എന്നിങ്ങനെയാണ് നഗരമേഖലയിലെ വീടുകൾ.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - പദ്ധതിയിൽ 2916 വീട് പൂർത്തിയാക്കി. ബ്ലോക്ക് അടിസ്ഥാനത്തിൽ ചിറയിൻകീഴിലാണ് ഏറ്റവുമധികം വീടുകൾ പൂർത്തീകരിച്ചത്-511. കുറവ് നെടുമങ്ങാട് -117.

ഇടുക്കിയിൽ പൂർത്തിയായത് പകുതി മാത്രം

പാലുകാച്ചൽ ചടങ്ങിനു മുന്നോടിയായി സർക്കാർ തയാറാക്കിയ പട്ടികയിൽ പറയുന്നതിനെക്കാൾ പകുതിയോളം വീടുകൾ കുറവാണ് ഇടുക്കിയിൽ പൂർത്തിയായത്. ലൈഫ് പദ്ധതിയിൽ മാത്രം 12,427 വീടുകൾ പൂർത്തിയായെന്നാണ് സർക്കാർ അവകാശവാദം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വീട് പണിത 2221 പേരെക്കൂടി ചേർത്തും ഗ്രാമപഞ്ചായത്തുകളുമായി കരാർ വെച്ചവരെക്കൂടി ചേർത്തുമാണ് ഈ കണക്കിലെ കളി. ലൈഫ് പദ്ധതിയിൽ പൂർത്തിയായ വീടുകൾ 7499 മാത്രം. 10,798 പേർ കരാർവെച്ചെന്നും മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു. പാലുകാച്ചലിനോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കണക്ക് അംഗീകരിച്ചാൽപോലും 4013 വീടുകൾ ഇനിയും പൂർത്തിയാകണം. 16,440 വീടുകളാണ് രണ്ടാംഘട്ടം പൂർത്തിയാകേണ്ടത്. ഇതിൽ 12,427 എണ്ണം പൂർത്തിയായെന്നാണ് അവകാശവാദം. പട്ടികജാതി-വർഗ കുടുംബങ്ങൾക്ക് അതത് വകുപ്പുകൾ വഴി 941 വീടുകൾ നൽകിയെന്ന കണക്കും അടിമാലിയിൽ ഫ്ലാറ്റ് കൈമാറിയതിലൂടെ 163 പേർക്കുകൂടി പാർപ്പിടമായെന്ന അവകാശവാദവും ചേർത്തുവെച്ചാണ് എണ്ണമെടുത്തത്.

2017ന് മുമ്പ് റേഷൻ കാർഡില്ലെന്നും ഭൂമിയില്ലെന്നും മറ്റുമുള്ള കാരണത്താൽ ലൈഫ് പദ്ധതിക്ക് പുറത്തുനിൽക്കുന്നവർ ആയിരങ്ങളാണ് ഇടുക്കിയിൽ. ഭൂരഹിതർക്ക് വീട് ലഭ്യമാക്കുന്ന മൂന്നാംഘട്ടം കൂടി അവസാനിച്ചശേഷം ഇത്തരക്കാരിൽനിന്ന് അപേക്ഷവാങ്ങി മാനദണ്ഡങ്ങളിൽ ഇളവനുവദിച്ച് വീടുനൽകുന്ന പദ്ധതി പ്രഖ്യാപിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം.

രണ്ടാം സ്ഥാനത്ത് പാലക്കാട്; 25000 വീടുകൾ

പാലക്കാട് ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം കാൽ ലക്ഷത്തോളം വീടുകൾ യാഥാർഥ്യമാക്കിയെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച ജില്ലകളിൽ തിരുവനന്തപുരത്തിന് പിന്നിൽ രണ്ടാംസ്ഥാനത്താണ് പാലക്കാടെന്നും അധികൃതർ പറയുന്നു. കണക്കുകൾ പെരുപ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടം വെച്ചുള്ള പ്രചാരണമാണെന്നുമാണ് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നത്. ജില്ലയിൽ വിവിധ സ്കീമുകളിലായി ആകെ 24,898 വീടുകൾ പൂർത്തിയാക്കിയെന്നാണ് ഒൗദ്യോഗിക കണക്ക്. കേന്ദ്രപദ്ധതിയായ പി.എം.എ.വൈ പ്രകാരം ലഭിച്ച ധനസഹായം ഉൾപ്പെടെ ചേർത്ത കണക്കാണിത്. ഒന്നാംഘട്ടത്തിൽ കരാർ വെച്ച് പ്രവൃത്തി തുടങ്ങിയത് 8090 വീടുകളാണ്. പൂർത്തീകരിച്ചത് 7535 വീടുകളുമാണ്. ശേഷിക്കുന്നത് 555 എണ്ണം. രണ്ടാംഘട്ട പദ്ധതിപ്രകാരം ഗുണഭോക്തൃ പട്ടികയിലുള്ളത് 12,666 പേർ. 9378 വീടുകളുടെ പണി കഴിഞ്ഞു. രണ്ട്ഘട്ടത്തിലുമായി പണിതീരാൻ ബാക്കിയുള്ളത് 3843 വീടുകൾ. രണ്ടാംഘട്ടത്തിലെ 469 വീടുകൾക്ക് തറ പോലുമായിട്ടില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ തുടങ്ങിയതും പണി തീരാത്തതുമായ വീടുകൾ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. നിർമാണം പൂർത്തിയായ വീടുകളിൽ 3500ഓളം ആദിവാസികളുടേതാണ്. ഇവരുെട അഞ്ഞൂറോളം വീടുകൾ പൂർത്തീകരിക്കാതെ കിടക്കുന്നു. രണ്ടാംഘട്ടത്തിൽ എസ്.ടി പ്രാതിനിധ്യം നാമമാത്രം. മിക്കവർക്കും റേഷൻ കാർഡ് ഇല്ലാത്തതാണ് പ്രശ്നം.

മൂന്നാം ഘട്ടം; കൊല്ലത്ത് ഭൂമിയായി

ലൈഫ് മിഷൻ പദ്ധതിയിലൂടെ കൊല്ലം ജില്ലയിൽ പൂർത്തീകരിച്ചത് 18,568 വീട്. ഒന്നാംഘട്ടത്തിൽ 3,604, രണ്ടാംഘട്ടത്തിൽ 7,106 ക്രമത്തിൽ വീട് പൂർത്തീകരിച്ച കൊല്ലം ജില്ല പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. പി.എം.എ.വൈ (യു) - 3898, പി.എം.എ.വൈ (ജി) - 1396, എസ്.സി/എസ്.ടി - 1874, ഫിഷറീസ് - 690 എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിൽ പൂർത്തിയായ വീടുകൾ. 2000 ഒാളം വീടുകളാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാകാനുള്ളത്. 15 വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിൽ ഉൾപ്പെട്ട് പൂർത്തീകരിക്കാതെ കിടന്ന 3000 വീടുകൾ രണ്ടാംഘട്ടത്തിൽ പൂർത്തിയായവയിലുണ്ട്. നിലവിൽ 11 ബ്ലോക്കുകളിലായി 11499 വീടുകളാണ് പൂര്‍ത്തിയായത്. അഞ്ചല്‍ ബ്ലോക്ക് (1830), ചടയമംഗലം(1446), ചവറ(691), ചിറ്റുമല(754), ഇത്തിക്കര(833), കൊട്ടാരക്കര(806), മുഖത്തല(1097), ഓച്ചിറ(820), പത്തനാപുരം(1076), ശാസ്താംകോട്ട(966), വെട്ടിക്കവല(1180), കൊല്ലം കോര്‍പറേഷനില്‍ 2500, നഗരസഭകളിൽ കരുനാഗപ്പള്ളി (410), കൊട്ടാരക്കര(284), പുനലൂര്‍(863), പരവൂര്‍(448) എന്നീ ക്രമത്തില്‍ ഭവനങ്ങള്‍ പൂർത്തിയായി.
മൂന്നാംഘട്ടത്തിൽ ജില്ലയിലെ 39,935 ഗുണഭോക്താക്കളാണ് ഭൂരഹിത ഭവന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 16816 ഗുണഭോക്താക്കള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കി അര്‍ഹത നേടിയത്. ഇവര്‍ക്ക് വീട് നിര്‍മിക്കാൻ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്ത് 7988 വീടുകൾ പൂർത്തിയാക്കി

ലൈഫ് പദ്ധതിയിൽ ജില്ലയിൽ നിർമാണം പൂർത്തിയായത് 7988 വീടുകൾ. 521 വീടുകളാണ് പൂർത്തീകരിക്കാനുള്ളത്. മുടങ്ങിക്കിടന്നിരുന്ന 1093 വീടുകൾ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചു. 1136 ഗുണഭോക്താക്കളാണ് ഒന്നാംഘട്ടത്തിൽ കരാർ ഒപ്പിട്ടത്. ബാക്കി 43 വീടുകളാണുള്ളത്. രണ്ടാംഘട്ടത്തിൽ 3622 വീടുകളാണ് നിർമിച്ചു നൽകിയത്. 4100 പേർ കരാർ ഒപ്പിട്ടിരുന്നു. 478 വീടുകളാണ് ബാക്കിയുള്ളത്. ഇതുകൂടാതെ പി.എം.എ.വൈ. (ഗ്രാമീൺ)-595, പി.എം.എ.വൈ (അർബൻ)-1616, പട്ടികജാതി പട്ടികവർഗം -1022, ഫിഷറീസ് വകുപ്പ് -40 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ പൂർത്തീകരിച്ച വീടുകൾ.

2020-21 കാലഘട്ടത്തിൽ പൂർത്തീകരിക്കേണ്ട മൂന്നാംഘട്ടത്തിൽ ഭൂമിയും വീടുമില്ലാത്ത 6,480 പേര്‍ക്കായി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കും. മൂന്നാംഘട്ടത്തിലെ അപേക്ഷകരിൽ 4,598 പേര്‍ ഗ്രാമപഞ്ചായത്തുകളിലും 1,522 പേര്‍ മുനിസിപ്പാലിറ്റികളിലുമാണ്. മൂന്നാംഘട്ടത്തിൽ അപേക്ഷ നല്‍കിയ 375 പേര്‍ സ്വന്തമായി ഭൂമി വാങ്ങിയതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റി സഹായം നൽകും. വിജയപുരത്ത് ഫ്ലാറ്റ് സമുച്ചയ നിർമാണം പുരോഗമിക്കുകയാണ്. ഇവയ്ക്കു പുറമെ റവന്യൂ വകുപ്പും ഗ്രാമപഞ്ചായത്തുകളും വീടുകൾക്കായി സ്ഥലം നിർദേശിച്ചിട്ടുണ്ട്. പട്ടികവർഗവകുപ്പിെൻറ നേതൃത്വത്തിൽ 78 വീടുകളാണ് ആദിവാസികൾക്കായി നിർമിച്ചുനൽകിയത്.

വയനാട്ടിൽ ആദിവാസികൾക്ക് 629 വീടുകൾ മാത്രം

ലൈഫ് പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ 13,618 വീടുകള്‍ പൂര്‍ത്തിയായി എന്നാണ് കണക്ക്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ജനറല്‍ വിഭാഗത്തില്‍ 5693 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 890ഉം, പട്ടികവര്‍ഗ വിഭാഗത്തില്‍ 7035 വീടുകളും പൂര്‍ത്തിയാക്കി. 
പഞ്ചായത്തുകളിൽ ലൈഫും നഗരസഭകളിൽ പി.എം.എ.വൈ അർബൻ വീടുകളുമാണ്. കല്‍പറ്റ നഗരസഭയില്‍ 673 വീടുകളും മാനന്തവാടിയില്‍ 947 വീടുകളും ബത്തേരി നഗരസഭയില്‍ 758 വീടുകളും പൂര്‍ത്തിയായി.
ആദിവാസികൾക്ക് പൂർത്തിയാക്കിയത് 629 വീടുകൾ മാത്രമാണെന്നും റിപ്പോർട്ടുണ്ട്. വീടിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി കരാർ വെച്ച നൂറുകണക്കിന് വീടുകൾ പൂർത്തിയായിട്ടില്ല. പാതി വഴിയിൽ നിൽക്കുന്ന വീടുകളും ഉണ്ട്. മാനന്തവാടി, ബത്തേരി, കൽപറ്റ നഗരസഭകളിൽ കരാർവെച്ച ജനറൽ വിഭാഗത്തിലെ 2611 പേരിൽ 1397 വീടുകളാണ് പൂർത്തിയായത്. പട്ടിക ജാതി വിഭാഗത്തിൽ 225 പേർ അർഹത നേടിയപ്പോൾ 94 പേർക്കാണ് വീട് ലഭിച്ചത്. ആദിവാസികളിൽ 135 പേരിൽ 30 വീടുകളാണ് പൂർത്തിയാക്കിയത്. പൂർത്തിയായ വീടുകളുടെ കാര്യത്തിൽ കണക്കിലെ കളികൾ ജില്ലയിലും അരങ്ങേറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട പലരും ലൈഫിലും ഉൾപ്പെട്ടില്ല. 2019 ആഗസ്റ്റിൽ പുത്തുമലയിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരും വീടിനു വേണ്ടി കാത്തിരിക്കുന്നു.

പട്ടികയിൽ പേരുണ്ട്; ഭൂമി കണ്ടെത്താനായിട്ടില്ല
രണ്ടു തവണ ലൈഫ് പദ്ധതി പട്ടികയിൽ പേരു വന്നെങ്കിലും ഇതുവരെ വീടെന്ന സ്വപ്‌നത്തിെൻറ ഒരു കടമ്പ പോലും കടക്കാനായിട്ടില്ല പുറമ്പോക്കില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഹൃദ്രോഗിയായ ഫരീദമ്മക്ക്.
പായിപ്പാട് പഞ്ചായത്തില്‍ പായിപ്പാട് കവലക്ക് സമീപം പുറമ്പോക്കിലാണ് ഫരീദമ്മയുടെ താമസം. മൂന്ന് സെൻറ് കണ്ടെത്തുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പഞ്ചായത്തില്‍നിന്ന് മുമ്പ് പറഞ്ഞെങ്കിലും ഈ വിലയ്ക്ക് സ്ഥലം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് പരീത് മരിച്ചു. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഇളയ മകൻ അവിവാഹിതനാണ്. 65കാരി ഫരീദമ്മ ഓഫിസുകള്‍ കയറി ഇറങ്ങി മടുത്തു. പുറമ്പോക്കില്‍നിന്ന് മാറണമെന്നാവശ്യപ്പെട്ട് അധികൃതർ സ്ഥിരമായി നോട്ടീസ് പതിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മന്ത്രി ജി. സുധാകരന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും നിവേദനം നല്‍കിയിരുന്നു. വീടും സ്ഥലവും നല്‍കിയിട്ടേ പുറമ്പോക്കില്‍നിന്ന് മാറ്റൂ എന്ന് മന്ത്രി ഉറപ്പ് നല്‍കിയ ആശ്വാസത്തിലാണിവര്‍. പഞ്ചായത്തുതന്നെ മുന്‍കൈ എടുത്ത് സ്ഥലം കണ്ടെത്തിയാലേ പ്രയോജനമുണ്ടാവൂ.
പായിപ്പാട് സ്‌കൂളിനോട് ചേര്‍ന്നും ആറ് പുറമ്പോക്ക് വീടുകളുണ്ട്. ഗതികെട്ട് മൂന്നു കുടുംബങ്ങൾ വാടകയ്ക്ക് മാറി. ബാക്കി മൂന്നു കുടുംബങ്ങൾ ഇപ്പോഴും ഇവിടെ കഴിയുകയാണ്. ലൈഫ് പദ്ധതി പട്ടികയിൽപെട്ടെങ്കിലും ഇവര്‍ക്കും ഭൂമി കണ്ടെത്താനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtarticlekerala newslife missionHousing Project
News Summary - Life mission scam - Editorial
Next Story