പ്രതിജനാധിപത്യത്തിെൻറ ബാധ്യതകൾ
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാറും മുസ്ലിം ലീഗ് ഉൾപ്പെടെ രാഷ്ട്രീയകക്ഷിക ളും സമർപ്പിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുകയാണ്. മതാടിസ്ഥാനത്തിൽ ജ നങ്ങളെ വിഭജിക്കുന്നുവെന്ന് പ്രത്യക്ഷത്തിൽതന്നെ വ്യക്തമാവുന്ന നിയമം ഭരണഘടനാവ ിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കണമെന്നാണ് രാപ്പകൽ ഭേദമന്യേ തെരുവിലിറങ്ങി നിൽക ്കുന്ന ബഹുജനങ്ങളുടെ താൽപര്യം. എന്നാൽ, രാജ്യത്തെ കോടതികളുടെ അടുത്ത കാലത്തെ പ്രകട നം വിലയിരുത്തുേമ്പാൾ അത്തരം അഭിലാഷങ്ങൾ െവറുതെയാണെന്ന് വിധിക്കപ്പെടാം.
മുൻ ച ീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം, ബാബരി ഭൂമിയ ുടെ ഉടമസ്ഥാവകാശം, കശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സുപ ്രീംകോടതി സ്വീകരിച്ച നിലപാടുകൾ പരിശോധിച്ചാൽ ജനാധിപത്യത്തിെൻറ കാവൽമാലാഖയുടെ ഗതി വ്യക്തമാവും.
പട്ടികജാതിക്കാരിയായ, സുപ്രീംകോടതി ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ, അത്തരം പരാതികളിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപറത്തിയ നടപടിക്രമങ്ങളാണുണ്ടായത്. പരാതിക്കാരിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചും അവരുടെ അഭിപ്രായസ്വാതന്ത്ര്യം വിലക്കിയും രാജസ്ഥാനിലും ഉത്തർപ്രദേശിലുമുള്ള അവരുടെ ബന്ധുവീടുകളിൽ സായുധരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെയ്ഡ് നടത്തിയും അവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കുന്നത് രാജ്യം നിസ്സംഗതയോടെ നോക്കിനിന്നു. ഒടുവിൽ അടച്ചിട്ട മുറിയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ അസാധാരണ നടപടിക്രമങ്ങൾെക്കാടുവിൽ, െഗാഗോയി കുറ്റമുക്തൻ.
ലൈംഗികപീഡന കേസ് കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസിെൻറ കൈയിലും, ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് ഉൾപ്പെടെ, സംഘ്പരിവാർ ഭരണകൂടത്തിന് പക്ഷപാതപരമായ താൽപര്യമുള്ള പ്രധാനവിഷയങ്ങൾ െഗാഗോയി നയിക്കുന്ന ബെഞ്ചിലും. െഗാഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാബരി കേസിലുണ്ടായ വിധിന്യായം വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു. ബാബരി മസ്ജിദ് തകർത്തത് കുറ്റകരമാണെന്ന് പറഞ്ഞ കോടതി, സാമാന്യയുക്തിയെ പുച്ഛിച്ചാണ് പള്ളി തകർക്കാൻ മുന്നിട്ടിറങ്ങിയവർക്കുതന്നെ ഉടമസ്ഥാവകാശം നൽകിയത്.
ഇതിനിടക്കാണ് കേന്ദ്രസർക്കാർ ജമ്മു-കശ്മീർ വിഭജിക്കുന്നതും കശ്മീർ താഴ്വരയെ മാസങ്ങൾ നീണ്ട നിയന്ത്രണങ്ങളിൽ നിർത്തുന്നതും. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവർക്കും നിരാശയായിരുന്നു ഫലം. ഇൻറർനെറ്റ് മനുഷ്യാവകാശമാണെന്നും 144ാം വകുപ്പ് നിരന്തരം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇൻറർനെറ്റ് വിലക്ക് നീക്കുന്നത് സംബന്ധിച്ച തീരുമാനം ജമ്മു^കശ്മീർ അഡ്മിനിസ്ട്രേറ്റർക്ക് വിട്ടു. താഴ്വരയിൽ കാര്യങ്ങൾ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയാണ്.
ഭൂരിപക്ഷാധിപത്യവും വംശീയതയും ജനാധിപത്യത്തിെൻറ കാവൽപ്പുരകളെ കീഴ്പ്പെടുത്തിക്കഴിഞ്ഞുവെന്ന ഭീകരമായ യാഥാർഥ്യം കയ്ക്കുന്നതെങ്കിലും അംഗീകരിച്ചേ പറ്റൂ. വംശീയ ഭരണകൂടങ്ങളുടെ കോടതികളും അവരുടെ ചെയ്തികളിൽ കൂട്ടുത്തരവാദിത്വമുള്ളവരാണെന്ന് അവയുടെ ചരിത്രത്തിൽ വ്യക്തമാണ്. ഭരണഘടന വകുപ്പുകൾ പ്രകാരമാണ് ദശാബ്ദങ്ങളോളം യു.എസ് സുപ്രീംകോടതി കറുത്തവർഗക്കാർക്ക് സമ്മതിദാനാവകാശം നിഷേധിച്ചത്. ആധുനിക സ്റ്റേറ്റും ശരിയും, കോടതിയും നീതിയും തമ്മിലൊന്നും കരാറുകളില്ല എന്നത് ഇന്ന് ഏറക്കുറെ അറിയപ്പെട്ടുക്കഴിഞ്ഞു.
പൗരത്വ ഭേദഗതി ബിൽ ഭരണഘടന വിധേയമാണെന്ന് വിധിച്ചാൽ ശീലിച്ച, പരമ്പരാഗത ജനാധിപത്യ രീതികളുടെ സാധ്യത അവിടെ തീരും. അതേസമയം, ജനാധിപത്യത്തിെൻറതന്നെ തുടർച്ചയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിജനാധിപത്യം (counter democracy) എന്ന പുതിയ സമരഭൂമി അവിടെ തുറക്കുകയാണ്. പല രീതിയിലുള്ള ശ്രമങ്ങളിലൂടെ ഭരണത്തിനുമേൽ തിരുത്തലിന് സമ്മർദം ചെലുത്തുകയാണ് പ്രതിജനാധിപത്യം ചെയ്യുക. അനൗദ്യോഗികവും സമാന്തരവുമായ തിരുത്തൽശക്തികൾക്ക് പ്രതിജനാധിപത്യം വഴിതുറക്കുമെന്ന് ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ പിയർ റോസൻവാലൻ നിരീക്ഷിക്കുന്നു.
നമ്മുടെ സാഹചര്യത്തിൽ നോക്കുേമ്പാൾ ഇപ്പോൾ തെരുവുകളിൽ നടക്കുന്നത് ഒരു അന്തിമപോരാട്ടമാണ്. എൻ.ഐ.എ, യു.എ.പി.എ, ആധാർ തുടങ്ങി പൗരന്മാരെ ഇരുമ്പറക്കുള്ളിലാക്കിയ വിനാശനിയമങ്ങൾക്കെതിരെ ഏറക്കുറെ മൗനമായിരുന്നു പൊതുപ്രതികരണം. ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനിറങ്ങിയപ്പോഴാണ് അത്തരം നിയമങ്ങളുടെ ചതി നാം തിരിച്ചറിയുന്നത്. പ്രാദേശിക സർക്കാറുകളെ നോക്കുകുത്തിയാക്കി, പ്രതിസ്വരമുയർത്തുന്നവരെ തടവിലാക്കുക മാത്രമല്ല, അവരുടെ സ്വത്തുവകകൾ വരെ കേന്ദ്ര ഏജൻസികൾ പിടിെച്ചടുക്കുന്നു.
ആയതിനാൽ, ഇൗ പ്രതിജനാധിപത്യ പോരാട്ടങ്ങൾക്ക് തെരുവുകളിൽ നിലയുറപ്പിക്കുന്നതോടൊപ്പം ഭരണഘടന, ജുഡീഷ്യറി, പാർലമെൻറ് എന്നിവയെ സംബന്ധിച്ച മൗലികമായ വിചാരണകളും പുനരാലോചനകളും ആവശ്യമാണ്. വിഭജനത്തിലൂടെ പിറന്ന ഒരു രാജ്യത്തിെൻറ ഭരണഘടനയിൽ ഇനിയൊരു വിഭജനം തടയുന്ന, എല്ലാ വിഭാഗങ്ങൾക്കും അർഹമായ അധികാരം നൽകുന്ന, െഫഡറൽ രീതി ഉറപ്പുവരുത്തുന്ന ഉറച്ച സംവിധാനങ്ങൾ ഇല്ലാതെ പോയതും, രാഷ്ട്രത്തിെൻറ താൽപര്യത്തിനുമേൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന വ്യവസ്ഥകൾ നിലനിൽക്കുന്നതും പോരായ്മയല്ല; അപരാധമാണ്. അവ തിരിച്ചറിഞ്ഞ് പശ്ചാത്താപബോധത്തോടെ നിർവഹിക്കുന്ന, വെളിച്ചം നൽകുന്ന ആലോചനകളും ചർച്ചകളും തിരുത്തലുകളും പ്രതിജനാധിപത്യത്തിെൻറ ഭാഗമാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.