വരുമോ രണ്ടാം ഭൂപരിഷ്കരണം?
text_fields‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’- അടിസ്ഥാന വർഗങ്ങൾ ഒന്നാകെ ഏറ് റുചൊല്ലിയ മുദ്രാവാക്യത്തിന് അറുപത് വയസ്സിലേറെയായി. ഈ മുദ്രാവാക്യം സാക്ഷാത്കരിക ്കുന്നതിനു കൊണ്ടുവന്ന ഭൂപരിഷ്കരണനിയമത്തിന് 50 വയസ്സും. എന്നാൽ, ആ മുദ്രാവാക്യം യാഥാ ർഥ്യമായോ? ചോദിച്ചാൽ ഉയരുന്നത് വാദങ്ങളും പ്രതിവാദങ്ങളുമായിരിക്കും. അരനൂറ്റാണ് ട് പിന്നിടുേമ്പാഴും കർഷക തൊഴിലാളികളും ദലിതരും ഇന്നും ഭൂരഹിതരായി തുടരുന്നു. ജന്മി , കുടിയാൻ വ്യവസ്ഥിതിക്ക് അന്ത്യം കുറിച്ചു എന്ന സാമൂഹിക മാറ്റമുണ്ടായെങ്കിലും ഭൂപരിഷ് കരണം ലക്ഷ്യമിട്ടത് കൃഷി ഭൂമിയുടെ ഉടമസ്ഥത പണിയെടുക്കുന്നവന് ലഭ്യമാക്കുകയായിരു ന്നു. അത് എത്രത്തോളം സാധ്യമായി എന്നിടത്താണ് വിവാദങ്ങളുയരുക.
ഭൂപരിഷ്കരണനിയ മം സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ പറയപ്പെട്ടത് 18 ലക്ഷം ഹെക്ടർ മിച്ചഭൂമിയുണ്ട് എന്നായ ിരുന്നു. പക്ഷേ, നിയമം നടപ്പായ ശേഷം ഇതുവരെ വിതരണം ചെയ്തത് 45,000 ഹെക്ടർ മാത്രം. അതുപോലും വ ാസയോഗ്യമായിരുന്നില്ല. ഇതുമൂലം ദലിത് ആദിവാസി വിഭാഗങ്ങൾ മൂന്നും അഞ്ചും സെൻറുകൾ മാത്രം വരുന്ന കോളനികളിൽ ജീവിക്കാൻ വിധിക്കപ്പെട്ടു. ഇക്കാര്യം പൊതുസമൂഹം ശ്രദ്ധിച്ചത് 2001ൽ തുടങ്ങിയ മുത്തങ്ങ, 2007ൽ തുടങ്ങിയ ചെങ്ങറ ഭൂസമരങ്ങളിലൂടെയാണ്.
ഒന്നാം ഭൂപരിഷ്കരണത്തിൽ തിരസ്കരിക്കപ്പെട്ട് കോളനികളിൽ ജീവിക്കേണ്ടി വന്ന ദലിത്, ആദിവാസിവിഭാഗങ്ങളുടെ ശബ്ദമാണ് മുത്തങ്ങയും ചെങ്ങറയും. അവരാണ് രണ്ടാം ഭൂപരിഷ്കരണ വാദം ഉയർത്തിയത്. ഇപ്പോൾ അരലക്ഷത്തോളം പട്ടികജാതി കോളനികൾ സംസ്ഥാനത്തുണ്ട് എന്നാണ് കണക്ക്. കർഷക തൊഴിലാളികളായ ദലിത് വിഭാഗങ്ങൾ കൃഷി ഭൂമിക്ക് അർഹരാണ് എന്ന് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്ന കാലത്ത് അംഗീകരിച്ചതാണ്. പിന്നീട് മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ ഒഴിപ്പിക്കൽ വേളയിൽ വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യത്തിന് ആക്കം പകർന്നത്. രണ്ടാം ഭൂപരിഷ്കരണത്തിെൻറ മുന തോട്ടം മേഖലയിലേക്കാണ് ചൂണ്ടിയത്. ഒന്നാം ഭൂപരിഷ്കരണത്തിൽ പിന്തള്ളപ്പെട്ടവർക്ക് നൽകാൻ ഇനി ഭൂമിയുള്ളത് തോട്ടം മേഖലയിൽ മാത്രമാണ്.
ഒന്നാം ഭൂപരിഷ്കരണത്തിൽ വാസയോഗ്യമായ ഭൂമിയായിരുന്നു ആവശ്യം എങ്കിൽ രണ്ടാം ഭൂപരിഷ്കരണ വാദം ഉയർത്തുന്നവർ കൃഷിയോഗ്യമായ ഭൂമിയാണ് ആവശ്യപ്പെടുന്നത്. ദലിതരടക്കം ഭൂരഹിതരായവർക്ക് മുഴുവൻ കൃഷിഭൂമി നൽകാൻ കൊച്ചു കേരളത്തിൽ ഭൂമി എവിടെയെന്ന് ആരും ചോദിച്ചുപോകും. ഒന്നാം ഭൂപരിഷ്കരണത്തിൽനിന്ന് ഒഴിച്ചുനിർത്തപ്പെട്ട തോട്ടം മേഖലയിലും ഭൂപരിഷ്കരണം നടപ്പാക്കിയാൽ അഞ്ചു ലക്ഷത്തിലേറെ ഏക്കർ ഭൂമി ഏറ്റെടുക്കാനാവുമെന്നാണ് സംസ്ഥാന സർക്കാറിെൻറ കണക്ക്. അതിനു സർക്കാറിന് മനസ്സുണ്ടോ എന്നിടത്താണ് വിഷയത്തിെൻറ കാതൽ.
സംസ്ഥാനത്തെ മലയോരമേഖലയിൽ അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി വൻകിട തോട്ടംകമ്പനികൾ അനധികൃതമായി കൈയടക്കി െവച്ചിരിക്കുന്നു എന്നാണ് സർക്കാർ കണക്ക്. സംസ്ഥാനത്തിെൻറ മൊത്തം റവന്യൂഭൂമിയുടെ 58 ശതമാനം വരും ഇത്. വികസനത്തിന് ഭൂമിയില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. വൻകിട വ്യവസായങ്ങൾ ഒന്നും ഇവിടേക്ക് വരാത്തതിെൻറ പ്രധാനകാരണമായി പറയുന്നത് ഭൂ ദൗർലഭ്യമാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ അപേക്ഷിച്ചവർക്ക് മൂന്നു സെൻറ് വീതം നൽകാൻപോലും ഭൂമിയില്ലെന്നാണ് ഭരണക്കാർ പറഞ്ഞുവരുന്നത്. രണ്ടാം ഭൂപരിഷ്കരണം എന്ന വാദത്തെ സി.പി.എം പാടെ എതിർക്കുകയാണ്. എന്നാൽ, ഭൂപരിഷ്കരണത്തിെൻറ തുടർച്ച ഉണ്ടാകണമെന്നാണ് സി.പി.ഐ നിലപാട്.
തോട്ടങ്ങളിൽ ഇപ്പോഴും വാഴുന്നത് ജന്മിത്വം
ജന്മി, കുടിയാൻ വ്യവസ്ഥിതിക്ക് അന്ത്യം കുറിച്ചു കൃഷിഭൂമിയുടെ വികേന്ദ്രീകരണംനടന്നു എന്നതാണ് ഭൂപരിഷ്കരണത്തിെൻറ സവിശേഷത. ഒരു കുടുംബത്തിന് കൈവശം െവക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തി. അവശേഷിച്ചത് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്തു എന്നാണ് സങ്കൽപം. അതേച്ചൊല്ലിയാണ് വിവാദങ്ങളുള്ളത്. ഭൂമി ലഭിക്കേണ്ട ദലിത് കർഷകത്തൊഴിലാളികൾ ഇന്നും ഭൂസമരങ്ങളുമായി അലയുന്നത് നിയമം നടപ്പാക്കിയതിലെ പാളിച്ചയാണെന്ന് അഭിപ്രായമുയരുന്നുണ്ട്. അതെന്തായാലും ജന്മിമാരുടെ ഭൂമിയിൽ അന്ന് കുടിലുകളിൽ താമസിച്ചുവന്ന കർഷകതൊഴിലാളികൾക്ക് കുടികിടപ്പ് അവകാശം എന്ന നിലയിൽ അഞ്ചും പത്തും സെൻറ് ഭൂമി വീതം പതിച്ചു നൽകാൻ ജന്മിമാർ നിർബന്ധിതരായി. 33 ലക്ഷത്തോളം കുടികിടപ്പുകാർക്ക് ഭൂമിയുടെ ഉടമാവകാശം ലഭിച്ചു എന്നാണ് കണക്ക്. ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാലാണ് തോട്ടംമേഖലയിൽ ഇന്നും ജന്മി കുടിയാൻ വ്യവസ്ഥക്ക് സമാനമായ തൊഴിലാളി ജീവിത ചുറ്റുപാടുകൾ നിലനിൽക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
നിയമ ലംഘനങ്ങളുടെ തോട്ടം മേഖല
200 ഓളം കമ്പനികളാണ് സംസ്ഥാനത്തെ തോട്ടം മേഖലയിലുള്ളത്. അവയിൽ 95 ശതമാനവും ഭൂമി കൈവശം െവച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് സർക്കാർ നിയോഗിച്ച സംഘങ്ങളുടെ കണ്ടെത്തൽ. മിക്ക കമ്പനികളും പ്രവർത്തിക്കുന്നത് സ്വാതന്ത്ര്യത്തിനുമുമ്പ് തോട്ടങ്ങളുടെ ഉടമകളായിരുന്ന ബ്രിട്ടീഷ് കമ്പനികൾ പിന്നീട് അവരുടെ ഭൂമി തങ്ങൾക്ക് കൈമാറിയെന്ന അവകാശവാദവുമായാണ്. അവകാശം ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനികൾ ഭൂവിൽപന നടത്തി എഴുതിനൽകിയ ആധാരങ്ങളും കാട്ടുന്നു. ഇങ്ങനെ ഭൂമി കൈമാറിയതായി കമ്പനികൾ കാണിക്കുന്ന ആധാരങ്ങളെല്ലാം 1976നു ശേഷം എഴുതപ്പെട്ടവയാണ്. ഇവിടെയാണ് നിയമപ്രശ്നം ഉയരുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിച്ചു ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് സെക്ഷൻ ആറിെൻറ അഞ്ചാം വകുപ്പിൽ പറയുന്നത് ആഗസ്റ്റ് 15നു ശേഷം ബ്രിട്ടീഷ്നിയമങ്ങളൊന്നും ഇന്ത്യക്ക് ബാധകമായിരിക്കില്ലെന്നാണ്. എന്നിട്ടും 1976വരെ ബ്രിട്ടീഷ് കമ്പനി ആക്ട് അനുസരിച്ച് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഇവിടെ പ്രവർത്തിച്ചത് എങ്ങനെ? ബ്രിട്ടീഷ് നിയമങ്ങൾ അനുസരിച്ചാണ് ഭൂമി വിൽക്കുന്നതെന്നാണ് ആധാരങ്ങളിൽ പറയുന്നത്. 1976ൽ ബ്രിട്ടീഷ് നിയമങ്ങൾക്ക് ഇന്ത്യയിൽ എന്ത് പ്രസക്തി?
ഇന്ത്യൻ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ടാറ്റയടക്കം കമ്പനികൾ ആധാരം ചമച്ചിരിക്കുന്നത്. നിയമ ലംഘനം വ്യക്തമാണെന്നിരിക്കെ അത്തരം ഭൂമി മുഴുവൻ കേരള ഭൂസംരക്ഷണ നിയമപ്രകാരം (കെ.എൽ.ആർ. ആക്ട്) സർക്കാറിന് അവകാശപ്പെട്ടതാണ്. അത്തരം ഭൂമികൾ ഏറ്റെടുക്കുന്നതിന് കെ.എൽ.ആർ. ആക്ട് സെക്ഷൻ 15 പ്രകാരം സ്പെഷൽ ഓഫിസറായി എം.ജി. രാജമാണിക്യത്തെ നിയോഗിച്ച് 2015 ഡിസംബർ 30ന് സർക്കാർ ഉത്തരവിറക്കി. അദ്ദേഹം 2016 ജൂൺ നാലിന് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. അതിൽ തോട്ടം മേഖലയിലെ കമ്പനികൾ സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട അഞ്ചുലക്ഷം ഏക്കർ ഭൂമി കൈയടക്കി െവച്ചിരിക്കുന്നു എന്ന് തെളിവുസഹിതം വ്യക്തമാക്കി. പുതിയ നിയമ നിർമാണം വഴി കമ്പനികളുടെ ഭൂമി മുഴുവൻ ഏറ്റെടുക്കണമെന്ന് രാജമാണിക്യം ശിപാർശ ചെയ്യുന്നു. ഇതു നടപ്പായാൽ രണ്ടാം ഭൂപരിഷ്കരണത്തിനാവും വഴി തെളിക്കുക.
ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്കെതിരായ കേസിൽ ഇത്തരം വാദങ്ങൾ സർക്കാർ ഉന്നയിച്ചപ്പോൾ ഭൂവുടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ സിവിൽ കോടതികളെ സമീപിക്കാനാണ് ഹൈകോടതി നിർദേശിച്ചത്. അതനുസരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പഴയ ബ്രിട്ടീഷ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഭൂമികൾ ഇപ്പോൾ കൈവശം െവക്കുന്നവർക്കെതിരെ റവന്യൂവകുപ്പ് കുറ്റപത്രങ്ങൾ തയാറാക്കി വരുകയാണ്. കോട്ടയം ജില്ലയിലെ ചെറുവള്ളി, ഇടുക്കിയിലെ വള്ളിയങ്കാവ് എസ്റ്റേറ്റുകൾക്കെതിരെ കേസുകൾ ഫയൽ ചെയ്തു കഴിഞ്ഞു. ഈ നടപടി തുടരുന്നതോടെ സംസ്ഥാനത്തെ ബഹുഭൂരിഭാഗം മുനിസിഫ് കോടതികളിലും നൂറുകണക്കിന് ഭൂമി കേസുകളാണ് വരാൻപോകുന്നതെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കുന്നു. ഇത്രയധികം കേസുകൾ സംസ്ഥാനത്താകെ മുനിസിഫ് കോടതികളിൽ എത്തുന്നത് കോടതികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പബ്ലിക് പ്രേസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്രത്തോളം പ്രമാദമായ നൂലാമാലകൾ പോലെ നിയമ പ്രശ്നങ്ങളുള്ള ഭൂമി കേസുകൾ വാദിക്കാൻ തങ്ങൾക്കാവില്ലെന്ന് പല പബ്ലിക് പ്രോസിക്യൂട്ടർമാരും സർക്കാറിനെ അറിയിച്ചും കഴിഞ്ഞു. നിയമ നിർമാണം വഴി ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ കാലങ്ങളോളം വ്യവഹാരവുമായി സർക്കാറിന് നടക്കേണ്ടി വരും. രാജമാണിക്യത്തിെൻറ ശിപാർശയനുസരിച്ച് നിയമ നിർമാണം പരിഗണനയിലാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറയുന്നുണ്ട്. അത് നടപ്പായാൽ വൻ മാറ്റങ്ങൾക്കാവും സംസ്ഥാനം സാക്ഷ്യം വഹിക്കുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.