ഭൂമി ഏറ്റെടുക്കൽ നിയമത്തിെൻറ മറവിൽ സർക്കാർ കൊള്ള
text_fieldsപുതിയ ഭൂമി ഏറ്റെടുക്കൽ നിയമം 2014 ജനുവരി ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വന്നു. 2007ൽ നിയമത്തിെൻറ കരട് പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾതന്നെ കേരളത്തിലെ ഉദ്യോഗസ്ഥ മേധാവികളിലെ ബുദ്ധികേന്ദ്രങ്ങൾ ഈ നിയമത്തിൽ ഭൂഉടമകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ ആലോചന നടത്തുകയുണ്ടായി. തുടർന്ന്, നെഗോഷിയേറ്റഡ് പർച്ചേസ് എന്ന പദ്ധതി 2007ൽതന്നെ തുടങ്ങിെവക്കുകയും ഭൂ ഉടമകൾക്ക് ലഭിക്കേണ്ട നിയമാനുസൃതമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ ഇത് കാരണമാകുകയും ചെയ്യുന്നു. യലാർഥത്തിൽ പുതിയ നിയമം ഭൂ ഉടമകൾക്ക് നിരവധി നിയമാനുസൃത ആനുകൂല്യങ്ങളാണ് വിഭാവന ചെയ്തിരുന്നത്.
നെഗോഷിയേറ്റഡ് പർച്ചേസ്
നെഗോഷിയേറ്റഡ് പർച്ചേസ് എന്നത് യഥാർഥത്തിൽ സർക്കാർ നിശ്ചയിക്കുന്ന വിലയാണ്. പല പദ്ധതികളിലും കലക്ടർ മുൻകൈ എടുത്ത ഉടമകളിൽനിന്ന് സമ്മതപത്രം വാങ്ങുന്ന അപരിഷ്കൃതമായ സമീപനമാണ് സർക്കാർ തുടരുന്നത്. കൊച്ചിയിൽ ഒരു പാവപ്പെട്ട സ്ത്രീയുടെ ഭൂമി 2015ൽ നഷ്ടപരിഹാരത്തുക കൊടുക്കാതെ കൈയടക്കുകയായിരുന്നു. ഇപ്പോഴും അവരുടെ കേസ് കേരള ഹൈകോടതിയിൽ നിലനിൽക്കുന്നു. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ കേരളത്തിൽ അധികൃതരുടെ ഏകപക്ഷീയതയാണ് കൊടികുത്തി വാഴുന്നത്.
നെഗോഷിയേറ്റഡ് പർച്ചേസ് പ്രക്രിയക്ക് നേതൃത്വം കൊടുക്കുന്നത് സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരാണ്. കേരളത്തിൽ മെേട്രാ റെയിൽ േപ്രാജക്ട്, വിഴിഞ്ഞം തുറമുഖ വികസനം, കണ്ണൂർ വിമാനത്താവളം, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി എന്നീ പദ്ധതികളിൽ ഭൂ ഉടമകൾക്ക് കനത്ത നഷ്ടമാണ് ഭൂമി ഏറ്റെടുക്കലിെൻറ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ആമ്പല്ലൂർ ഇലക്േട്രാണിക് പാർക്ക്, കരിപ്പൂർ വിമാനത്താവളം, ദേശീയപാത വികസനം തുടങ്ങിയ പദ്ധതികളിൽ സർക്കാറും അവരുടെ ഉത്തരവുകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരും കഴുകൻ കണ്ണുകളോടെയാണ് പാവപ്പെട്ടവെൻറ ഭൂമിയെ പൊതുആവശ്യത്തിെൻറ പേരിൽ നോട്ടമിട്ടിരിക്കുന്നത്. പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സുപ്രധാന വകുപ്പുകൾ വകുപ്പ് 3 (ഇസെഡ് (എ) ൽ പൊതുആവശ്യം വ്യക്തമായി നിർവചിക്കപ്പെടുന്നു. പഴയ നിയമത്തിൽ ഇതുണ്ടായിരുന്നില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് സുസ്ഥിര വികസനത്തിന് അനുയോജ്യമായ നിയമനിർമാണമാണ് അധ്യായം രണ്ടിലും മൂന്നിലും. ഏറ്റവും പ്രധാന വകുപ്പുകൾ 26, 27, 28, 29, 30 എന്നിവയാണ്. ഈ വകുപ്പുകൾ നഷ്ടപരിഹാരത്തുക എങ്ങനെ നിശ്ചയിക്കണമെന്ന് വ്യക്തമായി നിർവചിക്കുന്നു. ഈ വകുപ്പുകൾ അവധാനതയോടെ പഠിക്കുകയും നഷ്ടപരിഹാര നിർണയഘട്ടത്തിൽ ഉപയോഗിക്കുകയും ചെയ്താൽ ഭൂ ഉടമകൾക്ക് അവരുടെ ഭൂമി എന്നെന്നേക്കുമായി നഷ്പ്പെടുമ്പോൾ അർഹമായ നഷ്ടപരിഹാരത്തുക ലഭ്യമാകും.
പുതിയ വ്യവസ്ഥകൾ പ്രകാരം താഴെപ്പറയുന്ന തരത്തിൽ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. കമ്പോളവില + 100 സാന്ത്വന പ്രതിഫലം (solatium) + 12 അഡീഷനൽ മാർക്കറ്റ് വാല്യു (അധിക കമ്പോളവില) എന്നിവക്ക് ഭൂ ഉടമകൾ അർഹരാണ്. ഉദാഹരണത്തിന് കമ്പോളവില ഒരുലക്ഷം രൂപയാണെങ്കിൽ (1,00,000 + 1,00,000 + 36 പലിശ = 2,24,000 to 2,72,000) രണ്ടുലക്ഷത്തി എഴുപത്തിരണ്ടായിരം രൂപ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കൂടാതെ സർക്കാർ നിയമാനുസൃതം നിശ്ചയിക്കുന്ന മറ്റ് പുനരധിവാസ പാക്കേജിനും അർഹതയുണ്ട്. എന്നാൽ, 2014 ജനുവരി ഒന്നിനുശേഷം 2015 ജൂൈല എട്ടിലാണ് കേരള സർക്കാർ ചട്ടം രൂപവത്കരിച്ചത്. ചട്ടം രൂപവത്കരിച്ചപ്പോൾതന്നെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് 64ൽ പറയുന്ന റഫറൻസ് അതോറിറ്റി രൂപവത്കരിക്കാൻ കാലതാമസം വരുത്തി പാവപ്പെട്ട ഉടമകളെ ഭൂമി വിട്ടുനൽകാൻ നിർബന്ധിതരാക്കുകയാണ്. മറ്റുവഴികളൊന്നുമില്ലാതെ ഭൂഉടമകൾ സർക്കാറിെൻറ ഭീഷണിക്ക് വഴങ്ങി കൊച്ചി ഉൾപ്പെടെ പല നഗരങ്ങളിലും ഭൂമി വിട്ടൊഴിയാൻ നിർബന്ധിക്കപ്പെടുകയാണ്. യഥാർഥത്തിൽ നിയമാനുസൃത കമ്പോളവിലയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ ഭൂഉടമകളെ പാക്കേജ് പദ്ധതി എന്ന പേരിൽ വഞ്ചിക്കുകയും അവരിൽനിന്ന് ആസൂത്രിതമായി ഭൂമി ൈകയടക്കുകയുമാണ്. ഇത്തരം നടപടി സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്നത് ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പഴയനിയമ പ്രകാരം (ലാൻഡ് അക്വിസിഷൻ ആക്ട്1894) പൊതു ആവശ്യത്തിനെടുത്ത ഭൂമിയുടെ ഭൂരിഭാഗം കേസുകളിലും യഥാർഥ കമ്പോളവിലയും നിയമാനുസൃത ആനുകൂല്യങ്ങളും കേരള ഹൈകോടതിയും സുപ്രീംകോടതിയും പുനർനിർണയിച്ച് നൽകിയിട്ടുണ്ട്. പൊതു ആവശ്യത്തിന് ഭൂമി എടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ, പൊതു ആവശ്യത്തിന് ഭൂമി എടുക്കുമ്പോൾ പുതിയ നിയമം പറയുന്ന കമ്പോളവിലയും നിയമാനുസൃതമായ ആനുകൂല്യങ്ങളും ഭൂ ഉടമകൾക്ക് നൽകണം. കൂടാതെ, സർക്കാർ നിശ്ചയിക്കുന്ന വില ഭൂഉടമകൾക്ക് സ്വീകാര്യമല്ലെങ്കിൽ വകുപ്പ് 64ൽ പറയുന്ന റഫറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര തുകയെക്കുറിച്ച തർക്കം വിചാരണചെയ്ത് കൂടുതൽ നഷ്ടപരിഹാരത്തുക ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യേണ്ടത്.
കേന്ദ്രനിയമം അട്ടിമറിക്കപ്പെടുന്നു
കേരളത്തിലെ സ്വപ്നപദ്ധതിയായ മെേട്രാ റെയിലിനുവേണ്ടി ഭൂമി ഏറ്റെടുത്തത് 450 ഭൂ ഉടമകളിൽനിന്നാണ്. പലരും പുതിയ നിയമത്തിെൻറ ആനുകൂല്യങ്ങളറിയാതെ നെഗോഷിയേറ്റഡ് പർച്ചേസ് എന്ന സർക്കാറിെൻറ ചതിക്കെണിയിൽ വീഴുകയായിരുന്നു. നഷ്ടപരിഹാര ഇനത്തിൽ സർക്കാർ 1500 കോടിയോളം രൂപ ഭൂഉടമകളിൽനിന്ന് യഥാർഥത്തിൽ കൊള്ളയടിക്കുകയായിരുന്നു. ഈ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ സർക്കാർ വേട്ടക്കാരെനപ്പോലെ പാവപ്പെട്ട ഭൂ ഉടമകളുടെ ഭൂമിയിൽ നിയമവിരുദ്ധമായി ആധിപത്യം ഉറപ്പിച്ച് ഭൂമി വിട്ടൊഴിയാൻ ഉടമകളെ സമ്മർദത്തിലാക്കുകയായിരുന്നു. ഇപ്പോഴും ഇത്തരം നിരവധി കേസുകൾ കേരള ഹൈകോടതിയുടെ പരിഗണനയിലുണ്ട്. സർക്കാർ നാളിതുവരെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയിയൽ പുതിയ നിയമത്തിലെ വകുപ്പ് 23 പ്രകാരം അവാർഡ് പാസാക്കിയിട്ടില്ല. സർക്കാർ ഈ നിയമത്തെ പൂർണമായും കേരളത്തിൽ അട്ടിമറിച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം, മെേട്രാ റെയിൽ, എൻ.എച്ച് വികസനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് സർക്കാർ സ്പോൺസർ ചെയ്യുന്ന വഞ്ചനയും കൊള്ളയടിയുമാണ് അരങ്ങേറുന്നത്.
കേരള ഹൈകോടതി വിധി
മേൽവിവരിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് കേരള ഹൈകോടതിയുടെ 2017 ജൂലൈ 12ലെ സുപ്രധാന വിധി. കൊച്ചി നഗരത്തിൽ മെേട്രാ റെയിലിനു ഭൂമി എടുക്കൽ പ്രക്രിയയിൽ പലരിൽനിന്നും ഭൂമി നേരിട്ടുവാങ്ങുകയും സമ്മതപത്രം വാങ്ങുന്നതിനുള്ള കരാർ വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കരാറുകളും (Written consent) തുടർന്ന് വിൽപനയും നടത്തി ഭൂമി കൈവശപ്പെടുത്തിയത് കേന്ദ്രനിയമത്തിെൻറ ആനുകൂല്യങ്ങൾ തടയുന്നതിനുവേണ്ടിയാണെന്ന ഹരജിക്കാരുടെ വാദം സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് കേരള ഹൈകോടതി സ്ഥിരീകരിക്കുകയുണ്ടായി. തുടർന്ന് വസ്തുവിൽപന കരാറിൽ ഏർപ്പെട്ട ഹരജിക്കാർക്കും വിൽപന നടത്തിയവർക്കും 2013ലെ കേന്ദ്രനിയമത്തിെൻറ ആനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രധാന വിധിയിലൂടെ അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധികൾ
സ്റ്റേറ്റിന് നിയമപരമായ മാർഗത്തിലൂടെയല്ലാതെ ഒരു പൗരെൻറ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിരവധി വിധിന്യായങ്ങളിലൂടെ ഓർമപ്പെടുത്തുന്നുണ്ട്. പൗരെൻറ ഭൂമി വ്യവസ്ഥാപിതമായ നിയമമാർഗങ്ങളിലൂടെ മാത്രമേ ഏറ്റെടുക്കാവൂ എന്ന് അനുച്ഛേദം 300 എ അനുശാസിക്കുന്നു. രാജസ്ഥാൻ ഹൗസിങ് നിർമാൺ ശങ്കരി സമിതി ലിമിറ്റഡ് ആൻഡ് അദേഴ്സ് (26), തുക്കാറാം ഘാന ജോഷി ആൻഡ് അദേഴ്സ് Vs. എം.ഐ.ഡി.സി ആൻഡ് അദേഴ്സ് തുടങ്ങിയ കേസുകളിലെ വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ കടുത്ത മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. തുക്കാറാം ഘാന ജോഷി കേസിൽ 1964ൽ സർക്കാർ പ്രതിഫലത്തുക നൽകാതെ ഭൂമി ഏറ്റെടുത്തു. 1964 മുതൽ 2009 വരെ കാത്തിരുന്നിട്ടും പ്രതിഫലത്തുക സർക്കാർ നൽകിയില്ല. തുടർന്ന് ഉടമയുടെ അനന്തരാവകാശികൾ ബോംബെ ഹൈകോടതിയെ സമീപിച്ചു. ബോംബെ ഹൈകോടതി ഹരജി കാലതാമസത്തിെൻറ കാരണത്താൽ തള്ളി. അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഹരജി അനുവദിക്കുകയും ഭൂമിയുടെ ഇപ്പോഴത്തെ കമ്പോളവില (2012) നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ കേസിൽ സർക്കാറിെൻറ കടുത്ത പൗരാവകാശ ലംഘനങ്ങളെക്കുറിച്ച് ഭരണഘടനയുടെ അനുച്ഛേദം 14, 21, 300 എ വ്യാഖ്യാനിച്ച് ഭൂമി നഷ്ടപ്പെട്ടവെൻറ നിയമപരമായ അവകാശത്തെക്കുറിച്ച് വ്യക്തതയോടെ പ്രതിപാദിക്കുന്നു. കേരളത്തിൽ ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനം ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ശ്രദ്ധിക്കാതെ പോകുന്നു. ഈ അവസരത്തിൽ കേരളത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുതിയ ഹൈകോടതി വിധിക്ക് നിർണായക പ്രാധാന്യമാണുള്ളത്. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.