Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൃഷ്ണ സോബ്തി;...

കൃഷ്ണ സോബ്തി; എഴുത്തിെൻറ മൂർച്ഛ

text_fields
bookmark_border
Krishna-Sobti
cancel
camera_alt?????? ????????

ഒരുപേക്ഷ, രാജ്യത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമുള്ള നോവലിസ്റ്റാണ് ഇൗ വർഷം ജ്ഞാനപീഠപുരസ്കാരം നേടിയ കൃഷ്ണ േസാബ്തി. പ്രായം അവരുടെ നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദിവസവും രാവിലെ മൂന്നു ദിനപത്രം വായിക്കുന്നു. എഴുത്തുകാരുടെ പ്രതിഷേധകൂട്ടായ്മകളിൽ  പോരാളിയായി പ്രത്യക്ഷപ്പെടുന്നു. സംഭവബഹുലമായ രണ്ട് കാലഘട്ടങ്ങളിൽ ഇൗ എഴുത്തുകാരിയുടെ ജീവിതം പരന്നുകിടക്കുന്നു. ഇന്ത്യ-പാകിസ്താൻ വിഭജനവും ശേഷവുമുള്ള കാലം. വിഭജനം തന്നെയാണ് അവരുടെ ഏറ്റവും തീക്ഷ്ണമായ പ്രമേയം. സ്വാതന്ത്ര്യം എന്ന ഏറ്റവും വലിയ സ്വപ്നത്തിന് നൽകേണ്ടിവന്ന വിലയാണ് വിഭജനം എന്ന് അവർ പറയും. ‘‘ഞങ്ങളുടെ കാലഘട്ടത്തിലെ എഴുത്തുകാർ, മുസ്ലിമായാലും ഹിന്ദുവായാലും സിഖായാലും മാനുഷികതയെക്കുറിച്ചാണ് എഴുതിയത്, വർഗീയതക്കെതിരെയും. ഇൗ മഹത്തായ ജനാധിപത്യം സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യമാണ് ഞങ്ങൾ ചർച്ച ചെയ്തിരുന്നത്. എന്നാൽ, എല്ലാം തകിടം മറിഞ്ഞു. മഹത്തായ സ്ഥാപനങ്ങെളല്ലാം വിരുദ്ധശക്തികൾ കൈയടക്കി. ഭരണഘടന ഒാരോനിമിഷവും അട്ടിമറിക്കപ്പെടുന്നതിനും നമ്മൾ സാക്ഷികളായി’’ -അവർ പറയുന്നു.

അധികാരവ്യവസ്ഥയോടും പൊതുബോധത്തോടുമുള്ള കലഹമായിരുന്നു അവരുടെ എഴുത്തും ജീവിതവും. യു.പി.എ സർക്കാറിെൻറ കാലത്താണ് പത്മഭൂഷൺ അവർ നിരസിച്ചത്. പിന്നീട്, ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം, എഴുത്തുകാർ വധിക്കപ്പെടുന്നതിെൻറയും അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്നതിെൻറയും പശ്ചാത്തലത്തിൽ സാംസ്കാരികപ്രവർത്തകർ സംഘടിച്ചപ്പോൾ മുൻനിരയിൽ കൃഷ്ണ സോബ്തിയുമുണ്ടായിരുന്നു. ഇപ്പോഴത്തെ സർക്കാർ രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കുകയാണെന്ന് അവർ തുറന്നുപറഞ്ഞു. ‘‘ദീർഘകാലമായി ഉണങ്ങിക്കിടക്കുന്ന മുറിവുകൾ അവർ ഉണർത്തുന്നു. ആയിരക്കണക്കിന് വർഷങ്ങളുടെ വ്യത്യസ്തങ്ങളായ ഒാർമകൾക്കും അനുഭവങ്ങൾക്കുംമേൽ ഒരൊറ്റ ആഖ്യാനത്തെ അടിച്ചേൽപ്പിക്കുന്നു. സംസ്കാരത്തെക്കുറിച്ച് ഇവരോട് തർക്കിക്കാനാകില്ല, കാരണം അതേക്കുറിച്ച് ഇവർക്ക് അറിയില്ല’’. 

കൃഷ്ണ സോബ്തിയുടെ എഴുത്തിെൻറ അന്തർധാരയും കലഹമായിരുന്നു. ആണത്തമുള്ള എഴുത്ത് എന്നാണ് ഹിന്ദി വിമർശകൻ മദൻ സോണി അവരുടെ കൃതികളെ വിശേഷിപ്പിച്ചത്. എന്നാൽ, ഇൗ വിശേഷണത്തെ അവർ കഠിനമായി എതിർത്തു. മഹത്തായ കൃതികൾ ആണത്തവും പെണ്ണത്തവും നിറഞ്ഞതാണെന്ന് അവർ തിരുത്തി. പഞ്ചാബിയിലെയും ഉർദുവിലെയും ഹിന്ദിയിലെയും നാടൻപ്രയോഗമായിരുന്നു അവരുടെ പ്രമേയത്തിെൻറ കരുത്ത്. ശരീരവും ആത്മാവുമുള്ള പച്ചയായ ഭാഷ. അതുകൊണ്ടുതന്നെ അസഭ്യം എന്ന് ഇൗ ഭാഷ വിമർശിക്കപ്പെട്ടു. 

പ്രമുഖ എഴുത്തുകാരിയും നാട്ടുകാരിയുമായ അമൃതാപ്രീതവുമായുള്ള പകർപ്പവകാശലംഘനക്കേസ് കൃഷ്ണ സോബ്തിയുടെ ജീവിതത്തിലെ വിചിത്ര ഏടുകളിലൊന്നാണ്. 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ‘സിന്ദഗിനാമ’ എന്ന നോവലിെൻറ പേരുമായി ബന്ധപ്പെട്ടാണ് കൃഷ്ണ അമൃത പ്രീതത്തിനെതിരെ കേസ് നൽകിയത്. അമൃതാപ്രീതത്തിെൻറ ‘ഹർദത്ത് കാ സിന്ദഗിനാമ’ എന്ന ജീവചരിത്രകൃതിയിൽനിന്ന് തെൻറ നോവലിെൻറ പേരായ‘സിന്ദഗിനാമ’ എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു കൃഷ്ണ സോബ്തിയുടെ ആവശ്യം. എന്നാൽ, ഇത് അമൃതാപ്രീതം നിരസിച്ചതിനെതുടർന്ന് കൃഷ്ണ സോബ്തി കോടതിയിലെത്തി. 

പ്രമുഖ എഴുത്തുകാരായ അശോക് വാജ്പേയി, ഖുഷ്വന്ത് സിങ് എന്നിവർ ‘സിന്ദഗിനാമ’ എന്ന വാക്ക് വിശദീകരിക്കാൻ കോടതിയിലെത്തി. പകർപ്പവകാശലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഖുഷ്വന്ത് സിങ് സിന്ദഗിനാമ എന്നത് പേർഷ്യൻശൈലിയാണെന്ന് വാദിച്ചു. ഇൗ വാക്കുള്ള നിരവധി കൃതികളും അദ്ദേഹം ഹാജരാക്കി. ഖുഷ്വന്ത് സിങ്ങിനെതിരെ രോഷം കൊണ്ട് ജ്വലിച്ച കൃഷ്ണ സോബ്തി േകാടതിയിൽ അലറി; ‘‘യുവർ ഒാണർ, ഇയാൾ പറയുന്നത് വിശ്വസിക്കരുത്, ഇയാൾ സമ്പന്നഎഴുത്തുകാരുടെ മാഫിയയുടെ ആളാണ്’’. കൃഷ്ണ സോബ്തിയുടെ ഹരജി തള്ളി ജഡ്ജി പറഞ്ഞു; ‘‘അമൃതാപ്രീതം വലിയ എഴുത്തുകാരിയാണ്, കൃഷ്ണ സോബ്തിയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല’’. കൃഷ്ണ സോബ്തിയുടെ മറുപടി: ‘‘ഡൽഹിയിൽ ഹിന്ദി എഴുത്തുകാരെ ആരറിയുന്നു’’ ഭർത്താവ് ശിവ്നാഥ് വർഷങ്ങൾക്കുമുമ്പ് മരിച്ചതിനുശേഷം കിഴക്കൻ ഡൽഹിയിലെ അപ്പാർട്മെൻറിൽ ഏകയായി കഴിയുകയാണ് അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsNovelistKrishna Sobtyjnanapeetha Award
News Summary - krishna Sobti - Article
Next Story