Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊറിയൻ...

കൊറിയൻ പുനരേകീകരണം; സ്വപ്നവും യാഥാർഥ്യവും 

text_fields
bookmark_border
കൊറിയൻ പുനരേകീകരണം; സ്വപ്നവും യാഥാർഥ്യവും 
cancel

കൊറിയ പുതുചരിത്രമെഴുതി. ഇരു കൊറിയകളും ചേർന്ന് ഒന്നിച്ചെഴുതി. കൊറിയൻ ഉപദ്വീപ് ഒരൊറ്റ രാജ്യമായി വീണ്ടും മാറണമെന്ന കൊറിയക്കാരുടെ ഏഴു പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നതിെൻറ ഭാഗമായി രണ്ട് രാഷ്ട്രത്തലവന്മാർ ഒന്നിച്ച് നടത്തിയ പ്രഖ്യാപനത്തെ അതിെൻറ ആദ്യ പടിയായി കാണാം. 1945ൽ അന്നത്തെ ഭരണാധിപന്മാർ നടത്തിയ ഇടപെടലുകളാണ് കൊറിയൻ വിഭജനത്തിന് കാരണമായതെങ്കിൽ മറ്റൊരു ലോക സാഹചര്യത്തിൽ ആ തെറ്റ് തിരുത്തപ്പെടുകയാണ്. എന്നാൽ, പുതിയ കരാറിെൻറ പ്രഖ്യാപനവും ലോകം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. ജനങ്ങളുടെ ദീർഘകാല അഭിലാഷം സഫലീകരിക്കപ്പെടുന്നുവെന്നതാണ് പ്രതീക്ഷകൾക്ക് വകനൽകുന്നത്. എന്നാൽ, സാംസ്കാരികമായി ഇതിനകം രണ്ടു തുരുത്തുകളായി മാറിക്കഴിഞ്ഞ കൊറിയകളുടെ ഏകീകരണം ഗുണമോ ദോഷമോ കൂടുതൽ സൃഷ്ടിക്കുക എന്ന ചോദ്യം ആശങ്കകൾക്കും കാരണമാകുന്നു. 

ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുള്ള സംയോജനം ആ രാജ്യങ്ങളുടെ ആഭ്യന്തരകാര്യമാണ്. എന്നാൽ, ദക്ഷിണ കൊറിക്കു പിന്നിൽ, കൊറിയൻ വിഭജനത്തിന് കാരണക്കാരായ അമേരിക്കയാണ് എന്നതിനാൽ അതൊരു ആഗോളമാനങ്ങളുള്ള പ്രശ്നമായി മാറി. വിദേശ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നതാണ് ഉത്തരകൊറിയ എക്കാലവും ആവശ്യപ്പെടുന്നത്. സൗത്ത് കൊറിയ ഇപ്പോഴും അമേരിക്കയുടെ താവളമായി തുടരുന്നതുകൊണ്ടാണ് ആ ആവശ്യം അവർക്ക് ഉയർത്തേണ്ടിവരുന്നത്. യഥാർഥത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും ഉത്തര കൊറിയൻ ചെയർമാൻ കിം ജോങ് ഉന്നും തമ്മിലാണ് കരാർ ഒപ്പുെവച്ചതെങ്കിലും യഥാർഥത്തിൽ അമേരിക്കയുമായാണ് സന്ധിചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഭരണാധികാരികൾ അമേരിക്കൻ താൽപര്യപ്രകാരമാണ് നയപരിപാടികൾ തീരുമാനിക്കാറ്. അപ്പോൾ, 38ാം സമാന്തരരേഖയിൽ കൊറിയൻ ഭരണാധികാരികൾ കൈകോർക്കുമ്പോൾ ഇക്കാലമത്രയും ഐക്യത്തിന് തടസ്സം നിന്ന അമേരിക്ക സന്തോഷിക്കണമെങ്കിൽ, അടിത്തട്ടിൽ എന്തൊക്കെയോ മാറിമറിഞ്ഞിരിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്?

രണ്ടാം ലോകയുദ്ധത്തിെൻറ അവസാനനാളുകളിൽ ജപ്പാെൻറ കോളനിയായിരുന്ന കൊറിയ പിടിച്ചെടുക്കാൻ അമേരിക്ക തീരുമാനിക്കുന്നത് 1945 ആഗസ്റ്റ് 14 നാണ്. ജപ്പാൻ, കൊറിയയിൽനിന്ന് പിന്മാറുന്നത് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അന്യായമായി നടത്തിയ ആറ്റംബോംബാക്രമണത്തെ തുടർന്നായിരുന്നു. അതിനുശേഷം, അമേരിക്കൻ പട്ടാളം കൊറിയയിലേക്കു നീങ്ങി. വടക്കൻ കൊറിയയിലായിരുന്നു സോവിയറ്റ് യൂനിയെൻറ സൈനികത്താവളം. അതുകൊണ്ടുമാത്രമാണ് അമേരിക്കക്ക് കൊറിയയെ പൂർണമായും കീഴടക്കാൻ കഴിയാതെ പോയത്. 38ാം സമാന്തരരേഖ 1945 ആഗസ്റ്റിൽ തന്നെ അമേരിക്ക കൈയടക്കിക്കഴിഞ്ഞിരുന്നു. അതോടെ കൊറിയ വിഭജിതമായി. പിന്നീട്, സോവിയറ്റ് യൂനിയനും അമേരിക്കയും തമ്മിലുള്ള ഉടമ്പടിപ്രകാരം ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റം നടത്തുമെന്ന് തീരുമാനിച്ചെങ്കിലും 1954ൽ സോവിയറ്റ് യൂനിയൻ അവരുടെ സൈന്യത്തെ പൂർണമായി പിൻവലിച്ചെങ്കിലും അമേരിക്ക പിന്മാറിയില്ല. അവർ പാവഭരണാധികാരികളെ ദക്ഷിണ കൊറിയയിൽ അവരോധിച്ചു. 

ഇപ്പോഴും അമേരിക്കൻ ഭരണാധികാരികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു രാജ്യമാണ് ദക്ഷിണ കൊറിയ. അക്കാര്യത്തെക്കുറിച്ച് ഉത്തര കൊറിയക്ക് നല്ല ബോധ്യമുണ്ടുതാനും. എല്ലാ ഉടമ്പടികളിലും അതുകൊണ്ടുതന്നെ അമേരിക്കൻ സേനയുടെ പിന്മാറ്റം ഒരു നിബന്ധനയായി അവർ വെക്കുന്നു;  എന്നാൽ, അതൊരിക്കലും നടപ്പാവാറില്ല. അതുകൊണ്ടാണ് കൊറിയകളുടെ ഐക്യം നീണ്ടുപോയത്. 1972 ജൂലൈ നാലിന് പുനരേകീകരണത്തിനായുള്ള ഇരു കൊറിയകളുടെയും സംയുക്ത പ്രസ്താവന പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാൽ, പ്രസ്താവനകൾക്കപ്പുറം ഒന്നുമുണ്ടായില്ല. 1977ൽ അമേരിക്കൻ നിർദേശപ്രകാരം ഇരുകൊറിയകളെയും വേർതിരിക്കുന്ന ഒരു വൻമതിൽ ദക്ഷിണകൊറിയ പണിതുയർത്തി. 24 കിലോമീറ്റർ നീളത്തിൽ എട്ടടി ഉയരത്തിൽ പണിത മതിൽ വിഭജനത്തിെൻറ മുറിവുകളിൽ വീണ്ടും മുളകു പുരട്ടി. ഒന്നായി ഒഴുകിയ നദികൾ നിലച്ചു. കാട്ടുമൃഗങ്ങൾപോലും പരസ്പരം അതിർത്തി കടക്കാതായി. പരസ്പര വിദ്വേഷം അതിരൂക്ഷമായി. 1953ൽ ഔദ്യോഗികമായി കൊറിയൻ യുദ്ധം അവസാനിപ്പിച്ചെങ്കിലും ശീതയുദ്ധം മാനസികമായി അവരെ അകറ്റി.

എന്തായാലും പുതിയ ലോകസാഹചര്യത്തിൽ ആണവ നിരായുധീകരണമെന്ന അമേരിക്കൻ ഉപാധി അംഗീകരിച്ചാൽ കൊറിയകളുടെ ഏകീകരണം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാമെന്ന് സമ്മതിച്ചത്. എന്നാൽ, അതോടൊപ്പം കൊറിയൻ ഉപദ്വീപിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ ഉത്തര കൊറിയ മാത്രം ആണവ നിരായുധീകരണം നടത്തിയാൽ പോരാ. ദക്ഷിണ കൊറിയയിൽ അമേരിക്ക സ്ഥാപിച്ചിരിക്കുന്ന ആണവ റിയാക്ടറുകൾ, പരീക്ഷണകേന്ദ്രങ്ങൾ എന്നിവകൂടി അടച്ചുപൂട്ടണം. ഉത്തര കൊറിയ നേരിടുന്ന സാമ്പത്തിക ഉപരോധം ആ രാജ്യത്തെ വൻ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാതെ, അമേരിക്കൻ ഉപരോധം പിൻവലിക്കാതെ, ഉത്തര കൊറിയക്ക് സാമ്പത്തിക വളർച്ച കൈവരിക്കാനാവില്ലെന്നത് യാഥാർഥ്യമാണ്. അത് അവർ അംഗീകരിക്കുന്നുമുണ്ട്. ഈ വർഷം ഏപ്രിൽ 21ന് നടന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ മൂന്നാമത് പ്ലീനറി സെഷൻ ‘ആഗോള ആണവ നിർവ്യാപനം എന്ന ലക്ഷ്യം സ്ഥാപിക്കാൻ ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമാണ്’ എന്നാണ് പ്രഖ്യാപിച്ചത്. അതിൽ ഉത്തര കൊറിയയുടെ മാത്രം  ആണവ നിരായുധീകരണം പ്രശ്നപരിഹാരമെല്ലന്ന സൂചന അടങ്ങിയിട്ടുണ്ട്.

കൊറിയ വിഭജിക്കപ്പെട്ടശേഷം വടക്കൻ-തെക്കൻ കൊറിയകൾ സാംസ്കാരികമായി വ്യത്യസ്ത ധ്രുവങ്ങളിലാണ് ജീവിക്കുന്നത്. തെക്കൻ കൊറിയക്കാരുടെ അധഃപതിച്ച സംസ്കാരത്തിെൻറ അവശിഷ്ടങ്ങൾ വടക്കൻ കൊറിയയിലേക്കു പ്രവേശിക്കാൻ വാതിൽ തുറന്നുകിട്ടും പുനരേകീകരണം യാഥാർഥ്യമാകുമ്പോൾ. ഉത്തര കൊറിയ അശ്ലീലങ്ങൾ ഇല്ലാത്ത രാജ്യമാണ്. ഇൻറർനെറ്റിലൂടെ പ്രചരിക്കുന്ന വൃത്തികേടുകൾ മലീമസമാക്കാത്ത ലോകത്തെ ഒരേയൊരു ജനത ഒരുപക്ഷേ, ഉത്തര കൊറിയക്കാരായിരിക്കും. ഒരൊറ്റ രാജ്യമായി ഇരു കൊറിയകൾ പരസ്പരം ലയിച്ചുചേരുന്ന പുതിയ പ്രഭാതം വൈകാതെ ഉദിച്ചേക്കാം. അതിനെത്തുടർന്ന്, നന്മതിന്മകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടാം. വാണിജ്യവും വ്യാപാരവും പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഭരണാധികാരികളുടെ രാഷ്ട്രീയ^സാമ്പത്തിക താൽപര്യങ്ങൾക്ക് പരിഹാരമായേക്കും. എന്നാൽ, അത് നിശ്ചയമായും പുതിയ പ്രശ്നങ്ങൾക്കു ജന്മം നൽകുകതന്നെ ചെയ്യും. എന്തുകൊണ്ടെന്നാൽ, മറുഭാഗത്ത് അമേരിക്കതന്നെയാണുള്ളത്.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയൻ ചെയർമാൻ ഉന്നിനെ കാണാൻ പോവുകയാണ്. തീരുമാനം വർക്കേഴ്സ് പാർട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. വാണിജ്യത്തിെൻറയും വ്യവസായത്തിെൻറയും സാങ്കേതിക വികസനത്തിെൻറയും പുതിയ പാതകൾ വെട്ടിത്തുറക്കാൻ ഉത്തര കൊറിയ അവരുടെ വാതിലുകൾ തുറന്നു കൊടുക്കേണ്ടിവരും. അതിലൂടെ എന്തെല്ലാം കടന്നുവരും എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. ഒരൊറ്റ രാജ്യം എന്ന കൊറിയൻ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ, കടുത്ത യാഥാർഥ്യങ്ങളെ നേരിടാനുള്ള കരുത്തുകൂടി കൈവരിക്കണം. ഓരോ നീക്കവും ശ്രദ്ധാപൂർവമായിരിക്കുമെന്ന് ഒരു ഉത്തര കൊറിയൻ വക്താവ് പ്യോങ്യാങ്ങിൽെവച്ച് ഏപ്രിൽ 21ന് ഞങ്ങളോട് പറഞ്ഞു. എന്തായാലും കാത്തിരുന്ന് കാണാം കൊറിയയുടെ ഭാവിയെന്താകുമെന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKorean Rejoin
News Summary - Korean Rejoin - Article
Next Story