Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅപരനെ സൃഷ്ടിക്കുന്ന...

അപരനെ സൃഷ്ടിക്കുന്ന കേരള മോഡൽ

text_fields
bookmark_border
Nikhab.
cancel

റിപ്പബ്ലിക്, ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ ഇസ്ലാമ ോഫോബിക് ആവുക സ്വാഭാവികമാണെന്ന് ജോൺ സ്കോട്ടിെൻറ ‘സെക്സ് ആൻഡ് സെക്കുലറിസം’ എന്ന പുസ്തകത്തിലെ നിരീക്ഷ ണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. നിഖാബിനെ ചുറ്റിപ്പറ്റുന്ന വിവാദങ്ങളെ വ്യക്തിസ്വാതന്ത്ര്യവുമായി ബ ന്ധിപ്പിക്കാതെ രാജ്യസുരക്ഷയുടെ കോളത്തിലെഴുതാനാണ് ശ്രമിക്കുന്നത്. ഇത് കൃത്യമായ രാഷ്ട്രീയപഠനത്തിന് വിധേ യമാക്കേണ്ടതുണ്ട്. മുസ്ലിം സ്വത്വപ്രശ്നങ്ങൾ വരുമ്പോൾ ഭരണകൂടവും മാധ്യമസ്ഥാപനങ്ങളും തൽപര വാദങ്ങളെ പിന്തുടര ുന്നത് കേരളത്തിൽ സാധാരണമാണ്. അടുത്ത കാലത്ത് ഇത്തരം പ്രവണതകൾക്ക് ആക്കം കൂടിയിട്ടുണ്ട്.

പൗരത്വത്തിനും അവകാ ശത്തിനും സ്റ്റേറ്റ് നൽകിവന്ന സുരക്ഷയെ ഇന്ന് വംശീയ വിരുദ്ധ ആയുധമായി ഉപയോഗിക്കുകയാണ്. ഇന്ത്യയിൽ ദേശസുരക്ഷ പ ൗരാവകാശ ലംഘനത്തിനുള്ള ഉപകരണമാണ്. ഭീകരാക്രമണങ്ങൾ രാജ്യത്ത് ഭീതി വളർത്തിയിട്ടുണ്ട്. ഭീകരർക്ക് നൽകിയ ചിത്രങ്ങൾ ‘ഭീകരെരപ്പോലെ’യുള്ളവരെ സൃഷ്ടിച്ച് അപരത്വമുണ്ടാക്കി. പൊതുബോധം ഇത്തരം ലിബറൽ വാദങ്ങളെ പ്രമോട്ട് ചെയ്യാൻ വല്ലാതെ പാടുപെടുന്നുമുണ്ട്. എന്നാൽ, ഇൗ വാദങ്ങളുടെയെല്ലാം വേരുകൾ ഇസ്ലാമോഫോബിയയുടേതാണെന്നതാണ് വസ്തുത.

ഇസ്ലാമോഫോബിയ എന്നത് വെറും മുൻവിധിയോ അറിവില്ലായ്മയോ അല്ലെന്നും വംശവെറിയിലധിഷ്ഠിതമായ ഭരണനിർവഹണ ഉപാധിയാണെന്നും ജെനി റൊവീന വിലയിരുത്തുന്നുണ്ട്. സവർണ മതേതര മലയാളിക്ക് മുസ്ലിം എപ്പോഴും അപരിഷ്കൃത അന്യനായിരിക്കുന്നതിെൻറ ഗുട്ടൻസ് ഇതിൽനിന്ന് കണ്ടെത്താം. ഇവിടെ മുസ്ലിംകൾക്ക് നേരെയുള്ള എല്ലാ വിമർശനങ്ങളെയും ഇസ്ലാമോഫോബിയയിൽ ഉൾപ്പെടുത്തുന്നില്ല. ഇസ്ലാമോഫോബിയ ഒരു സാമൂഹിക–രാഷ്ട്രീയ വിമർശനത്തിെൻറ പ്രശ്നമാണ്. കേരളത്തിെൻറ രാഷ്ട്രീയത്തെ ഒരാൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ചാണ് മലയാളിയുടെ ഇസ്ലാം ഭീതി അളന്നെടുക്കാനാവുക.

മുസ്ലിംകൾക്ക് നേരെയുള്ള സ്വത്വ പ്രശ്നങ്ങളെ തീവ്ര ഇസ്ലാമിസത്തിലേക്കും രാജ്യസുരക്ഷയിലേക്കും വലിച്ചുനീട്ടുന്ന മതേതര രാഷ്ട്രീയ സമീപനമാണ് കേരളത്തിലുള്ളത്. ഇത് പുതുതായി രൂപംകൊണ്ട ലിബറൽ ജനാധിപത്യം എന്ന വർഗബോധത്തോട് സൂക്ഷ്മമായി മുട്ടിച്ചുനോക്കണം. അപ്പോൾ മതേതരത്വം/മുസ്ലിം സ്വത്വം തമ്മിലുള്ള ബൈനറി എത്ര അകൽച്ചയിലാണെന്ന് കാണാം. രാഷ്ട്രീയം, സമുദായം, ജാതി, ഭരണകൂടം, ദേശീയത, ലിംഗം തുടങ്ങി ആധുനിക വ്യവഹാരങ്ങളാണ് ഈ ബൈനറിയെ ദേശീയ യുക്തിയിലേക്ക് നയിക്കുന്നത്. ഇതിനുദാഹരണമാണ് പാനായിക്കുളം കേസും ഹാദിയ അശോകെൻറ പരിവർത്തന സാഹചര്യവും. നമ്പി നാരായണന് കോടതി നൽകിയ നിരപരാധിത്വത്തെ നീതിയുടെ വിജയമായി കൊണ്ടാടിയ മാധ്യമങ്ങൾ പാനായിക്കുളത്തെ വാർത്തയെ ജനാധിപത്യ ലിബറൽ വേദിയിൽ വെച്ചുമറന്നു. പരമോന്നത കോടതി ഹാദിയ അശോകന് വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ പൂർണാധികാരം നൽകിയപ്പോൾ മാത്രമാണ് മാധ്യമങ്ങൾ ഹാദിയക്ക് ഇടം കൊടുത്തത്.

ഒരു മുസ്ലിമിനെ രാഷ്ട്രീയമായി നിയന്ത്രിക്കുകയാണ് ഇസ്ലാമോഫോബിക് ആയ മുസ്ലിം വിമർശനങ്ങൾ ലക്ഷീകരിക്കുന്നത്. മുസ്ലിം എന്തൊക്കെ പറയണം, എന്തൊക്കെ ധരിക്കണം, എന്തിലൊക്കെ ഇടപെടണം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇസ്ലാമോഫോബിയ വ്യവഹാരങ്ങൾ. കേരളത്തിൽതന്നെ ലൗ ജിഹാദ്, ഏക സിവിൽ കോഡ്, മുത്തലാഖ്, നിഖാബ് വിവാദങ്ങളായാലും ലോകത്തെവിടെ തീവ്രവാദ ആക്രമണങ്ങൾ നടന്നാലും കേരളീയ ലിബറൽ ജനാധിപത്യ മണ്ഡലം വിവാദങ്ങൾക്ക് വിസ്താരം നൽകും.

മുസ്ലിം സ്വത്വപ്രകാശനത്തോടുള്ള ശത്രുത ഹിന്ദുത്വവാദികളിൽ മാത്രമായി ചുരുക്കി കാണിക്കപ്പെടുകയായിരുന്നു ഇത്ര കാലവും. എന്നാൽ, ഇസ്ലാം വിരുദ്ധത യഥാർഥത്തിൽ നീണ്ടുകിടക്കുന്നത് സോ കാൾഡ് പുരോഗമനവാദികളിലാണെന്നതാണ് യാഥാർഥ്യം. ഇസ്ലാമിെൻറ ബൗദ്ധികമണ്ഡലത്തിൽനിന്നുള്ളവരെ ഇവർ അംഗീകരിക്കുന്നില്ല. മറിച്ച്, ലിബറലിസത്തിന് കീഴടങ്ങുന്ന മുസ്ലിംകളെ മഹത്വവത്കരിക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഇവർ മുസ്ലിംസ്ത്രീയുടെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചത്്? ഹിജാബ് അഴിപ്പിക്കാനല്ലാതെ ധരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? നേരത്തെ ഉൽപാദിപ്പിച്ചെടുത്ത അപരനെ നിഖാബ് വിവാദത്തിലൂടെ സ്ഥിരപ്പെടുത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ശക്തമായ ബ്രാഹ്മണാധികാര നിർമിതികൾക്കാണ് ഇവിടത്തെ മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ദേശീയത ഉൽപാദിപ്പിക്കുന്ന ‘മതേതരത്വം’ അംബേദ്കറിെൻറ മതേതര സങ്കൽപത്തിനൊപ്പമല്ല. ജീൻസും ടീ ഷർട്ടും സ്ത്രീക്ക് പുരോഗമനചിത്രം നൽകുമ്പോൾ, അത് ധരിക്കാതിരിക്കാനുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാൽ പ്രാകൃതമാക്കുന്നതിെൻറ യുക്തിയെന്താണ്? ശരീരം തുറന്നിടുന്ന വസ്ത്രവും ഒട്ടിനിൽക്കുന്ന ലഗിൻസും ധരിക്കുന്നത് ആഭാസകരം എന്ന വാദം നിലനിൽക്കുന്നുണ്ട്. അതേസമയം, സാരി ദേശീയചിഹ്നമായി മാറുന്നതിൽ സവർണ–ജാതീയ–ആൺകോയ്മയുടെ സ്വാധീനങ്ങൾ ആരും പരിശോധിക്കാറില്ല. അതുകൊണ്ടുതന്നെ സാരി മതേതരബോധത്തിെൻറ ദേശീയ ചിഹ്നമായി മാറി സാമാന്യബോധത്തിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.

കേരളത്തിലെ എല്ലാതരം ബുദ്ധിജീവികളും സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ആദ്യം ചർച്ചക്കെടുക്കുന്നത് മുസ്ലിംസ്ത്രീയുടെ വേഷമാണ്. മുസ്ലിം സ്ത്രീ ഹിജാബും പർദയും അഴിച്ചാൽ മാത്രമേ സ്വാതന്ത്ര്യത്തിെൻറ വായു കടക്കൂ എന്ന് മൗഢ്യമായി വാദിക്കുകയാണ്. ഏകപക്ഷീയമായ ചർച്ചകൾ മാത്രമാണിവിടെ നടക്കുന്നത്. കൊളോണിയൽ കാലത്ത് സാമ്രാജ്യത്വം നടത്തിയ സാംസ്കാരിക അധിനിവേശത്തിെൻറ ഭാഗമായാണ് മുസ്ലിം വേഷത്തെ അപരിഷ്കൃതമാക്കിയത.് അതിനെ പ്രതിരോധിക്കാൻ മുസ്ലിംസ്ത്രീകൾ വേഷങ്ങൾ ഉൗരിയെറിയാതെ സംസ്കാരത്തെ സംരക്ഷിക്കുകയായിരുന്നു.

മതപരവും സാമൂഹികവുമായ അസ്തിത്വം ഇല്ലാതാക്കി, മുസ്ലിംസ്ത്രീ എന്തു പറയുന്നു എന്നതിനെപ്പറ്റി ആരും കേൾക്കാതെ ഫെമിനിസ്റ്റുകളും ലിബറൽ പുരുഷന്മാരും വരക്കുന്ന ചിത്രം മാത്രമാവുകയാണ് പൊതു ഇടങ്ങളിലെ മുസ്ലിംസ്ത്രീ. തിരസ്കരിക്കുക/സ്വീകരിക്കുക എന്ന ദ്വന്ദ്വം സ്വാതന്ത്ര്യത്തിെൻറ മൂലകമായി കാണുന്നവർ മുസ്ലിം സ്ത്രീയുടെ വിഷയങ്ങളിൽ ഈ ദ്വന്ദ്വം മതേതരത്വം/അപരിഷ്കൃതത്വം എന്നാക്കി മാറ്റുകയാണ്.

ആർക്കും ഒരു മറയുമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്താൻ അവകാശമുണ്ടായിരിക്കെ, സെക്കുലർ സ്ഥാപനങ്ങളിലും പൊതുമണ്ഡലങ്ങളിലും മുസ്ലിം വേഷത്തെ ദൃശ്യപ്പെടുത്തി പരിമിതികൾ ഏർപ്പെടുത്തുന്നത് വിമോചനപരമല്ല. പൊതുരംഗത്ത് പൂർണവേഷത്തോടെ കാണുന്ന മുസ്ലിം സ്ത്രീയെ ഒന്നുകിൽ അടിച്ചമർത്തപ്പെട്ടവരുടെ അല്ലെങ്കിൽ ചിന്താശേഷിയില്ലാത്തവരുടെ പട്ടികയിൽ ചേർക്കുന്നതിെൻറ തുടർച്ചയാണ് സാരി ഉടുക്കുമ്പോൾ മതേതരവും പർദ ധരിക്കുമ്പോൾ അപരിഷ്കൃതവുമാകുന്നത്. എന്നാൽ, മുസ്ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പിെന തങ്ങളുടെ ഏകപക്ഷീയവാദങ്ങൾ ഹനിക്കുന്നത് ലിബറൽ മതേതര ധാരകളൊന്നും ചർച്ചക്ക് എടുത്തില്ല. ഇത് സൂചിപ്പിക്കുന്നത് മുസ്ലിം സ്ത്രീ എന്തു ധരിക്കണമെന്നതിൽ മതേതര ലിബറലുകൾക്ക് ചില ശാഠ്യങ്ങളുണ്ടെന്നാണ്. അവിടെ ആൺകോയ്മയും പുരുഷാധിപത്യവുമൊന്നും ചർച്ചക്ക് വരുന്നില്ല എന്നതാണ് വൈരുധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsNikhabFreedom to Dress
News Summary - Kerala Model make Alternative - Article
Next Story