നിശ്ചയദാർഢ്യത്തോടെ മൂന്നാം വർഷത്തിലേക്ക്
text_fieldsകേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ഇന്ന് രണ്ടുവർഷം തികയുകയാണ്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാറിന് വിഭവപരിമിതിയുണ്ട്. എന്നാൽ, ഓഖി പോലുള്ള ദുരന്തമുണ്ടായപ്പോഴോ അതിദുർബല വിഭാഗങ്ങൾ ജീവിതവൈഷമ്യങ്ങൾ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായില്ല. അടിസ്ഥാനവികസനം അടക്കമുള്ള പൊതുവികസനത്തിെൻറ കാര്യത്തിൽ നടപ്പുരീതിയിലുള്ള വിഭവസമാഹരണം മതിയാകില്ല എന്ന് സർക്കാറിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിെൻറ ചരിത്രത്തിലാദ്യമായി വിഭവസമാഹരണത്തിനായി മൗലികമായ രീതികൾ ആവിഷ്കരിച്ചു. ബജറ്റിനുപുറത്ത് അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപ കണ്ടെത്തുന്നതിന് സംവിധാനം ആവിഷ്കരിച്ചു. ആദ്യ രണ്ടുവർഷം കൊണ്ടുതന്നെ 20,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കംകുറിക്കാൻ കഴിഞ്ഞത് രാജ്യത്തിനുതന്നെ മാതൃകയാണ്. നോട്ട് നിരോധനത്തിെൻറയും തുടർന്ന് സഹകരണ സാമ്പത്തിക സ്ഥാപനങ്ങളെ ഞെരുക്കിയതിെൻറയും ഘട്ടത്തിൽ, പരിമിതികൾക്കുള്ളിൽനിന്ന് ബദൽ നയങ്ങളാൽ പ്രതിസന്ധികളെ മറികടക്കുന്നതിെൻറ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
സുതാര്യത വീണ്ടെടുത്തു
പൊതുവെ നാല് കാര്യങ്ങളിൽ ഉൗന്നി മുന്നോട്ടുപോകാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലർന്ന് രാഷ്ട്രീയാന്തരീക്ഷം ജീർണിച്ച സാഹചര്യത്തിലാണ് സർക്കാർ അധികാരത്തിൽ വന്നത്. ജീർണിച്ച ഭരണസംവിധാനത്തെ നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങൾ എടുത്തു. കെട്ടിക്കിടന്ന ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാനും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകർന്നു.
രണ്ട്, തടസ്സപ്പെട്ട് കിടന്ന അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള പൊതുവികസന പ്രവർത്തനങ്ങൾ തടസ്സങ്ങൾ നീക്കി ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമമാരംഭിച്ചു. നാഷനൽ ഹൈവേയും മെേട്രാ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയിൽ പൈപ്പ് ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തിൽ തീർക്കും എന്ന് ഉറപ്പുവരുത്താനും പുതിയ നിരവധി പദ്ധതികൾ ഏറ്റെടുക്കാനും കഴിഞ്ഞു. കഴിഞ്ഞകാലത്ത് 131.6 കോടി മൊത്തം നഷ്ടം ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ 104 കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് മാറ്റി. നവ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ വിറ്റഴിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ പലതും ഏറ്റെടുക്കാൻ തീരുമാനിച്ചു. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന് പലവിധത്തിലുള്ള ഇടപെടലുകൾ നടത്തി. തൊഴിലാളി സംഘടനകളുടെ പൂർണമായ പിന്തുണ ഉറപ്പാക്കി നോക്കുകൂലി നിർത്തലാക്കി.
മൂന്ന്, സാമൂഹികക്ഷേമ മേഖലയിൽ ശ്രദ്ധചെലുത്താനും അടിസ്ഥാനവർഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹികക്ഷേമ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിച്ചു. കശുവണ്ടി-മത്സ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ ഉപേക്ഷയില്ലാത്ത പ്രവർത്തനങ്ങൾ നടത്തി. കൈത്തറിപോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനശ്രമങ്ങൾ എൽ.പി, യു.പി കുട്ടികൾക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്യുന്നതിന് സഹായകമായി. അതിഥി തൊഴിലാളികൾക്ക് ‘ആശ്വാസ്’ എന്ന ഹെൽത്ത് ഇൻഷുറൻസ് സ്കീമും താമസത്തിനായി ‘അപ്നാഘർ’ പദ്ധതിയും ആവിഷ്കരിച്ചു.
ശമ്പളവർധന
നഴ്സറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 60 ശതമാനം, ആശ വർക്കർമാരുടെ ശമ്പളം 50 ശതമാനം, നഴ്സുമാർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം 36 മുതൽ 104 ശതമാനം എന്നീ തോതുകളിൽ വർധിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞ എല്ലാവരെയും സാമൂഹിക സുരക്ഷ ശൃംഖലയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 416 കോടി 2.53 ലക്ഷം പേർക്ക് വിതരണം ചെയ്തു. പട്ടികജാതിക്കാർക്കായി 6200 വീടുകളാണ് പൂർത്തീകരിച്ചത്. 19,072 വീടുകൾ ഉടനെ പൂർത്തിയാകും. പട്ടികവർഗക്കാർക്ക് 22,481 വീട് പൂർത്തീകരിച്ചു. 2159 ആദിവാസി കുടുംബങ്ങളുടെ ഒരുലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളി. പൊലീസിലും എക്സൈസിലും ആദിവാസികൾക്ക് പ്രത്യേക നിയമനം നൽകി. സ്വന്തം ഭൂമി എന്ന സ്വപ്നംപേറി നടന്ന 55,296 പേർക്ക് പട്ടയം നൽകി, 20,000 പട്ടയങ്ങൾ കൂടി ഉടൻ നൽകാനാവും.
നാല്, കേരള മോഡൽ സാമൂഹിക വികസനം നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അവയെ മറികടന്ന് ദീർഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനായി വിഭാവനം ചെയ്ത് നടപ്പിലാക്കിയവയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം, ലൈഫ്, ഹരിതകേരളം എന്നീ മിഷനുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷനിലൂടെ ഏതാണ്ട് 45,000 സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചു. 13,000 സർക്കാർ സ്കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി, വിശിഷ്ട വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാർഥികൾക്കു പ്രദാനംചെയ്യുന്നു. നഷ്ടക്കച്ചവടമെന്നു മുദ്രയടിച്ച് അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ ഏറ്റെടുത്ത് സംരക്ഷിച്ചാണ് പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്.
ഭവനരഹിതരായ എല്ലാവർക്കും കിടപ്പാടവും ജീവനോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദൽ നയമാണ് ‘ലൈഫ്’ മുന്നോട്ടുെവക്കുന്നത്. നിർമാണം മുടങ്ങിക്കിടന്ന 34,553 വീടുകൾ പൂർത്തിയാക്കി. രോഗാതുരമായ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട ജനകീയ ബദലായാണ് ഹരിതകേരളം മിഷൻ അവതരിപ്പിക്കപ്പെട്ടത്. പുതിയ മാലിന്യ ശുചീകരണ രീതികൾ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷിരീതികൾ അവലംബിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണിത്.
സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പ്രത്യേക കരുതൽ വേണ്ട ട്രാൻസ്ജെൻഡേഴ്സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളോടും സർക്കാർ എടുത്ത സമീപനം ആ വിഭാഗങ്ങളിൽ നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിെൻറ ഭാഗമായി പി.എസ്.സി വഴി എഴുപതിനായിരത്തോളം പേർക്ക് നിയമനം നൽകി. പതിമൂവായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചു.
എല്ലാ നിലവാരത്തിലും കേരളം മുന്നേറിയ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. മാനവ വികസന സൂചികയിൽ കേരളത്തിന് ഉയർന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നൽകിയത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ അവാർഡ്, വിവിധ മേഖലകളിൽ മികവ് പുലർത്തിയതിന് ഇന്ത്യ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്സ് അവാർഡ്, വയോമിത്രം പരിപാടിക്ക് വയോജന േശ്രഷ്ഠ അവാർഡ് എന്നിവയും ലഭിച്ചു. ജനമൈത്രി പൊലീസ് സംവിധാനത്തിന് കോപ്സ് ടുഡേ ഇൻറർനാഷനലിെൻറ പൊലീസ് എക്സലൻസ് അവാർഡ്, സൈബർ കുറ്റാന്വേഷണ മികവിന് നാസ്കോം ഡാറ്റ സെക്യൂരിറ്റി കൗൺസിൽ അവാർഡ് എന്നിവയും ലഭിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെൻറർ ഫോർ മീഡിയ സ്റ്റഡീസ് തെരഞ്ഞെടുത്തതും കേരളത്തെയാണ്.
ഒന്നും ശരിയാവില്ലെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ മതിയെന്നുമുള്ള നിഷ്ക്രിയത്വവും നിസ്സംഗതയും ഭരണതലത്തിലും സാമൂഹികതലത്തിലും വ്യാപകമായ ഘട്ടത്തിലാണ് കാര്യങ്ങൾ ശരിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസവുമായി ഈ സർക്കാർ അധികാരമേൽക്കുന്നത്. ഇച്ഛാശക്തിയും കൃത്യമായ പ്രവർത്തനവുമുണ്ടെങ്കിൽ പലതും ശരിയാക്കിയെടുക്കാൻ കഴിയും എന്ന് കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനംകൊണ്ട് സർക്കാർ തെളിയിച്ചു.
നാടിെൻറ മുന്നോട്ടുള്ള പോക്കിന് വികസനം കൂടിയേ കഴിയൂ. എന്നാൽ, ഇത് തകർക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും നമ്മുടെ നാട്ടിൽ പതിവാണ്. അങ്ങനെയുള്ള ശ്രമങ്ങൾക്ക് കീഴടങ്ങി വികസനം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അത് അനുവദിച്ചുകൊടുക്കാൻ ഈ സർക്കാർ തയാറല്ല എന്ന് ആദ്യംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക തന്നെ ചെയ്യും. അത് സർക്കാർ ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ, കൂടംകുളം ലൈൻ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ നിർത്തിവെക്കപ്പെട്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അപാകതകൾ അവരോടൊപ്പം നിന്ന് പരിഹരിച്ചും ലക്ഷ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇക്കാര്യങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാറിനായിട്ടുണ്ട്.
കേസുകൾ ശാസ്ത്രീയമായി തെളിയിച്ചു
മുൻ സർക്കാറിെൻറ കാലത്തുണ്ടായ പെരുമ്പാവൂർ കേസ് മുതൽ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകം വരെയുള്ള കേസുകളിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ബാങ്ക് കൊള്ള, സൈബർ-ഐ.ടി കേസുകൾ തെളിയിച്ചതും വിദേശത്തുനിന്നടക്കം പ്രതികളെ പിടിച്ചതും ജനങ്ങളിൽ വലിയ അളവിൽ സുരക്ഷിതത്വ ബോധം ഉയർത്തി. തെളിയില്ല എന്ന് മാധ്യമങ്ങളും സ്ഥിരം വിമർശകരും വിധിയെഴുതിയ കേസുകൾ പോലും തെളിയിച്ചു. പൊലീസിൽ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയും ദുഃശീലങ്ങളും സർക്കാർ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വർഗീയ ചേരിതിരിവും സംഘർഷമുണ്ടാക്കാനും കലാപങ്ങൾ വരെ സൃഷ്ടിക്കാനും സാമൂഹികവിരുദ്ധ ശക്തികൾ പരിശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തെയും സർക്കാർ വെച്ചുപൊറുപ്പിക്കുകയില്ല.
കേരള വികസനത്തിന് ലോകത്തിെൻറ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും അവർക്കുകൂടി അതിെൻറ പ്രയോജനം ഉറപ്പുവരുത്താനും ഉതകുന്നതരത്തിൽ ലോക കേരളസഭ എന്ന സങ്കൽപം രൂപപ്പെടുത്തിയതും അത് നടപ്പിലാക്കിയതും ഈ സർക്കാറാണ്. പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ എടുത്തുകൊണ്ട് ഷാർജ ഭരണാധികാരിയുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻവരെ ഒരു സംസ്ഥാന സർക്കാറിെൻറ ഇടപെടലുകൾ കാരണമായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇന്ത്യയിലെ ജനങ്ങൾ ആകെ ഉറ്റുനോക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു. കൂടുതൽ പ്രകാശപൂർണവും ഐശ്വര്യ സമൃദ്ധവുമായ ഒരു നവകേരളത്തിനായി ശരിയായ ദിശയിൽ നമുക്കൊന്നായി മുന്നേറാം.
പുരസ്കാര പെരുമഴ
എല്ലാ നിലവാരത്തിലും കേരളം മുന്നേറിയ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. മാനവ വികസന സൂചികയിൽ കേരളത്തിന് ഉയർന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നൽകിയത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ അവാർഡ്, വിവിധ മേഖലകളിൽ മികവ് പുലർത്തിയതിന് ഇന്ത്യ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്സ് അവാർഡ്, വയോമിത്രം പരിപാടിക്ക് വയോജന േശ്രഷ്ഠ അവാർഡ് എന്നിവയും ലഭിച്ചു.
ജനമൈത്രി പൊലീസ് സംവിധാനത്തിന് കോപ്സ് ടുഡേ ഇൻറർനാഷനലിെൻറ പൊലീസ് എക്സലൻസ് അവാർഡ്, സൈബർ കുറ്റാന്വേഷണ മികവിന് നാസ്കോം ഡാറ്റ സെക്യൂരിറ്റി കൗൺസിൽ അവാർഡ് എന്നിവയും ലഭിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെൻറർ ഫോർ മീഡിയ സ്റ്റഡീസ് തെരഞ്ഞെടുത്തതും കേരളത്തെയാണ്.
‘ആർദ്രം’ ആരോഗ്യമേഖലയിലെ നേട്ടം
നിലവാരം കൂടിയ ആധുനിക സൗകര്യങ്ങളെല്ലാം പൊതു ആരോഗ്യമേഖലയിൽ തന്നെ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളജുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. എട്ട് ജില്ല ആശുപത്രികളിൽ കാത്ത് ലാബുകളും 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനവും വന്നുകഴിഞ്ഞു. 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായി. അതാണ് ‘ആർദ്രം’ പേരിലുള്ള മിഷനിലൂടെ ഈ സർക്കാർ മുമ്പോട്ടുവെച്ച പുതിയ ബദൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.