കീഴാറ്റൂർ രാഷ്ട്രീയ കളി മൈതാനമല്ല
text_fieldsകേരളത്തിലെ കർഷകത്തൊഴിലാളികൾക്ക് നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന സ്വപ്നം െകാടുത്ത പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. അതിന് ആദ്യം അധികാരം കൊയ്യണമെന്ന് അവർ കർഷകരെ ആഹ്വാനം ചെയ്തു. പല കമ്യൂണിസ്റ്റ് ഭരണാധികാരികളേയും കടന്ന് പിണറായി വിജയെൻറ വികസന കാഴ്ചപ്പാടിലെത്തുേമ്പാൾ കർഷകരെ കഴുകന്മാരും എരണ്ടകളുമായി മുദ്രകുത്തി വയലുകളിൽനിന്ന് ഒാടിക്കുകയും വരമ്പത്തുവെച്ച് ബലികഴിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് -അവർ സ്വന്തം സഖാക്കളായിട്ടു പോലും.
വയൽക്കിളികളുടെ സമരത്തിൽ സി.പി.എമ്മിെൻറ ഇടപെടൽ വിചാരശൂന്യമായിരുന്നു. ദേശീയപാത വികസന അതോറിറ്റി തീരുമാനിക്കുന്ന സ്ഥലം പിടിച്ചെടുത്ത് കൈമാറുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നവർ പറയുന്നു. അവിടംകൊണ്ടു തീർന്നോ ഒരു സംസ്ഥാന സർക്കാറിെൻറ ജനങ്ങളോടുള്ള ഉത്തരവാദിത്തം? ദേശീയപാത വികസന അതോറിറ്റി ചൂണ്ടിക്കാട്ടിയ സ്ഥലം ജനദ്രോഹപരമാണെങ്കിൽ ബദലുകൾ അന്വേഷിക്കുകയും അത് ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തിെക്കാടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ട്. അതിനുപകരം സംസ്ഥാനത്ത് നിലവിലുള്ള നെൽവയൽ തണ്ണീർത്തട നിയമം പോലും അവഗണിച്ചുകൊണ്ട് അവശേഷിച്ച തുച്ഛം വയലും തണ്ണീർത്തടവും പിടിച്ചെടുക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന ആവേശം അരോചകമാണ്. അതിെൻറ പിന്നിലെ ഗൂഢതാൽപര്യങ്ങളെന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്.
വയൽക്കിളികളുടെ സമരം ഏതാനും കർഷകർ തങ്ങളുടെ ‘ഭൂസ്വത്ത്’ സംരക്ഷിക്കാൻ നടത്തുന്ന സ്വാർഥമായ ഒന്നാണെന്നും ഭൂരിഭാഗം കർഷകരും ഭൂമി വിട്ടുകൊടുക്കാൻ തയാറാണെന്നുമുള്ള ‘മണ്ടത്ത’മാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്. വയൽ ഉദാസീനമായി എടുത്തു പെരുമാറേണ്ട ഒന്നല്ലെന്ന തിരിച്ചറിവ് ഇന്ന് ഏത് സ്കൂൾ കുട്ടിക്കും ഉണ്ട്. കുടിവെള്ളം, കൃഷി, ഭക്ഷണം, ജൈവ വൈവിധ്യങ്ങൾ, കാലാവസ്ഥ സംരക്ഷണം എന്നിങ്ങനെ ഒേട്ടറെ ലക്ഷ്യങ്ങളാണ് ഒാരോ ഇഞ്ച് വയൽ സംരക്ഷണത്തിലും നമ്മൾ കാണേണ്ടത്. കേരളം കുടിവെള്ളം മുട്ടിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. മഴവെള്ള സംഭരണികളായ നീർത്തടങ്ങളും വയലുകളും കർശന നിയമത്തിലൂടെ നിലനിർത്തേണ്ട ബാധ്യതയാണ് സംസ്ഥാന സർക്കാർ നിർവഹിക്കേണ്ടത്. പകരം, നമ്മുടെ മുഖ്യമന്ത്രിയും ജി. സുധാകരനും ഒക്കെ വാശിയിലാണ്. ഇൗ വിവേകരാഹിത്യം ചോദ്യംചെയ്തുകൊണ്ടാണ് ഇന്നലെ ‘കേരളം കീഴാറ്റൂരിലേക്ക്’ മാർച്ച് ചെയ്തത്.
ഇടതുപക്ഷത്തിെൻറ സ്വന്തം സമരചരിത്രമാണ് ഇവർ അട്ടിമറിക്കുന്നത്. വയൽ നികത്തരുതെന്നാവശ്യപ്പെട്ടു സമരം തുടങ്ങിവെച്ചത് സി.പി.എമ്മിലെത്തന്നെ സഖാക്കളാണ്. വിശേഷിച്ചും, സ്ത്രീ സഖാക്കൾ. അവരുടെ സമരപ്പന്തൽ തീയിട്ടുകൊണ്ടും അവരെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടും, ‘വികസനം’ തടയാൻ വന്നാൽ വെറുതെയിരിക്കില്ല എന്ന് ഭീഷണിമുഴക്കുകയാണ് അവരുടെത്തന്നെ നേതൃത്വം!
വികസനത്തിന് ബദൽ മാർഗങ്ങളില്ലാത്ത ഒന്നല്ല ഇൗ ദേശീയപാത. കണ്ണൂർ -പാപ്പിനിശ്ശേരി -തളിപ്പറമ്പ് -പിലാത്തറ -പയ്യന്നൂർ വഴി കാസർകോട് പോകുന്ന എൻ.എച്ച് 66ൽതന്നെ ദേശീയപാത വികസനം കൊണ്ടുവരാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാപ്പിനിശ്ശേരിയിൽനിന്ന് പിലാത്തറ വരെ 105 കോടി രൂപ ചെലവിൽ ലോക ബാങ്ക് സഹായത്തോടെ നിർമിച്ചിട്ടുള്ള റോഡ് ദേശീയപാത വികസനത്തിന് ഉപയോഗിക്കാവുന്നതാണ്. അതിൽ താവം ഒാവർ ബ്രിഡ്ജിെൻറ നിർമാണം പൂർത്തിയാക്കുകയേ വേണ്ടൂ എന്നും സ്ഥലമെടുപ്പു പോലും ആവശ്യമായി വരുകയില്ലെന്നും പറയുന്നത് വിശദമായി പരിശോധിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്. എലിവേറ്റഡ് ഹൈവേയുടെ നിർദേശവും തള്ളിക്കളയാവുന്നതല്ല. ശാസ്ത്ര സാഹിത്യപരിഷത്തിെൻറ പഠനവും റിപ്പോർട്ടുകളും എന്തുകൊണ്ടാണ് സർക്കാർ അവഗണിക്കുന്നതെന്ന് അറിഞ്ഞുകൂടാ.
ഇതിനിടക്ക് ശ്രദ്ധേയമായ മറ്റൊരാരോപണംകൂടി ഉയർന്നുവന്നിട്ടുണ്ട്. 45 മീറ്ററിൽ കീഴാറ്റൂരിൽ നിർമിക്കുന്ന ദേശീയപാത നിർമാണം കളിമൺ മാഫിയക്ക് വളരെ താൽപര്യമുള്ള ഒന്നാണെന്നാണ് പറയുന്നത്. രണ്ടര മീറ്റർ എങ്കിലും താഴ്ചയിൽ കളിമണ്ണെടുത്തുമാറ്റിയാൽ 14,000 ടൺ കളിമണ്ണ് വരെയുള്ള ഒരു വലിയ സാധ്യതയാണ് ഇവർ അവിടെ കാണുന്നത്. ഇൗ കളിമൺ ലോബിയുടെ സ്വാധീനം സംസ്ഥാന സർക്കാറിെൻറ മേൽ ഉണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. അതുകൊണ്ടാണത്രെ വലിയ സാധ്യതയുള്ള ബദലുകൾ അവർ ഏറ്റെടുക്കാത്തത്.
ഒരു വയൽ രൂപപ്പെടുന്നത് അനേക ദശകങ്ങളിലൂടെയാണ് എന്ന് നമുക്കറിയാം. പോഷക സമ്പന്നമായ കളിമണ്ണ്, നിസ്സാരമായ മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നതിലുമൊക്കെ എത്രയോ ഗൗരവമുള്ള ജൈവവ്യവസ്ഥയാണ്. ദശകങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് വെറും നിലം കർഷകർ വയലാക്കി മാറ്റിയെടുക്കുന്നത്. കച്ചവടക്കണ്ണുകളോടെ വരുന്ന കഴുകന്മാരുമായി ഒത്തുചേർന്ന്, ഇൗ ജൈവസമ്പത്ത് കൊള്ളയടിക്കാൻ ആരെയും സമ്മതിക്കില്ലെന്നാണ് ‘വയൽക്കിളികളുടെ സമരം’ ബോധ്യപ്പെടുത്തുന്നത്.
റോഡ് വേണ്ടെന്നാരും പറയില്ല. എന്നാലത് ഏതുവഴി, എത്ര കുറവ് ദ്രോഹം വരുത്തി വേണം നിർമിക്കാൻ എന്നതായിരിക്കണം ജനപക്ഷത്തുനിന്നുകൊണ്ട് സർക്കാർ ശ്രദ്ധിക്കേണ്ടത്. കീഴാറ്റൂർ റോഡ് കൊണ്ടുവരുന്ന നാശനഷ്ടങ്ങൾ, വയൽ, കുടിവെള്ളം, കളിമണ്ണ്, കൃഷിനാശം, കുന്നിടിക്കൽ, തൊഴിൽ നഷ്ടം, ഭക്ഷ്യക്കമ്മി തുടങ്ങി അനവധിയാണ്. പകരം നമുക്ക് കിട്ടുക, വാഹനങ്ങളോടിക്കാൻ ഒരു റോഡ് മാത്രം. ഏതുവേണമെന്ന് വിവേകത്തോടെ ചിന്തിക്കാൻ കഴിയെട്ട. മർക്കടമുഷ്ടിയും അഹങ്കാരവുമല്ല, ഇവിടെ ജനങ്ങളുടെ സ്നേഹം നേടാൻ അധികാരികൾ ശ്രദ്ധിക്കെട്ട.
ബി.ജെ.പി പോലെയുള്ള രാഷ്ട്രീയപാർട്ടികൾ ഇൗ സമരത്തിെൻറ മുൻനിരയിലേക്ക് വരുേമ്പാൾ അവർക്ക് ചെയ്യാവുന്നത് കേന്ദ്ര സർക്കാറിനെ ബോധ്യപ്പെടുത്തി ദേശീയപാത വികസനം കീഴാറ്റൂരിൽനിന്ന് മാറ്റിക്കൊണ്ടു പോവുക എന്നതാണ്. സംസ്ഥാന സർക്കാറും ബദൽ മാർഗം അന്വേഷിക്കാമെന്ന് ആലോചിക്കുന്നുണ്ട്. അല്ലാെത ഇത് ഒരു പൊളിറ്റിക്കൽ ഗെയിമിെൻറ മൈതാനമല്ല. സ്വച്ഛവും ശാന്തവുമായി ആ മനോഹര ഭൂമിയെ കർഷകരുടെ കൈകളിൽതന്നെ ഭദ്രമാക്കുക. ഇതിെൻറ മുൻനിരയിലുണ്ടാവണമെന്ന് എെൻറ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും കുറച്ചുകാലമായി തുടർച്ചയായ ശാരീരികാസ്വസ്ഥതകൾമൂലം എനിക്കതിന് കഴിയില്ല. എന്നാൽ, എെൻറ മനസ്സ് ഒാരോ ഇഞ്ചിലും വയലിനോടും വെള്ളത്തോടും അത് കാക്കുന്നവരോടും ഒപ്പമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.