Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

കശ്മീരികളുടെ ഹൃദയം കവരുക

text_fields
bookmark_border
VAJPAYEE-CHIDABARAM
cancel

പുൽവാമ ഭീകരാക്രമണത്തിന് നെമ്മ അലോസരപ്പെടുത്തുന്ന ഒരു പ്രത്യേ കതയുണ്ട്. ഇതു മറ്റൊന്നുമല്ല. ആക്രമണത്തിൽ ചാവേറയായ ആദിൽ അഹമ് മദ് ഡാർ ഒരു കശ്മീരി തന്നെയാണെന്നതാണ്. സൈനിക വാഹനവ്യൂഹത്തിനുനേരെ അക്രമണം നടന്ന ജമ്മു-ശ്രീനഗർ ഹൈവേയിലെ ഒരു ഗ്രാമത്തിൽനിന്നു തന്നെ യാണ് ഇയാളും വരുന്നത്. പാകിസ്താനിലെ ഭീകര സംഘടനകൾ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് അവിടത്തെ സർക്കാറിനും ചാരസംഘടനകൾക്കും പങ്കുണ്ടെന്നത് സത്യമാണ്. നിരവധി കശ്മീരി യുവാക്കൾ ഇൗ വലയിൽ വീണു പോകുന്നു. പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ ചാവേറായി ഡാർ മാറിയതും ഇൗ പശ്ചാത്തലത്തിലാണ്. അഫ്ഗാനിസ്താനിൽനിന്ന് അമേരിക്ക പിന്മാറിയതിലൂടെ താലിബാൻ നേടിയ ‘വിജയം’ ഡാറിനെ ചാവേർ ആകാൻ പ്രേരിപ്പിച്ചിട്ടുണ്ടാവും. എന്തുതന്നെയായാലും ഇസ്ലാമിക തീവ്രവാദത്തിെൻറ അന്താരാഷ്ട്ര ബന്ധങ്ങളിലേക്ക് പുൽവാമ ദുരന്തം വിരൽ ചൂണ്ടുന്നു.
സിറിയ മുതൽ അഫ്ഗാനിസ്താൻ വരെയും അവിടെ നിന്ന് പാകിസ്താനിലേക്കും കശ്മീരിലേക്കും വ്യാപിച്ച തീവ്ര മനോഭാവത്തിെൻറ സാക്ഷ്യപത്രമാണ് പുൽവാമ ഭീകരാക്രമണം. അവിശ്വാസികൾക്കെതിരായ ഇസ്ലാമിക ഖിലാഫത്ത് യുദ്ധം എന്ന ഭീകരവാദികളുടെ ആശയപ്രചാരണത്തിന് യുവാക്കൾ വശംവദരാവുന്നു.പശ്ചിമേഷ്യയിൽനിന്നും പാക്-അഫ്ഗാൻ മേഖലയിൽ നിന്നും വ്യത്യസ്തമായി ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. കശ്മീരികൾ ഉൾപ്പെടെ ഇന്ത്യയിലെ മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും ഇൗ പാത പിന്തുടരുന്നവരാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കശ്മീരികൾ പങ്കാളികളാവുന്നത് ഇതിെൻറ ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ കശ്മീരിൽ നടന്ന പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽപോലും പോളിങ് ശതമാനം കുറവായിരുന്നുവെങ്കിലും അവരുടെ പങ്കാളിത്തമുണ്ടായിരുന്നു.

കശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിനിധി ദിനേശ്വർ ശർമയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മടിച്ചുനിൽക്കുന്നു. താഴ്വരയിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ദിലീപ് പദ്േഗാങ്കർ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ വിമുഖത കാണിക്കുന്നതാവാം ഇതിെൻറ ഒരു കാരണം. സൈനികസന്നാഹം കുറക്കുക, മനുഷ്യാവകാശലംഘനങ്ങൾ തടയുക, സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്പ) പുനരവലോകനം ചെയ്യുക, കുഴപ്പബാധിത പ്രദേശ നിയമം എടുത്തുകളയുക തുടങ്ങിയവയായിരുന്നു കമ്മിറ്റിയുടെ നിർദേശങ്ങൾ. ഇന്ത്യയോടു കൂറുള്ള കശ്മീരികളുടെ മനസ്സ് കീഴടക്കാൻ ഇത്തരം നടപടികളിലൂടെ കഴിയുമെന്നുറപ്പാണ്. നാഷനൽ കോൺഫറൻസ്, പി.ഡി.പി തുടങ്ങിയ പാർട്ടികളുടെ പ്രസക്തിയും ഇതുതന്നെ. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത് തടയുക തന്നെ വേണം. അഫ്സ്പ നിയമം മരവിപ്പിക്കുന്നത് പരിഗണിക്കൽ അടിയന്തരശ്രദ്ധ പതിയേണ്ട കാര്യമാണ്. ഇൗ നിയമം മുഴുവനായി എടുത്തുകളയണമെന്ന് കേന്ദ്രമന്ത്രി പി. ചിദംബരം ആവശ്യപ്പെട്ടിരുന്നത് ഒാർക്കുക. ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ തൊടാനും പാടില്ല. കശ്മീരിന് പ്രത്യേക പദവിയും പൗരാവകാശവും ഉറപ്പുനൽകുന്നവയാണ് ഇൗ വകുപ്പുകൾ. കശ്മീരികൾ അന്യവത്കരിക്കാതിരിക്കാനും പാകിസ്താെൻറ കൗശലങ്ങളിൽനിന്ന് അവരെ രക്ഷിക്കാനും ഇത്തരം നടപടികൾ അത്യാവശ്യമാണ്.

കശ്മീരിനെ പലപ്പോഴും ഒരു ക്രമസമാധാന പ്രശ്നമായാണ് പലരും കാണുന്നത്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കണമെന്ന നിലപാടിൽ തന്നെയാണ് ബി.ജെ.പി ഇപ്പോഴും. കശ്മീരിന് ബാധകമായ ഇൗ വകുപ്പ് എടുത്തുകളയുന്നതും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതും രാജ്യത്ത് ഏകസിവിൽകോഡ് കൊണ്ടുവരുന്നതും മരവിപ്പിച്ച് നിർത്താൻ എ.ബി. വാജ്പേയി തയാറായിരുന്ന കാര്യം പാർട്ടി മറക്കരുത്. സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹം ശ്രമിക്കുന്ന വേളയിലായിരുന്നു ഇത്. ഭരണഘടനക്കപ്പുറം മാനുഷിക വിഷയമായി കശ്മീർ പ്രശ്നത്തെ അഭിമുഖീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു വാജ്പേയി. ആദിൽ അഹ്മദ് ഡാറിനെപ്പോലുള്ളവർ തീവ്രവാദത്തിലേക്ക് തിരിയാതിരിക്കാൻ ഇത്തരം നടപടികൾകൊണ്ട് കഴിയുമായിരുന്നു.പ്രത്യേക സാംസ്കാരിക പശ്ചാത്തലമുള്ള കശ്മീരികളെ സംതൃപ്തരാക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതുമൂലം നിരവധി സൈനികർക്കാണ് ജീവഹാനി സംഭവിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മാവോവാദി ആക്രമണങ്ങൾ ഒരുപരിധിവരെ ഇല്ലായ്മ ചെയ്യാൻ സർക്കാറിന് കഴിയുന്നുണ്ട്. എന്തുകൊണ്ട് ഇത് കശ്മീരിൽ വിജയിക്കുന്നില്ല എന്നത് ചോദ്യംതന്നെയാണ്. പ്രത്യേകിച്ചും ഫാറൂഖ് അബ്ദുല്ലയെയും ഉമർ അബ്ദുല്ലയെയും മഹബൂബ മുഫ്തിയെയും പോലുള്ള പരിചയസമ്പന്നരായ നേതാക്കൾ അവിടെയുള്ളപ്പോൾ.തീവ്രവാദികളുടെ യുക്തിഹീനവും കപടവുമായ മതാവേശം സർക്കാറിന് മുന്നിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന കാര്യം ശരിതന്നെ. എങ്കിലും തീവ്രവാദികളെ ഒറ്റപ്പെടുത്തിയും പക്വതയുള്ളവരെ ചേർത്തുനിർത്തിയും പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുക തന്നെ വേണം.
(ദ ഇക്കണോമിക് ടൈംസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsPulwama AttackKerala News
News Summary - Kashmir people issue-Opinion
Next Story