കശ്മീർ: ചരിത്ര തമസ്കരണം അവസാനിപ്പിക്കണം
text_fieldsവിഡ്ഢിപ്പെട്ടി ഒാഫാക്കി ഞാൻ എഴുന്നേറ്റു. അസഹ്യമായ ഇൗ വാർത്തകൾ എത്ര നേരമാണ് കണ്ടിരിക്കാൻ സാധിക്കുക. അമിതാധികാരമുള്ള സൈന്യം കശ്മീരിൽ സിവിലിയന്മാർക്ക് നേരെ നിറതോക്കുകൾ പ്രയോഗിക്കുന്നു. എെൻറ 90കളിലെ കശ്മീർ അനുഭവങ്ങളിലേക്ക് മനസ്സും ഒാർമകളും ഒഴുകിനീങ്ങുന്നു. പ്രക്ഷോഭത്തിെൻറ ആ പ്രാരംഭവർഷങ്ങളിൽ എഴുത്തുകാരും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും കൂട്ടമായി താഴ്വരകളിലെത്തി. ദുരന്തസംഭവങ്ങളും ജനങ്ങളുടെ യാതനകളും റിപ്പോർട്ട് ചെയ്യുക മാത്രമായിരുന്നില്ല അവർ. കടുത്ത പ്രതിസന്ധിയിൽനിന്ന് ജനങ്ങൾക്ക് മുക്തി നൽകാൻ നടപടികൾ ആവശ്യമാണെന്ന മുറവിളി ഉയർത്തുന്നതിൽ അവർ ഒറ്റക്കെട്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭയപ്പാടിേൻറയും അസ്വാസ്ഥ്യങ്ങളുടേയും അന്തരീക്ഷം കനത്തുനിൽക്കെ കശ്മീരിലെ സാധാരണ പൗരാവലിക്കുവേണ്ടി ശബ്ദമുയർത്താൻ അധികമാരും എത്തുന്നില്ല. പകരം ടെലിവിഷൻ സ്റ്റുഡിയോകളിൽ ഉപവിഷ്ടരായി വിദഗ്ധരെന്ന് നടിക്കുന്ന ചാനലുകാർ ഹിംസാത്മകമായ നിർദേശങ്ങളുമായി പ്രശ്നങ്ങളെ കൂടുതൽ വക്രീകരിച്ചുകൊണ്ടേയിരിക്കുന്നു.
കശ്മീർ താഴ്വരയിലെ അടിസ്ഥാന യാഥാർഥ്യങ്ങൾ ഗ്രഹിക്കാൻ പരിശ്രമിക്കാതെ ലജ്ജാകരമായ ഫോർമുലകൾ തട്ടിമൂളിക്കുകയാണ് ഇൗ ‘വിദഗ്ധർ.’ സിവിലിയന്മാർക്കെതിരെയും ശക്തമായ സൈനിക ബലപ്രയോഗം അനിവാര്യമാെണന്ന വാദത്തോടാണ് ഇവർക്ക് പഥ്യം. ബൂട്ടുകൾകൊണ്ട് ജനകീയ പ്രക്ഷോഭങ്ങളെ എത്രകാലം അമർച്ചചെയ്യാനാകും? രാഷ്ട്രീയ പരിഹാരങ്ങളെ സംബന്ധിച്ച് എന്തുകൊണ്ടാണിവർ നിശ്ശബ്ദത ദീക്ഷിക്കുന്നത്? കശ്മീർ ജനത എന്തുകൊണ്ട് ‘ആസാദി’ മുദ്രാവാക്യം ഉയർത്തുന്നു എന്നതിനെ സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇപ്പോഴും കൃത്യമായ ധാരണയില്ല എന്ന വസ്തുതകൂടി ഒാർമിക്കുക. ഏതാനും ചരിത്രകാരന്മാരെ ഒഴിച്ചുനിർത്തിയാൽ കശ്മീരിെൻറ യഥാർഥ ചരിത്രത്തെക്കുറിച്ച് ആർക്കും ജ്ഞാനമില്ല.
കശ്മീരിെൻറ സമീപകാല ചരിത്രം മഞ്ഞുമൂടി അസ്പഷ്ടമായിരിക്കുന്നു. കൃത്യതയോടെ ആ ചരിത്രം ഗ്രഹിക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം സ്തംഭിപ്പിക്കപ്പെടുന്നു. പരേതനായ മാധ്യമ പ്രവർത്തകൻ അജിത് ഭട്ടാചാര്യയെ ഉദ്ധരിക്കാം: ‘‘ഇതര സംസ്ഥാനങ്ങളുടെ പദവിയല്ല കശ്മീരിനുള്ളത് എന്ന പരമാർഥം ജനങ്ങൾ മറന്നുപോയിരിക്കുന്നു. ആഭ്യന്തരരംഗത്ത് സ്വയംഭരണം നൽകുമെന്ന ഉപാധിയോടെയായിരുന്നു 1947 ഒക്ടോബറിൽ കശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടത്. സംസ്ഥാനത്ത് ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. എന്നാൽ, പാകിസ്താനെതിരെ അവർ ഇന്ത്യൻ സേനക്ക് പൂർണ പിന്തുണ നൽകി. ക്രമേണ സംസ്ഥാനത്തിെൻറ സ്വയംഭരണാവകാശങ്ങൾ നഷ്ടപ്പെടാൻ തുടങ്ങി. അത് ജനങ്ങളിൽ അന്യതാബോധത്തിെൻറ വിത്ത് പാകി. ഇേപ്പാൾ സ്ഥിതിഗതികൾ പൂർണമായി കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഒരേസമയം പാകിസ്താനും ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികൾക്കും സ്വന്തം കളികൾ പുറത്തെടുക്കാനുള്ള ചതുരംഗപ്പലകയായി കശ്മീർ മാറിക്കൊണ്ടിരിക്കുന്നു.’’
ചരിത്രകാരനായ ജി.എം.ഡി. സൂഫിയുടെ രണ്ട് ബൃഹദ് ഗ്രന്ഥങ്ങൾ എെൻറ മുമ്പാകെയുണ്ട്. അതേസമയം, ആധുനിക കശ്മീരിെൻറ ചരിത്രം പുനഃക്രോഡീകരിക്കാൻ വിദഗ്ധരെ നിയമിക്കാൻ അധികൃതർ തയാറാകണം. എന്നാൽ, വലതുപക്ഷ ചിന്താഗതിക്കാർക്ക് അത്തരം സംരംഭങ്ങളിൽ അവസരം നൽകാതിരിക്കാൻ നിതാന്ത ജാഗ്രതയും അനുപേക്ഷണീയമാണ്.മുസ്ലിം ഭരണാധികാരികളുടെ പേര് വഹിക്കുന്ന റോഡുകൾക്കും തെരുവുകൾക്കും ഇപ്പോൾ പുതിയ പേര് ചാർത്തുന്ന തിരക്കിലാണ് അധികൃതർ. ഇൗ കൈകടത്തൽ ചരിത്ര പുസ്തകങ്ങളിലേക്ക് നീളാതിരിക്കെട്ട.
യഥാർഥ വസ്തുതകൾ പ്രതിപാദിക്കുന്ന കശ്മീർ ചരിത്രത്തിെൻറ പുതിയ വാല്യങ്ങൾ അടിച്ചിറക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുക വഴി അനാവശ്യ സംവാദങ്ങൾക്കും തർക്കങ്ങൾക്കും അറുതിവരുത്താൻ സാധിക്കും. ‘ആസാദി’ എന്ന വാക്ക് ഉച്ചരിക്കുന്നവനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന രീതിയും അതോടെ അപ്രത്യക്ഷമാകും. ഇത്തരം സുതാര്യതകളിലൂടെയാകണം സംഭാഷണ പ്രക്രിയകൾക്ക് കരുത്ത് പകരേണ്ടത്. പരേതനായ കശ്മീരി പത്രാധിപർ വേദ് ഭാസിൻ തെൻറ പ്രബന്ധങ്ങളിൽ ഇൗ ആശയത്തിന് നൽകുന്ന ഉൗന്നൽ ശ്രദ്ധേയമാണ് (വേദ്ജി ആൻഡ് ഹിസ് ടൈംസ് -കശ്മീർ ദ വേ ഫോർവേഡ് എന്ന അദ്ദേഹത്തിെൻറ സമാഹാരം പരിശോധിക്കുക). ‘ജമ്മു-കശ്മീർ -റോഡ് മാപ് ഫോർ ഡയലോഗ്’ എന്ന അധ്യായത്തിൽ അദ്ദേഹം എഴുതി: ‘‘കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ഇല്ലാതെ കശ്മീർ പ്രതിസന്ധിക്ക് രമ്യ പരിഹാരം സാധ്യമല്ല. വിഭജിത കശ്മീരിെൻറ ഇരുവശത്തുമുള്ളവർ സംഭാഷണ പ്രക്രിയകളുടെ ഭാഗമാകണം. പരിഹാര ഫോർമുല ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനും പാടില്ല.’’
നാടകങ്ങളുടെ കരുത്ത്
ദേശീയ തെരുവുനാടക ദിനാചരണത്തോടനുബന്ധിച്ച് സഹ്മതിെൻറ അങ്കണത്തിൽ മൂന്നു നാടകങ്ങൾ അരങ്ങേറി. ഡൽഹി വാഴ്സിറ്റിയിലെ വിദ്യാർഥികളായിരുന്നു അവതാരകർ.രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങളെ സംബന്ധിച്ച വിദ്യാർഥികളുടെ ആഴത്തിലുള്ള അവബോധം പ്രകടിപ്പിക്കുന്നവയായിരുന്നു ഇൗ നാടകങ്ങൾ. ഇൗ നാടകങ്ങൾ വീക്ഷിക്കേ എെൻറ ഹൃദയത്തിൽ ഉണർന്ന ഒരാഗ്രഹം ഇതായിരുന്നു -എന്തുകൊണ്ട് ഒാരോ വാരാന്ത്യത്തിലും ഇത്തരം നാടകങ്ങൾ ജനങ്ങൾക്കുവേണ്ടി അവതരിപ്പിച്ചുകൂട? നമ്മുടെ ദേശം കടന്നുപോകുന്ന ദുരവസ്ഥയുടെ വ്യക്തമായൊരു ചിത്രം പ്രേക്ഷകർക്ക് നൽകാൻ ഇത്തരം സംരംഭങ്ങൾ ഏറെ ഫലപ്രദമാകും. സ്വന്തം ആശയങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള ഇടങ്ങൾ ദിനേന നഷ്ടപ്പെട്ടുവരുന്നതായി ഇൗ വിദ്യാർഥികൾ പരിഭവം പങ്കുവെക്കുന്നു. സമൂഹമാധ്യമങ്ങൾക്കുപോലും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.