തദ്ദേശ തെരഞ്ഞെടുപ്പ് വരുേമ്പാഴും കശ്മീർ അശാന്തം
text_fieldsഇൗ ശരത്കാലത്ത് കശ്മീരിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് കശ്മീരികൾക്കുള്ള താൽപര ്യമില്ലായ്മ ആസ്ഥാന വിദഗ്ധരും സർക്കാർ ഫോറങ്ങളും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. താഴ്വരയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ മാറിയിട്ടില്ലെന്നും അടിസ്ഥാന യാഥാർഥ്യം കൂടുതൽ ഇരുണ്ടിരിക്കുകയാണെന്നും കശ്മീരികൾ മനസ്സിലാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. കൊലപാതകങ്ങളും പ്രതികൊലപാതകങ്ങളും ഇതിെൻറ പ്രത്യാഘാതങ്ങളുമൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിനും തീവ്രവാദികൾക്കുമിടയിൽ ഞെരിഞ്ഞമരുകയാണ് കശ്മീരിലെ ജനങ്ങൾ.
2002ലെ കശ്മീർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അന്ന് ഉയർന്ന തോതിലായിരുന്നു പോളിങ്. പൗരെൻറ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു കശ്മീരികൾ. എന്നാൽ, തങ്ങൾ വിജയിപ്പിച്ച ജനപ്രതിനിധികളിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അവർതന്നെ പറയുന്നത് കേൾക്കാനിടയായി. അനധികൃതമായി തടവിലിടൽ, പീഡനം തുടങ്ങി ദിനേന അവർ നേരിടുന്ന പ്രശ്നങ്ങൾ തുടരുകയായിരുന്നു. 2008ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനഃസ്ഥിതിയിൽ നേരിയ വ്യത്യാസം കാണാൻ കഴിഞ്ഞുവെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ട വിധത്തിലായിരുന്നില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻതോതിൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതിനുമുമ്പുതന്നെ ഉപരോധത്തിെൻറ അവസ്ഥയിലായിരുന്നു താഴ്വര. സൈനിക മേധാവിത്വത്തിനിടയിൽ സ്വാതന്ത്ര്യവാദികളുടെ കരച്ചിൽ കേൾക്കാമായിരുന്നു.
മനുഷ്യാവകാശലംഘനങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടു. വിമതസ്വരങ്ങളും വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള ത്വരയും അട്ടിമറിക്കപ്പെട്ടു. നിരവധി വിമത നേതാക്കൾ വീട്ടുതടങ്കലിലായി. ഡൽഹിയിൽനിന്ന് ലഭിക്കുന്ന ഉത്തരവുകളിലാണ് താഴ്വര ഭരിക്കുന്നതെന്ന ആരോപണം വ്യാപകമായി ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ രാജ്യത്തിെൻറ തലസ്ഥാനനഗരിയിലെ ഉത്തരവുകൾക്ക് കാതോർക്കുകയാണെന്നാണ് എവിടെയും പറഞ്ഞുകേട്ടിരുന്നത്. അമേരിക്കയുടെയും ഇസ്രായേലിെൻറയും താൽപര്യങ്ങൾ കശ്മീരിൽ നടപ്പാക്കുകയാണെന്നും പ്രചാരണമുണ്ടായി.
ഇന്ന് താഴ്വരയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ജനങ്ങൾക്ക് ഒന്നിലും ഒരു പ്രതീക്ഷയുമില്ല. ഭരണതലത്തിൽ അരങ്ങേറിയ രാഷ്ട്രീയ വഞ്ചനയുടെ ഫലം അനുഭവിക്കേണ്ടിവന്നതും ജനങ്ങളാണ്. കശ്മീർ പ്രശ്നത്തിെൻറ രാഷ്ട്രീയ പരിഹാരം അകന്നുപോവുകയാണ്. നിരപരാധികളെ കൊലപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഹൈവേകളും തുരങ്കങ്ങളും നിർമിക്കുന്നതിന് എന്തു പ്രസക്തി? താഴ്വരയിൽ രക്തം ചിന്തുേമ്പാൾ സർക്കാറിെൻറ വെള്ളപൂശൽ ശ്രദ്ധിക്കപ്പെടാതെയായി.
കേന്ദ്ര സർക്കാറിെൻറ കശ്മീർ നയത്തിൽ ഇപ്പോഴും ഒരു സുതാര്യതയുമില്ല. പൊതുവേയുള്ള അരക്ഷിതാവസ്ഥ ഒന്നുകൂടി രൂക്ഷമായിട്ടുണ്ട്. ജനങ്ങളുടെ പരാധീനത പരിഗണിക്കണമെന്ന ആവശ്യത്തിന് എവിടെനിന്നും ഒരു മറുപടിയുമില്ല. രാജ്യത്തിെൻറ ഇതരഭാഗങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോവേണ്ടിവരുന്ന കശ്മീരികളെ പീഡിപ്പിക്കുന്നത് തടയാൻ സർക്കാറിനാവുന്നില്ല. അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളെ ആക്രമിക്കുന്ന സംഭവങ്ങൾ കുറച്ചുവർഷങ്ങളായി പത്രത്താളുകളിൽ നിരന്തരം ഇടംപിടിക്കുന്നു. വർഗീയതലത്തിൽ അവരെ ചിത്രീകരിക്കുന്നു. ഗോമാംസം കൈയിൽവെച്ചതിെൻറയും പാചകം ചെയ്തതിെൻറയും പേരിൽ പീഡനം അനുഭവിക്കേണ്ടിവരുന്നു. പൊലീസും വിവേകശൂന്യരായ വലതുപക്ഷവും കശ്മീരികളെ ഉന്നംവെക്കുകയാണ്. ഇതിനെതിരെ ശബ്ദിക്കാൻ അവർക്ക് ഒരു വേദിപോലുമില്ലെന്നതാണ് യാഥാർഥ്യം.
ലോക അൽഷൈമേഴ്സ് ദിനം
ലോക അൽഷൈമേഴ്സ് ദിനമായിരുന്നു സെപ്റ്റംബർ 21. മറവിരോഗത്തിനെതിരായ ബോധവത്കരണ പരിപാടികൾ രാജ്യത്ത് തുലോം തുച്ഛമാണ്. അതുകൊണ്ടുതന്നെ വൃദ്ധജനങ്ങൾക്കിടയിൽ ഇൗ രോഗം ധാരാളമായി കണ്ടുവരുന്നു. സ്മൃതികോശങ്ങൾ ക്ഷയിച്ച് നാശോന്മുഖമാവുന്ന രോഗമാണിത്. രോഗിയുടെ ഒാർമയെ മാത്രമല്ല, വ്യക്തിത്വത്തെതന്നെ ഇത് ബാധിക്കുന്നു. ദൈനംദിന ചര്യകൾ ചെയ്യാനോ അടുത്ത ബന്ധുക്കളെ തിരിച്ചറിയാൻപോലുമോ ഇവർക്ക് കഴിയുന്നില്ല. സംസാരശേഷിയെയും ചലനങ്ങളെയും ഇത് ബാധിക്കുന്നു. ചിലർ അക്രമസ്വഭാവം കാണിക്കുന്നതും കാണാം. ഇത്തരം വ്യക്തികളെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അൽഷൈമേഴ്സിന് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും നല്ല പരിചരണം ഇവർക്ക് ആവശ്യമാണ്. വീടുകളിൽനിന്ന് രോഗികളെ അകറ്റി പാർപ്പിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.