കെ.എ.എസ്: സംവരണമാണ് നിയമവും പരിഹാരവും
text_fieldsഇടതു ജനാധിപത്യമുന്നണി സർക്കാറിെൻറ സ്വപ്നപദ്ധതികളിലൊന്നായ കേരള ഭരണ സർവിസ ് (കെ.എ.എസ്) നടപ്പാക്കുന്നത് അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണല്ലോ. കാര്യക്ഷമമാ യ ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നതിനാൽ ഇൗ സംവി ധാനം കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമാണ്. കെ.എ.എസിനു വേണ്ടിയുള്ള തസ്തികകൾ പുത ുതായി സൃഷ്ടിക്കപ്പെടുന്നവയല്ല. നിലവിലുള്ളവതന്നെ വകമാറ്റപ്പെടുന്നതാണ്. സ്വാഭാ വികമായും നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റ സാധ്യതകൾ അത്രയും തസ്തികകളിലേ ക്ക് ഇല്ലാതാവുന്നതിനാൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ കൂടി പരിഗണിച്ചു മാത്രമേ ക െ.എ.എസ് നടപ്പാക്കാനാവൂ. തന്മൂലം കെ.എ.എസ്സിലെ മൂന്നിൽരണ്ട് തസ്തികകളിലേക്ക് സർക്കാർ ജീവനക്കാരിൽനിന്നുതന്നെ സെലക്ട് ചെയ്യാൻ തീരുമാനിച്ചതും സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ, ഇൗ സെലക്ഷെൻറ ആനുകൂല്യം പട്ടിക/പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുകൂടി ലഭ്യമാക്കാൻ സംവരണം ഏർപ്പെടുത്തണമെന്ന ന്യായമായ ആവശ്യം നിരസിക്കപ്പെട്ടിരിക്കുകയാണ്.
കെ.എ.എസിെൻറ മൂന്നു സ്ട്രീമുകളിലേക്കുള്ള സെലക്ഷനുകളിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പട്ടികക്ഷേമ സമിതി (പി.കെ.എസ്) ആറു നിവേദനങ്ങൾ ഇതിനകം സർക്കാറിന് സമർപ്പിച്ചു. മൂന്നു സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്തിയാൽ മാത്രമേ പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥർ ഇന്ന് അനുഭവിച്ചുവരുന്ന അവകാശം നിലനിർത്താൻ കഴിയുകയുള്ളൂ. എങ്കിൽ മാത്രമേ കെ.എ.എസിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.
മൂന്നു സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്തുന്നതിന് നിയമപരമായോ, സാങ്കേതികമായോ, നയപരമായോ ഒരു തടസ്സവും നിലവിലില്ല. സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ ജീവനക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അവർ സർക്കാർ ജോലിയിൽ പ്രവേശിച്ച അവസരത്തിൽ സംവരണത്തിെൻറ ആനുകൂല്യം ലഭിച്ചതിനാൽ രണ്ടാമതും സംവരണം ഏർപ്പെടുത്താനാകില്ല എന്നതാണ് കേട്ട ഒരു തടസ്സവാദം. എന്നാൽ, ഇന്ദ്രാസാഹ്നി കേസിൽ ഉദ്യോഗക്കയറ്റത്തിനാണ് (പ്രമോഷൻ) സംവരണം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. കെ.എ.എസിലേക്കുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗക്കയറ്റമല്ല എന്ന് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിൽ സമ്മതിച്ചതാണ്. അതിനാൽ, സുപ്രീംകോടതി വിധി ഒരു തടസ്സമല്ല. മാത്രമല്ല, 1992 ലാണ് ഇന്ദ്രാസാഹ്നി കേസിലെ വിധി വരുന്നത്. അതിനുശേഷം 2003 വരെ പി.എസ്.സി നടത്തിയ ബൈ ട്രാൻസ്ഫർ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയിരുന്നു. 2003ൽ യു.ഡി.എഫ് സർക്കാർ ഒരു നയം എന്നനിലയിൽ ബൈ ട്രാൻസ്ഫർ നിയമനങ്ങളിലെ സംവരണം എടുത്തുകളഞ്ഞു. 2003 മാർച്ച് നാലിലെ ഗവൺമെൻറ് സർക്കുലർ പ്രകാരം (നമ്പർ–19274/2003 അഡ്മി.റിഫോംസ് ഡിപ്പാ.(അഡ്വൈസ്-സി. തീയതി 4/3/2003) സംവരണം നിർത്തലാക്കി. യു.ഡി.എഫ് സർക്കാറിെൻറ ഈ തെറ്റായ തീരുമാനത്തിെൻറ ദുരന്തഫലമാണ് കെ.എ.എസിൽ ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നത്. സെക്രേട്ടറിയറ്റ് നടയിൽ ഉപവാസമനുഷ്ഠിച്ച കോൺഗ്രസ്നേതാവ് കൊടിക്കുന്നിൽ സുരേഷ് സമരം നടത്തേണ്ടത് സ്വന്തം നേതൃത്വത്തിനെതിരെയാണ്.
കെ.എ.എസ് നിലവിൽവരുമ്പോൾ പട്ടിക വിഭാഗങ്ങൾക്ക് നിയമനങ്ങളിൽ കുറവു വന്നാൽ സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തി പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത്. എന്നാൽ, സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല കെ.എ.എസിൽ പട്ടികവിഭാഗങ്ങൾക്കുണ്ടാകുന്ന നഷ്ടം. കെ.എ.എസ് നടപ്പാക്കാൻ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ച നിമിഷം മുതൽ തന്നെ ബ്യൂറോക്രസിയുടെ തലപ്പത്തിരിക്കുന്ന ഒരു സംഘം സംവരണ വിരുദ്ധർ രാഷ്ട്രീയ നേതൃത്വത്തെ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുകയാണ്. പട്ടികവിഭാഗങ്ങൾ സർവിസിൽ കയറുന്നത് തടയാൻ തങ്ങൾക്കു കഴിയില്ലെങ്കിലും ഉന്നത തസ്തികകളിലേക്കുള്ള പ്രവേശനം എന്തു കുതന്ത്രം പ്രയോഗിച്ചായാലും തടയുമെന്ന് ഇവർ പ്രതിജ്ഞയെടുത്തിരിക്കുന്നു.
സർക്കാർ ജീവനക്കാരുടെ പ്രധാന സംഘടനകളെല്ലാം ഈ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്. കെ.എ.എസ് നടപ്പാക്കാൻ സർക്കാർ ആലോചിച്ചപ്പോൾ സർവിസ് സംഘടനകളുടെ മാത്രം അഭിപ്രായമാണ് തേടിയത്. നിരവധി തവണ ചർച്ചകൾ നടന്നു. അറ്റൻഡർക്കു വരെ കെ.എ.എസുകാരനാവാൻ കഴിയുന്ന തരത്തിലുള്ള നിർദേശങ്ങൾ സംഘടനകൾ സമർപ്പിച്ചു. അവ പ്രത്യേക ചട്ടത്തിെൻറ ഭാഗമാക്കി. എന്നാൽ, സംസ്ഥാന സർക്കാറും സർവിസ് സംഘടനകളും തങ്ങളുടെ സംഘടനകളിലെ അംഗസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന പട്ടിക/പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ ബാധിക്കുന്നതും സാമൂഹിക നീതിയിലധിഷ്ഠിതവുമായ സംവരണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇടതുവലതു സംഘടനാ നേതാക്കന്മാരും ഇക്കാര്യത്തിൽ മൗനം പാലിച്ചു. കെ.എ.എസിലെ സംവരണ പ്രശ്നം സർക്കാർ തീരുമാനിക്കട്ടെ എന്ന നിലപാടാണ് ഒട്ടുമിക്ക സംഘടനകളും സ്വീകരിച്ചത്. സംവരണ പ്രശ്നം തീരുമാനിക്കാൻ സർക്കാറിനു വിട്ട സർവിസ് സംഘടനകൾ മറ്റു പ്രശ്നങ്ങളും സർക്കാർ തീരുമാനിക്കട്ടെ എന്ന് എന്തുകൊണ്ട് നിലപാടെടുത്തില്ല? പിന്നാക്ക/പട്ടിക വിഭാഗക്കാരായ സർക്കാർ ജീവനക്കാർ നേരിടുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവർ ഒരു പുതിയ സംഘടന ഉണ്ടാക്കേണ്ട അവസ്ഥയിലേക്ക് മുഖ്യധാരാ സംഘടനകൾ പിന്നാക്ക/പട്ടിക വിഭാഗക്കാരെ തള്ളിവിട്ടിരിക്കുകയാണ്.
കെ.എ.എസ് യാഥാർഥ്യമാകുമ്പോൾ പട്ടികവിഭാഗത്തിനുണ്ടാവുന്ന കുറവ് പരിഹരിക്കുന്നതിന് സ്പെഷൽ റിക്രൂട്ട്മെൻറ് ഏർപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. കാരണം, കെ.എ.എസ് നിലവിൽ വരുന്നതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഐ.എ.എസ് കൺഫർ ചെയ്ത് ലഭിക്കുന്നതിനുള്ള പ്രവേശന തസ്തികയായി കെ.എ.എസ് മാറുകയാണ്. മൂന്നു സ്ട്രീമുകളിലായി സെലക്ഷൻ പൂർത്തിയാക്കിയശേഷം സീനിയോറിറ്റി ലിസ്റ്റ് പി.എസ്.സി തയാറാക്കുമ്പോൾ സ്ട്രീം രണ്ടിലും മൂന്നിലും സംവരണമില്ലാത്തതിനാൽ കെ.എ.എസ് സീനിയോറിറ്റി ലിസ്റ്റിൽ ഒന്നു മുതൽ 100 വരെയുള്ളവരിൽ പട്ടികവിഭാഗക്കാരായി ആരുമുണ്ടാവാൻ സാധ്യതയില്ല.
സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തുന്നത് ജനറൽ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങളും നിയമനങ്ങളും പൂർത്തിയായശേഷമാണ്. അതായത്, കെ.എ.എസിനുവേണ്ടി മാറ്റിവെക്കപ്പട്ട 150 തസ്തികകളിലും നിയമനം പൂർത്തിയായ ശേഷം പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം പരിശോധിക്കും. എത്ര കുറവുണ്ടോ അത്രയും തസ്തിക പുതുതായി സൃഷ്ടിക്കപ്പെടണം. തസ്തിക സൃഷ്ടിച്ച ശേഷം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. പി.എസ്.സി നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമനം നടത്തണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരും. ഇക്കാലയളവിനുള്ളിൽ കെ.എ.എസിൽ നിന്നും ഐ.എ.എസ് കൺഫർ ചെയ്ത് കിട്ടിപ്പോകുന്ന ഒഴിവിലേക്ക് പി.എസ്.സിയുടെ നിലവിലുള്ള ജനറൽ ലിസ്റ്റിൽനിന്നു നിയമനം നടക്കുകയും ചെയ്യും. ചുരുക്കത്തിൽ സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ വരുന്ന പട്ടിക വിഭാഗക്കാരനെ ഏറ്റവും അവസാനം സീനിയോറിറ്റി ലിസ്റ്റിൽ 165 നു താഴെ വരുന്ന ഏതെങ്കിലും പൊസിഷനിൽ നിലനിർത്തും. സംവരണം ഏർപ്പെടുത്തിയിരുന്നെങ്കിൽ സീനിയോറിറ്റി ലിസ്റ്റിൽ 4, 12, 24, 32, 44, 52, 64, 72, 84, 92 എന്നീ സ്ഥാനങ്ങളിൽ ഉൾപ്പെട്ട് വരേണ്ട പട്ടികവിഭാഗക്കാരനാണ് 165 നും താഴെ പോകുന്നതെന്ന് തിരിച്ചറിയുമ്പോഴാണ് ചതിക്കുഴിയുടെ ആഴം മനസ്സിലാകുന്നത്. വരുന്ന 40 വർഷക്കാലത്തേക്ക് ഒരു പട്ടികജാതിക്കാരനും ഐ.എ.എസ് കൺഫർചെയ്ത് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. ജനറൽ റിക്രൂട്ട്മെൻറിൽ സംവരണം ഏർപ്പെടുത്തിയിട്ടും തസ്തികകൾ ഒഴിവുവരുമ്പോഴാണ് സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തുന്നത്. അല്ലാതെ സംവരണത്തിന് പകരം വെക്കുന്നതല്ല. സംവരണമാണ് നിയമം.
കെ.എ.എസുമായി ബന്ധപ്പെട്ട് ഇന്ന് ഉയർന്നുവന്നിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുക മൂന്നു സ്ട്രീമുകളിലും സംവരണമേർപ്പെടുത്തി മാത്രമാണ്. അതിനു ഒരു നിയമതടസ്സവും നിലവിലില്ല. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിൽ പോലും നിയമപരമായ തടസ്സമോ കോടതിവിധിമൂലമുള്ള തടസ്സമോ പറയുന്നില്ല. അഡ്വക്കറ്റ് ജനറലിെൻറ ഉപദേശത്തിൽ സർക്കാറിെൻറ നയം ബൈ ട്രാൻസ്ഫർ നിയമനങ്ങളിൽ സംവരണം പാടില്ല എന്നതായതിനാൽ കെ.എ.എസിൽ സംവരണം വേെണ്ടന്നാണ് സർക്കാർ നയം. 2003 ൽ യു.ഡി.എഫ് സർക്കാർ കൈെക്കാണ്ട നയം എൽ.ഡി.എഫ് സർക്കാറും പിന്തുടർന്ന് കാണണമെന്ന് എന്തിനാണ് അഡ്വക്കറ്റ് ജനറൽ വാശിപിടിക്കുന്നത്? ഭരണഘടന പട്ടിക/പിന്നാക്ക വിഭാഗങ്ങൾക്ക് പ്രദാനം ചെയ്ത മൗലികാവകാശമാണ് സംവരണം. അത് സംരക്ഷിക്കുകയെന്ന പ്രഖ്യാപിത നയത്തിൽ ഇടതുസർക്കാർ ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കുന്നു.
(ലേഖകൻ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.