Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രപരമായ...

ചരിത്രപരമായ ധർമം നിർവഹിക്കാതെ

text_fields
bookmark_border
ചരിത്രപരമായ ധർമം നിർവഹിക്കാതെ
cancel

ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയിൽ പ്രമുഖ അഭിഭാഷകനായ കാളീശ്വരം രാജിെൻറ പ്രതികരണം...
ജഡ്ജി ബ്രിജ്മോഹൻ ഹരികിഷൻ ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് നിയമ, രാഷ്ട്രീയ തലങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണഗതിയിൽ ഒരു ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തെ സർക്കാറോ അധികാരികളോ ഭയപ്പെടേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യം മാത്രമാണ് ഹരജിക്കാർ പ്രധാനമായും ഉന്നയിച്ചത്. അല്ലാതെ ആരെയെങ്കിലും കുറ്റക്കാരനായി പ്രഖ്യാപിക്കണമെന്നോ പ്രോസിക്യൂട്ട് ചെയ്യണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല. പൊതുവേ ഇത്തരം ഹരജികളിൽ ഏതന്വേഷണത്തിനും തയാറാണെന്ന നിലപാടാണ് രാഷ്ട്രീയ കക്ഷികളും ഭരണാധികാരികളും സ്വീകരിക്കാറ്.

എന്നിട്ടുപോലും അന്വേഷണം നടത്തണമെന്ന ആവശ്യത്തെ കേന്ദ്ര സർക്കാറും മഹാരാഷ്ട്ര സർക്കാറും കോടതിക്കകത്തും പുറത്തും എതിർത്തുവെന്നത് ശ്രേദ്ധയമായ കാര്യമാണ്. അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന സമീപനം ബന്ധപ്പെട്ട സർക്കാറുകൾ സ്വീകരിച്ചിരുന്നെങ്കിൽ ആ നിലപാട് ജനങ്ങളാൽ സ്വാഗതം ചെയ്യപ്പെടുമായിരുന്നു. അങ്ങനെയുണ്ടായില്ല. അന്വേഷണത്തെ എതിർത്തതുവഴി തങ്ങൾ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന സന്ദേശമാണ് സർക്കാറുകൾ നൽകിയത്. ഇക്കാര്യം മറ്റാരേക്കാളും കോടതി തിരിച്ചറിയണമായിരുന്നു. യഥാർഥത്തിൽ സി.ബി.െഎ േപാലുള്ള ഏജൻസി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്തെങ്കിലും ഫലസിദ്ധിയുണ്ടാകുമെന്ന വിശ്വാസമില്ല. വിചിത്രമെന്നു പറയെട്ട, ഒരു സി.ബി.െഎ അന്വേഷണം നേരിടാനുള്ള ആത്മവിശ്വാസംപോലും കേന്ദ്ര, മഹാരാഷ്ട്ര സർക്കാറുകൾ കാണിച്ചില്ലെന്നതാണ് പ്രധാന കാര്യം.

ലോയയുടെ ദുരൂഹ മരണം കേവലം ഒരു ജഡ്ജിയുടെ ദുരൂഹ മരണം സംബന്ധിച്ച പ്രശ്നം മാത്രമായി കാണാനാവില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സ്വതന്ത്രമായും ധീരമായും പ്രവർത്തിക്കുന്ന ചില ന്യായാധിപന്മാരെങ്കിലും അധികാരിവർഗത്തിെൻറ പീഡനങ്ങൾക്കും പ്രതികാര നടപടിക്കും വിധേയരായിട്ടുെണ്ടന്ന് വലിയ വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ സ്വതന്ത്ര നിലപാടെടുത്തതിെൻറ പേരിലാണ് കർണാടക ഹൈകോടതിയിൽ ന്യായാധിപനായിരുന്ന ജസ്റ്റിസ് ജയന്ത് പേട്ടലിനെ സ്ഥലംമാറ്റിയതെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. എന്തായാലും അദ്ദേഹത്തിന് ന്യായാധിപ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നുവെന്നത് യാഥാർഥ്യമാണ്. ഇതുപോലെ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് വിധിന്യായത്തിലൂടെ റദ്ദാക്കിയ മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീം കോടതിയിലേക്കുള്ള അർഹമായ സ്ഥാനക്കയറ്റം ഇതുവരെ നൽകിയിട്ടില്ല. ആ നിലക്കുള്ള കൊളീജിയത്തിെൻറ ശിപാർശയെ അവഗണിക്കുകയാണ് കേന്ദ്രം ചെയ്തത്.

അമിതാധികാര പ്രവണതയുടെ ഇൗ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ജഡ്ജി ലോയയുടെ  മരണം സംബന്ധിച്ച ആശങ്കകളും ഉത്കണ്ഠകളും സംശയങ്ങളും പൊതുസമൂഹത്തിലുണ്ടായത്. അത്തരം ന്യായമായ ആശങ്കകളെ സുപ്രീംകോടതി പരിഗണിച്ചില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്. അതിലുപരി ഇൗ വിഷയത്തെ കോടതി മുമ്പാകെ ഉന്നയിച്ച ചില അഭിഭാഷകരുടെ പ്രവർത്തനത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത് വിചിത്രവും അത്ഭുതകരവുമാണ്. ഇതുവഴി കേന്ദ്ര, മഹാരാഷ്ട്ര സർക്കാറുകളുടെ നിലപാടുകളെ അതേപടി ആവർത്തിക്കുന്ന കോടതിവിധിയാണ് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി അതിെൻറ ചരിത്രപരമായ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ലോയ കേസ് നൽകുന്ന പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleJustice Loya death caseKaleeswaram Raj
News Summary - Kaleeswaram Raj React to Justice Loya Death Case Verdict -Malayalam Article
Next Story