ജെ.എൻ.യു തെരഞ്ഞെടുപ്പ്: പുകമറയിൽ തളരാതെ
text_fieldsന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പച്ചപ്പ് പുതച്ച കാമ്പസിൽ വീണ്ടും വസന്തം ആഗമിക്കുന്നു. ചുവപ്പ് ഇഷ്ടികകൊണ്ട് നിർമിച്ച ചുവരുകളിലും നൂറുകണക്കിന് ‘പാരിസ് കമ്യൂൺ’ മയിലുകൾ നൃത്തംചെയ്യുന്ന പുൽക്കാടുകളിലും വിശാലമായ ലൈബ്രറി കെട്ടിടത്തിലുമെല്ലാം. ശരിയാണ്, ഇത് സെപ്റ്റംബർ ആയിേട്ടയുള്ളൂ. എന്നാൽ, ജെ.എൻ.യുവിലെ ഏറ്റവും വലിയ ഉത്സവമായ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത് മഹത്തായ ഒക്ടോബർ വിപ്ലവം എന്നാണ്. ചണ്ഡിഗഢിലെ പഞ്ചാബ് സർവകലാശാലയിലെയും ഉത്തരാഖണ്ഡിലെ ഗഡ്വാൾ സർവകലാശാലയിലെയും ഉജ്ജ്വല വിജയത്തിനുശേഷമാണ് ജെ.എൻ.യുവിൽ ഇടത് വിദ്യാർഥി സഖ്യം വെന്നിക്കൊടി പാറിച്ചത്. തീർച്ചയായും ഇത് രാജ്യമെമ്പാടുമുള്ള ഇടതു വിദ്യാർഥി കൂട്ടായ്മക്ക് ഉൗർജംപകരുന്നു.
ജെ.എൻ.യുവിലെ കേന്ദ്ര മണ്ഡലത്തിലും സയൻസ് സ്കൂളുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും ഇടത് െഎക്യം നേടിയ വിജയത്തിെൻറ അലയൊലികൾ 2014 മുതൽ ഉപരോധത്തിലായ സർവകലാശാലയിൽ മാത്രമല്ല, രാജ്യം മുഴുവൻ മുഴങ്ങുകയാണ്. മാത്രവുമല്ല, കായബലവും നിഷ്ഠുരതയും കൈമുതലാക്കി ജെ.എൻ.യുവിലെ പുരോഗമനാത്മകവും ബൗദ്ധികവും രാഷ്ട്രീയമൂല്യമുള്ളതുമായ അക്കാദമിക പൈതൃകത്തെ നശിപ്പിക്കാൻ കച്ചകെട്ടിയ എ.ബി.വി.പിക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
ഡൽഹി സർവകലാശാലയിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഇ.വി.എം സംവിധാനം ഉപയോഗിച്ച് കൃത്രിമം കാട്ടിയെന്ന് പരാതി നിലനിൽക്കുന്നതിനിടയിലാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ ഇലക്ഷനിൽ ഇടതു സഖ്യം മിന്നുന്ന വിജയം നേടിയത്. ‘ഇ.വി.എം നഹീ, യെഹ് ബാലറ്റ് ഹായ്... മോദിജി പെ മാൻഡേറ്റ് ഹൈ’ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മണിക്കൂറുകളിൽതന്നെ മുഴങ്ങിക്കേട്ടിരുന്നു. എ.ബി.വി.പി തകർന്ന് തരിപ്പണമായെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് കമീഷൻ ഒാഫിസ് പിടിച്ചെടുത്ത് അക്രമം കാട്ടാൻ ശ്രമം നടത്തിയ സംഘി വിദ്യാർഥികളെ കാമ്പസിലെ ഇതര കൂട്ടായ്മ അഹിംസാമാർഗത്തിലൂടെയും സഹിഷ്ണുതയോടെയുമാണ് പ്രതിരോധിച്ചത്. അക്രമങ്ങളും തടസ്സവാദങ്ങളും ഉന്നയിച്ച് വോെട്ടണ്ണൽ പ്രക്രിയ കുറേനേരം നിർത്തിവെപ്പിക്കാൻ എ.ബി.വി.പിക്ക് കഴിഞ്ഞുവെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ അവരുടെ കർത്തവ്യം നിർവഹിച്ചു. സംഘർഷത്തെ അപലപിച്ച് എ.ബി.വി.പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സംയുക്ത പ്രസ്താവന ഇറക്കി. ജെ.എൻ.യു.വിെൻറ എക്കാലത്തെയും ജനാധിപത്യ മാതൃക അഭിമാനാർഹമായി തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഒരു സംഘടനയിലും ഉൾപ്പെടാത്ത വിദ്യാർഥികൾ ഉൾക്കൊള്ളുന്ന തെരഞ്ഞെടുപ്പ് കമീഷൻ ജെ.എൻ.യു ഒഴികെ ലോകത്ത് മറ്റൊരു കാമ്പസിലും കാണാനാവില്ല. ചർച്ചകളും വാദപ്രതിവാദങ്ങളും എഴുതിയുണ്ടാക്കിയ പോസ്റ്ററുകളുമൊക്കെയായി ആരോഗ്യപരമായ മത്സരമാണ് നടക്കുന്നത്. പണത്തിെൻറയും കായികബലത്തിെൻറയും സ്വാധീനം അനുവദിക്കാറില്ല. ദേശീയവും അന്തർദേശീയവുമായ വാദഗതികൾ ചർച്ച ചെയ്യപ്പെടുന്നു. വിമതസ്വരങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ ചർച്ചകളാൽ മുഖരിതമാണ്.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ.എൻ.യുവിലെ ഇടത് വിജയത്തിന് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും വിദ്വേഷ രാഷ്ട്രീയം, ആൾക്കൂട്ടക്കൊല, സാമുദായിക ധ്രുവീകരണം, വിമത സ്വരങ്ങൾ അടിച്ചമർത്തൽ തുടങ്ങിയ ഭീഷണികൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിൽ ജെ.എൻ.യുവിെൻറ ഉദാത്ത പൈതൃകം നശിപ്പിക്കാനുള്ള വൈസ് ചാൻസലറുടെ ശ്രമം മൊത്തം ഫാക്കൽറ്റിയും വിദ്യാർഥി സമൂഹവും ഒറ്റക്കെട്ടായാണ് തടഞ്ഞതെന്നും ഒാർക്കണം.
ജെ.എൻ.യുവിൽ വൈസ്ചാൻസലറുടെ ആശിർവാദത്തോടെ നടക്കുന്ന പ്രതിലോമ പ്രവർത്തനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഗവേഷണ കോളജുകളിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേകിച്ചും പട്ടികവിഭാഗ, ഒ.ബി.സി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു. വിദ്യാർഥികൾക്ക് അനാവശ്യമായി പിഴചുമത്തുകയും ശിക്ഷാവിധികൾ നടപ്പാക്കുകയും ചെയ്യുന്നു. ഇതിനോട് സഹകരിക്കാത്ത അധ്യാപകരെയും വെറുതെ വിടുന്നില്ല. പ്രോസ്െപക്ടസിൽ ഉൾപ്പെടുത്തിയ ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത മാർഗരേഖ കാറ്റിൽപറത്തുന്നു. ജെ.എൻ.യു എങ്ങനെയായിരിക്കണമെന്ന നെഹ്റുവിെൻറ വീക്ഷണത്തോട് നിലവിലെ ഭരണനേതൃത്വത്തിന് ഒട്ടും ആദരവില്ല. ജെ.എൻ.യുവിനെ തകർത്താൽ മറ്റ് കാമ്പസുകളും ഇതേ രീതിയിൽ വരുതിയിലാക്കാമെന്നാണ് അവരുടെ വ്യാമോഹം.
1983നു ശേഷം ആദ്യമായാണ് 2016ൽ പൊലീസ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതും ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറിനെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെയുള്ള കുറ്റം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. കുറ്റപത്രംപോലും ഇനിയും സമർപ്പിച്ചിട്ടില്ല. സർവകലാശാലയുടെ പ്രതിച്ഛായ തകർക്കപ്പെട്ടു. വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെതിരെ പിന്നീട് വധശ്രമം വരെ നടന്നു. തെൻറ പ്രതിച്ഛായ അനുദിനം തകർക്കാൻ കച്ചകെട്ടിയ ചാനൽ അവതാരകരും പാർട്ടി വക്താക്കളുമാണ് യഥാർഥ കുറ്റക്കാരെന്ന അദ്ദേഹത്തിെൻറ പ്രസ്താവന ശരിയാണ്.
ഇത്രയും കുത്സിത ശ്രമങ്ങൾക്കിടയിലും ജെ.എൻ.യു അതിെൻറ അക്കാദമിക ഒൗന്നത്യവും രാജ്യത്തും വിദേശത്തും നൽകിയ സംഭാവനയും കാത്തുസൂക്ഷിച്ചുവരുകയാണ്. വ്യാജവാർത്തകൾക്കും ഭരണകൂടത്തിെൻറ പ്രചാരണ തന്ത്രങ്ങൾക്കും മുന്നിൽ മുട്ടുമടക്കാൻ ഇൗ സർവകലാശാല തയാറല്ലെന്നത് ശുഭോതർക്കമാണ്. ജെ.എൻ.യുവിൽ ഇടത് കൂട്ടായ്മ നേടിയ വിജയം കായികബലത്തിനും പണത്തിെൻറ സ്വാധീനത്തിനും വിദ്വേഷ സ്വേച്ഛാധിപത്യ ശക്തികൾക്കും നേരെ ഉയർത്തിയ ശക്തമായ ചൂണ്ടുപലകയാണ്.
(മുതിർന്ന മാധ്യമപ്രവർത്തകനും ജെ.എൻ.യു വിദ്യാർഥിയൂനിയൻ മുൻ പ്രസിഡൻറുമാണ് ലേഖകൻ. കടപ്പാട്: ഒൗട്ട്ലുക്ക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.