വെടിെവച്ച്, ആത്മഹത്യ ചെയ്യിച്ച്, പിന്നെ ചവിട്ടി...
text_fields‘‘വൺ, ടൂ, ത്രീ... ഒന്നിനെ വെടിെവച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു...മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ വെടിെവച്ച്, രണ്ടാം പേരുകാരനെ തല്ലി, മൂന്നാം പേരുകാരനെ കുത്തിയും കൊന്നു.’’ ആറു വർഷം മുമ്പ് അന്നത്തെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയും ഇപ്പോഴത്തെ മന്ത്രിയുമായ എം.എം. മണി നടത്തിയ പ്രസംഗമാണിത്. ഇടുക്കി ജില്ലയിൽ പാർട്ടി വളർത്താനും സംഘടനാപ്രവർത്തനം നടത്താനും സി.പി.എം അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും അതിനിടെയുണ്ടായ ഏറ്റുമുട്ടലുകളുമാണ് ഇൗ വെളിപ്പെടുത്തലിലൂടെ നടത്തിയതെന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്.
എന്നാൽ, ഭാവിയിൽ താൻ അംഗമാവുന്ന പിണറായി വിജയൻ മന്ത്രിസഭയുടെ പൊലീസ് നയംകൂടിയാണ് അദ്ദേഹം അന്ന് പ്രവചിച്ചെതന്ന് വരാപ്പുഴയിൽ ശ്രീജിത്തെന്ന ചെറുപ്പക്കാരനെ പൊലീസ് ചവിട്ടിയോ ഉരുട്ടിയോ കൊന്നപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. ശ്രീജിത്തിനെ കൊല്ലുന്നതിനു മുമ്പ് വിനായകൻ എന്ന യുവാവിനെ ആത്മഹത്യ ചെയ്യിച്ചിരുന്നു. മതിയായ രേഖകളില്ലാതെ വാഹനം ഒാടിച്ചതിനാണ് 19കാരനായ ഇൗ ദലിത് യുവാവിനെ പൊലീസ് പിടിച്ചത്. നയപ്രകാരം വിനായകനെ അടിച്ചോ ചവിട്ടിയോ ഒക്കെയാണ് കൊല്ലേണ്ടത്. എന്നാൽ, അതു ചെയ്യാതെ സമാധാനം കെടുത്തി ആത്മഹത്യ ചെയ്യിച്ചു. അങ്ങനെ, കേരള പൊലീസിെൻറ സ്പെഷൽ മുറ അവിടെ പുറെത്തടുത്തു. അതിനുംമുമ്പ് നിലമ്പൂരിൽ കരുളായി വനം മേഖലയിൽ മാവോവാദികളായിരുന്ന ഒരു സ്ത്രീയടക്കം രണ്ടു പേരെ കൊന്നത് വെടിെവച്ചാണ്. മണി പറഞ്ഞ ക്രമത്തിൽ വെടിെവച്ചുകൊല്ലൽ നടന്നുവെങ്കിലും പിന്നെ നടക്കേണ്ടിയിരുന്നത് തല്ലിയും കുത്തിയുമൊക്കെയായിരുന്നു. അതിനു പകരം ആത്മഹത്യചെയ്യിക്കലും ചവിട്ടിക്കൊല്ലലുമാണ് നടന്നത്. ഇതിനിടയിൽ സബ്സിഡിയറിയായി നടന്ന സംഭവങ്ങൾ നിരവധിയും. െബഹ്റ-ശ്രീവാസ്തവ ദ്വയം പൊലീസ് തലപ്പത്ത് മേധാവിയും ഉപദേശകനുമായി തുടരവെ പട്ടികയിൽ വിട്ടുപോയതൊക്കെ ഇനിയും നടക്കാവുന്നതേയുള്ളൂ. ഇരുവരുടെയും ട്രാക്ക് റെേക്കാഡ് അത്രക്ക് മെച്ചവുമാണ്.
ശ്രീജിത്തിെൻറ ചവിട്ടിക്കൊല കത്തിനിൽക്കെ, പൊലീസ് വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പഞ്ചഗുഡ സന്ദർശനവും നടന്നു. രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് പഞ്ചഗുഡ. ഹൈദരാബാദിലെ പാർട്ടി കോൺഗ്രസ് തിരക്കിനിടയിലും അവിടം സന്ദർശിക്കാൻ പിണറായി വിജയൻ സമയം കണ്ടെത്തിയത് അദ്ദേഹത്തിെൻറ ഉദ്ദേശ്യശുദ്ധികൊണ്ടു മാത്രമാണ്. സി.സി.ടി.വി സംവിധാനം, വനിത വിശ്രമസ്ഥലം, ടെൻഷൻ ഫ്രീ സോൺ തുടങ്ങിയവയൊക്കെയാണ് അവിടത്തെ പ്രത്യേകതകൾ. അതൊക്കെ കേരളത്തിലും നടപ്പിൽ വരുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നത് സ്വാഭാവികം. സ്റ്റേഷനിൽ നടക്കുന്നതൊക്കെ ലൈവായി ജനത്തിന് എത്തിച്ചുകൊടുത്താൽ മുഖ്യമന്ത്രിയെപ്പോലെ പത്ര, ചാനലുകളിൽനിന്ന് ജനത്തെ അകറ്റിനിർത്തുകയും ചെയ്യാം. അടുത്തത് ഇടിയോ ചവിേട്ടാ ഉരുേട്ടാ എന്നു കാണാനായി ജനം കാത്തിരുന്നുകൊള്ളും. ചാനലുകളുടെ റേറ്റിങ് കണക്കിൽ രാത്രിയിലെ കൊള്ള, കൊല, പീഡനവിവരണ സമയമാണത്രെ ‘പ്രൈം ടൈം’.
അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പിൽ കിടന്ന് പൊലീസിെൻറ അടിവാങ്ങി, അന്നൊഴുകിയ ചോര പുരണ്ട ഉടുപ്പുമായി നിയമസഭയിൽ എത്തി ചരിത്രം സൃഷ്ടിച്ചയാളാണ് പിണറായി. അത്തരമൊരു ഭൂതകാലം പേറുന്ന അദ്ദേഹം പൊലീസ് നന്നാകണമെന്ന് ആഗ്രഹിക്കാതിരുന്നാൽ മാത്രമേ അത്ഭുതമുള്ളൂ. പൊലീസിനെ അറിയുന്ന, അവരെ ഉപദേശിക്കാൻ അദ്ദേഹത്തേക്കാൾ അർഹതയുള്ള ആരും ഇന്ന് കേരളഭരണത്തിൽ ഇല്ലതാനും. അധികാരസ്ഥാനത്ത് വരുേമ്പാഴാണ് മുമ്പ് എതിർത്തതൊക്കെ എത്ര ബാലിശങ്ങളായിരുന്നുവെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവുന്നത്. അത്തരത്തിൽ തെൻറയൊക്കെ കൈയിലിരിപ്പിന് പൊലീസ് ചെയ്യേണ്ടതൊക്കെത്തന്നെയാണ് അന്ന് ചെയ്തതെന്ന ബോധ്യം വന്നതുകൊണ്ടാണോ എന്തോ ഇപ്പോൾ പൊലീസ് ചെയ്യുന്നതിനെയൊക്കെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.
പൊലീസിനെ നന്നാക്കാനാണ് പിണറായി വിജയൻ പഞ്ചഗുഡ സന്ദർശനവും ഉദ്ബോധനവും ഒക്കെ നടത്തുന്നതെങ്കിലും മുഖ്യമന്ത്രി പഞ്ചഗുഡ എന്നു പറഞ്ഞാൽ പഞ്ചഗുസ്തി എന്നും ചക്ക് എന്നു പറഞ്ഞാൽ കൊക്ക് എന്നുമാണ് പൊലീസ് മേധാവിയുൾെപ്പടെയുള്ളവർ മനസ്സിലാക്കുന്നത്. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ച ടി.പി. സെൻകുമാറിെൻറ ശാപമാണോ എന്നറിയില്ല, സംഭവിക്കുന്നത് അതാണ്.
‘‘ജനങ്ങളെ ഒപ്പം നിർത്തി, അവരുടെ മനസ്സ് കണ്ട്, മനസ്സറിഞ്ഞ് പ്രവർത്തിക്കണ’’മെന്ന് പിണറായി പൊലീസുകാരെ ഉപദേശിച്ചത് ഏപ്രിൽ അഞ്ചിനാണ്. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇത്. തൊട്ടടുത്ത ദിവസംതന്നെ ജനത്തിെൻറ മനസ്സറിയാനുള്ള ശ്രമം പൊലീസ് തുടങ്ങി. ആദ്യ പരീക്ഷണശാല മലപ്പുറം ജില്ലയായിരുന്നു. ജനങ്ങൾ കൂട്ടമായിറങ്ങുേമ്പാഴാണല്ലോ അവരെ ഒപ്പം നിർത്താനും മനസ്സറിയാനും എളുപ്പം. അവിടെ ദേശീയപാത സർവേക്കെതിരെ ജനം സംഘടിച്ചതോടെ ജോലി എളുപ്പമായി. തടയാൻ വന്നവർ പൊലീസിനുനേരെ കല്ലെറിഞ്ഞു. അതോടെ അതിനേക്കാൾ വലിയ കല്ലുകൊണ്ട് തിരിച്ചുമെറിഞ്ഞു. സുരക്ഷാസാന്നിധ്യമായി
പൊലീസ് മാറണമെന്നും ഉപദേശമുണ്ടായിരുന്നു. അതുകൊണ്ട് കല്ല് കളഞ്ഞ് അടുത്ത പടിയായി വീടുകളിലേക്കായി കയറ്റം. അകത്തേക്ക് ഒാടിക്കയറിയവർക്ക് പിറകേ ചെന്ന് വാതിൽ ചവിട്ടിത്തുറന്നും സുരക്ഷാസാന്നിധ്യമായി.
ഇങ്ങനെ മലപ്പുറം ഒാപറേഷൻ സക്സസ്ഫുൾ ആയതോടെ, അടുത്തത് തങ്ങളുടേതാവണമെന്ന് എറണാകുളം ജില്ല തീരുമാനിച്ചു. ആദ്യത്തെ രണ്ട് ഉപദേശങ്ങൾ മലപ്പുറത്ത് നടപ്പാക്കിയതിനാൽ ‘‘ആർക്കും നീതി നിഷേധിക്കരുത്, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തണം’’ തുടങ്ങിയവ ഏറ്റെടുക്കാനായി എറണാകുളത്തിെൻറ തീരുമാനം. അങ്ങനെയാണ് വരാപ്പുഴ ദേവസ്വംപാടം രാമകൃഷ്ണെൻറ മകൻ ശ്രീജിത്തിെൻറ ഭാര്യ അഖിലയുടെയും കുഞ്ഞിെൻറയും സംരക്ഷണം ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്. ശ്രീജിത്ത് കുടുംബം നോക്കുന്നതിനാൽ ‘‘സ്ത്രീയുടെയും കുഞ്ഞിെൻറയും സംരക്ഷണം ഉറപ്പുവരുത്താൻ’’ അയാളെ കൊല്ലുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലാതായി പാവം പൊലീസിന്. മനസ്സറിയണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെങ്കിലും ഒരു പടികൂടി കടന്ന് വയറും കുടലുംകൂടി അറിയാനും നിശ്ചയിച്ചു. അങ്ങനെയാണ് ശ്രീജിത്തിെൻറ വയറും കുടലുമൊക്കെ ചവിട്ടിപ്പൊട്ടിച്ച് അതുംകൂടി അറിഞ്ഞത്. അച്ഛനെയും അമ്മയെയും അനുജനെയും ഒന്നും വെറുതേവിട്ടില്ല. അവർക്കും കൊടുത്തു ആവശ്യത്തിന്. ചേട്ടനെ കൈകാര്യം ചെയ്തത് അനുഭവിക്കാൻ അനുജനെ ക്ഷണിച്ചും മഹാമനസ്കത കാട്ടി... അങ്ങനെ മലപ്പുറത്തെ കടത്തിവെട്ടി എറണാകുളം ഒാപറേഷനും വിജയം. ജനമൈത്രി, കുട്ടി പൊലീസിെൻറ കാലത്താണ് അവിടെ ഒരു എസ്.പി കടുവാസേനയുണ്ടാക്കിയത്. കടുവക്ക് കടിച്ചുകീറാനല്ലേ അറിയൂ.
എറണാകുളം കഴിഞ്ഞ് അടുത്ത ജില്ല ഏതാണെന്ന് കാത്തിരിക്കുേമ്പാഴാണ് തലസ്ഥാന ജില്ലയിൽ നിന്നുതന്നെയുള്ള വിശേഷം പുറത്തുവന്നിരിക്കുന്നത്. അവിടെ നാട്ടുകാരെ വിട്ട് വിദേശികളെയാണ് പിടിച്ചത്. വിദേശവനിതയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ഭർത്താവിനെയും സഹോദരിയെയും പരിഗണിച്ചില്ലെന്നും അന്വേഷണത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് ആക്ഷേപമുയർന്നിരിക്കുന്നത്. അങ്ങനെ പൊലീസ്കീർത്തി കേരളം വിട്ട് അന്യമാം ദേശങ്ങളിലേക്കും പടരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.