തലതിരിഞ്ഞ നയതന്ത്രം
text_fieldsരാജ്യതന്ത്രം കുടികൊള്ളുന്നത് സമാധാനം കൈവരിക്കാനുള്ള യജ്ഞങ്ങളിലാണ്. പരസ്പരം വിട ്ടുവീഴ്ചകൾ ചെയ്തും അന്യോന്യം നീക്കുപോക്കുകൾ നടത്തിയും സൗഹൃദം നിലനിർത്താൻ അത് സഹാ യിക്കുന്നു. അന്താരാഷ്ട്ര രംഗത്തെ കൂട്ടായ്മകൾ പൊട്ടിത്തെറിക്കാതെ നിലനിൽക്കുന്നത് അതുകൊണ്ടാണ്. എന്നാൽ, രാഷ്ട്രങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതുതന്നെ തങ്ങളുടെ മിടുക്കും ദൗത്യത്തിെൻറ ഭാഗവുമായി ഭരണാധികാ രികൾ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചെന്തു പറയും? ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ഇതി നെ ‘കുട്ടിക്കളി’യെന്നാണ് പരിഹസിച്ചത്.
ഏതാനും ദിവസംമുമ്പാണ് ഇറാെൻറ ‘ഗ്രേസ്-ഒ ന്ന്’ എന്ന കപ്പൽ ജബ്രാൾട്ടറിൽനിന്നു ബ്രിട്ടൻ വിട്ടയച്ചത്. യാത്രയാവുന്നതിനു തൊട്ട ു മുമ്പുവരെ അത് പിടിച്ചുവെക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം വൃഥാശ്രമം നടത്തി. പിടിച്ചുവെക്കാൻ കഴിയുമെങ്കിൽ ബ്രിട്ടൻ അത് വിട്ടുകൊടുക്കാൻ സന്നദ്ധമാകുമായിരുന്നില്ല. പ്രത്യേകിച്ചും ജൂലൈ 19ന് കസ്റ്റഡിയിലെടുത്ത ബ്രിട്ടെൻറ കപ്പൽ ഇറാെൻറ കൈവശമാണെന്നത് ഓർക്കാതെവയ്യ. തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിനു പകരം പ്രതികാരമായി ഇറാെൻറ വിപ്ലവ ഗാർഡുകളാണ് ബ്രിട്ടീഷ് ധ്വജവാഹിയായ ‘സ്റ്റെന ഇംപറോ’ കസ്റ്റഡിയിലെടുത്തത്. കൂടുതൽ പ്രകോപനമുണ്ടാകുന്നത് ഗൾഫ്മേഖലയിലും േഹാർമുസ് കടലിടുക്കിലുമുള്ള മുഴുവൻ നാവികചലനത്തെയും പ്രതികൂലമായി ബാധിക്കുമെന്നു മനസ്സിലാക്കിയാണ് ബ്രിട്ടൻ വിട്ടുവീഴ്ച ചെയ്തത്. മാത്രമല്ല, യു.എസ് കോടതിയുടെ ഇറാനെതിരായ വാറൻറ് യൂറോപ്യൻ യൂനിയനു ബാധകമല്ലെന്ന ജബ്രാൾട്ടറിലെ കോടതിവിധിയും ഇതിനു കാരണമായി. നിവൃത്തിയുണ്ടായിരുന്നെങ്കിൽ ട്രംപിെൻറ കൂട്ടുകാരനായ ബോറിസ് ജോൺസൺ അതിനു സമ്മതിക്കുമായിരുന്നില്ല.
ആഗസ്റ്റ് 15ന് വിട്ടയക്കപ്പെട്ട കപ്പൽ അഡ്റിയൻ ഡാരിയ-ഒന്ന് എന്ന പുതിയ നാമത്തിൽ തുർക്കിയിലെ തുറമുഖനഗരമായ മെർസിനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കപ്പലിെൻറ ശരിയായ ലക്ഷ്യം തുർക്കിയായേക്കില്ലെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രേസ്-ഒന്ന് കപ്പലിനു നങ്കൂരമിടാൻ സൗകര്യമൊരുക്കരുതെന്ന് മധ്യധരണ്യാഴിയിലെ എല്ലാ തീരങ്ങൾക്കും യു.എസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
അമേരിക്ക ഏകപക്ഷീയമായി ആണവ കരാറിൽനിന്നു പിന്മാറിയത് ഇറാനെ മാത്രമല്ല, സഖ്യകക്ഷി രാഷ്ട്രങ്ങളുടെ ബന്ധങ്ങളെ മുഴുവൻ വഷളാക്കിയിരിക്കുന്നു. ബറാക് ഒബാമ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്നു വ്യാഖ്യാനിക്കുന്നതായിരിക്കുന്നു ട്രംപിെൻറ നയതന്ത്രം. 2015ൽ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാഷ്ട്രങ്ങളോടുകൂടി കൂടിയാലോചിച്ചാണ് പ്രസിഡൻറ് ഒബാമ ഇറാനുമായി കരാറിൽ ഒപ്പുവെക്കുന്നത്. ആണവകരാറിൽനിന്നു പിൻവാങ്ങുക മാത്രമല്ല, ഇറാനെ ഞെരിച്ചുകൊല്ലാനായി സാമ്പത്തിക ഉപരോധവും അമേരിക്ക ഏർപ്പെടുത്തി. ഇവയെല്ലാം ഇസ്രായേലിനെ തൃപ്തിപ്പെടുത്താനും അതുവഴി അമേരിക്കയിലെ ഇസ്രായേൽ ലോബിയെ ഒപ്പം നിർത്താനുമുള്ള ട്രംപിെൻറ ശ്രമമാണ്. ട്രംപ് അടുത്ത തെരഞ്ഞെടുപ്പിനായി തെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.
അടുത്തകാലത്ത് നടന്ന ഓരോ സംഭവവും ഗൾഫ് മേഖലയിൽ ഒന്നടങ്കം പരിഭ്രാന്തി പരത്തുന്നതായിരുന്നു. അമേരിക്കയുടെ പടക്കപ്പലുകൾ മേഖലയിൽ നങ്കൂരമിട്ടത് ഒരു ഉന്മൂലനാശത്തിനുള്ള തയാറെടുപ്പാണെന്നു കരുതപ്പെട്ടു. ദേശസുരക്ഷ ഉപദേശകനായ ജോൺ ബോൾട്ടെൻറ വാക്കുകൾ ഓരോന്നും യുദ്ധത്തിനുള്ള ക്ഷണമായിരുന്നു. ഇറാെൻറ അയൽരാഷ്ട്രങ്ങളിൽനിന്ന് അമേരിക്കയുടെ സ്ഥാനപതികളെ പിൻവലിക്കാൻ തീരുമാനമായതോടെ യുദ്ധത്തിെൻറ കാർമേഘങ്ങളാൽ അന്തരീക്ഷം പ്രക്ഷുബ്ധമായി. അപ്പോഴാണ് ‘ഗ്ലോബൽ ഹോക്’ എന്ന ആളില്ലാവിമാനം േഹാർമുസിെൻറ മുകളിലേക്കു പറന്നെത്തുന്നത്. ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന ഇറാെൻറ വിപ്ലവ ഗാർഡുകൾ വിമാനം ഇറാെൻറ ദക്ഷിണ മേഖലയിലെ ഷാബഹാർ പട്ടണം ലക്ഷ്യംവെക്കുന്നത് കണ്ടപ്പോൾ അത് വെടിെവച്ചുവീഴ്ത്തി. ഇത് കഴിഞ്ഞ ജൂൺ 20ന് അർധരാത്രിയായിരുന്നു. ഇതുസംബന്ധിച്ച് വിപ്ലവഗാർഡിെൻറ വക്താവ് മേജർ ജനറൽ ഹുസൈൻ സലാമി വ്യക്തമാക്കുന്നത്, ‘‘ഇറാെൻറ പരമാധികാരം, സുരക്ഷിതത്വം, രാഷ്ട്രത്തിെൻറ ഭദ്രത എന്നിവ അംഗീകരിക്കുന്നതിലാണ് ശത്രുവിെൻറ സുരക്ഷ കുടികൊള്ളുന്നത്’’ എന്നതാണ്. ഇത് ട്രംപ് ഭരണകൂടത്തിനുള്ള താക്കീതായിരുന്നു. തുടർന്ന് ഇരുരാഷ്ട്രങ്ങളും യുദ്ധത്തിലേക്ക് കുതിക്കുകയാണെന്ന് ലോകം ആശങ്കിച്ചു. അമേരിക്കയുടെ ശക്തമായ തിരിച്ചടി ഏതു നിമിഷവും സംഭവിക്കാമെന്നു ലോകം കണക്കുകൂട്ടി. ഈയൊരു സാഹചര്യത്തിലാണ് പ്രഗല്ഭനും അന്താരാഷ്ട്ര പ്രശസ്തനുമായ ഇറാെൻറ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവീദ് സരീഫ് യു.എൻ സമ്മേളനത്തിനായി ന്യൂയോർക്കിൽ എത്തുന്നത്. സ്വാഭാവികമായും വർധിച്ചുവന്ന പരസ്പര വൈരം ശമിപ്പിക്കാൻ അമേരിക്കയും ഇറാനും ഈ സന്ദർഭം ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നാണ് ലോകരാഷ്ട്രങ്ങൾ കരുതിയത്. എന്നാൽ, ട്രംപ് ആ സന്ദർഭം ഉപയോഗിച്ചതാകട്ടെ, നിലനിൽക്കുന്ന ശത്രുത വർധിപ്പിക്കാനും ജാവീദ് സരീഫിനെ വ്യക്തിപരമായി ഉപദ്രവിക്കാനുമാണ്. അദ്ദേഹത്തിെൻറ ന്യൂയോർക്കിലെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്കു വിധേയമാക്കുകയും വ്യക്തിഗത ഉപരോധമേർപ്പെടുത്തുകയും ചെയ്തു.
ഇതിനെക്കുറിച്ചാണ് പ്രസിഡൻറ് റൂഹാനി ‘കുട്ടിക്കളി’യെന്നു പരിഹസിച്ചത്. അമേരിക്കയിൽ വസ്തുവകകളോ സാമ്പത്തിക താൽപര്യങ്ങളോ ഇല്ലാത്തതിനാൽ ജാവീദ് സരീഫ് ഈ ഉപരോധം ഗൗനിച്ചില്ല. എന്നാൽ, യൂറോപ്യൻ രാഷ്ട്രങ്ങൾ ഇതിൽ അത്ഭുതപ്പെട്ടു. യൂറോപ്യൻ യൂനിയെൻറ വക്താവ് കാർലോസ് മാർട്ടിൻ ഇത്തരം നടപടികളുടെ ഭവിഷ്യത്തുകളെക്കുറിച്ച് സൂചന നൽകി. ‘‘തങ്ങൾ ജാവീദ് സരീഫുമായി ചർച്ചകൾ തുടരുമെന്നും അത് രാഷ്ട്രാന്തരീയ ബന്ധങ്ങൾക്കുള്ള വാതായനമാണെ’’ന്നും അദ്ദേഹം തുറന്നുപറഞ്ഞു. പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആൻഡ്രൂ മോറിസൻ ഇറാൻ സന്ദർശിക്കുകയുമുണ്ടായി. ഉഭയകക്ഷി ബന്ധങ്ങൾ സൗഹൃദപൂർണമാക്കുകയായിരുന്നു സന്ദർശനോദ്ദേശ്യം. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാഷ്ട്രങ്ങൾ 2015ലെ ആണവകരാർ നിലനിർത്തേണ്ടതിെൻറ ആവശ്യകത ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ഉപരോധം വരുത്തിവെച്ച സാമ്പത്തികനഷ്ടങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങളുടെ സഹായത്താൽ മറികടക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ, അമേരിക്കയുടെ താക്കീതുകൾ അവഗണിച്ചുകൊണ്ട് യൂറോപ്യൻ കമ്പനികൾക്ക് ഇറാനുമായി വ്യാപാരബന്ധങ്ങൾ നിലനിർത്താനുള്ള ഒരു ഫോർമുല ആരും മുന്നോട്ടുവെച്ചിട്ടില്ല. അതുകൊണ്ട് അത്തരം ഒരു ഫോർമുലയുമായി സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ ചേരുന്നതിനു മുമ്പായി അംഗരാഷ്ട്രങ്ങൾ മുന്നോട്ടുവരണമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാൺ ആവശ്യപ്പെട്ടിരിക്കുകയാണ്.
വളരെ അപക്വമായ സമീപനമാണ് രാഷ്ട്രാന്തരീയ രംഗത്ത് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നതെന്നാണ് വാർത്തകൾ അവലോകനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. അനുഭവപാഠങ്ങളുടെ അഭാവവും അപക്വമായ സമീപനവും കാരണം ട്രംപ് ഉപദേശകരുടെ കെണിയിലകപ്പെടുന്നുവെന്നതാണ് വാസ്തവം. ട്രഷറി ബെഞ്ചുകളിൽതന്നെ വിരുദ്ധ ചേരികൾക്ക് ഒരുപോലെ ശക്തമായ സ്വാധീനമുണ്ടെന്നുവേണം പറയാൻ. കടുത്ത ഇസ്രായേലി പക്ഷക്കാരായ ജോൺ ബോൾട്ടനും മൈക് പോംപിയോവും തീവ്രവാദ ജൂതലോബിയുടെ സ്വാധീനമുപയോഗിച്ച് പ്രസിഡൻറിനെ വലതുപക്ഷത്തു പിടിച്ചുനിർത്തുമ്പോൾ ട്രഷറി ബെഞ്ചിലെത്തന്നെ എതിർപക്ഷം അദ്ദേഹത്തെ ഇറാനെതിരെ യുദ്ധം തുടങ്ങുന്നതിൽനിന്നു തടഞ്ഞുനിർത്താൻ പണിപ്പെടുന്നതായി തോന്നുന്നു.
ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിൻ ട്രംപിനെ സമാധാനത്തിലേക്കു നയിക്കാനാണ് ശ്രമിക്കുന്നത്. യുദ്ധംവഴിയല്ല, ഡിപ്ലോമസിയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇതുകൊണ്ടുതന്നെയാവണം േഡ്രാൺ വെടിെവച്ചുവീഴ്ത്തിയതിനുള്ള പ്രതികാരനടപടികളിൽനിന്ന് അമേരിക്ക പിന്മാറിയത്. ഇപ്പോൾ, ഫ്രാൻസിൽ നടന്ന ജി7 സമ്മേളനാനന്തരം ഇറാനിൽ ഒരു ഭരണമാറ്റം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുകൂടി ട്രംപ് തുറന്നുപറഞ്ഞിരിക്കുന്നു. പക്ഷേ, തീവ്രവലതുപക്ഷവും അവരുടെ പിന്നിൽ ചുരമാന്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇതിനു സമ്മതിക്കുന്നവരല്ല.
അടുത്ത മാസം നടക്കുന്ന ഇസ്രായേലിലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവും 2020ൽ അമേരിക്കയിൽ ട്രംപും ഒരിക്കൽക്കൂടി അധികാരത്തിലേറുകയാണെങ്കില് അത് ലോകസമാധാനത്തിനുതന്നെ ഭീഷണിയാകുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.