Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇൗ തെറ്റ് ഞാൻ...

ഇൗ തെറ്റ് ഞാൻ ആവർത്തിക്കും 

text_fields
bookmark_border
ഇൗ തെറ്റ് ഞാൻ ആവർത്തിക്കും 
cancel

ഒവുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കി എന്നെ ആദരിച്ചതിന് നന്ദിയുണ്ട്. അതെനിക്ക് കരുത്ത് നല്‍കും. കഠ്വ കേസ് ഏറ്റെടുത്തതോടെ ഒരു പാട് കാര്യങ്ങളാണ് എെൻറ ജീവിതത്തില്‍ സംഭവിച്ചത്. നാട് എന്നോടൊപ്പം നിന്നു. വിദേശ സമൂഹങ്ങള്‍ പിന്തുണ നല്‍കി. ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. അതേസമയം, ദേശവിരുദ്ധയായി ഞാന്‍ മുദ്രചാര്‍ത്തപ്പെടുകയും ചെയ്തു. ഒരു പെണ്‍കുഞ്ഞിനെ പിന്തുണക്കുന്നത് ദേശവിരുദ്ധമാണെങ്കില്‍ ആ മുദ്ര ഞാന്‍ അലങ്കാരമായെടുക്കുകയാണ്. ഞാന്‍ ഒരു അഭിഭാഷകയാണ്. സാമൂഹിക പ്രവത്തകയുമാണ്. അതിനാല്‍ എനിക്കു മതമില്ല. കേസുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിവേചനം കാണിക്കാനാകില്ല. ഉത്തരവാദിത്തം അര്‍പ്പിക്കപ്പെട്ടവളാണ്. എല്ലാവരോടും സമാധാനം പറയേണ്ടവളുമാണ്. ഇര മുസ്ലിം ആയതിനാല്‍ കേസില്‍ ഇടപെടില്ലെേന്നാ ദലിതായതിനാല്‍ തൊട്ടുകൂടെന്നോ പറഞ്ഞുകൂടാ. അത് ആ കേസിനെ തന്നെ ഇല്ലാതാക്കും. ആ കൂട്ടത്തില്‍ ഞാനില്ലെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. 

നാടാകെ നമ്മള്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ എല്ലായ്പ്പോഴും ബലാത്സംഗങ്ങള്‍ നടക്കുന്നത്? എന്തുകൊണ്ടാണ് എല്ലായ്പ്പോഴും ആൾക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്? എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ നടക്കുന്നത്? എവിടെയാണ് പിഴച്ചത്? നാം എപ്പോഴെങ്കിലും ഇതേകുറിച്ച് ആലോചിച്ചിട്ടുണ്ടോ? ആഡംബര മുറികളിലിരുന്ന് കീബോര്‍ഡില്‍ വിരല്‍പായിച്ച് ഫേസ്ബുക് ചുവരുകളില്‍ പ്രതികരിച്ചാല്‍ മാത്രം പോരാ. മണ്ണിലിറങ്ങി നമുക്ക് ഏറെ ചെയ്യാനുണ്ട്. അത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അരുതായ്മകളെല്ലാം പൂർണമായും നാട്ടില്‍നിന്ന് തുടച്ചുനീക്കപ്പെടുമ്പോഴേ എെൻറ പ്രവൃത്തിക്കുള്ള യഥാര്‍ഥ ബഹുമതിയാവുകയുള്ളൂ. ശരിയല്ലേ? ഇത്തരം അപമാനങ്ങളില്‍നിന്ന് നാടിനെ മുക്തമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നാവില്ലാത്തവരുടെ നാവായി നാം മാറണം. എെൻറ നാട്ടുകാര്‍ പോലും എന്നെ വില്ലനായി കാണുന്ന സമയത്ത് ഈ പുരസ്കാരം എനിക്കുള്ള അംഗീകാരമാണ്. 

കഠ്്വ കേസ് ഏറ്റെടുക്കുകയും ഇരയുടെ മാതാപിതാക്കള്‍ക്ക് ഒപ്പംനില്‍ക്കുകയും ചെയ്തതോടെ ജനിച്ചുവളര്‍ന്ന നാട്ടില്‍ പോലും ഞാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ആരും എന്നോട് മിണ്ടുന്നില്ല. കേസ് ഏറ്റെടുത്ത ശേഷം ഞാനെെൻറ ഓഫീസിെൻറ വാടക പുതുക്കാന്‍ അതിെൻറ ഉടമയെ കാണാന്‍ ചെന്നു. ‘‘ഇത്ര മതി. ധാരാളം. നന്ദി’’ എന്നു പറഞ്ഞ് മടക്കി. ഇത്രയൊക്കെ അനുഭവിക്കാന്‍ എന്ത് പാതകമാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. എനിക്കതിന് ഉത്തരമില്ല. കൊടും പീഡനത്തിന് ഇരയായി െകാല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതിക്കായി നിന്നതാണ് ഞാന്‍ ചെയ്ത പാതകമെങ്കില്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചുപറയുന്നു ഞാന്‍ ആ പാതകം എെൻറ ജീവിതകാലം മുഴുവന്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഇതെെൻറ വാക്കാണ്. 

2018 ഫെബ്രുവരിയിലാണ് കഠ്്വ കേസ് ഞാന്‍ ഏറ്റെടുക്കുന്നത്. അതുവരെ ആര്‍ക്കും അതേകുറിച്ച് അറിയുമായിരുന്നില്ല. ഇരയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം നിൽക്കേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. 2018 ഏപ്രിലില്‍ വിഷയം രാജ്യമാകെയും അന്താരാഷ്ട്ര സമൂഹങ്ങളിലും ചൂടുപിടിച്ചു. ദേശീയ മാധ്യമങ്ങളില്‍ വിഷയം നിറഞ്ഞു. അതുവരെ ആരുമായിരുന്നില്ലാത്ത ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം ഞാന്‍ തകര്‍ക്കപ്പെടുകയും ചെയ്തു. എനിക്ക് എതിരെ ഭീഷണികളായി. എെൻറ അഭിഭാഷക സമൂഹത്തിലും ഞാന്‍ ഒറ്റപ്പെട്ടു. എന്നെ ഒരു പാഠം പഠിപ്പിക്കണമെന്നമട്ടിലായിരുന്നു പിന്നീട് അവരുടെ ഇടപെടല്‍. എെൻറ ഫേസ്ബുക് ചുവരുകളില്‍ അസഭ്യവര്‍ഷവും ഭീഷണിയും വ്യക്തിഹത്യയും നിറഞ്ഞു. ആര്‍ക്കും ആരെയും തകര്‍ക്കാവുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത്. ആര്‍ക്കും ആരുടെയും പ്രതിച്ഛായ തകര്‍ക്കാം. ഞാനത് നേരിട്ടനുഭവിക്കുന്നു. എന്നിട്ടും മേര ഭാരത് മഹാന്‍ എന്ന് നമ്മള്‍ ഘോഷിക്കുന്നു.  

നിര്‍ബന്ധാവസ്ഥയിലല്ല ഞാന്‍ കേസ് ഏറ്റെടുക്കുന്നത്. അതെെൻറ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് അതിനു പ്രേരകം. ഞാന്‍ ഒരു അഭിഭാഷകയാണ്. ഒരു അമ്മയണ്. ഒരു ആക്ടിവിസ്റ്റാണ്. ഇത്തരം കേസുകള്‍ ഏറ്റെടുക്കേണ്ടത്, നീതിക്കായി ശബ്ദിക്കേണ്ടത് എെൻറ കര്‍ത്തവ്യമാണ്. അവിടെ മതം നോക്കിയല്ല ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്. അത് ഞാന്‍ നിര്‍വഹിക്കുന്നു. ഭീഷണികളും വ്യക്തിഹത്യയും എന്നെ തെല്ലും നിരാശപ്പെടുത്തിയിട്ടില്ല. എന്നെ അവ ഭയപ്പെടുത്തുന്നുമില്ല. എന്നെ അപകീര്‍ത്തിപ്പെടുത്തുന്നവരോടും ഭീഷണിപ്പെടുത്തുന്നവരോടും സഹതാപമേയുള്ളൂ. അവരെ കുറിച്ച് ദുഃഖമാണുള്ളില്‍ തോന്നുന്നത്. 

ജമ്മു-കശ്മീരില്‍ മാത്രമല്ല, രാജ്യത്തിെൻറ പല കോണുകളിലും കുഞ്ഞുങ്ങള്‍ മാനഭംഗത്തിന് ഇരയാകുന്നുണ്ട്. നിര്‍ഭയ പോലുള്ള ഏതാനും ചില സംഭവങ്ങളേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. ദലിതുകൾക്കിടയില്‍ എന്താണ് സംഭവിക്കുന്നത്? പിഞ്ചു കുഞ്ഞുങ്ങള്‍ മാനഭംഗം ചെയ്യപ്പെടുന്നു. നമ്മള്‍ അതേക്കുറിച്ച് ശബ്ദിക്കുമോ? കൃത്യമായ കേസെടുക്കുന്നുണ്ടോ? ഇരകളുടെ വൈദ്യ പരിശോധനകള്‍ മുറപ്രകാരം മാന്യതയോടെ നിര്‍വഹിക്കപ്പെടുന്നുേണ്ടാ? നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനൊക്കെ എതിരെ ആരെങ്കിലും ശബ്ദിച്ചില്ലെങ്കില്‍ ഇതിലും മോശമായ അവസ്ഥയിലാണ് നാട് എത്തിച്ചേരുക.

(മുംബൈയിൽ ഇന്ത്യന്‍ മര്‍ച്ചൻറ് ചേമ്പര്‍ വനിതാ വിങ് നല്‍കിയ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKathua RapeDeepika singh Rajawat
News Summary - I Should Repeat This Mistake - Article
Next Story