Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്വേഷമില്ലാത്ത...

വിദ്വേഷമില്ലാത്ത ഇന്ത്യക്കായി ഞാൻ പ്രാർഥിക്കുന്നു

text_fields
bookmark_border
വിദ്വേഷമില്ലാത്ത ഇന്ത്യക്കായി ഞാൻ പ്രാർഥിക്കുന്നു
cancel

‘‘ഭഗവാൻ വിഷ്ണുവിെൻറ നാഭിയിൽനിന്ന് ഒരു താമര വിടർന്നുനിൽക്കുന്നു, അതിൽ ബ്രഹ്മാവിരിക്കുന്നു. ബ്രഹ ്മാവ് താമരയെ മൂന്നു ഭാഗങ്ങളാക്കി: സ്വർഗം, ഭൂമി, ആകാശം. ഏകനായിരിക്കുേമ്പാൾ ബ്രഹ്മാവ് അദ്ദേഹത്തെ സ്വയം രണ്ട ായി പകുത്ത്, അതിൽനിന്ന് ആണും പെണ്ണുമുണ്ടായി, അവരിൽനിന്ന് ഈ കാണുന്നതെല്ലാം സൃഷ്ടിക്കപ്പെട്ടു.’’
താമരയു ടെ ആകൃതിയിലുള്ള വലിയ ഹാളിെൻറ നടുവിൽ, ഇസ്രായേലി സെനറ്റർക്കരികെയായിരുന്നു ഞാനിരുന്നത്. ‘ഒരു ജൂതസ്ത്രീയുട െ കണ്ണീർ’ (Tears of a Jewish Woman) എന്ന കൃതിയുടെ കർത്താവുകൂടിയാണവർ. അന്നോളം ജൂതരെന്നനിലയിൽ ഞാൻ ആരെയും കണ്ടിട്ടില്ല. ഇവർ സയണി സ്റ്റും ഇസ്രായേലി പാർലമെൻറ് അംഗവുംകൂടിയായിരുന്നു. ഉള്ളിൽ ജിജ്ഞാസയുണർന്നെങ്കിലും ഞാൻ അടങ്ങിനിന്നു. ബംഗ ളൂരുവിലെ ആ ആശ്രമത്തിൽ യോഗയെക്കുറിച്ച് അറിയാൻ വന്നവരെന്നനിലക്ക് ഞങ്ങൾ തമ്മിൽ ഹ്രസ്വമായി സംസാരിച്ചു. പിന് നീട്, തന്നെ കാണാൻ അവർ എന്നെ ക്ഷണിച്ചു, വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പിരിഞ്ഞു.

യോഗ പരിശീലിക്കാൻവേണ ്ടി മാത്രം ലോകത്തിെൻറ പല ഭാഗത്തുനിന്നും അവിടെ എത്തിയവരെ കണ്ട് ഞാൻ വിസ്മയിച്ചു. അവിടത്തെ താമസത്തിനിടയിൽ ഞങ്ങൾ സസ്യാഹാരികളായി. അത് എനിക്ക് അത്ര വിഷമകരമായിരുന്നില്ല, കാരണം, ഞാൻ ധാരാളം മാംസാഹാരം കഴിക്കുന്നയാളല്ല. ഇഷ്ടവിഭവങ്ങളായ ധാന്യപ്പൊടി ചേർത്ത പാലും ചെമ്മീൻ കോക്ക്ടെയിലും നഷ്ടമായതിൽ മാത്രം അൽപം വിഷമം തോന്നി. എ െൻറ സുഹൃത്തായ ഹാർവഡിലെ ഗ്രാജ്വേറ്റ് ഡോക്ടറുമൊത്ത് സാരി മാർക്കറ്റിലും സിന്ദൂരം വിൽക്കുന്ന കടകളിലും പേ ായി സമയം ചെലവഴിച്ചു.

എന്നെ പരിചയപ്പെടുത്തുേമ്പാഴെല്ലാം ആളുകൾ ചിരിയോടെയാണ് പ്രത്യഭിവാദ്യം ചെയ്തിരു ന്നതെന്ന് ഞാൻ ഓർക്കുന്നു. ഹിന്ദ് എന്നുപേരായ ഒരു അറബ് രാജകുമാരിയെ കണ്ടതിൽ അവർക്ക് ഹരം. ‘ജയ് ഹിന്ദ് പോലെ’ എന്ന് അവർ പറയും, ഞാൻ അതേ എന്ന അർഥത്തിൽ പുഞ്ചിരിക്കും. നേരം പുലരുംമുേമ്പ ഞങ്ങൾ എഴുന്നേറ്റ് ഹാളിലെത്തി യോഗ തുടങ്ങും. അതൊരു തീർഥാടനംപോലെയായിരുന്നു, എത്രമാത്രം ലളിതമായി ജീവിക്കാം എന്ന് കാണിച്ചുതരുന്ന ഒരു യാത്ര. ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും സാധാരണ ചെരിപ്പുകളുമാണ് ഞങ്ങൾ ധരിച്ചിരുന്നത്. കണ്ണെഴുതി പൊട്ടുംതൊട്ട് അറബ് പെർഫ്യൂം പൂശിയാണ് ഞാൻ വരുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഈ ഗ്രാമത്തിലുള്ളത്. യോഗ പരിശീലിക്കാൻ വരുന്നവർ നൽകുന്ന സംഭാവനകൊണ്ട് നടത്തുന്ന ഒരു അനാഥാലയം, ഐ.ടി വിഭാഗങ്ങൾ, റിസോർട്ട്, സ്പാ എന്നിവയും ഇവിടെയുണ്ട്.

ആധുനിക കാലത്തെ ഉട്ടോപ്യ

എെൻറ അമേരിക്കൻ സുഹൃത്തും ഞാനും പലതരക്കാരെ കണ്ടു, അവരുടെ കഥകൾ പങ്കിട്ടു. വിവേചനത്തിെൻറ നേരിയ അംശംപോലും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. പുതിയ കാലത്തെ ഉട്ടോപ്യയുമായി സംശയകരമായ ഒരു സാദൃശ്യമുണ്ടായിരുന്നു അതിന്. ഗുരുവുമായും അദ്ദേഹത്തിെൻറ പ്രതിനിധികളുമായും അവരുടെ ഭാര്യമാരുമായുള്ള കൂടിക്കാഴ്ച ആഹ്ലാദകരമായിരുന്നു. മതം ഒരു വിഷയമേ അല്ല എന്ന് അവർ പറഞ്ഞു, സഹവർത്തിത്വ ജീവിതത്തിെൻറ ലളിതമായ വീണ്ടെടുപ്പായിരുന്നു അത്. നിങ്ങളുടെ വംശത്തിൽനിന്നും മതത്തിൽനിന്നും രാജ്യത്തുനിന്നും ഏറെ ഭിന്നരായവർക്കൊപ്പം ഒന്നിച്ചുജീവിക്കുക എന്നത് ഒരു വെളിപാടിനു തുല്യമാണ്. പുതിയ ഗ്ലാസ് സ്ലിപ്പറുകൾ ധരിച്ച് സിൻഡ്രെല്ലയെപ്പോലെ ഞാൻ ഒരു നൃത്തശാലയിലെത്തി. ഒരിക്കലെങ്കിലും ഏവരും അനുഭവിക്കേണ്ട ഒരുതരം വിമോചനത്തിലേക്ക്, പക്ഷപാതങ്ങളോ വിദ്വേഷമോ ഇല്ലാതെ ഒരു ദിവസമെങ്കിലും ജീവിക്കാൻ.

നിങ്ങളുടെ ഹൃദയം തുറക്കുേമ്പാൾ, വിദ്വേഷത്തിന് അവിെട ഇടമില്ലാതാകുന്നു. ദേഷ്യമൊക്കെ കടന്നുവരാം, പേക്ഷ, അവിടെ കുടികിടക്കുകയില്ല. പോരിനു പിറകിൽ തീർച്ചയായും ചില നിലപാടുകളുണ്ട്. എന്നാൽ, സ്വന്തം കഴിവിൽ വിശ്വാസമുള്ളയാളെന്നനിലക്ക് ഞാൻ പരിഹാരങ്ങളാണ് അന്വേഷിക്കുക, വെറുപ്പിനെ മാറ്റിവെക്കും, അതിനെ നിരുത്സാഹപ്പെടുത്തും. ഉത്തരം കണ്ടെത്താൻ എനിക്ക് ഇഷ്ടമാണ്. കോപവും ആഴത്തിലുള്ള മുൻധാരണകളും മുങ്ങുന്ന കപ്പലിെൻറ നങ്കൂരംപോലെയാണ്.

‘വികസ്വരരാജ്യങ്ങളിലെ സുസ്ഥിരത’ എന്ന വിഷയത്തിൽ ഞാൻ പിഎച്ച്.ഡി ചെയ്യുകയാണ്. തങ്ങളുടെ കരുത്ത് എവിടെ, സ്വന്തം ദൗർബല്യങ്ങൾ തിരുത്താനുള്ള മൂലധനമാക്കി അതിനെ എങ്ങനെ മാറ്റാം, അവസരങ്ങൾ കണ്ടറിഞ്ഞ്, ഭീഷണികളെ നിർവീര്യമാക്കുന്നതെങ്ങനെ തുടങ്ങിയ തിരിച്ചറിവുകളിലേക്ക് രാജ്യങ്ങൾ നടത്തുന്ന സത്യാന്വേഷണയാത്രകളാണ് അതിെൻറ പ്രതിപാദ്യം. ദരിദ്ര കർഷക കോളനിയിൽനിന്ന് സൂപ്പർ പവറായി മാറിയ ഇന്ത്യയാണ് ഇതിൽ ഒരു രാജ്യം. സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമനി, ജപ്പാൻ എന്നിവയും എെൻറ പ്രിയ മാതൃരാജ്യമായ യു.എ.ഇെക്കാപ്പമുണ്ട്. മുത്തുവാരുന്ന ഏതാനും ഗ്രാമങ്ങളുടെ കൂട്ടമായിരുന്ന യു.എ.ഇ എണ്ണസമ്പത്തിലൂടെ സമ്പന്നരാഷ്ട്രമായി മാറുകയും 30 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് അവസരമൊരുക്കുകയും ചെയ്യുന്നു, അവർ വർഷത്തിൽ നാട്ടിലെ കുടുംബങ്ങളിലേക്ക് 17 ബില്യൺ ഡോളർ അയക്കുന്നു.

മതസൗഹാർദത്തിെൻറ ശ്രേഷ്ഠത

മുകളിൽ പറഞ്ഞ രാജ്യങ്ങൾ ഒരു നേതൃത്വമില്ലെങ്കിൽ വളരുമായിരുന്നില്ല. ഓരോ രാജ്യത്തിനും വിവേകശാലികളായ നേതാക്കന്മാരുണ്ട്, അവർ നട്ട വിത്താണ് രണ്ടു തലമുറകൾക്കുശേഷം നാം ഇന്ന് കൊയ്യുന്നത്, നമ്മുടെ അധ്വാനത്തിെൻറ ഫലങ്ങളായി. മതസൗഹാർദമാണ് ഈ രാജ്യങ്ങളിൽ ഇത്തരമൊരു വളർച്ച സാധ്യമാക്കിയതെന്ന് ചിലർ പറയാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക മൂലധനം, സുരക്ഷ, അവസരങ്ങൾ, സമ്പദ്വ്യവസ്ഥ, സംരംഭകത്വം എന്നിവയെല്ലാം ഓരോ രാജ്യത്തിെൻറയും വിജയതന്ത്രങ്ങളാണ്.

ഗാന്ധി മ്യൂസിയം സന്ദർശിച്ചവേളയിൽ, യുദ്ധം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹിറ്റ്ലർക്ക് എഴുതിയ കത്ത് വായിച്ചു, അദ്ദേഹത്തിെൻറ ജീവചരിത്രവും വാങ്ങി. സ്ത്രീകളുടെ ആരോഗ്യവും സുരക്ഷിതത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസത്തിെൻറയും ശൗചാലയത്തിെൻറയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾക്കുപകരം ഇന്ത്യൻ പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം സംരംഭകത്വത്തെ വളർത്തുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്തു. ആ ദീർഘവീക്ഷണത്തിന് അഭിവാദ്യം. ഭരണനിർവഹണത്തിെൻറ ഗുണനിലവാരമാണ് ഇതിെൻറ തുടർച്ച ഉറപ്പുനൽകുന്ന ഘടകം. റോം ഒരു ദിവസംകൊണ്ട് കെട്ടിപ്പടുത്തതല്ല, ഗാന്ധിയൻ പ്രവർത്തനത്തിെൻറ ഫലം ഒരു തലമുറക്കുശേഷമായിരിക്കും കാണാൻ കഴിയുക. സമാധാനപാതയിൽ ഗാന്ധിയൻ ആദർശത്തിെൻറ പിന്തുടർച്ചക്കാരനായിരുന്നു നെൽസൻ മണ്ടേലയും എന്ന കാര്യം മറക്കരുത്. ഗാന്ധിയാണ് ഇന്ത്യയുടെ വിമോചകൻ എന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഇന്ത്യയെക്കുറിച്ച് ഇത്രമേൽ അഭിനിവേശത്തോടെ സംസാരിക്കുന്നതിൽ എന്നോട് ക്ഷമിക്കുക, ഇത് പാലിെൻറയും തേനിെൻറയും ഭൂമിയാണ്, ഞങ്ങൾ പറയാറുണ്ട്, ഇന്ത്യയിലെ പാൽ നിങ്ങൾ കുടിക്കുന്നുവെങ്കിൽ ഇന്ത്യ നിങ്ങളുടെ മാതാവായി തീരും.
യു.എ.ഇക്കാരും ഇന്ത്യക്കാരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല. കുട്ടികളായിരിക്കുേമ്പാൾ ഞങ്ങൾ വളർന്നത് ഇന്ത്യക്കാർക്കിടയിലാണ്, അറബികൾക്കിടയിലല്ല. അതുകൊണ്ടുതന്നെ അനിഷേധ്യമായ ഒരു ബന്ധം ഞങ്ങളുടെ ഡി.എൻ.എയിൽതന്നെയുണ്ട്. ഞങ്ങളുടെ ഭാഷയും ആചാരങ്ങളും ഇന്ത്യക്കാരിൽനിന്ന് പലതും കടമെടുത്തിട്ടുണ്ട്. ഞങ്ങൾക്ക് ഇത്രമേൽ പരിചിതമായ ഇന്ത്യ ശത്രുതയിലേക്കും ഇസ്ലാമോഫോബിയയിലേക്കും രക്തച്ചൊരിച്ചിലിലേക്കും മാറുന്നത് സ്തോഭജനകമാണ്, ഇപ്പോഴിതാ, കോവിഡ് മഹാമാരിയും. ആ ഭീമൻ താമരയുടെ ആകൃതിയിലുള്ള ഹാളിൽനിന്ന് സമാധാനത്തിെൻറ സത്തയുമായി തിരിച്ചുപോന്നതുപോലെയാണ് എെൻറ അനുഭവം.

ലോകത്തിന് മറ്റൊരു ഹിറ്റ്ലറെ ആവശ്യമില്ല

വിജയികളായി മാറിയ ശക്തരെന്നറിയപ്പെടുന്ന ഇൗ ലക്ഷപ്രഭുക്കൾക്കറിയില്ലേ വംശഹത്യയുടെ മുന്നോടിയാണ് വിദ്വേഷപ്രസംഗമെന്ന്? നാസിസം ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. ജനങ്ങൾക്കിടയിൽ നിശ്ശബ്ദത എന്ന സവിശേഷ ദൗർബല്യം പുഷ്ടിപ്പെട്ടപ്പോഴാണ് ഒരു കളപോലെ നാസിസം വന്യമായി വളർന്നത്. 18.2 കോടി മുസ്ലിംകളുള്ള ഒരു രാജ്യത്ത് മുസ്ലിംകൾക്കെതിരെ വിേദ്വഷം തുറന്നു പ്രകടിപ്പിക്കുന്നു. 2021 ഡിസംബറോടെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഇന്ത്യയിൽനിന്ന് തുടച്ചുനീക്കണമെന്ന് ഇന്ത്യയുടെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും നേതാവായ രാജേശ്വർ സിങ് വിദ്വേഷപ്രസംഗം നടത്തുന്നു. 
ലോകത്തിന് മറ്റൊരു ഹിറ്റ്ലറെ ആവശ്യമില്ല, എന്നാൽ, മാർട്ടിൻ ലൂഥറിനെപ്പോലെ, നെൽസൻ മണ്ടേലയെപ്പോലെ, ഗാന്ധിയെപ്പോലെ ഒരു നേതാവിനെ ആവശ്യമുണ്ട്. സഹോദരങ്ങളെ കൊന്നാൽ നിങ്ങൾ നായകനാകില്ല, അത് നിങ്ങളെ ഒരു സ്വേച്ഛാധിപതിയോ കൊലയാളിയോ ആക്കുകയേയുള്ളൂ. ഇത്തരം വിദ്വേഷജൽപനങ്ങളോട് ഒരു പ്രതിവികാരം അറബ്ലോകത്തെങ്ങും വ്യാപിച്ചുവരുകയാണ്. റമദാനാണിത്, മുസ്ലിംകളുടെ ഹൃദയങ്ങൾ പ്രാർഥനാനിരതമാണ്, ഒരു രാജ്യത്തെ എരിച്ചുകളയുന്ന തീപ്പൊരി പടർത്താൻ അവർ അനുവദിക്കില്ല. അക്ഷന്തവ്യമായ ഈ വിദ്വേഷം ഇപ്പോൾതന്നെ അവസാനിപ്പിക്കണം.
യു.എ.ഇയിൽ വിദ്വേഷപ്രകടനം നിയമവിരുദ്ധമാണ്. ഇത്തരമൊരു നിയമം ജനങ്ങൾക്ക് തമാശയായി തോന്നാം, എന്നാൽ, സംഘർഷഭരിതമായ ഒരു കാലത്ത് ഇത് സമാധാനം നൽകും. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന ഒരു രാജ്യത്തെ എന്തിനാണ് വെറുതെ കത്തിച്ചുകളയുന്നത്? തെൻറ രാജ്യത്ത് പുരോഗതി വരണമെന്നാഗ്രഹിക്കുന്ന ഏതു നേതാവിനും ഈ നിയമം ഗുണകരമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യൻ സമൂഹത്തിെൻറ ഏറ്റവും പ്രധാന ധാർമികമൂല്യങ്ങളിൽ ഒന്നാണ് ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ആശയം. ഇന്ത്യൻ പാർലമെൻറിെൻറ കവാടത്തിൽ ഇൗ ഉപനിഷദ്വാചകം കൊത്തിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ഉദ്ധരിച്ചു. ഗാന്ധി ഇത് നടപ്പാക്കി. ഇന്ത്യയിൽ സമാധാനം പുലരണമെന്നാണ് എെൻറ പ്രാർഥന, പ്രത്യേകിച്ച് മരണത്തിെൻറയും മുടന്തുന്ന സാമ്പത്തികസ്ഥിതിയുടെയും നിഴൽ കൂടുതൽ വ്യാപിക്കാതെ പിടിച്ചുനിർത്തുന്നതിന് ഒറ്റപ്പെട്ടുകഴിയാൻ ജനത്തെ ബോധവത്കരിക്കേണ്ടിവരുന്ന ഈ മഹാമാരിയുടെ കാലത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam articlesIndia NewsMadhyamam articlesHatespeech
News Summary - I pray for an India without hate -Madhyamam articles
Next Story