Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു കേസ് ഭ്രൂണത്തിൽ ...

ഒരു കേസ് ഭ്രൂണത്തിൽ  കുഴിച്ചുമൂടുേമ്പാൾ   

text_fields
bookmark_border
ഒരു കേസ് ഭ്രൂണത്തിൽ  കുഴിച്ചുമൂടുേമ്പാൾ   
cancel

‘എത്ര ഉന്നതരാണെങ്കിലും നിയമം നിങ്ങൾക്കു മീതെയാണ്’ എന്ന് 300 വർഷം മുമ്പ് ബ്രിട്ടീഷ് ബുദ്ധിജീവി ഡോ. തോമസ് ഫുള്ളറാണ് പറഞ്ഞത്. ഇൗ വാക്കുകൾ 20ാം നൂറ്റാണ്ടിലെ പ്രശസ്ത ഇംഗ്ലീഷ് ജഡ്ജ് ഡെന്നിങ് പ്രഭു നിരവധി വിധിന്യായത്തിൽ സൂചിപ്പിച്ചു. ഇന്ത്യൻ കോടതികൾ എന്നും ഒാർമിപ്പിക്കുന്ന മേൽ ഉദ്ധരണി നിരർഥകമാക്കുന്നതാണ് സാക്ഷര കേരളത്തിലെ ഭരണകക്ഷി എം.എൽ.എ ഉൾപ്പെട്ട ഒരു ക്രിമിനൽ കേസ് ഭ്രൂണാവസ്ഥയിൽതന്നെ ‘ഒത്തുതീർപ്പെ’ന്ന പരിവേഷത്തിൽ അവസാനിപ്പിക്കുന്ന മാധ്യമവാർത്ത സൂചിപ്പിക്കുന്നത്. ഉന്നതർ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതികളിൽ ഉന്നയിക്കുന്ന ഒരു പ്രധാനവാദമാണ് പ്രതി സ്വാധീന ശക്തിയുള്ളവനും സമ്പന്നനും ഉന്നത സ്ഥാനീയനുമാണെന്നും ആയതിനാൽ പ്രതി ജാമ്യത്തിലിറങ്ങിയാൽ ഇരയെയും സാക്ഷികളെയും സ്വാധീനിച്ച് കേസ് ഇല്ലാതാക്കുമെന്നും. അല്ലാത്തപക്ഷം സ്വതന്ത്രമായ കേസന്വേഷണവും വിചാരണയും സാധ്യമാവിെല്ലന്നതാണ് കേസന്വേഷണവേളയിലെ പ്രോസിക്യൂഷൻ നിലപാട്.

കാറോടിച്ചുവന്ന യുവാവിനെ ഒരു പ്രകോപനവും കൂടാതെ മർദിക്കുകയും കൂടെ യാത്ര ചെയ്ത മാതാവ് ചോദ്യംചെയ്തപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുംവിധം കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാേരാപിച്ച് ഭരണകക്ഷി എം.എൽ.എക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലിരിക്കുന്ന കേസിൽ പ്രതി മാപ്പുപറഞ്ഞതിനാൽ കേസ് അവസാനിപ്പിക്കാൻ പോകുന്ന വാർത്ത ക്രിമിനൽ നീതിനിർവഹണ രംഗത്ത് വിചിത്രമായൊരു നടപടിയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസന്വേഷണം തന്നെ കുറ്റമറ്റതാക്കിക്കൊണ്ടിരിക്കുന്ന ഇൗ കാലത്ത് ഉന്നത സ്ഥാനീയനായൊരു വ്യക്തി ഉൾപ്പെട്ട കേസ് ഇൗവിധത്തിൽ കുഴിച്ചുമൂടാൻ നാട്ടിലെ നിയമം ഒരിക്കലും അനുവദിക്കുന്നില്ല. പ്രതിയുമായി ഉന്നത രാഷ്ട്രീയ നേതാക്കന്മാരുടെയും സമുദായ നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയെന്ന് പറയുന്ന ഒത്തുതീർപ്പ് വാർത്തയോടൊപ്പം തന്നെ  ഒത്തുതീർപ്പ് ഭയംമൂലം സമ്മർദത്തിനും പരപ്രേരണയാലും സമ്മതിക്കേണ്ടിവന്നതാണെന്ന് മർദനമേറ്റ യുവാവിെൻറ മാതാവിെൻറ പ്രസ്താവനയും ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ടായിരുന്നു. സമ്മർദത്താലുള്ള ഒത്തുതീർപ്പ് നിയമപരമായി നിലനിൽക്കില്ല. അപ്രകാരമുള്ള ഒത്തുതീർപ്പിനെ അടിസ്ഥാനപ്പെടുത്തി പൊ ലീസിന് ഇൗ കേസ് അവസാനിപ്പിക്കാനാവില്ല. പ്രതിസ്ഥാനത്തുനിൽക്കുന്ന എം.എൽ.എക്കെതിരെ സ്ത്രീ ഉന്നയിച്ച പരാതിയനുസരിച്ച് ഇന്ത്യൻ ശിക്ഷാനിയമം 323, 354, 509, 294 (ബി) കേരള പൊലീസ് ആക്ട് 112(എ) വകുപ്പുകളനുസരിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ ചേർത്ത് േകസെടുക്കണം.

'സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന് ഉദ്ദേശ്യംവെച്ച് അവളുടെ നേരെ കൈയേറ്റം ചെയ്യുകയോ കുറ്റകരമായ ബലപ്രയോഗം നടത്തുന്നതിനെതിരെ അഞ്ചുവർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് െഎ.പി.സി 354. സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യംവെച്ചുള്ള വാക്കോ ആംഗ്യമോ ചെയ്താൽ ഒരുവർഷം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് െഎ.പി.സി 509. കേൾക്കുന്നവർക്ക് അറപ്പും വെറുപ്പും വരുന്ന അസഭ്യം പറയുന്നതിനെതിരെയുള്ള കുറ്റമാണ് െഎ.പി.സി 294 (ബി). സ്വേച്ഛയാ ദേഹോപദ്രവം ഏൽപിക്കുന്ന കുറ്റമാണ് െഎ.പി.സി 323ാം വകുപ്പ്. സ്ത്രീയുടെ മാനത്തെ അപമാനിക്കുന്നതിനെതിരെ കഴിഞ്ഞ ഇടതുഭരണകാലത്ത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമസഭ പാസാക്കി നടപ്പാക്കിയ 2011ലെ കേരള പൊലീസ് ആക്ട് 119 (എ) വകുപ്പനുസരിച്ച് സ്ത്രീയുടെ മാനത്തെ അപമാനിക്കുംവിധം പൊതുസ്ഥലത്ത് ഏത് പ്രവൃത്തി ചെയ്താലും മൂന്നുവർഷം വരെയോ 10,000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ് മേൽ വിവരിച്ച കുറ്റങ്ങളെല്ലാം. കോടതിയുടെ അനുമതിയോടുകൂടിപോലും പ്രതിക്ക് ഇരയുമായി വിചാരണവേളയിൽപോലും ഒത്തുതീർപ്പാക്കാൻ പാടില്ലാത്തതും പൊലീസിന് കോടതിയുടെ വാറൻറില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള കൊഗ്നൈസബിൾ ഗണത്തിൽപെട്ട കുറ്റമാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥെൻറ മുമ്പാകെ ഒരു കൊഗ്നൈസബിൾ ഗണത്തിൽപെട്ട കുറ്റം ചെയ്യുന്നത് തടയാൻ തെൻറ കഴിവിെൻറ പരമാവധിക്കൊത്തവണ്ണം പ്രവൃത്തിക്കണമെന്ന ക്രിമിനൽ നടപടി നിയമസംഹിത 149ാം വകുപ്പിലെ വ്യവസ്ഥക്ക് വിപരീതമായി സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇൻസ്െപക്ടറുടെ നടപടി പൊലീസിെൻറ ഒൗദ്യോഗിക കൃത്യത്തിൽ വീഴ്ചവരുത്തിയതിന് 2011ലെ കേരള പൊലീസ് ആക്ട് 114 (എ) വകുപ്പനുസിച്ച് മൂന്നുമാസം വരെയോ പിഴയോ ചുമത്താവുന്ന കുറ്റമനുസരിച്ചും കേസെടുക്കേണ്ടതാണ്. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച എല്ലാ കേസുകളിലും അന്വേഷണത്തിെൻറ ആരംഭത്തിൽ തന്നെ ക്രിമിനൽ നടപടി നിയമസംഹിത 164ാം വകുപ്പനുസരിച്ചും സംസ്ഥാന പൊലീസ്  മേധാവി അയച്ച സർക്കുലറിെൻറ അടിസ്ഥാനത്തിലും എം.എൽ.എക്കെതിരെയുള്ള മേൽ കേസിൽ പരാതിക്കാരിയായ ഇരയുടെ രഹസ്യമൊഴി ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ മുമ്പാകെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നതിനിെടയാണ് പൊടുന്നനെ ‘മധ്യസ്ഥം’ ഉണ്ടായതായി അറിയുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ മുമ്പാകെ ഇര മൊഴിനൽകുന്നതിന് മുമ്പ് കേസിെൻറ ആവശ്യത്തിന് ഏറ്റവും യോജിച്ച രീതിയിൽ മാത്രം മൊഴി രേഖപ്പെടുത്തേണ്ടതാണെന്നും അപ്രകാരം രഹസ്യമൊഴി നൽകുന്ന വ്യക്തിയെ സത്യമായ മൊഴിയാണ് നൽകുന്നതെന്ന് ശപഥം ചെയ്യിപ്പിക്കണമെന്നും ക്രിമിനൽ നടപടി നിയമസംഹിത 164 (5)ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. പിന്നീട് വിചാരണവേളയിൽ മജിസ്ട്രേറ്റ് പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ മൊഴിനൽകാനും ബാധ്യസ്ഥനാണ്. എം.എൽ.എമാർക്കും എം.പിമാർക്കുമെതിരെയുള്ള കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേകം നാമനിർദേശം െചയ്യപ്പെട്ട എറണാകുളത്തെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിക്ക് മാത്രം വിചാരണ ചെയ്യാൻ അധികാരമുള്ളതാണ് ഇൗ കേസ്. മജിസ്ട്രേറ്റിെൻറ മുമ്പാകെ ഇര സ്വമേധയാ നൽകിയ മൊഴി-സമ്മർദെത്ത തുടർന്ന് പൊലീസിെൻറ മുമ്പാകെ മധ്യസ്ഥപ്രകാരം കേസ് അവസാനിച്ചതായ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൗ കേസ് കുഴിച്ചുമൂടാൻ നിയമപരമായി സാധ്യമല്ല. ഇത് ഭാവിയിൽ സ്വാധീന ശക്തിയുള്ളവർക്ക് ഏത് ഹീനകുറ്റം ചെയ്താലും സമ്മർദം കൊണ്ടുള്ള ഒത്തുതീർപ്പിെൻറ ബലത്തിൽ രക്ഷപ്പെടാനും സ്വാധീനശക്തിയില്ലാത്ത സാധാരണക്കാരന് വ്യാജ പരാതിയുടെപേരിൽ പോലും ശിക്ഷ ഏറ്റുവാങ്ങേണ്ട സ്ഥിതി രാജ്യത്തുണ്ടാക്കും. 

(കേരള ഹൈകോടതി മുൻ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറും കേരള ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleKB Ganesh kumarmalayalam newsCase Against Ganesh KumarHush Up
News Summary - Hush Up The Case - Article
Next Story