മോദി എങ്ങനെയാണ് ജയിച്ചുകയറിയത്?
text_fieldsഫെബ്രുവരി 26ന് പുലർച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അയൽരാജ്യവും ആണവശക്തിയുമായ പാകിസ്താനുനേരെ വ്യോമാക്രമണത്തിന് ഉത്തരവി ട്ടു. പ്രഭാതത്തിൽ അതിർത്തിയിൽ ദൃശ്യമായ മഴമേഘങ്ങൾ അദ്ദേഹത്തിന് ഉത്കണ്ഠയേക്കാൾ സന്തോഷം നൽകി. ഈ മേഘങ്ങൾ ഇന്ത്യൻ റഡാറുകളെ തി രിച്ചറിയുന്നതിന് പാകിസ്താനെ കെൽപില്ലാതാക്കുമെന്ന് ശാസ്ത്ര മറിയില്ലെങ്കിലും മോദിക്ക് മനസ്സിലാക്കാനായി.
കഴിഞ്ഞ അഞ്ചുവർഷ മായി നരേന്ദ്ര മോദിയുടെ പരിമിതമായ അറിവ് ഇന്ത്യയെ ഏറെ വെള്ളം കുടി പ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കടുപ്പമേറിയതാണ് 2016ലെ നോട്ട് നിരോധ നം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അപകടകരമാംവിധം കഴ ിവുകെട്ടതാണെന്ന് അദ്ദേഹം തെളിയിച്ചു. മോദിയുടെ ഭരണത്തിൽ സാങ്കൽ പികമായും യഥാർഥത്തിലുമുള്ള ആക്രമണങ്ങൾ നിർബാധം അരങ്ങേറി. സർ ക്കാർ അനുകൂല ചാനലുകളും സമൂഹമാധ്യമങ്ങളും ‘ദേശവിരുദ്ധ’രെ വേട്ടയാടി.
സ്ത്രീകൾ മാനഭംഗത്തിന് ഇരകളായി. മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ വാർത്തയല്ലാതായി. സൈനിക, നീതിന്യായ സംവിധാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ തീവ്രഹിന്ദുത്വ വിഭാഗം പിടിമുറുക്കി. അൽപബുദ്ധികളുടെ വിഹാരമായിരുന്നു തന്ത്രപ്രധാന സ്ഥാപനങ്ങളിൽവരെ. യതിയുടെ കാൽപാടുകൾ തങ്ങൾ കണ്ടെത്തിയെന്നാണ് കഴിഞ്ഞമാസം ഒൗദ്യോഗിക വെബ്സൈറ്റിൽ സൈന്യം ട്വീറ്റ് ചെയ്തത്.
എന്നിട്ടും ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ജനം വൻഭൂരിപക്ഷത്തോടെ മോദിയെ തന്നെയാണ് അധികാരത്തിലെത്തിച്ചിരിക്കുന്നത്. 2014ൽ അദ്ദേഹം നൽകിയ പ്രധാന വാഗ്ദാനങ്ങളായ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ദേശസുരക്ഷയും പൂർത്തീകരിക്കപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ പെരുകുകയായിരുന്നു. കശ്മീരിലാകട്ടെ, ഭീകരത വർധിക്കുകയായിരുന്നു. ഏറെ പ്രകീർത്തിക്കപ്പെട്ട, ഫെബ്രുവരിയിൽ പാകിസ്താനു നേരെ നടന്ന ആക്രമണത്തിൽ മൂന്ന് മരങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. സൗഹൃദ വെടിവെപ്പിൽ ഏഴ് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
പാവപ്പെട്ടവർക്ക് ശൗചാലയങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, എളുപ്പത്തിൽ ബാങ്ക് വായ്പ, ഭവനപദ്ധതി, വൈദ്യുതി, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയ ഏറെ പ്രചാരണം നൽകിയ മോദിയുടെ ജനകീയപദ്ധതികൾ തീർച്ചയായും അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായിട്ടുണ്ട്. വൻകിട കമ്പനികൾ വൻതോതിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടുകൾ നൽകി. ഇന്ത്യയുടെ സംരക്ഷകൻ എന്നാണ് ഒരു കോർപറേറ്റ് മാധ്യമസ്ഥാപനം അദ്ദേഹത്തെ നിരന്തരം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷനാകട്ടെ, ലജ്ജയില്ലാതെ അദ്ദേഹത്തിെൻറ പക്ഷം ചേർന്നു.
ജാതി, വർഗ വിഭജനവും ബോളിവുഡിെൻറ സ്വാധീനവും കുടുംബവാഴ്ചയുമൊക്കെയായി അങ്ങേയറ്റം അസമത്വമുള്ള സമൂഹമാണ് ഇന്ത്യയിലേത്. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങളിലുമൊന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പ്രായോഗികതലത്തിൽ യാഥാർഥ്യമാവാറില്ല. വരേണ്യവർഗവും അടിസ്ഥാനവർഗവും തമ്മിലുള്ള വിടവ് അങ്ങേയറ്റം വലുതാണ്. 1980കളിൽ ഒരു പ്രവിശ്യ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ഞാൻ ഇത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. വരേണ്യവർഗത്തോടുള്ള വെറുപ്പ് സാധാരണക്കാരിൽ ആഴത്തിൽ വേരുറച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവ് രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ്ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നിന്ദിക്കാൻ സമയം കണ്ടെത്തിയത് ഈ സൂത്രവാക്യത്തിെൻറ ബലത്തിലാണ്.
നൂറുകണക്കിന് മുസ്ലിംകൾ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് വംശഹത്യയിൽ ഉന്നയിക്കപ്പെട്ട ആരോപണത്തിെൻറ പേരിൽ പാശ്ചാത്യ സർക്കാറുകളിൽനിന്ന് മോദിക്ക് ദുഷ്പേര് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ കുറച്ച് സമ്പന്നന്മാരുടെ പിന്തുണയുണ്ടായിരുന്ന മോദി തെൻറ പരുഷമായ ഭൂതകാലം മറച്ചുവെച്ച്, ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്ന വർണപ്പകിട്ടാർന്ന കൽപിതകഥകൾ രചിച്ചാണ് 2014ലെ തെരഞ്ഞെടുപ്പിൽ ദേശീയരാഷ്ട്രീയത്തിൽ കാലൂന്നുന്നത്. സ്വയം കൽപിച്ചുണ്ടാക്കിയ പരിവേഷം അരക്കിട്ടുറപ്പിക്കാൻ അദ്ദേഹം തുടക്കത്തിലേ ശ്രമിച്ചു. രാജ്യദ്രോഹികളായ മുസ്ലിംകളെ ഉയർത്തിക്കാട്ടി അദ്ദേഹം കളങ്ങൾ ഓരോന്നായി ചവിട്ടിക്കയറി. 56 ഇഞ്ച് നെഞ്ചളവിൽ ഊറ്റംകൊണ്ട് ഇന്ത്യയെ ലോകശക്തിയായി പരിവർത്തിപ്പിക്കാമെന്നും ഹിന്ദുക്കളെ ചരിത്രത്തിെൻറ മഹത്തായ പ്രയാണത്തിൽ അണിനിരത്താമെന്നും മോദി വാഗ്ദാനം ചെയ്തു.
2014നുശേഷം രാജ്യത്തെ പ്രമുഖ ചാനലുകളെയും സമൂഹമാധ്യമങ്ങെളയും തെൻറ കുഴലൂത്തുകാരായി മാറ്റിയെടുക്കാൻ മോദിക്ക് കഴിഞ്ഞു. അഞ്ചുവർഷത്തെ ഭരണകാലത്ത് ഓൺലൈൻ ജനസംഖ്യ ഇരട്ടിയായി. സ്മാർട്ട് ഫോണുകൾ പാവപ്പെട്ടവരുടെ കൈകളിലേക്ക് ഒഴുകിയെത്തി. സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രവഹിച്ചു. തെൻറ വ്യോമാക്രമണം നൂറുകണക്കിന് പാകിസ്താനികളെ ഇല്ലായ്മ ചെയ്തുവെന്നും, പാകിസ്താൻ തടവിലാക്കിയ ഇന്ത്യൻ പൈലറ്റിനെ പേടിപ്പിച്ച് തിരികെ വാങ്ങിയെന്നുമൊക്കെ പ്രചരിപ്പിക്കപ്പെട്ടു.
നരേന്ദ്ര മോദി ഒരു ഹിന്ദു തീർഥാടനകേന്ദ്രത്തിലെ ഗുഹയിൽ കാവിപുതച്ച് ധ്യാനത്തിലിരിക്കുന്ന ചിത്രം ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ബുദ്ധിജീവികൾക്ക് വലിയ തമാശയായി തോന്നിയിട്ടുണ്ടാകാം. എന്നാൽ, പാശ്ചാത്യവത്കരണം മൂലം പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യക്കാർക്ക് അദ്ദേഹം തിങ്ങി വിങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഹിന്ദു രാഷ്ട്രീയക്കാരൻ മാത്രമാണ്.
പ്രശസ്ത നോവലിസ്റ്റ് ആതിഷ് താസീർ 2014ൽ പറഞ്ഞ പോലെ ‘ഇന്ത്യ സ്വയം വിശ്വാസം അർപ്പിക്കുന്ന അപൂർവ സംഭവം. പടിഞ്ഞാറിെൻറ അനുഗ്രഹങ്ങളില്ലാത്ത ഒരാളെ ഇന്ത്യ വലിച്ചെറിയുകയാണ്.’ തീവ്ര വലതുപക്ഷ മൈതാന പ്രസംഗകരുടെ കർത്തവ്യമാണ് നേരന്ദ്ര മോദിക്കും നിർവഹിക്കാനുള്ളത്. ബലിയാടുകളാക്കപ്പെട്ട ന്യൂനപക്ഷത്തിെൻറയും അഭയാർഥികളുടെയും ഇടതുപക്ഷക്കാരുടെയും മറ്റും രോഷം തണുപ്പിക്കാനുള്ള ഭാവപ്രകടനങ്ങൾ നടത്തുക. വരേണ്യവർഗത്തിെൻറ താൽപര്യങ്ങൾ മാത്രമാണ് മോദി ഭരണകാലത്ത് സംരക്ഷിക്കപ്പെടുക. മുസ്ലിംകളെ ദേശദ്രോഹികളാക്കി മുദ്രകുത്തിയും പാകിസ്താനെ ശത്രുവാക്കി പ്രതിഷ്ഠിച്ചും മുന്നോട്ടുപോകാൻ അനുയായികൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞു.
(പ്രശസ്ത കോളമിസ്റ്റും ഗ്രന്ഥകാരനുമാണ് ലേഖകൻ. ‘ന്യൂയോർക്ക് ടൈംസി’ൽ എഴുതിയ വിശകലനത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.