ഹിന്ദുത്വ ഭീകരതയുടെ നേർമുഖങ്ങൾ
text_fieldsജവഹർലാൽ നെഹ്റു സർവകലാശാല കാമ്പസ് ഭീതിയിലാണ്. ഞായറാഴ്ച വൈകീട്ടു മുതൽ രാത്രി വരെ നടന്ന അക്രമങ്ങൾ വിദ്യാർഥ ികൾക്ക് ഒാർക്കാൻ കഴിയുന്നതല്ല. കുറെ ദിവസങ്ങളായി നടന്നുവന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഞായറാഴ്ച രാത്രി അരങ് ങേറിയത്. ആയുധധാരികളായ ഇരുപതിൽപരം സംഘ്പരിവാർ ഗുണ്ടകൾ കാമ്പസിലുടനീളം അക്രമം അഴിച്ചുവിടുകയായിരുന്നു. അവർക ്ക് പിന്തുണയുമായി ഡൽഹി പൊലീസും.
ജെ.എൻ.യുവിെൻറ കേന്ദ്രഭാഗത്തുള്ള സബർമതി ഹോസ്റ്റലിൽ കയറിയ അക്രമിസംഘം പ ിന്നീട് ഓരോ ഹോസ്റ്റലും ലക്ഷ്യംവെച്ചു. കണ്ടവരെയെല്ലാം ആക്രമിച്ചു. സാധന സാമഗ്രികൾ നശിപ്പിച്ചു. അക്രമം നടന് ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആക്രമികളെ അറസ്റ്റുചെയ്യാനോ ഉത്തരവാദികളായ സെക്യൂരിറ്റി ഗാർഡുകളെയോ ഉദ്യോഗസ് ഥവൃന്ദത്തെയോ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ തയാറായിട്ടില്ല.
വർധിച്ച ഹോസ്റ്റൽ ഫീസിനെതിരായ സമരം 67ാം ദ ിവസത്തേക്ക് കടക്കുേമ്പാഴാണ് എ.ബി.വി.പി നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്. ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയ െൻറ നേതൃത്വത്തിലുള്ള ‘ഫീ മസ്റ്റ് ഫാൾ’ സമരവുമായി മുന്നോട്ടുപോവുകയാണ്. രാഷ്ട്രപ്രതിഭവനിലേക്കും മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്കും വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണ് ഡൽഹി പൊലീസ് ചെയ്തത്. വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷകൾ ബഹിഷ്കരിച്ചതിനെ തുടർന്ന്, വാട്ട്സ്ആപ് വഴി പരീക്ഷ നടത്തുവാൻ വരെ ശ്രമം നടന്നു. വൈസ് ചാൻസലർ ജഗദീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘ്പരിവാർ അനുകൂല അധ്യാപകർ, ജെ.എൻ.എ.യു ടീച്ചേഴ്സ് അസോസിയേഷനിൽനിന്ന് മാറി ജെ. എൻ.യു ടീച്ചേഴ്സ് ഫോറം രൂപവത്കരിച്ചു. ജെ. എൻ.യുവിനു കീഴിലുള്ള സ്കൂൾ/ഫാക്കൽറ്റികളുടെ ഡീനുകളായി സംഘ്പരിവാർ അധ്യാപകരെ നിയമിച്ച വി.സി, വിദ്യാർഥികൾക്ക് ദിവസേനയുള്ള ഹാജർ വ്യവസ്ഥ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷമാണ് ഫീസ് വർധനയും സ്വാശ്രയ-കോഴ്സുകളും ഉൾപ്പെെട പദ്ധതിയുമായി വി.സി വന്നത്. അതിെൻറ ഭാഗമായി രൂപം നൽകിയ ബി.ടെക്, എം.ബി. എ കോഴ്സുകൾക്ക് വലിയ ഫീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായാണ് ഹോസ്റ്റലുകളിൽ ഫീസ് വർധിപ്പിക്കാൻ ശ്രമിച്ചത്. താമസച്ചെലവിനും ഭക്ഷണച്ചെലവിനും പുറമെ, വൈദ്യുതി, വെള്ളം, ആരോഗ്യം എന്നിവക്കുള്ള ചെലവുകൾ വിദ്യാർഥികൾക്കുമേൽ അടിച്ചേൽപിക്കാനാണ് പുതിയ ഹോസ്റ്റൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. അതിനോടൊപ്പം വിദ്യാർഥിക്കുമേൽ കൂടുതൽ നിയന്ത്രണങ്ങളും നിർദേശിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ അഡ്മിൻ ബ്ലോക്ക് പിടിച്ചെടുത്തു. കാമ്പസിലുടനീളം പഠിപ്പുമുടക്കി. ജനുവരിയിൽ നടക്കുന്ന വിൻറർസെമസ്റ്റർ രജിസ്ട്രേഷൻ വിദ്യാർഥികൾ ബഹിഷ്കരിച്ചപ്പോഴാണ്, അതുവരെ ഫീ വർധനക്കെതിരെ നിലകൊണ്ട എ.ബി.വി.പി, വി. സിയുടെ കൂടെ ചേർന്ന് പഠിപ്പുമുടക്കിനെതിരെ രംഗത്തുവന്നത്.
ജനുവരി നാലിന് ശനിയാഴ്ച പുലർച്ച സ്കൂൾ ഒാഫ് ഇൻറർനാഷനൽ സ്റ്റഡീസ് ഡീനിെൻറ നേതൃത്വത്തിൽ എ.ബി.വി.പി പ്രവർത്തകർ സംഘടിച്ചെത്തി വിദ്യാർഥികളെ മർദിച്ചു. എണ്ണത്തിൽ കുറവായ പ്രതിഷേധക്കാരെ അടിച്ചമർത്തിയ എ.ബി.വി.പിക്കാർ രജിസ്േട്രഷൻ പുനരാരംഭിക്കാൻ വി.സിയെ സഹായിക്കുകയായിരുന്നു. അതേസമയം, ഓൺലൈൻ രജിസ്ട്രേഷൻ തടയാൻ ഇൻറർനെറ്റ് കൈകാര്യം ചെയ്യുന്ന ഓഫിസ് ഉപരോധിച്ച വിദ്യാർഥികളെയും എ.ബി.വി.പിക്കാർ മർദിച്ചു. അഡ്മിഷൻ ബ്ലോക്കിെൻറ നൂറുമീറ്റർ പരിധിയിൽ സമരപ്രകടനങ്ങൾ നിരോധിച്ച ഹൈകോടതി വിധിയുടെ മറപിടിച്ച് വി.സി പൊലീസിനെ വിളിച്ചുവരുത്തി. ജെ.എൻ.യു സെക്യൂരിറ്റി വിഭാഗമായ സൈക്ലോപ്സിെൻറ കൂടെ നിലയുറപ്പിച്ച ഡൽഹി പൊലീസ്, എ.ബി.വി.പി അക്രമങ്ങൾ നോക്കിനിന്നു. പ്രതിഷേധിച്ച വിദ്യാർഥികളെ തടഞ്ഞു. അതിനാൽ തന്നെ, അക്രമികളെ പ്രതിരോധിക്കാൻ കാമ്പസിെൻറ പലഭാഗങ്ങളിലും വിദ്യാർഥികൾ കൂട്ടംകൂടുകയും ഒറ്റക്കെട്ടായി മുന്നോട്ടുവരുകയും ചെയ്തു.
ജനുവരി അഞ്ച് ഞായറാഴ്ചയായിരുന്നു രജിസ്ട്രേഷെൻറ അവസാന തീയതി. കാമ്പസിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിക്കാൻ ഞായറാഴ്ച ആറുമണിക്ക് ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ വിളിച്ചുചേർത്ത പീസ് മാർച്ചിനുനേരെയാണ് സംഘ്പരിവാർ ആദ്യം അക്രമം അഴിച്ചുവിട്ടത്. സബർമതി ദാബയിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെയും അവർ അക്രമിച്ചു. 5.30 ഓടു കൂടി വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ ആയുധധാരികളായ ഗുണ്ടകൾ മെയിൻഗേറ്റ് കടന്നു കാമ്പസിൽ എത്തിയ വിവരം പ്രചരിച്ചു. മുഖംമറച്ച ഗുണ്ടകൾ വടികളും ഹോക്കിസ്റ്റിക്കുകളുമായി സബർമതി ദാബയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ വിദ്യാർഥികളും ചിതറിയോടി. അവശേഷിച്ച അധ്യാപകരെ മർദിക്കുകയും പ്രഫ. സുചരിത സെൻ അടക്കമുള്ളവർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
വിദ്യാർഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷിെൻറ തല തല്ലിത്തകർത്തു. സബർമതി ഹോസ്റ്റലിൽ അഭയം പ്രാപിച്ച വിദ്യാർഥികൾക്കെതിരെ കല്ലെറിഞ്ഞു. ഹോസ്റ്റലിൽ കടന്ന് പെൺകുട്ടികളെയടക്കം അക്രമിച്ചു. കൃത്യമായ പദ്ധതികളോടെയുള്ള ആക്രമണമാണ് സബർമതിയിൽ നടന്നത്. റൂമുകളുടെ വാതിലുകൾ തള്ളിത്തുറന്ന ഗുണ്ടകൾ, ഖാഖി എന്നു വിളിക്കുന്ന കശ്മീരി മുസ്ലിമിനെ ക്രൂരമായി മർദിക്കുകയും സാധനസാമഗ്രികൾ അഗ്നിശമന ബാരലുകൾകൊണ്ട് തകർക്കുകയും ചെയ്തു. ജെ.എൻ.യുവിൽ നിന്ന് കാണാതായ നജീബ് അഹ്മദിനെയും ഇതു പോലെയായിരുന്നു അന്ന് ആക്രമിച്ചത്. മറ്റൊരു സുഹൃത്തിനോട് പറഞ്ഞത് റൂം അടിച്ചുതകർത്തത് സംഘിയാണോ അതല്ല ഇടതുപക്ഷ പ്രവർത്തകനാണോ എന്ന് തെളിയിക്കാനാണ്.
പഠനപുസ്തകമായ ക്രിസ്റ്റഫ് ജാഫ്രലോട്ടിെൻറ ‘ഹിന്ദു നാഷനലിസം: എ റീഡർ’ എന്ന പുസ്തകം കാണിച്ചപ്പോഴാണ് വെറുതെവിട്ടത്. ബാപ്സ പ്രവർത്തകെൻറ റൂം നശിപ്പിച്ച ഗുണ്ടകൾ എതിർദിശയിെല തങ്ങളുടെ പ്രവർത്തകെൻറ മുറി ഒഴിവാക്കി. സബർമതി ഹോസ്റ്റലിലെ തകർന്ന മുറികളെല്ലാം മുസ്ലിം, ദലിത്, ഇടതുപക്ഷ വിദ്യാർഥികളുടേതാണ്. പലരും ഒന്നാം നിലയിൽ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. താഴെ ചിതറിക്കിടക്കുന്ന ചെരിപ്പുകൾ സാക്ഷി. വാതിലുകൾ തള്ളിത്തുറക്കാൻ ശ്രമിച്ച സംഘികളിൽ നിന്നും രക്ഷപ്പെടാൻ കട്ടിലിനടിയിൽ രാത്രിയുടനീളം ഉറങ്ങാതെ ചെലവഴിച്ചതാണ് പെൺകുട്ടികൾക്ക് പറയാനുള്ളത്. പലരും തിങ്കളാഴ്ച രാവിലെതന്നെ കാമ്പസ് വിട്ട് വീടുകളിലേക്ക് പലായനം ചെയ്തു.
ഞായറാഴ്ച രാത്രിയുടനീളം സബർമതി ദാബയിൽ കാവലിരുന്ന വിദ്യാർഥികളെ ഹോസ്റ്റലുകളിലേക്ക് തിരിച്ചയക്കാൻ വന്ന പൊലീസിനോട് അവർ പറഞ്ഞത് നിങ്ങളുടെ ‘നിയമപാലനത്തി’ൽ വിശ്വാസമില്ല എന്നാണ്. പൊലീസിനു മാത്രം ലഭിക്കുന്ന ലാത്തികൾ എങ്ങനെ ഗുണ്ടകളുടെ കൈകളിൽ വന്നെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. ആർ.എസ്.എസ് പാൻറും പൊലീസിെൻറ കാക്കിയും വേർതിരിച്ചറിയുവാൻ സാധിക്കുന്നിെല്ലന്നും വിദ്യാർഥികൾ പറയുന്നു. അതുകെണ്ടുതന്നെ, പി.എച്ച്ഡി ഗവേഷകരുടെ ഹോസ്റ്റലായ ബ്രഹ്മപുത്രയിൽ നിന്നു രാത്രിതന്നെ സബർമതിയിലേക്ക് മാർച്ച് ചെയ്യണം എന്ന് തീരുമാനിച്ചപ്പോൾ, കൂടുതൽ പേരും സ്വയം പ്രതിരോധത്തിനായി കമ്പുകളും ചില്ലകളും കരുതി.
എന്നാൽ, ഏകദേശം പത്തുമണിയോടെ ഇരുട്ടിെൻറ മറവിൽ കടന്ന ഗുണ്ടകൾ, കാവലിനു പുറത്തുതടിച്ചുകൂടിയ ബജ്റംഗ്ദൾ പ്രവർത്തകരുമായി ചേർന്ന് തിരിച്ചുവരുമോയെന്ന ഭയം വിദ്യാർഥികളെ ജാഗരൂകരാക്കി. പ്രധാന കവാടത്തിനുപുറത്ത് സംഘടിച്ചെത്തിയ ബജ്റംഗ്ദൾ ‘വന്ദേമാതരം’, ‘ഭാരത് മാതാകീ ജയ്’ മുഴക്കി ദേശവിരുദ്ധമായ ജെ.എൻ.യു അടച്ചുപൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. വിദ്യാർഥികൾക്ക് പിന്തുണയർപ്പിച്ച് എത്തിയ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ആംബുലൻസിനെ വരെയും തടയുകയും ആക്രമിക്കുകയും ചെയ്തു. ഗേറ്റിൽ നിലയുറപ്പിച്ച ഡൽഹി പൊലീസ് ആകെട്ട മാധ്യമപ്രവർത്തകരെ ഉള്ളിൽകടക്കുവാൻ അനുവദിച്ചില്ല. ഒടുവിൽ 11ന് അധ്യാപകർ ഗേറ്റിൽ എത്തി വാർത്ത സമ്മേളനം നടത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് സ്റ്റുഡൻറ്സ് യൂനിയൻ വിളിച്ച മാർച്ചിൽ ധാരാളം വിദ്യാർഥികൾ പെങ്കടുക്കുകയും പ്രസ് മീറ്റിൽ അക്രമത്തിന് ഇരയായ വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. വി.സി ജഗദീഷ് കുമാറിെൻറ രാജി ആവശ്യപ്പെട്ട് ജെ.എൻ.യു.ടി.എ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അമിത് ഷായുടെയും വി.സിയുടെയും ആജ്ഞകൾ നടപ്പിലാക്കുന്ന പൊലീസ് കാമ്പസ് വിട്ടുപോകണമെന്നും അക്രമികളെ ഉടനെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും തെൻറ ഉത്തരവാദിത്തങ്ങളിൽ വീഴ്ചവരുത്തിയ വി.സി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സമരം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോവാനാണ് വിദ്യാർഥികളുടെ തീരുമാനം. അതോടൊപ്പം സംഘ്പരിവാരത്തിെൻറ അഗ്രഹാരങ്ങളായി മാറുന്ന സർവകലാശാലകളിൽ സാമൂഹിക നീതി നടപ്പാക്കാനും പ്രതിരോധങ്ങളുടെ രാഷ്ട്രീയ നിര വികസിപ്പിക്കാനും എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.
(സർവകലാശാലയിൽ പശ്ചിമേഷ്യ പഠന വിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.