Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവയനാടിന്‍റെ കണ്ണീർ...

വയനാടിന്‍റെ കണ്ണീർ നിലവിളി

text_fields
bookmark_border
വയനാടിന്‍റെ കണ്ണീർ നിലവിളി
cancel

കൽപറ്റ: 2018 ആഗസ്റ്റിൽ വിവിധ ജില്ലകൾ മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലവെള്ളപാച്ചി ലും ജീവഹാനിയും കൃഷിനാശവും കണ്ട് വിറങ്ങലിച്ചു നിന്ന വയനാട്ടിൽ  ആഗസ്റ്റ് നൽകിയത് കണ്ണീർമഴ. കഴിഞ്ഞ ബുധൻ, വ്യ ാഴം ദിവസങ്ങളിലെ കാലവർഷം വയനാടിെൻറ നട്ടെല്ലൊടിച്ചിരുക്കുകയാണ്. വെള്ളിയാഴ്ചയും പെരുമഴ തുടരുകയാണ്.
< br /> അതിതീവ്ര മഴയിൽ സ്തംഭിച്ചു നിൽക്കുകയാണ് ജില്ല. വ്യാഴാഴ്ച മേപ്പാടി പുത്തുമലയിൽ പച്ചക്കാട് ഉണ്ടായ ഉരുൾെ പാട്ടലിൽ നിരവധി ജീവനുകൾ ഒലിച്ചു പോയി എന്ന വിവരം വയനാടൻ മലനിരകളിൽ വസിക്കുന്ന ലക്ഷകണക്കിന് ജനങ്ങളെ ഞെട്ടിച്ച ു. മഴയും കാറ്റും തുടരുന്നതും വൈദ്യുതി കട്ടും റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. പുത്തുമലയി ൽ നിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുക ളിൽ ഭക്ഷണവും വെള്ളവും എത്തിക്കാൻ പ്രയാസപ്പെടുന്നുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും അർധ സൈനികരും രംഗത്തുണ്ട്.

പുത്തുമല, പച്ചക്കാട് തുടങ്ങിയ പ്രദേശങ്ങളിലായി ഉരുൾപൊട്ടലിനെ തുടർന്ന് 200 ഏക്കറോളം സ്ഥലം ഒലിച്ചുപോയ നിലയിലാണ്. വീടുകൾ, പള്ളി, ക്ഷേത്രം, തൊഴിലാളികൾ താമസിക്കുന്ന പാടികൾ എന്നിവയെല്ലാം വലിയ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയി. അവിടെ ഇപ്പോൾ കല്ലും മണ്ണും കുതിച്ചു പായുന്ന തോടുകളും മാത്രം. പിന്നെ, നിരവധി പേരുടെ നിലവിളിയും... കണ്ണീരും...

എരുമകൊല്ലി, മുണ്ടക്കൈ ദുരന്തങ്ങൾ
1961ൽ ജൂണിൽ പെരുമഴ തിമിർത്തുപെയ്തതിെൻറ ദുഖ സ്മരണയിലാണ് മേപ്പാടിക്കാർ. അന്ന് മേപ്പാടി ചെമ്പ്ര തേയില തോട്ടത്തിലെ എരുമകൊല്ലി ഡിവിഷനിൽ ഉരുൾപൊട്ടി രണ്ട് പാടികൾ ഒലിച്ചു പോയി. ഒപ്പം തൊഴിലാളികളും കുടുംബങ്ങളും മണ്ണിനടിയിൽ പെട്ടു. എത്ര ജീവനുകൾ മലവെള്ളം കൊണ്ടു പോയി എന്ന കാര്യം ഇന്നും ആർക്കും അറിയില്ല. പുത്തുമല ഉരുൾപൊട്ടി പരന്നൊഴുകിയതു പോലെ . 1984ൽ മേപ്പാടി മേഖലയിലെ മുണ്ടക്കൈയിൽ ഏലം തോട്ടത്തിലുണ്ടായ ഉരുൾ പൊട്ടലിൽ എട്ടു പേരാണ് അന്ന് മരിച്ചത്.

ചങ്ങനാശേരി സ്വദേശിയുടെ തോട്ടത്തിൽ ജോലിക്കുവന്ന തമിഴ്തൊഴലാളികൾ, ആദിവാസി കുടുംബങ്ങളിലെ അംഗങ്ങൾ എന്നിവരെല്ലാം മണ്ണിനടിയിലായി. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക സ്വീകരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. അന്ന് റിപ്പോർട്ട് തയാറാക്കാൻ പോയ മുണ്ടക്കയം ഗോപി പഴയ സംഭവങ്ങൾ ഇന്നലെ നടന്നതു പോലെ ഓർക്കുന്നു. വയനാടിെൻറ ഭൂപ്രദേശങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് ഈ ഉരുൾപൊട്ടൽ നമുക്ക് പറഞ്ഞു തരുന്നുണ്ട്- മുണ്ടക്കയം ഗോപി.

മുറിവ് ഉണങ്ങുന്നില്ല; സങ്കടങ്ങളും
2018 ആഗസ്റ്റിൽ വയനാട് സഹിച്ച ദു:ഖവും നഷ്ടങ്ങളും അതേപടി തുടരുകയാണ്. ദുരിത ബാധിത പ്രദേങ്ങളിൽ പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നു. ഇതിനിടെയാണ് ഇടിത്തീ പോലെ വീണ്ടും ദുരിതം പെയ്തിറങ്ങിയത്. ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഭീമമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ യുവാക്കളടക്കം തൊഴിലാളികൾ പുത്തുമല ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടതായി രക്ഷപെട്ടവർ പറയുന്നു.

രക്ഷാ പ്രവർത്തനം ദുഷ്ക്കരം
ഉടൻ രക്ഷാപ്രവർത്തനം നടത്തി ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ ഇല്ല. കാലവർഷത്തിെൻറ ശക്തിയിൽ പലപ്പോഴും അധികൃതർ നിസ്സഹായരാണ്. വയനാട്ടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രങ്ങൾ, വാഹനങ്ങൾ, ഉപകരണങ്ങള്‍ എന്നിവക്ക് ക്ഷാമം ഉണ്ട്. ഇവ വ്യോമമാർഗം എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്്. പട്ടാളത്തിെൻറ സഹായം ഉണ്ടാകും. വയനാട് ഏതാണ്ട് ഒറ്റെപ്പട്ട നിലയിലാണ്. താമരശേരി ചുരത്തിൽ ഗതാഗതം മുടങ്ങി. കർണാടകയിലേക്കുള്ള ദേശീയ പാതയിലും തടസങ്ങൾ തുടരുന്നു. കഴിഞ്ഞ വർഷം വയനാട് അനുഭവിച്ച ദുരന്തത്തിെൻറ നിരവധി മടങ്ങ് കൂടതുലാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswayanad rainheavy rains 2019
News Summary - heavy rain wayanad report-kerala news
Next Story