കടൽ പോരാളികൾക്ക് എന്ത് പ്രളയം...!
text_fields കേരളം കണ്ട മഹാപ്രളയത്തിൽ രക്ഷക്കായി കേഴുന്നവരെ തീരമണക്കാൻ ജീവൻ പണയം വെച്ച് അത്യധ്വാനം ചെയ്ത മത്സ്യത്തൊഴിലാളികളുടെ ആവേശകരമായ അനുഭവം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് ടി. പീറ്റർ വിവരിക്കുന്നു:
കടലിൽ തിരമാലക്കെതിരെ പൊരുതുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്കു മുന്നിൽ പ്രളയം പ്രശ്നമാകില്ലെന്ന വിശ്വാസമാണ് വള്ളവുമായി രക്ഷാപ്രവർത്തനത്തിനിറങ്ങണമെന്ന് നിർദേശം നൽകാൻ കാരണം. ആ വിശ്വാസത്തിന് കോട്ടം തട്ടിയില്ല. അവരുടെ ആത്മവിശ്വാസവും ആത്മധൈര്യവും പുറമെ ജി.പി.എസ് ഉപേയാഗിച്ചുള്ള തിരച്ചിലുമാണ് ആയിരക്കണക്കിനാളുകളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കടലിനെ അതിജീവിക്കാൻ കഴിയുന്നവർക്ക് മറ്റൊന്നിനോടും ഭയമുണ്ടാകില്ല.
പ്രളയത്തിൽപെട്ട് ആയിരങ്ങൾ കുടുങ്ങിക്കിടക്കുെന്നന്ന വിവരം പുറത്തു വന്നതോടെയാണ് രക്ഷാപ്രവർത്തനത്തിന് സ്വന്തം വള്ളവുമായി ഇറങ്ങാൻ ആഹ്വാനം നൽകിയത്. ഇത് കേട്ടപാടെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ല പ്രസിഡൻറ് എസ്. സ്റ്റീഫെൻറ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇവർ പുലർച്ചയാണ് ചെങ്ങന്നൂരിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും പുറപ്പെട്ടു. കടലിൽ പോകുേമ്പാൾ ഉപയോഗിക്കുന്ന ലൈറ്റും ജി.പി.എസും കയറുമൊക്കെയായാണ് പോയത്. വെളിച്ചമുണ്ടായിരുന്നതിനാൽ രാത്രിയിലും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു.
ബന്ധുക്കളെ കാണാനില്ലെന്ന സന്ദേശങ്ങൾ ഗൂഗ്ൾ ലൊക്കേഷനുമായി ലഭിച്ചത് ജി.പി.എസ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ സഹായകരമായി. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവാണ് ഇവിടെയും പ്രയോജനപ്പെടുത്താനായത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചതിൽ നന്ദിയുണ്ട്. ജോലി ഉപേക്ഷിച്ച് സ്വന്തം വള്ളവുമായി രണ്ടുദിവസം വസ്ത്രം പോലും മാറ്റാതെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ സർക്കാർ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം വേളിയിൽനിന്ന് ഒമ്പത് വള്ളങ്ങളുമായി 32 പേരാണ് പോയത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡേറഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആേൻറാ ഏലിയാസിെൻറ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ആറന്മുള പഞ്ചായത്തിലായിരുന്നു കേന്ദ്രീകരിച്ചത്. 680 ലിറ്റർ മണ്ണെണ്ണയും 300 ലിറ്റർ പെട്രോളും കരുതിയിരുന്നു. എം.എൽ.എയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നിർദേശാനുസരണമായിരുന്നു പ്രവർത്തനം. വൈദ്യുതി പോസ്റ്റിനും രണ്ടടി ഉയരത്തിലായിരുന്നു വെള്ളം. അവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച് എട്ടു മണിക്കൂർ മാത്രമായ യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞു. ആ ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഒരു രോഗിയെ ഒാക്സിജൻ സിലിണ്ടറോടു കൂടിയാണ് സുരക്ഷിതസ്ഥാനെത്തത്തിച്ചത്. 12 പേർ കഴിഞ്ഞിരുന്ന ഒരു വീടിെൻറ ഗ്രിൽ തകർത്താണ് അകത്തുകടന്നത്. ഒരു വീടിെൻറ ഒാട് പൊളിച്ചുമാറ്റി അകത്ത് കയറിയും അവിടെയുണ്ടായിരുന്നവരെ ക്യാമ്പിലെത്തിച്ചു.
ഇതിനിടയിൽ കാനഡ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇവിടെയുള്ള അവരുടെ വേണ്ടപ്പെട്ടവർക്കായി സഹായ അഭ്യർഥനകൾ വന്നു. ജി.പി.എസ് ഉണ്ടായിരുന്നതാണ് സഹായമായത്. പുറമെ പമ്പയുടെ തീരത്തുനിന്ന് 60ഒാളം പേരെയും ആേൻറായുടെ നേതൃത്വത്തിൽ രക്ഷിച്ചു. തെർമോകോൾ വള്ളങ്ങളുമായി അർത്തുങ്കൽ, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നുള്ളവർ ആലുവയിലാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. മറ്റൊരു സംഘം കുട്ടനാട്ടിലേക്കും പോയി.
വേളിയിൽനിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കളായ ആേൻറാ ഏലിയാസ്, വിൻസെൻറ് ആൻറണി (കീച്ചൻ), രാജൻ ജോസഫ്, ജോൺ കെനൽ, ജാക്ക് മണ്ടേല, സാജു ലീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആറന്മുള പഞ്ചായത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ അനുമോദിച്ച് ആറന്മുള പഞ്ചായത്ത് സെക്രട്ടറി എസ്. വിജയ് അംഗീകാരപത്രവും നൽകിയാണ് മടക്കിയത്. എവിടെ എപ്പോൾ വിളിച്ചാലും എത്താൻ മത്സ്യത്തൊഴിലാളികൾ തയാറാണ്. സംസ്ഥാനത്തെ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഒന്നിച്ചുണ്ടാകും. അവർക്ക് പ്രതിഫലം വേണ്ട, അവരെ നിങ്ങൾ അംഗീകരിച്ചാൽ മാത്രംമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.