Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതീവ്ര, മൃദു...

തീവ്ര, മൃദു ഹിന്ദുത്വത്തിനിടയിൽ നിശ്ശബ്ദ ന്യൂനപക്ഷം

text_fields
bookmark_border
തീവ്ര, മൃദു ഹിന്ദുത്വത്തിനിടയിൽ നിശ്ശബ്ദ ന്യൂനപക്ഷം
cancel

ജംഇയ്യതുൽ ഉലമായെ ഹിന്ദിെൻറ സംസ്ഥാന നേതാവായ മൗലവി മുഹമ്മദ് ഹനീഫ് ആൾവാർ പറയുക യായിരുന്നു: ‘‘മനുഷ്യനെ തല്ലിക്കൊല്ലുന്ന ക്രൂരത പലവട്ടം നടന്ന പ്രദേശമാണ് ആൾവാർ. തെ രഞ്ഞെടുപ്പു കാലത്ത് അതേക്കുറിച്ചു പറയാൻപോലും ചില പാർട്ടികൾ തയാറല്ല. അങ്ങനെ പറഞ ്ഞാൽ വോട്ടുചോരുമെന്നും ബി.ജെ.പിക്കു വളമാകുമെന്നുമാണ് ഭയം. അതിൽ കുറെ ശരിയുണ്ട്. സാമുദായികവും ജാതീയവുമായി വോട്ടു ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രാജസ്ഥാനിൽ ഇത്തവണ വളരെ കൂടുതലാണ്. അതുകൊണ്ട്, മുസ്ലിംകൾ നേരിടുന്ന പ്രതിസന്ധി ഉയർത്തിക്കാട്ടാനോ അവർക്കുവേണ്ടി ശബ്ദിക്കാനോ ആരുമില്ല. ആരും വോട്ടു തേടി വരാനുമില്ല. എങ്കിലും വർഗീയ ചേരിതിരിവുണ്ടാക്കുന്നവർക്കെതിരെ വോട്ടു ചെയ്യും. ഒാരോ മണ്ഡലത്തിലും ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് വോട്ട്.’’

ഏതെങ്കിലും സംഘടനകൾക്ക് അതീതമായി ഇത് രാജസ്ഥാനിലെ പൊതുവികാരമാണ്. ആൾവാറിലും പരിസരങ്ങളിലും ആൾക്കൂട്ട കൊലയുടെ ഉൾഭയം ന്യൂനപക്ഷ വോട്ടർമാരിൽ തങ്ങിനിൽക്കുന്നു. കുറ്റകൃത്യങ്ങൾ പെരുകുകയും പൊലീസ് കൂട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യം. തെരഞ്ഞെടുപ്പു പ്രചാരണം ബുധനാഴ്ച അവസാനിക്കുകയാണ്. ആൾവാറിനെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ ആൾക്കൂട്ട കൊലയെക്കുറിച്ച് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രചാരണ കാലത്ത് തികഞ്ഞ മൗനമാണ് പാലിച്ചത്.

പശുക്കടത്തിെൻറ പേരിൽ ഗോരക്ഷക ഗുണ്ടകൾ കഴിഞ്ഞ വർഷമാണ് പെഹ്ലൂഖാനെ തല്ലിക്കൊന്നത്. വീണ്ടും അത്തരത്തിൽ രണ്ടു സംഭവങ്ങൾകൂടി നടന്നു. റഖ്ബർ ഖാൻ, ഉമർഖാൻ എന്നിവർ കൊലചെയ്യപ്പെട്ടു. അതേക്കുറിച്ച് പറയുന്നത് ബി.ജെ.പിക്ക് വർഗീയ ചേരിതിരിവിന് ആക്കം പകരാൻ സഹായകമാവുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആശങ്ക. ഹിന്ദുത്വ വികാരം പടർത്താൻ ബി.െജ.പിക്ക് എളുപ്പമാകും. ന്യൂനപക്ഷ വിഭാഗങ്ങൾ അതറിഞ്ഞ് വോട്ടുചെയ്യും. അവർക്കു മുന്നിൽ വേറെ വഴിയില്ല. ഹൈന്ദവ വോട്ടർമാരുടെ വികാരം കോൺഗ്രസിനെതിരാകുന്ന സാഹചര്യം ഒഴിവാക്കാതെ പറ്റില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. 200 മണ്ഡലങ്ങളുള്ള രാജസ്ഥാനിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ ആൾവാറിൽ തെൻറ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ നടുക്കിയ ആൾക്കൂട്ട കൊലകളെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ല. അഞ്ചു വർഷം മുമ്പത്തെ മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തുടക്കവും ഇവിടെത്തന്നെയായിരുന്നു. വർഗീയ അസ്വസ്ഥതകൾ വളരുന്നതിന് അന്നത്തെ കോൺഗ്രസ് സർക്കാറിനെ കുറ്റപ്പെടുത്തുന്നതായിരുന്നു അന്നത്തെ പ്രസംഗം. പ്രധാനമന്ത്രിയുടെ മൗനത്തിനപ്പുറം, യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കൾ രാജസ്ഥാനിലെ രാഷ്ട്രീയത്തിലേക്ക് രാമക്ഷേത്രവും ഹനുമാനുമൊക്കെയായി വർഗീയ ചേരിതിരിവിനുള്ള വിഷയങ്ങൾ എടുത്തിട്ടു.

ആൾവാർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിൽ ആറിടത്തും ജയപരാജയങ്ങൾ നിർണയിക്കാൻ മുസ്ലിം വോട്ടർമാർക്ക് കഴിയും. അതിനിടയിൽ തന്നെയാണ് ന്യൂനപക്ഷം നേരിടുന്ന അരക്ഷിതാവസ്ഥയുടെ പ്രതിസന്ധി നിർണായക തെരെഞ്ഞടുപ്പിൽ കാണാമറയത്തേക്ക് തള്ളിപ്പോകുന്നത്. ദലിത് വിഭാഗക്കാർ ഏറെയുള്ള ആൾവാറിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ പല മണ്ഡലങ്ങളിലും ബി.എസ്.പിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിൽ ജയസാധ്യതയുമുണ്ട്. അതേസമയം, ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിക്കുന്നതിെൻറ കൂടി ചിത്രമാണ് അതു നൽകുന്നത്.

തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ മുൻനിർത്തി ആൾവാറിലെ 11ൽ 10 ഇടത്തും സ്ഥാനാർഥികളെ മാറ്റിയിട്ടുണ്ട് ബി.ജെ.പി. കഴിഞ്ഞ തവണ എത്തിയതിെൻറ പകുതിപോലും ആളുകൾ ആൾവാറിൽ മോദിയുടെ റാലിക്ക് ഉണ്ടായിരുന്നില്ല. മോദിക്കാറ്റില്ല. വസുന്ധര രാജെ നേരിടുന്ന ഭരണവിരുദ്ധ വികാരം പുറമെ. രാജസ്ഥാെൻറ മാറുന്ന ചിത്രമാണ് ഇത് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് നിരീക്ഷകർ. അതേസമയം, ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിനും കോൺഗ്രസിെൻറ മൃദുഹിന്ദുത്വത്തിനുമിടയിലെ തെരഞ്ഞെടുപ്പാണ് മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന രാജസ്ഥാനിലെ വോട്ടർമാർ നടത്തേണ്ടത്.

േഗാരക്ഷക ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടക്കുന്ന രാജസ്ഥാനിൽ ന്യൂനപക്ഷ അരക്ഷിതാവസ്ഥെയക്കാൾ പശുക്കളുടെ ദുർഗതി ചർച്ചചെയ്യപ്പെടുന്നുണ്ട്. പശുവിൽപനക്ക് നിയന്ത്രണങ്ങളുണ്ട്. ഭീതിയുടെ അന്തരീക്ഷം നിലനിൽെക്ക, വാങ്ങാൻ ആളുമില്ല. കറവവറ്റിയും രോഗംബാധിച്ചും ഒടുവിൽ തെരുവിലേക്കുതള്ളുന്ന കന്നുകാലികളെ നോക്കാൻ ആരുമില്ല. ഗോശാലകളിൽ തീറ്റയില്ലാതെ കാലികളുടെ പട്ടിണിമരണമാണ് നടക്കുന്നത്. അലഞ്ഞുതിരിയുന്ന കാലികൾ കൂട്ടത്തോടെ വിളകൾ നശിപ്പിക്കുന്നതാണ് ഉൽപന്ന വിലത്തകർച്ചക്കിടയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം. വേലികെട്ടി വിള സംരക്ഷിക്കാൻ സർക്കാറിൽനിന്ന് സഹായമൊന്നും കിട്ടുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കാർഷികമേഖലകളിൽ അലഞ്ഞുതിരിയുന്ന ‘ആവാര’ കന്നുകാലികൾ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്നാണ്. കർഷകരോഷം ബി.ജെ.പി നേരിടുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleminoritymalayalam newsHinduthwaBJP
News Summary - Hard and Soft Hinduthwa and Minoroties - Article
Next Story