ഹനുമാനും ശിവനും പിന്നെ രാമക്ഷേത്രവും
text_fieldsവൈജാത്യത്തെയും അതിൽനിന്ന് ഉൗറിക്കൂടുന്ന വിഭിന്നങ്ങളായ അഭിരുചികളെയും അംഗീകരി ക്കുമ്പോഴും അവയെ സമരസപ്പെടുത്താൻ ശ്രമിക്കുമ്പോഴുമാണ് രാഷ്ട്രീയം ഉടലെടുക്കുന ്നത് എന്ന് പറയാറുണ്ട്. ഈ അവസ്ഥയിലാണ് അതൊരു സാംസ്കാരിക പ്രവർത്തനമാകുന്നതും. പ ക്ഷേ, അങ്ങനെ സംഭവിക്കണമെങ്കിൽ രാഷ്ട്രീയത്തിന് മണ്ണിൽ ചവിട്ടിനിൽക്കാനാവണം. സാമൂ ഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമായി മാറാൻ അതിനാവണം എന്ന് സാരം.
ഇതിെൻറ സുവർണാ വസരമാണ് തെരഞ്ഞെടുപ്പുകൾ. ജനകീയ പ്രശ്നങ്ങൾ ചർച്ചചെയ്യാനും അവയെ സംബന്ധിച്ചിടത് തോളം തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് ഇതുമൂലം സാധ്യ മാവുന്നു. മാത്രമല്ല, സ്വന്തം വികസന കാഴ്ചപ്പാടും വരുംകാല പരിപാടികളും പൊതുജന സമക് ഷം അവതരിപ്പിക്കാൻ ഓരോ രാഷ്ട്രീയപാർട്ടിക്ക് ലഭിക്കുന്ന അവസരംകൂടിയാണ് തെരഞ്ഞെ ടുപ്പ്. ഇവിടെ ഭരണകക്ഷിക്ക് ഒരധിക ബാധ്യതകൂടി ഉണ്ട്. നാളിതുവരെ നടപ്പാക്കിയ കാര്യങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നത്.എന്നാൽ, അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് ഇതിെൻറ നേരെ വിപരീത ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ്. ഒരുവശത്ത് രാഷ്ട്രീയം ജനകീയ പ്രശ്നങ്ങളെ തൊട്ടുഴിഞ്ഞ് പോകുന്നുവെങ്കിൽ, മറുവശത്ത് അത് വർഗീയതയായും വ്യക്തിഹത്യയായും തരംതാണിരിക്കുന്നു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നും ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ചർച്ചചെയ്യുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനത്തിെൻറ പേരിൽ കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ, നോട്ട് നിരോധനത്തിെൻറയും ജി.എസ്.ടിയുടെയും പാർശ്വഫലങ്ങൾ, അഴിമതി, ദലിത്-ന്യൂനപക്ഷ പീഡനങ്ങൾ... ഇങ്ങനെ പോകുന്നു അവ. നാമമാത്രമായ പരാമർശങ്ങൾക്കപ്പുറം എന്ത് ഗൗരവതരമായ ചർച്ചയാണ് ഈ വിഷയങ്ങളിൽ രാഷ്ട്രീയ സമൂഹം നടത്തുന്നത്?
ഇത്തരം കാര്യങ്ങളെ വിസ്മരിച്ച് ഭൂരിപക്ഷവർഗീയതയെ താലോലിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും കോൺഗ്രസും ഏർപ്പെട്ടിരിക്കുന്നത് എന്നതാണ് വാസ്തവം. ഇക്കാര്യത്തിലുള്ള ബി.ജെ.പിയുടെ നിലപാടിൽ അത്ഭുതത്തിന് അവകാശമില്ല. അതവരുടെ പ്രഖ്യാപിത നയമാണ്. എന്നാൽ, കോൺഗ്രസിെൻറ കാര്യം അതല്ലല്ലോ. സ്വാതന്ത്ര്യസമരത്തിെൻറയും ഗാന്ധി-നെഹ്റു പാരമ്പര്യത്തിെൻറയും നേരവകാശികളായ കോൺഗ്രസുകാർ തങ്ങളുടെ ‘ഹൈന്ദവികത’ തെളിയിക്കാൻ ശ്രമിക്കുന്നത് ചരിത്രത്തിെൻറ ഏറ്റവും വലിയ വിരോധാഭാസമാണ്.
ഹനുമാനും ശിവനും പിന്നെ രാമക്ഷേത്രവും
മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് താൻ ഹനുമാൻ ഭക്തനാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സ്വന്തം മണ്ഡലമായ ചിന്ത്വാസിയിൽ 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഇതിനകം അദ്ദേഹം സ്ഥാപിച്ചുകഴിഞ്ഞു. ഇതിനെ കടത്തിവെട്ടുന്നതാണ് പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നൽകിയിരിക്കുന്ന വിശേഷണം. അദ്ദേഹത്തെ വരവേൽക്കാൻ സംസ്ഥാനത്തിെൻറ തലങ്ങും വിലങ്ങും സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിൽ ‘ശിവ ഭക്തന് സ്വാഗതം‘ എന്നാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല, കോൺഗ്രസ് പ്രകടനപത്രികയിലെ ഒരു സുപ്രധാന വാഗ്ദാനം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗോശാലകൾ സ്ഥാപിക്കുമെന്നും ഗോമൂത്രവും ചാണകവും വ്യവസായികാടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കുമെന്നുമാണ്.
ഇതിെൻറ മറ്റൊരു പതിപ്പാണ് രാജസ്ഥാനിലെ കോൺഗ്രസുകാർ പറയുന്നത്. രാമജന്മഭൂമിയിൽ ശിലാന്യാസം നടത്താൻ ഹിന്ദുക്കളെ അനുവദിച്ചത് കോൺഗ്രസാണെന്നും ഒരു കോൺഗ്രസ് പ്രധാനമന്ത്രിക്കുമാത്രമേ തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ കഴിയൂ എന്നുമാണ് അവിടത്തെ പാർട്ടി നേതൃത്വത്തിെൻറ അവകാശവാദം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പി.സി. ജോഷിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ മുഖ്യ ചുമതലക്കാരനായ ആചാര്യ പ്രമോദ് കൃഷ്ണനുമാണ് ഇതിന് നേതൃത്വം നൽകുന്നത് എന്ന വസ്തുത പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. പ്രമോദ് കൃഷ്ണെൻറ തന്നെ വാചകത്തിൽ പറഞ്ഞാൽ, ‘രാഹുൽ ഗാന്ധി അന്തസ്സുള്ള മനുഷ്യനാണ്. അദ്ദേഹം പ്രധാനമന്ത്രി ആയാൽ രാമക്ഷേത്രം സുനിശ്ചിതമായും നിർമിക്കും.’
മുേമ്പ പോകുന്ന ബി.ജെ.പിയുടെ പിേമ്പ പോകുന്ന കോൺഗ്രസ് ഇതെല്ലാം തെളിയിക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം കുറയുന്നു എന്നാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിലപാട് എടുക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നകാര്യത്തിൽ സംശയമില്ല. ഇതിെൻറ അനുരണനങ്ങൾ ഇപ്പോൾതന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. തെലങ്കാനയിലെ ചില മുതിർന്ന മുസ്ലിം നേതാക്കൾ പാർട്ടിവിട്ടത് ഇതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ്. അവിടെ പാർട്ടിയെ നയിക്കുന്നത് കാക്കിക്കുപ്പായമണിഞ്ഞ സംഘികളാണെന്നാണ് അവർ പറയുന്നത്. ഇവിടെ കേന്ദ്ര ധനകാര്യന്ത്രി അരുൺ ജെയ്റ്റ്ലി ഉന്നയിക്കുന്ന ചോദ്യം പ്രസക്തംതന്നെ -യഥാർഥ ഹിന്ദുത്വം കിട്ടാനുള്ളപ്പോൾ ആരെങ്കിലും അതിെൻറ പകർപ്പിെൻറ പിന്നാലെ പോകുമോ?
ജെയ്റ്റ്ലി ഉന്നയിച്ച ഈ ചോദ്യം കോൺഗ്രസ് നേതൃത്വം സ്വയം ചോദിക്കേണ്ട ഒന്നാണ്. ഇതാണോ നാഴികക്ക് നാൽപതുവട്ടം അവർ ആണയിടുന്ന ഗാന്ധി-നെഹ്റു പാരമ്പര്യം? അടുത്തവർഷം നടക്കാൻപോകുന്ന പൊതു തെരഞ്ഞെടുപ്പിൽ അയോധ്യ പ്രശ്നം കുത്തിപ്പൊക്കാൻ സംഘ്പരിവാറും ബി.ജെ.പിയും ശ്രമം ആരംഭിച്ചു കഴിഞ്ഞ പശ്ചാത്തലത്തിൽ ഇത്തരം ചോദ്യങ്ങളുടെ പ്രസക്തി വളരെ ഏറെയാണ്.
അയോധ്യയിൽനിന്നും അതുപോലെ വർഗീയ സംഘർഷസാധ്യതയുള്ള മറ്റ് പ്രദേശങ്ങളിൽനിന്നും മുസ്ലിംകൾ പലായനം തുടങ്ങിയതായുള്ള പത്രറിപ്പോർട്ടുകളും ഇത്തരുണത്തിൽ പരാമർശം അർഹിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഗ്രസിച്ചിരിക്കുന്ന ഭയത്തിെൻറയും നിസ്സഹായതയുടെയും ആഴം ഇത് വെളിപ്പെടുത്തുന്നു. സോമാലിയൻ കവി വാഴ്സൻ ഷിറെ പറഞ്ഞത് ഓർമ വരുന്നു: ജലപ്പരപ്പ് കരയെക്കാൾ സുരക്ഷിതമാണെന്ന് തോന്നാത്തിടത്തോളം ആരും സ്വന്തം കുഞ്ഞുങ്ങളെ വള്ളത്തിൽ കയറ്റില്ലല്ലോ. ഇതുതന്നെയാണ് പലായനത്തിെൻറ കഥയും. അന്യനാട് ജന്മനാടിനെക്കാൾ സുരക്ഷിതമാണെന്ന് തോന്നുമ്പോഴെ സ്വന്തം വീടും കൂടും ഉപേക്ഷിച്ച് ജനങ്ങൾ പലായനം ചെയ്യുകയുള്ളൂ.
1940കളിൽ, രണ്ടാം ലോകയുദ്ധത്തിെൻറ പശ്ചാത്തലത്തിൽ, ആൽബേർ കാമു അന്നത്തെ കോംബാറ്റ് മാഗസിനിൽ എഴുതിയൊരു ലേഖനത്തിെൻറ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഭീതിയുടെ നൂറ്റാണ്ട്.’ മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംവാദത്തിെൻറ സാധ്യതകളും നിന്നുപോയതിനെക്കുറിച്ചാണ് അതിൽ അദ്ദേഹം വിലപിച്ചത്. ഇതുതന്നെയല്ലേ ഇന്നത്തെ ഇന്ത്യൻ അവസ്ഥയും? എന്നിട്ടും, രാഷ്ട്രീയ സമൂഹത്തിെൻറ ഒരേയൊരു ആശങ്ക അധികാരത്തെക്കുറിച്ച് മാത്രമാണ്. ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട് അധികാരത്തെ നോക്കിക്കാണാനല്ല നമ്മുടെ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. മറിച്ച് അധികാരത്തിെൻറ ഭാഗമായിനിന്നുകൊണ്ട് ജനങ്ങളെ നോക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. സംവാദത്തിെൻറയും ആശയസംഘർഷത്തിെൻറയും വേദിയാകേണ്ട രാഷ്ട്രീയം ഒരഭിനയകലയായി മാറിയിരിക്കുന്നു എന്ന സൂചനയും ഇത് നൽകുന്നു. സ്വയംവരത്തിന് രാജാക്കന്മാർ എത്തുന്നതുപോലെ വേഷഭൂഷാദികളണിഞ്ഞ് രാഷ്ട്രീയക്കാർ എത്തുന്നു. എതിരാളിയെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചും വർഗീയ വിഷം വമിപ്പിച്ചും അവർ ആൾക്കൂട്ടത്തിെൻറ നേതാക്കളാകാൻ ശ്രമിക്കുന്നു. ഇന്ത്യൻ ജനാധിപത്യം എത്രത്തോളം രോഗഗ്രസ്ഥമാണെന്നതിന് ഇതിനെക്കാൾ വലിയ തെളിവിെൻറ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.