Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൈയേറ്റ ഭൂമി...

കൈയേറ്റ ഭൂമി തിരിച്ച് സർക്കാർ മുന്നോട്ട് 

text_fields
bookmark_border
കൈയേറ്റ ഭൂമി തിരിച്ച് സർക്കാർ മുന്നോട്ട് 
cancel

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും

നേട്ടങ്ങൾ
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വ്യാപകമായി കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനാണ് റവന്യു വകുപ്പ് ആദ്യം  ചുവടുവെച്ചത്. അധികാരത്തിൽ വന്നയുടൻ തന്നെ ഭൂമി കൈയേറ്റം തടയുന്നതിനും മുൻ സർക്കാറിെൻറ കാലത്ത് കൈയേറിയവ തിരികെ പിടിക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരിച്ചു എന്നതാണ് റവന്യു വകുപ്പിൻെറ പ്രധാന നേട്ടം.  

സർക്കാർഭൂമി പാട്ട വ്യവസ്ഥയിൽ കൈവശം വെച്ചവർ വ്യവസ്ഥകൾ ലംഘിച്ച് ഭൂമി ദുരുപയോഗം ചെയ്യുന്നതും അന്യാധീനപ്പെടുത്തുന്നതും പരിശോധിച്ച് ആവശ്യമെങ്കിൽ സർക്കാറിലേക്ക് തിരിച്ചെടുക്കുന്നതിന് റവന്യു പ്രിൻസിപ്പൽ  സെക്രട്ടറി, ലാൻഡ് റവന്യു കമീഷണർ, ജോയൻറ് കമീഷണർ എന്നിവരുൾപ്പെടുന്ന ഉന്നതതല സംസ്ഥാന സമിതി  രൂപവത്കരിച്ചു. അനധികൃത കൈയേറ്റങ്ങൾ തടയുന്നതിന് ജില്ലകളിൽ ഡെപ്യൂട്ടി കലക്ടറുടെ (ലാൻഡ് റവന്യു) നേതൃത്വത്തിൽ  തഹസിൽദാർമാർ ഉൾപ്പെടുന്ന ജില്ല-താലൂക്ക് സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. സർക്കാർ ഭൂമി കൈയേറ്റം  തടയുന്നതിനും സാധാരണക്കാരുടെ ഭൂമി, മാഫിയകൾ സംഘടിതമായി ഒഴിപ്പിക്കുന്നതും കൈയേറുന്നതും തടയാനുള്ള ലാൻഡ്  ഗ്രാബിങ് (െപ്രാഹിബിഷൻ) ആക്ടിെൻറ കരട് തയാറാക്കാൻ നിയമവകുപ്പിന് നിർദേശം നൽകി.

നെൽപാടം നികത്തൽ നിയന്ത്രണം 
●വ്യാപകമായി നടന്നുവന്നിരുന്ന നിലംനികത്തൽ നിയന്ത്രിക്കാൻ റവന്യു വകുപ്പിന് കഴിഞ്ഞു. അനധികൃതമായി നികത്തിയ  നിരവധി വയലുകൾ പൂർവസ്ഥിതിയിലാക്കി.  അനധികൃത നിലം നികത്തൽ തടയാൻ ജില്ലാ താലൂക്ക് തലങ്ങളിൽ സ്ക്വാഡുകളുടെ പ്രവർത്തനം തുടങ്ങി. വയൽ നികത്തിയ മുന്നൂറിലധികം കേസുകളിൽ കർശനമായ നിയമനടപടി സ്വീകരിച്ചു.    
●നിർദിഷ്ട ആറന്മുള എയർപോർട്ടിെൻറ പേരിൽ നികത്തിയ പുഴയിലെ മണ്ണ് നീക്കി പൂർവസ്ഥിതിയിലേക്ക് കൊണ്ടുവന്നു.  വിമാനത്താവള പദ്ധതിപ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിെൻറ ഉത്തരവ് പിൻവലിച്ചു. 
●നിലം നികത്തൽ സാധൂകരിക്കാനുതകുന്ന യു.ഡി.എഫ് സർക്കാരിെൻറ നിയമനിർമാണം (നെൽവയൽ  നീർത്തട സംരക്ഷണ നിയമത്തിലെ 3 എ വകുപ്പ്) ഭേദഗതിയിലൂടെ 2016 ഡിസംബറിൽ എടുത്തുകളഞ്ഞ് നെൽവയൽ  സംരക്ഷണം ഉറപ്പാക്കി.  ഒപ്പം, സാധാരണക്കാർക്ക്  വീട്ുവെക്കാൻ തടസ്സമില്ലാതാക്കുന്നതിന് കലക്ടർമാർക്ക് നിർേദശം നൽകി.  
●നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള  നടപടികൾ ഉൗർജിതമാക്കി. 

ഭൂമി വിതരണം
●ഭൂരഹിതർക്ക് ഭൂമിവിതരണം നൽകുന്നതിനുള്ള നടപടികളുടെ പ്രാരംഭമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ലാൻഡ്  ബോർഡുകൾ രൂപവത്കരിച്ചു.  മിച്ചഭൂമിവിതരണം ചെയ്യുന്നതിനുള്ള പ്രത്യേക സർവേ നടപടികൾ ഏർപ്പെടുത്തി.  
●11  ജില്ലകളിൽ ഭൂപതിവ് കമ്മിറ്റികൾക്ക് രൂപം നൽകി.  മുഴുവൻ ജില്ലകളിലും റിവർ മാനേജ്മെൻറ് കമ്മിറ്റികളും സംസ്ഥാന  തലത്തിൽ ഉന്നതതല സമിതിയും രൂപവത്കരിച്ച് ഉത്തരവ് നൽകി.  ദീർഘകാലമായി ലാൻഡ് ൈട്രബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന  അപേക്ഷകൾ തീർപ്പാക്കാനായി 29 സ്പെഷൽ ൈട്രബ്യൂണലുകൾ രൂപവത്കരിച്ചു.  സമയബന്ധിതമായി എൽ.ടി കേസുകൾ  പരിഹരിക്കാൻ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തി.  ലാൻഡ് ൈട്രബ്യൂണലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ  സംസ്ഥാന ലാൻഡ് ബോർഡിെൻറ നേതൃത്വത്തിൽ ട്രൈബ്യൂണൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം.അർഹതപ്പെട്ടവർക്കെല്ലാം സമയബന്ധിതമായി പട്ടയവിതരണത്തിനുള്ള നടപടികൾ ആരംഭിച്ചു.  

റവന്യു ഓഫിസുകൾ, സേവനങ്ങൾ
ജനകീയ പങ്കാളിത്തത്തോടെ വില്ലേജ് ഓഫിസുകൾ ജനസൗഹൃദ  കാര്യാലയങ്ങളാക്കാൻ നടപടി തുടങ്ങി. ഓൺലൈൻ  പോക്കുവരവ് സംവിധാനം സമ്പൂർണമാക്കാൻ നടപടി. റവന്യു റിക്കവറി നടപടികൾ ഓൺലൈൻ സംവിധാനത്തിൽ.  രണ്ടു ലക്ഷം  രൂപ വരെയുള്ള റവന്യു റിക്കവറി നടപടികളിന്മേൽ സാവകാശം നൽകാനും തവണകളാക്കാനും ജില്ലാ കലക്ടർമാർക്ക്  അനുമതി. ഭൂരേഖകളുടെ ഡിജിൈറ്റസേഷൻ 1116 വില്ലേജുകളിൽ പൂർത്തീകരിച്ചു.  പൂർണമായും ഡിജിൈറ്റസ് ചെയ്ത  സംയോജിത ഭൂവിവര ശേഖരണ - നിർവഹണ സംവിധാനം പൈലറ്റ് േപ്രാജക്റ്റായ മണക്കാട് വില്ലേജിൽ ഒരു മാസത്തിനകം  പൂർത്തീകരിക്കും. റവന്യു വകുപ്പിൽനിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാകും.  ദശാബ്ദങ്ങളായി എങ്ങുമെത്താതെയും കഴിഞ്ഞ നാലു വർഷമായി മുടങ്ങിക്കിടന്നതുമായ റീസർവേ പ്രവർത്തനങ്ങൾ  പുനരാരംഭിച്ചു.  ഇടുക്കി, കാസർകോഡ് ജില്ലകളിൽ ആറുമാസത്തിനകം പൂർത്തീകരിക്കാൻ നടപടി. ഭൂമി സംബന്ധമായ  നിയമങ്ങളെയും നടപടികളെയും കുറിച്ച്  ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഭൂസാക്ഷരത കാമ്പയിൻ. ഇതെല്ലാം എൽ.ഡി എഫ് സർക്കാറിൻെറ നേട്ടങ്ങളാണ്.
 

ജനോപകാര പദ്ധതികൾ നടപ്പാക്കുന്നില്ല 

അടൂർ പ്രകാശ്  -മുൻ റവന്യൂമന്ത്രി
 


കഴിഞ്ഞ സർക്കാർ നടപ്പാക്കിയ ജനോപകാര പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ തുടർന്ന് നടപ്പാക്കുന്നില്ല. 1947നുശേഷവും വിദേശികളുടെ കൈവശമായിരുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് രാജമാണിക്യം കഴിഞ്ഞ സർക്കാറിൻെറ അവസാനകാലത്താണ് റിപ്പോർട്ട് നൽകിയത്. ഐ.ജി. എസ്. ശ്രീജിത് നൽകിയ റിപ്പോർട്ട് അനുസരിച്ച് അത് അഞ്ചര ലക്ഷത്തോളം ഏക്കറാണ്. 

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയെല്ലാം സർക്കാറിേൻറതായി മാറിയെന്നാണ് സ്പെഷൽ ഓഫിസർ റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിൽ ഹാരിസൺസ് മലയാളം കമ്പനിയുടെ കൈയിൽ ഉടമസ്ഥത തെളിയിക്കാൻ രേഖകളില്ല. കോടതിയിൽ രേഖകൾ ഹാജരാക്കാനും അവർക്ക് കഴിഞ്ഞില്ല. ഭൂസരംക്ഷണ നിയമം അനുസരിച്ച് യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ചപ്പോൾ ലോ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിക്കാൻ തീരുമാനിച്ചു. 38000ത്തോളം ഏക്കർ ഭൂമി തിരിച്ചെടുക്കാൻ സ്പെഷൽ ഓഫിസർ നോട്ടീസും നൽകി. എന്നാൽ, ഹൈക്കോടതിയിൽ സിംഗ്ൾ െബഞ്ചിൽനിന്ന്  കമ്പനി സ്റ്റേ വാങ്ങി. അത് മാറ്റണമെങ്കിൽ അപ്പീൽ നൽകണം. 

എൽ.ഡി.എഫ് സർക്കാർ കേസ് അട്ടിമറിക്കാൻ ആദ്യം ചെയ്തത് ഹാരിസൺസിനെതിരെ കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ സുശീല ഭട്ടിനെ നീക്കുകയായിരുന്നു. അതിപ്പോൾ ഹാരിസൺസിന് അനുകൂലമാവുകയാണ്. ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തയാറല്ല. ഇടുക്കിയിൽ ഭൂമികൈയേറ്റത്തിന് നേതൃത്വം നൽകുന്നത് സി.പി.എം നേതാവ് ആൽബിനും മന്ത്രി എം.എം.മണിയുടെ സഹോദരൻ ലംബോദരനുമാണെന്ന് നേരത്തെ റിപ്പോർട്ടുണ്ട്. വനഭൂമിയിലെ അക്കേഷ്യ^ യൂക്കാലി വെട്ടിമാറ്റുമ്പോൾ ഇവർ ഭൂമി വളഞ്ഞുപിടിച്ച് മറിച്ചു വിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി നടപടി സ്വീകരിക്കുന്നില്ല. 

യു.ഡി.എഫ് കാലത്ത് സർട്ടിഫിക്കറ്റുകൾക്ക് അക്ഷയവഴി അപേക്ഷ നൽകിയാൽ കിട്ടുമായിരുന്നു. രണ്ടേകാൽ കോടി സർട്ടിപിക്കറ്റുകളാണ് അങ്ങനെ വിതരണം ചെയ്തത്. എന്നാൽ, ഇന്ന് റവന്യു ഓഫിസുകളിൽ വിജിലൻസ് പരിശോധന നടത്തുകയാണ്. യു.ഡി.എഫ് സർക്കാർ നടത്തിയ സർവേയിൽ 2.43 ലക്ഷം പേർക്ക് ഭൂമിയില്ലെന്നു കണ്ടെത്തി. 

ഭൂരഹിതരില്ലാ കേരളം പദ്ധതിയിൽ 58346 പേർക്ക് മൂന്നു സെൻറ് ഭൂമി നൽകി. അത് ഇപ്പോൾ തുടരുന്നില്ല. ഓൺലൈനായി പോക്കുവരവ് തുടങ്ങിയിരുന്നു. കോട്ടയം ജില്ലയിലെ മുഴുവൻ വില്ലേജുകളിലും നടപ്പാക്കുകയും ചെയ്തു.  എന്നാൽ, അത് തുടരുന്നതായി അറിവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Govt@1 year
News Summary - Govt collect the details of land encroachment
Next Story