Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊതുസമൂഹത്തിെൻറ...

പൊതുസമൂഹത്തിെൻറ ശുഭപ്രതീക്ഷ

text_fields
bookmark_border
പൊതുസമൂഹത്തിെൻറ ശുഭപ്രതീക്ഷ
cancel

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന രാഷ്ട്രീയ ബലാബല പരീക്ഷയുടെ ഫലം വന്നത് ആശ്വാസത്തോടെയാണ്. വിനാശകരമായ ഫാഷിസ്റ് റ് തേരോട്ടത്തിന് അൽപം ശമനമുണ്ടാകുമെന്നും രാജ്യത്ത് നല്ല ദിനങ്ങൾ വരുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കഴി ഞ്ഞ നാലുവർഷമായി രാജ്യത്ത് നടക്കുന്ന അരുതായ്മകൾ അടിച്ചേൽപിച്ച ദുരിതങ്ങൾക്കിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പ്  ഫലം വന്നത്. നാടുമുഴുവൻ അരാജകത്വം നിലനിൽക്കുകയായിരുന്നു. വലതുപക്ഷ വർഗീയവാദികൾ അവരുടെ അജണ്ട നടപ്പാക്കുന്ന ക ാലം. ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും മറ്റും നടത്തുന്ന നിഷ്ഠുര കൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്ന ു ഉത്തർപ്രദേശിലെ ബുലങ്ശഹറിൽ നടന്നത്. പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന കഥ പ്രചരിപ്പിച്ച് അതിക്രമം നടത്തിയവർ പൊലീസ് ഇൻസ്പെക്ടറെപ്പോലും കൊലപ്പെടുത്തി. ബുലന്ദ്ശഹറിൽ ഒന്നും ചെയ്തിട്ടില്ലാത്ത ന്യൂനപക ്ഷ വിഭാഗത്തിലെ കുട്ടികളുടെ പേരുപോലും കേസിെൻറ പ്രഥമവിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഭരണകർത്താക്കളുടെ ഒത്താശയോടെ നുണ പ്രചാരണം അടിച്ചുവിടുകയായിരുന്നു.

കോൺഗ്രസിന് ഏറെ മുന്നോട്ടുപോവാനായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രതീക്ഷ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുഖ്യവേദിയിൽ രാഹുൽ ഗാന്ധി വരുമെന്നുറപ്പായി. ഇത് തീർച്ചയായും ആശ്വാസത്തിന് വകനൽകുന്നു. ജനങ്ങൾക്ക് ആൾക്കൂട്ടക്കൊലപാതകങ്ങളെ ഭയക്കാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് നമുക്ക് ന്യായമായും കരുതാം.

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവുന്നത് തീർച്ചയായും ഇഷ്ടമുള്ള കാര്യംതന്നെ. അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. ഒരിക്കൽപോലും കണ്ടിട്ടുപോലുമില്ല. അദ്ദേഹത്തിെൻറ പ്രസംഗം കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഘു സ്ക്രീനിൽ രാഹുലിനെ കണ്ടപ്പോൾ അദ്ദേഹത്തിെൻറ വാക്കുകൾ കേൾക്കാനും മുഖഭാവം ശ്രദ്ധിക്കാനും കഴിഞ്ഞു. അതിൽനിന്ന് മനസ്സിലായത് അദ്ദേഹം സത്യസന്ധനും ആത്മാർഥതയുള്ള ആളുമാണെന്നാണ്.

മുശീറുൽ ഹസൻ അപൂർവ വ്യക്തിത്വം
അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണൻ പ്രഫ. മുശീറുൽ ഹസനുമായി സംവദിക്കാൻ വർഷങ്ങൾക്ക് മുമ്പുതന്നെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിെൻറ ധൈഷണിക പ്രഭാവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയത് ഒമ്പതുവർഷം മൂമ്പ് ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ നടന്ന ഒരു പരിപാടിയിലാണ്. വിഖ്യാത ചരിത്രകാരെൻറ രണ്ട് ദശകത്തെ എഴുത്തുജീവിതത്തെക്കുറിച്ചായിരുന്നു ചടങ്ങ്. ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് (ഒ.യു.പി) ആയിരുന്ന സംഘാടകർ. ഒ.യു.പി മുശീറുൽ ഹസെൻറ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ പലതും നന്നായി വിറ്റുപോവുകയും ചെയ്തിട്ടുണ്ട്.

ആമിർ അഹ്മദ് അലവിയുടെ ‘എ പിൽഗ്രിംസ് ഡയറി’ എന്ന കൃതി രഖ്ശന്ദ ജലീലിനോടൊപ്പം വിവർത്തനം ചെയ്തത് മുശീർ ഹസനാണ്. 1929ലെ മൂല കൃതിയിൽ ദുർഗ്രഹമായ ചില ഭാഗങ്ങളുണ്ട്. ഇത് ലളിതമായി വായനക്കാരിലെത്തിക്കാൻ വിവർത്തനത്തിന് കഴിഞ്ഞു.

ഇന്ത്യ വിഭജനം, രാജ്യത്തിെൻറ ചരിത്രപരമായ പരിവർത്തനങ്ങൾ, സമകാലിക ചരിത്രം, മുസ്ലിംകളുടെ സാമൂഹിക അവസ്ഥ തുടങ്ങിയവയെക്കുറിച്ചും പ്രമുഖ ചരിത്രകാരന്മാരെക്കുറിച്ചും മുശീറുൽ ഹസൻ എഴുതിയിട്ടുണ്ട്. നെഹ്റു യുഗം, ഇസ്ലാമിക പൈതൃകം, 19ാം നൂറ്റാണ്ടിലെ ഡൽഹി മുസ്ലിം ബുദ്ധിജീവികൾ, അവധിെൻറ ചരിത്രം തുടങ്ങിയവയെയും അദ്ദേഹത്തിന് രചനാ വിഷയങ്ങളായിരുന്നു. ഭാഷാശുദ്ധിയും ഒഴുക്കുമുള്ള ശൈലിയായിരുന്നു അദ്ദേഹത്തിേൻറത്. തുർക്കിയിലെ െഎതിഹാസിക വനിത പരിഷ്കരണ വാദിയായിരുന്ന ഹാലിദ അദീപിനെക്കുറിച്ച് (1884-1964)  മുശീറുൽ ഹസൻ എഴുതിയ ശേഷമാണ് അവരെക്കുറിച്ച് കൂടുതൽ പേരും അറിയുന്നത്. ഹാലിദയുടെ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് ഒരു അനൗദ്യോഗിക സംഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.

ഉത്തർപ്രദേശിലെ അവധ് ബെൽട്ടിൽനിന്നാണ് ഞാൻ വരുന്നതെങ്കിലും നാടിെൻറ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നത് മുശീറുൽ ഹസെൻറ രചനകളിലൂടെയാണ്. ‘ദ അവധ് പഞ്ച്-വിറ്റ് ആൻഡ് ഹ്യുമർ ഇൻ കൊളോണിയൽ നോർത്ത് ഇന്ത്യ’ എന്ന കൃതിയിൽ അവധിലെ കൊളോണിയൽ ഭരണത്തിെൻറ അറിയപ്പെടാത്ത ഏടുകൾ വിവരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പാശ്ചാത്യ സംസ്കാരം ഏൽപ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതി.

ജാമിഅ മില്ലിയ ഇസ്ലാമിയയിൽ വൈസ് ചാൻസലറായിരിക്കെ മുശീറുൽ ഹസൻ കൊണ്ടുവന്ന ഭരണ, അക്കാദമിക പരിഷ്കാരങ്ങൾ നോക്കിക്കാണാൻ അവിടെ വിസിറ്റിങ് പ്രഫസറായിരുന്ന എനിക്ക് കഴിഞ്ഞിട്ടുണ്ട്. സർവകലാശാലയുടെ വാതിലുകൾ സ്വദേശത്തും വിദേശത്തുമുള്ള പഠിതാക്കൾക്കും ഗവേഷകർക്കും അക്കാദമിക്കുകൾക്കുമായി അദ്ദേഹം തുറന്നിട്ടു. കാമ്പസിൽ നിരവധി സെമിനാറുകൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും മുശീറുൽ ഹസൻ വേദിയൊരുക്കി. അക്കാദമിക വൃത്തിയുടെ അലകും പിടിയും അദ്ദേഹം മാറ്റിമറിച്ചു.

നാഷനൽ ആർക്കൈവ്സ് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറലായിരിക്കവെയാണ് മുശീറുൽ ഹസനുമായി ഞാൻ ഏറ്റവും ഒടുവിൽ അഭിമുഖം നടത്തിയത്. ചരിത്രരേഖകളുമായി ബന്ധപ്പെട്ട അദ്ദേഹത്തിെൻറ അഗാധ പാണ്ഡിത്യം അന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ബഹുമുഖ പ്രതിഭയായ വലിയ മനുഷ്യനെയാണ് രാജ്യത്തിന് നഷ്ടമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleelection resultmalayalam newsFive State ElectionCongress Win
News Summary - Good Hope of Public - Article
Next Story