Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധികാര രാഷ്ട്രീയവും...

അധികാര രാഷ്ട്രീയവും അൽപം പ്രളയകാല ചിന്തകളും

text_fields
bookmark_border
kerala-flood
cancel

രാജ്യത്തെ അറിയപ്പെടുന്ന ചില ആക്ടിവിസ്റ്റുകളെയും വിദ്യാഭ്യാസ വിചക്ഷണരെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത് തടവിലിട്ട സംഭവം വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്. ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി എന്നതുമാത്രമാണ് ഇവർ ചെയ്ത കുറ്റം. കശ്മീർ ഉൾപ്പെടെ സംഘർഷ മേഖലകളിൽ നടക്കുന്ന അതിക്രമങ്ങളും ആശങ്കയുണർത്തുന്നു.

ആക്ടിവിസ്റ്റുകൾ പങ്കുവെച്ച ഉത്കണ്ഠ ചെവിക്കൊള്ളുന്നതിനുപകരം അവരെ തടങ്കലിൽ പാർപ്പിക്കാനാണ് ഭരണകൂടം തിടുക്കം കൂട്ടിയത്. ഇരുമ്പഴികൾക്കുപകരം വീട്ടു തങ്കലിന് അധികൃതർ നിർബന്ധിതരായി എന്നുമാത്രം. വിവേകശാലികളുടെ ശബ്ദത്തെ ഭീകരമുദ്ര ചാർത്തി ഒതുക്കുകയാണ് പൊലീസിെൻറ തന്ത്രം. പ്രതികരണശേഷി ശേഷിക്കുന്നവരെ മുഴുവൻ പേടിപ്പിക്കുന്ന രീതി. ഫാഷിസം മുമ്പെത്തക്കാൾ കൂടുതൽ രാജ്യത്ത് വ്യാപകമാവുകയാണ്.

ഏതുപാതാളത്തിലേക്കാണ് രാജ്യത്തിെൻറ പോക്ക്. ഇരുണ്ട ഭാവിയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് വ്യക്തം. അതിജീവനത്തിെൻറ അടിസ്ഥാനപ്രശ്നങ്ങൾപോലും പരിഹരിക്കപ്പെടുന്നില്ല. ഭരണകൂടവും അതിെൻറ നടത്തിപ്പുകാരും നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാ അർഥത്തിലും ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴുേമ്പാഴാണിത്. വളരെ കുറച്ചുപേർക്കേ ഇതിനിടയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ.

രാജ്യത്തിെൻറ വികസനവും പൗരെൻറ സുരക്ഷിതത്വവുമാണ് സർക്കാറിെൻറ മുമ്പിലുണ്ടായിരുന്നതെങ്കിൽ രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെക്കുറിച്ച് അവർ ഗൗരവത്തിൽ ചിന്തിക്കുമായിരുന്നു. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് പ്രളയം സംഹാര താണ്ഡവമാടിയത്. എന്നിട്ടും കേന്ദ്രം ഇതിനോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് നാം കണ്ടുകഴിഞ്ഞു. പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും നിയന്ത്രിക്കാൻ ദീർഘകാല പദ്ധതികളാണ് വേണ്ടത്. ഇത്തരത്തിൽ എന്തെങ്കിലും നടക്കുന്നുണ്ടോ? എന്താണ് കേന്ദ്രത്തിെൻറ ദുരിതാശ്വാസ പദ്ധതികൾ? വെള്ളപ്പൊക്കം ഉണ്ടായിടങ്ങളിലും അതിന് സാധ്യതയുള്ള സ്ഥലങ്ങളിലും എന്തെങ്കിലും ഗൗരവപൂർവവും കലർപ്പില്ലാതെയും അവർ ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

2014ൽ കശ്മീരിലുണ്ടായ പ്രളയം ഒാർമ വരുന്നു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും താഴ്വരയിൽ ദുരന്തത്തിനിരയായ ഒേട്ടറെ പേർക്കും ലഭിച്ചില്ലെന്നതാണ് വസ്തുത. പ്രളയമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായില്ലെന്ന് കശ്മീർ വ്യാപാരി വ്യവസായി ഫെഡറേഷൻ (കെ.ടി.എം.എഫ്) ചൂണ്ടിക്കാട്ടുന്നു. വളരെ കുറച്ചുപേർക്ക് മാത്രം ചെറിയ തോതിൽ നഷ്ടപരിഹാരം ലഭിച്ചു. ആയിരക്കണക്കിന് പേരുടെ വൈദ്യുതി ബില്ലുകൾ ഒരുമിച്ച് നൽകിയെന്നാണ് അധികൃതർ എന്നോട് പറഞ്ഞത്. പ്രളയത്തിൽ വീടുകൾ ഒഴുകിപ്പോയവരുടെ വൈദ്യുതി ബിൽ സർക്കാർ അടച്ചു എന്നുപറയുന്നത് എന്തുമാത്രം വിരോധാഭാസമാണ്.

കേരളത്തിൽ ഇൗയിടെയുണ്ടായ പ്രളയത്തിെൻറ കാര്യമെടുക്കുക. െഎക്യ അറബ് എമിറേറ്റ്സിൽ (യു.എ.ഇ) നിന്നുള്ള ധനസഹായം സ്വീകരിക്കാൻ പറ്റില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്തുകൊണ്ട് പറ്റില്ല? മൂന്നു കാര്യങ്ങൾ പരിശോധിക്കാം. പതിനായിരക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്നുണ്ട്. ചരിത്രപരമായിത്തന്നെ കേരളവും അറബ് നാടുകളും തമ്മിൽ ഗാഢബന്ധമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളതീരവും ഗൾഫ് രാജ്യങ്ങളും തമ്മിൽ കച്ചവട ബന്ധമുണ്ട്. നാം ആവശ്യപ്പെടാതെ തന്നെയാണ് യു.എ.ഇ ഭരണാധികാരികൾ സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്. ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും കൊണ്ട് മാത്രം ഒന്നുമാവില്ലെന്ന് ഞാൻ നേരേത്ത തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ നല്ലൊരു ഭാഗം പ്രളയക്കെടുതി അനുഭവിക്കുേമ്പാൾ കേന്ദ്ര സർക്കാർ എന്തുകൊണ്ട് മതിയായ സാമ്പത്തിക സൗകര്യം ഒരുക്കുന്നില്ലെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അത്യാവശ്യ ഘട്ടത്തിൽ എന്തിനാണ് കേന്ദ്രം വിദേശസഹായം നിരാകരിക്കുന്നത്.

അവശ്യഘട്ടങ്ങളിൽ മറ്റു രാജ്യങ്ങൾക്ക് സഹായം നൽകുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഇതേ അവസ്ഥ നമുക്ക് ഉണ്ടാവുേമ്പാൾ പുറംതിരിഞ്ഞ് നിൽക്കുന്നത്. 2014ൽ കശ്മീരിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേന്ദ്രം വിദേശസഹായം സ്വീകരിക്കാതിരുന്നതിൽ ജനങ്ങൾ രോഷാകുലരായത് ഞാൻ നേരിട്ട് കണ്ടതാണ്. പ്രളയത്തിനുശേഷം, അന്താരാഷ്ട്ര തലത്തിൽ പരിശീലനം സിദ്ധിച്ച ദുരിതാശ്വാസ പ്രവർത്തകരെയോ സന്നദ്ധ ഭടന്മാരെയോ കശ്മീരിലേക്ക് അടുപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറായില്ലെന്നതാണ് വസ്തുത.

ഇത്തരം അനാസ്ഥകളിൽ തങ്ങൾക്കുള്ള രോഷവും അമർഷവും കശ്മീരികൾ ഉച്ചത്തിൽതന്നെ പ്രകടിപ്പിച്ചിരുന്നു. െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ പ്രഖ്യാപിച്ച സഹായം പോലും കശ്മീരിന് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നിൽ ചില അജണ്ടകളുണ്ടെന്ന് തോന്നുന്നു. കശ്മീരിലെ അടിസ്ഥാന യാഥാർഥ്യം അന്താരാഷ്ട്ര ഏജൻസികൾ അറിയരുതെന്ന് കേന്ദ്രത്തിന് നിർബന്ധമുണ്ട്. പ്രളയാനന്തര ദുരിതങ്ങൾ അനുഭവിച്ചുവരുന്ന ഒരു ജനതയാണ് സൈനികാധിപത്യത്തിെൻറ മുഷ്ക് കൂടി സഹിക്കേണ്ടിവരുന്നത്.

ഉത്തർപ്രദേശിലെ പ്രളയത്തിെൻറ വാർത്തകളാണ് കഴിഞ്ഞ ബുധനാഴ്ച കേൾക്കാൻ കഴിഞ്ഞത്. നിരവധി പേർ കടുത്ത ദുരിതത്തിലായിരുന്നു. അന്താരാഷ്ട്ര വിദഗ്ധരെയും സന്നദ്ധപ്രവർത്തകരെയും സംസ്ഥാനത്ത് എത്തിക്കുന്നതിന് കേന്ദ്രം അനുവദിച്ചോ എന്ന കാര്യം സംശയമാണ്. ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ പരിതാപകരവുമാണ്. ക്രമസമാധാനം അപകടത്തിലാണ്. ആൾക്കൂട്ട ആക്രമണങ്ങളും ബലാത്സംഗവുമെല്ലാം പകൽവെളിച്ചത്തിലും നടക്കുന്നു. സംസ്ഥാന സർക്കാർ ഇതെല്ലാം നോക്കിനിൽക്കുകയാണ്. ഇതിനിടയിലാണ് പ്രളയക്കെടുതിയും. വിദേശത്തുനിന്നുള്ള സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണ വിദഗ്ധരും യു.പിയിലേക്ക് വരേണ്ട എന്ന നിലപാടിലാണ് കേന്ദ്രവും യോഗി സർക്കാറും. പല വിധത്തിൽ ജീവൻ നഷ്ടപ്പെടാനാണ് ജനങ്ങളുടെ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlekerala floodmalayalam newsactivists arrest
News Summary - Flood And Politics - Article
Next Story