കാർഷിക വായ്പയും കർഷകരും
text_fieldsനമ്മുടെ രാജ്യത്ത് പകുതിയോളം ജനങ്ങൾ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിെൻറ 16 ശതമാനവും മൊത്തം കയറ്റുമതിയുടെ 10 ശതമാനത്തോളവും സംഭാവനചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. എന്നാൽ, നമ്മുടെ കാർഷിക മേഖല ഇന്ന് പ്രശ്നങ്ങളിൽനിന്ന് മുക്തമല്ല. കൃഷിയിലെ ആഗോളവളർച്ചയെ നിയന്ത്രിക്കുന്ന ശക്തികൾ കേരളത്തിലെ കാർഷിക മേഖലക്ക് ശക്തമായ വെല്ലുവിളിയാണുയർത്തുന്നത്. കേരളത്തിലെ പ്രകൃതിദത്ത റബറിെൻറ സ്ഥിതിതന്നെ ഇതിനുദാഹരണമാണ്. നമ്മുടെ ഭരണാധികാരികൾക്കും നയരൂപവത്കരണം നടത്തുന്നവർക്കും കാർഷികമേഖലക്ക് വേണ്ടത്ര ഉൗന്നൽനൽകാൻ കഴിയുന്നില്ലെന്നതിന് ഉദാഹരണമാണിവ. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് കാർഷിക മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി.
ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ, ജലസേചന സൗകര്യത്തിെൻറ അഭാവം (കേരളത്തിൽ 4.14 ലക്ഷം ഹെക്ടർ സ്ഥലത്താണ് ജലസേചന സൗകര്യമുള്ളത്), ഉയർന്ന ഗതാഗതച്ചെലവ്, വൈദ്യുതി ലഭ്യതക്കുറവ്, വിപണന സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം ചിലതു മാത്രം. 1990കളുടെ ആരംഭത്തിൽ തുടങ്ങിയ സാമ്പത്തിക പരിഷ്കരണ പ്രക്രിയ കൃഷിയുടെ പ്രാധാന്യം ഇല്ലാതാക്കുകയാണുണ്ടായത്. മറ്റു രാജ്യങ്ങളുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ കർഷകർക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തുകൊണ്ടിരിക്കുന്നു.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. എന്നാൽ, നമ്മുടെ രാജ്യത്ത് രൂപകൽപന ചെയ്യുന്ന പല പദ്ധതികളും പാവങ്ങൾക്ക് ലഭിക്കാതെപോവുകയും അത്തരം ആനുകൂല്യങ്ങൾ സമ്പന്നർ തട്ടിയെടുക്കുകയും ചെയ്യുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതിനെതിരെ പ്രതികരിക്കാനോ നിയമനടപടികൾ സ്വീകരിക്കാനോ ഉദ്യോഗസ്ഥ-ഭരണകൂടം വിമുഖത കാണിക്കുന്നുവെന്നതാണ് ഏറെ ഖേദകരം. ഹ്രസ്വകാല കാർഷിക വിളകൾക്കായുള്ള വായ്പയുടെ മേൽവായ്പക്ക് ഏർപ്പെടുത്തിയ സബ്വെൻഷനും കൃത്യമായി തിരിച്ചടക്കുന്നവർക്കുള്ള സബ്സിഡിയും ആരംഭിച്ചിട്ട് വർഷങ്ങളായി. സഹകരണ സ്വകാര്യ ബാങ്കുകളല്ലാത്ത സർക്കാർ-ഗ്രാമീണ ബാങ്കുകൾ നൽകുന്ന മൂന്നു ലക്ഷം രൂപ വരെയുള്ള ഇത്തരം വായ്പകളുടെ പലിശ നിരക്ക് വെറും നാല് ശതമാനം മാത്രമാണ്. ഇത്തരം വായ്പകളുടെ ആനുകൂല്യങ്ങൾ കൂടുതലും അനുഭവിക്കുന്നത് ഇവിടത്തെ സമ്പന്നവർഗമാണ്. നയരൂപവത്കരണത്തിലെ വൈകല്യങ്ങളാണ് ഇതിനു കാരണം.
ഒാരോ സാമ്പത്തികവർഷവും കേരളത്തിലെ ബാങ്കുകൾ കാർഷികാവശ്യങ്ങൾക്കായി നൽകുന്ന വായ്പ 70,000 കോടി രൂപക്ക് മുകളിൽ വരും. ഇതിൽ 85 ശതമാനത്തിൽ കൂടുതലും നാലുശതമാനം പലിശക്ക് ഹ്രസ്വകാല കാർഷിക വിളകൾക്ക് മാത്രമായി നൽകിയതാണ്(സഹകരണ ബാങ്കുകൾ നൽകിയ വായ്പകൾ ഇതിന് പുറമെയാണ്). ഇൗ തുകയിൽ ഭീമമായ സംഖ്യയും സ്വർണപണയ വായ്പയായി വിതരണം ചെയ്തവയാണ്. ഒാരോ ബാങ്കിനും അവയുടെ ഒാരോ ശാഖക്കും സാമ്പത്തിക വർഷാരംഭത്തിൽ നിക്ഷേപത്തിനും വായ്പ വിതരണത്തിനും അതിൽ കാർഷിക വായ്പ, ഗൃഹവായ്പ, വാഹനവായ്പ തുടങ്ങി സർവതിനും മാനേജ്മെൻറ് എന്ന മുതലാളിവർഗം ടാർഗറ്റ് നൽകുന്നുണ്ട്. കൂടക്കൂടെയുണ്ടാവുന്ന റിവ്യൂ മീറ്റിങ്ങുകളിൽ ടാർഗറ്റ് എത്താത്ത ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽനിന്ന് സഭ്യമല്ലാത്ത ശകാരങ്ങൾ പരസ്യമായി കേൾക്കേണ്ടിവരും.
അതൊഴിവാക്കുകയെന്ന ലക്ഷ്യംവെച്ച് ബ്രാഞ്ച് മേധാവികൾക്ക് മനഃസാക്ഷിയെ വഞ്ചിച്ചുകൊണ്ടാണെങ്കിലും വായ്പ വിതരണത്തിൽ, പ്രത്യേകിച്ച് കാർഷിക വായ്പയിൽ വഴുതിക്കളിക്കേണ്ടി വരും. മാത്രമല്ല, സ്ഥലത്തെ മറ്റു ബാങ്കുകളുമായി മത്സരിക്കേണ്ട സ്ഥിതിയും വന്നെത്തുന്നു. മേലധികാരികളുടെ ഉന്നമനത്തിന് എന്തൊക്കെ നഷ്ടങ്ങളുണ്ടാവുന്നുവെന്ന് ചിന്തിക്കേണ്ടതാണ്.
നേട്ടം കൊയ്യുന്ന ഇടത്തട്ടുകാർ
വിപണിയിലെ വിലയനുസരിച്ചുള്ള വരുമാനം കർഷകന് ലഭിക്കാറില്ല. കർഷകൻ അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക ഇനങ്ങൾ ഇടത്തട്ടുകാർ തുച്ഛം വിലക്ക് വാങ്ങി ഉയർന്ന വിലക്ക് വിറ്റ് സമ്പന്നരാകുന്ന കാഴ്ചയാണിന്ന്. ഇതിനെല്ലാം പരിഹാരമുണ്ടാക്കാൻ പല വിദേശ കരാറുകളും വിഘാതമായി നിൽക്കുന്നു. ഇത്തരം അവസരങ്ങളിൽ ബാങ്ക് വായ്പ തിരിച്ചടക്കാൻ വട്ടിപ്പലിശക്കാരെ സമീപിച്ച് ആത്മഹത്യയിലേക്ക് നീങ്ങുന്നവരും വിരളമല്ല.
വായ്പകളുടെ കടമ്പകൾ
ഒരു കർഷകന് ബാങ്കിൽനിന്ന് കാർഷിക വായ്പ ലഭിക്കാൻ നിരവധി കടമ്പകളുണ്ട്. സ്ഥലം പരിശോധിച്ച് കൃഷി ഉറപ്പുവരുത്തുക, സ്ഥലത്തിെൻറ ആധാരം അസ്സലോ പകർപ്പോ, അതതു വർഷത്തെ നികുതിയടച്ച രശീതി, കൈവശാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിെൻറ സ്കെച്ച് തുടങ്ങി നിരവധി രേഖകൾ ബാങ്കിൽ ഹാജരാക്കണം. ഭൂമിയുടെ വിസ്തീർണവും അതിലെ കൃഷിയും നോക്കി ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശത്തിൽനിന്നേ വായ്പാതുക അനുവദിക്കാൻ ബാങ്ക് ശാഖകൾക്ക് അവകാശമുള്ളൂ. 2.5 ഏക്കർ (ഒരു ഹെക്ടർ) വരെ ഭൂമിയുള്ളവരെ നാമമാത്ര കർഷകർ എന്നും അഞ്ചേക്കർ വരെ ഭൂമിയുള്ളവരെ ചെറുകിട കർഷകർ എന്നും അഞ്ച് ഏക്കറിന് മുകളിലുള്ളവരെ വൻകിട കർഷകരെന്നും തരംതിരിച്ചിട്ടുണ്ട്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് യുദ്ധത്തിൽ കൃഷിഭൂമി വിൽക്കുകയോ മണ്ണിട്ടു നികത്തി കെട്ടിടങ്ങൾ പണിയുകയോ ചെയ്തതിനാൽ കേരളത്തിലിന്ന് കൃഷിഭൂമി ഏറെ തുച്ഛമാണ്. ഒരു ഏക്കർവരെ ഭൂമിയുള്ളവർ തന്നെ പരിമിതമാണ്. അതിനാൽ ഇത്തരക്കാർക്ക് ലഭിക്കുന്ന വായ്പാ തുകയും ഏറെ പരിമിതമായിരിക്കും.
എന്നാൽ, ഒരു ഏക്കർ ഭൂമിയുള്ളവർക്ക് കൃഷി-കൃഷിയനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിലുൾപ്പെടുത്തി ഒരുലക്ഷം രൂപ വരെ പല ബാങ്കുകളും വായ്പ നൽകിവരുന്നു. എന്നാൽ, സ്വർണത്തിന്മേലുള്ള കാർഷികവായ്പക്ക് മേൽപറഞ്ഞ രേഖകളുടെ പിൻബലമില്ലാതെതന്നെ 5-10 സെൻറ് ഭൂമിയുള്ളവർക്കും ബാങ്കുകൾ ഒരുലക്ഷം രൂപവരെ വായ്പയനുവദിക്കുന്നു. കാർഷിക വായ്പക്ക് അപേക്ഷയും അനുബന്ധ െറേക്കാഡുകളും എഴുതിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടാലോചിച്ച് ബാങ്കുകൾ സ്വർണവായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പതിവ്. ഇന്ന് കേരളത്തിൽ ഏത് ഗ്രാമത്തിലും ഒന്നിൽ കൂടുതൽ ബാങ്ക് ബ്രാഞ്ചുകളുള്ളതിനാൽ അവർ തമ്മിലുള്ള മത്സരത്തിൽ ബ്രാഞ്ച് മേധാവികൾ ഇത്തരം വായ്പകൾ തിരസ്കരിക്കാറില്ല. സ്വർണമില്ലാത്ത കർഷകൻ ഇവിടെയും തഴയപ്പെടുന്നു. മൂന്നു ലക്ഷം രൂപവരെ നാലു ശതമാനം പലിശയായതിനാൽ അത്രയും സംഖ്യ വായ്പയനുവദിക്കാൻ ചുരുങ്ങിയത് മൂന്നേക്കർ ഭൂമി വേണമെന്നാണ് ലിഖിത നിയമം. എന്നാൽ, വേണ്ടത്ര സ്വർണമുണ്ടെങ്കിൽ ഇൗ നിബന്ധനകളിലും വെള്ളം ചേർക്കാൻ ബ്രാഞ്ച് മേധാവികൾക്ക് മടിയില്ല. സ്വർണം സമ്പന്നെൻറ മാത്രം സമ്പത്താണല്ലോ!
കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്ത് നൽകിയ 70,000 കോടിയോളം ഹ്രസ്വ വായ്പയിൽ ഭീമമായ തുകയും സ്വർണ വായ്പയായിട്ടാണെന്നതിൽ തർക്കമില്ല. കേന്ദ്രസർക്കാർ സബ്സിഡിയായും സബ്വെൻഷനായും പാവപ്പെട്ട കർഷകർക്ക് നീക്കിവെച്ച വൻ തുക അവർക്ക് ലഭിക്കാതെ സമ്പന്നരുടെ കൈകളിലെത്തുന്നുവെന്നത് എത്ര കഷ്ടമാണെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം. മാത്രമല്ല, കേരളംപോലൊരു സംസ്ഥാനത്ത് കാർഷിക വിളകൾക്കായി ഇത്രയും വലിയ തുകയുടെ സഹായമുണ്ടായിട്ടും നാം അരിക്കും പച്ചക്കറിക്കും പഴവർഗങ്ങൾക്കും എന്തിനേറെ ഭക്ഷണം കഴിക്കാനുള്ള വാഴയിലക്കുപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
അതുകൊണ്ടുതന്നെ ഇത്രയും ഭീമമായ തുക എന്തിനുവേണ്ടി വിനിയോഗിച്ചുവെന്ന് പഠനവിധേയമാക്കേണ്ടതല്ലേ? പാവപ്പെട്ട കർഷകരുടെ ഉന്നമനത്തിനായി നീക്കിവെച്ച വൻതുക അവർക്കുപകരിക്കാതെ വൻകിടക്കാർ റിയൽ എസ്റ്റേറ്റ് ബിസിനസിനും കെട്ടിട നിർമാണങ്ങൾക്കും ഗൃഹനിർമാണത്തിനും വാഹനം വാങ്ങി ആഡംബരമായി ജീവിക്കാനും ഉപയോഗിക്കുേമ്പാൾ എങ്ങനെയാണ് നാം ലക്ഷ്യപ്രാപ്തിയിലെത്തുക? കർഷകരെ തിരിച്ചറിയുന്നതിനും മതിയായ ഭൂമിയുണ്ടെന്ന് ഉറപ്പുവരുത്തി വായ്പകൾ വിതരണം ചെയ്യാൻ ശ്രമിച്ചില്ലെങ്കിൽ കാർഷിക മേഖല പരിപോഷിക്കില്ലെന്ന് മാത്രമല്ല, സാമ്പത്തികരംഗം ഇനിയും കൂടുതൽ കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുകയുംചെയ്യും. കേരളത്തിൽ 12ാം പഞ്ചവത്സര പദ്ധതി കാലത്ത് കാർഷിക വളർച്ച നിരക്ക് ചാഞ്ചാട്ടത്തിലാവാനുള്ള കാരണം ഇതിൽനിന്ന് വ്യക്തമാണ്. പത്താം പദ്ധതിയിൽ 1.8 ശതമാനം വളർച്ച കൈവരിച്ച കാർഷിക മേഖല 11ാം പദ്ധതിയിൽ -1.3 ശതമാനമായി താഴേക്കുവന്നു. 12ാം പദ്ധതിയുടെ ആദ്യവർഷം 1.43 ശതമാനം വളർച്ചയുണ്ടായപ്പോൾ രണ്ടും മൂന്നും വർഷങ്ങളിൽ യഥാക്രമം - 2.13 ശതമാനവും -4.67 ശതമാനവുമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.