കള്ളവോട്ട് എന്ന ആചാരം
text_fieldsഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഗൗരവമേറിയ ഒരു തമാശയുണ്ട ്: ‘156ാം നമ്പർ ബൂത്തിൽ ശ്രീധരൻ വന്ന് വോട്ട് ചെയ്തിട്ടുപോയി.’ ഇതറിഞ്ഞ മക്കൾ; ‘‘മരിച്ചു മൂന്നു വർഷമായെങ്കിലും തൊട്ടടുത്ത സ്കൂളിലെ ബൂത്തിൽ വന്ന് വോട്ടുചെയ്ത് പോയ അച്ഛൻ ഞങ്ങളെ കാണാതെ പോയല്ലോ...’’ കേവലം തമാശയായി തള്ളിക്കളയാവുന്ന ഒരു ട്രോളല്ല ഇത്. എന്തെന്നാൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നണി വ്യത്യാസമില്ലാതെ മരിച്ചവർ ഒറ്റക്കെട്ടായി വോട്ടുചെയ്യാനെത്തുന്ന ചരിത്രമുണ്ട്. വർഷാവർഷം ബലിതർപ്പണമോ ആണ്ടുചടങ്ങോ നടത്തിയില്ലെങ്കിലും ‘ഇക്കൂട്ടരെ’ തെരെഞ്ഞടുപ്പ് സമയത്ത് കൃത്യമായി ബൂത്തുകളിലെത്തിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ‘ശ്രദ്ധിക്കും’ ഇതാണ് കള്ളവോട്ടിെൻറ ഒരു ദൃഷ്ടാന്തം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കള്ളവോട്ടും ഇരട്ടവോട്ടും പലേപ്പാഴും നിർണായകമാവുന്നത്. ആയിരവും അതിനുതാഴെയും മാത്രം വോട്ടുകൾ വരുന്ന പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടിെൻറ വില ശരിക്കും പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും എതിർ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരുടെയും വോട്ടുകളും പോൾ ചെയ്യുന്നതിനെ കള്ളവോട്ട് (ആൾമാറാട്ട വോട്ട്) എന്നറിയപ്പെടുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ട് മേൽവിലാസങ്ങളിൽ വോട്ട് ഉണ്ടാകുന്നതാണ് ഇരട്ട വോട്ട്.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലാണ് ഇരട്ട വോട്ട് പലപ്പോഴും ഒേര സ്ഥാനാർഥിക്ക് തന്നെ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്. വർഷങ്ങൾക്കുമുമ്പ് മരിച്ചവരുടെ വോട്ട് പലപ്പോഴും വോട്ടർ ലിസ്റ്റിൽനിന്ന് ഒഴിവാക്കാറുണ്ടായിരുന്നില്ല. എന്നാൽ, ബൂത്ത് ലെവൽ ഓഫിസർമാരെ നിയമിച്ചതോടെ അടുത്ത കാലത്തായി മരിച്ചവരുടെ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ തുലോം കുറവാണ്. വോട്ടേഴ്സ് ലിസ്റ്റ് പുറത്തുവന്നതിനുശേഷം മാത്രം മരിച്ചവരാണ് നിലവിൽ വോട്ടർപ്പട്ടികയിൽപെടുന്നത്. പാർട്ടി ഗ്രാമങ്ങൾ എന്നറിയപ്പെടുന്ന പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇപ്പോഴും ‘മരിച്ചവർ’ വോട്ട് ചെയ്യാറുണ്ട്.
സ്വാധീനിക്കാൻ കോഴിക്കറി; വഴങ്ങാത്തവർക്ക് ക്വട്ടേഷൻ ഭീഷണി
പോളിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടും ഇരട്ടവോട്ടും പോൾചെയ്യുക. പോളിങ്ങിന് തലേദിവസം തന്നെ ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ആളുകളാക്കി മാറ്റുകയാണ് കള്ളവോട്ടിെൻറ ആദ്യത്തെ ചുവടുെവപ്പ്. നാടൻ കോഴിക്കറി ഉൾെപ്പടെയുള്ള ഭക്ഷണം നൽകിയും മറ്റ് സൗകര്യങ്ങളൊരുക്കിക്കൊടുത്തുമാണ് പോളിങ് ഉദ്യോഗസ്ഥരെ തങ്ങളുടെ ആളാക്കി മാറ്റുക. ഭക്ഷണം പോയിട്ട് പണം കൊടുത്താൽപോലും വഴങ്ങാത്ത ഉദ്യോഗസ്ഥരാണെങ്കിൽ അടുത്ത പണി ഭീഷണിയാണ്.
എതിർ പാർട്ടിയിൽപെട്ട പോളിങ് ഏജൻറുമാരെ നിശ്ശബ്ദരാക്കുകയാണ് അടുത്ത ഘട്ടം. ഓരോ പാർട്ടികേന്ദ്രങ്ങളിലും സ്വതന്ത്രരായി മത്സരിക്കുന്നവരുടെയും അപരെൻറയും ഏജൻറുമാരായെത്തുക ഒരേ പാർട്ടിയിൽപെട്ടവരായിരിക്കും. എതിർപക്ഷത്തെ പോളിങ് ഏജൻറിനെ ഒരുമിച്ചെത്തിയ ഒരേ പാർട്ടി ഏജൻറുമാർ പേടിപ്പിച്ച് ഇരുത്തും. പിന്നെയും എതിർശബ്ദമുയർത്തിയാൽ അടിച്ചോടിക്കും. അല്ലെങ്കിൽ രാവിലെ 11 മണിക്കുള്ള ചായയിൽ വയറിളക്കാനുള്ള പച്ചമരുന്ന് കലക്കി നൽകി സ്ഥലം കാലിയാക്കും. അതുകൊണ്ട് തന്നെ ബൂത്ത് ഏജൻറുമാരായെത്തുന്നവർ പച്ചവെള്ളംപോലും കുടിക്കാതെ പോളിങ് പൂർത്തിയാക്കിയ അനുഭവവുമുണ്ട്. അനുകൂല സംഘടനകളിൽപെട്ടവരെ പാർട്ടിഗ്രാമങ്ങളിലെ പോളിങ് സ്റ്റേഷനുകളിലെത്തിക്കുന്നതും മറ്റൊരു തന്ത്രമാണ്.
ബുർഖ കള്ളവോട്ടിെൻറ ‘യൂനിഫോം’
കള്ളവോട്ടിെൻറ ഔദ്യോഗിക യൂനിഫോമായാണ് ചില കേന്ദ്രങ്ങളിൽ ബുർഖ അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ വോട്ട് ചെയ്യാനെത്താത്ത ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീവോട്ടർമാരുടെ മുഴുവൻ വോട്ടും ഒരുകൂട്ടം പുരുഷന്മാർ പർദയിട്ടെത്തി പോൾ ചെയ്തതായി പ്രിസൈഡിങ് ഓഫിസറായി നാലോളം തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒരാൾ അനുഭവം പറഞ്ഞു. ബുർഖ ധരിച്ചെത്തിയവരുടെ മുഖമൊന്ന് കാണണം എന്ന ആവശ്യമുയർത്തിയാൽ അപ്പോൾതന്നെ ഇടപെടാൻ കുറച്ചാൾക്കാരെയും പ്രാദേശിക നേതൃത്വം ബൂത്തിന് സമീപത്തായി നിർത്തിയിട്ടുണ്ടാകും. വർഷങ്ങൾക്കുമുമ്പ് ബുർഖ ധരിച്ചെത്തിയവരുടെ മുഖം കാണണമെന്ന ആവശ്യം ശക്തമായി ഉയരുകയും പൊലീസിെൻറ സാന്നിധ്യത്തിൽ വനിത പോളിങ് ഏജൻറിന് മുഖം കാണിക്കണമെന്ന് പ്രിസൈഡിങ് ഓഫിസർ നിർദേശിക്കുകയും ചെയ്തതും വോട്ടുചെയ്യാനെത്തിയ ആൾ ബൂത്തിൽ നിന്നിറങ്ങി ഓടിയതും പോളിങ് ഉദ്യോഗസ്ഥൻ ഓർത്തെടുത്തു.
എങ്ങനെയൊക്കെ കള്ളവോട്ട് ചെയ്യും
ഒാരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെയും മരിച്ചിട്ടും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തവരുടെയും പേരുകൾ പാർട്ടി പ്രാദേശിക നേതൃത്വംതന്നെ ആദ്യമേ കണ്ടെത്തും. ഇൗ വോട്ടുകൾ രേഖപ്പെടുത്തുന്നതിനായി ചെറുപ്പക്കാരായ സജീവ പ്രവർത്തകരെ പ്രാദേശിക നേതൃത്വം ശട്ടംകെട്ടും. ഇത്തരത്തിൽ കള്ളവോട്ട് ചെയ്യേണ്ടവരുടെ െഎഡൻറിറ്റി കാർഡിെൻറ പകർപ്പോ വോേട്ടഴ്സ് സ്ലിപ്പോ സംഘടിപ്പിച്ച് ആദ്യം വോട്ട് ചെയ്യും. വോട്ട് ചെയ്തതിന് അടയാളമായി കൈവിരലിൽ പതിക്കുന്ന മഷി വോട്ടുചെയ്ത ഉടൻ മുടിയിൽ ശക്തമായി ഉരച്ച് മായ്ച്ചുകളയണമെന്ന നിർദേശവും നൽകും.
വേഷംമാറൽ ഒരു ‘കല’
കള്ളവോട്ട് ചെയ്യാനായി ഏർപ്പാടാക്കിയ പ്രവർത്തകർ വേഷം മാറുന്നത് ഒരു കല തന്നെയാണ്. രാവിലെ മുണ്ടും ഷർട്ടുമിട്ട് എത്തുന്നയാൾ ഉച്ചക്കുശേഷം പാൻറും ഷർട്ടുമാക്കും. രാവിലെ താടിയും മീശയുമുള്ളയാൾ ഉച്ചക്കുശേഷം ക്ലീൻ ഷേവായിരിക്കും. മൊട്ടയടിച്ചും പാർട്ടിക്കൂറ് വെളിപ്പെടുത്തിയവരും കുറവല്ല. സ്ത്രീകൾ സാരിയുടുത്തായിരിക്കും ആദ്യമെത്തുക. പിന്നീട് ചുരിദാറാവും വേഷം. നെറ്റിയിൽ കുറിതൊട്ടും തലമുടി ചീകിയൊതുക്കുന്നതിലെ വ്യത്യസ്തതയിലൂടെയും മുഖത്ത് വ്യത്യാസം വരുത്തുന്ന സ്ത്രീകളുമുണ്ട്.
ബൂത്ത് പിടിച്ചെടുക്കൽ
പാർട്ടി ഗ്രാമമെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ ആദ്യമേതന്നെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽപെട്ടവരുടെ വോട്ടുകളും സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകൾ പൂർണമായും രേഖപ്പെടുത്തുന്ന രീതിയാണ് ബൂത്ത് പിടിച്ചെടുക്കൽ. പണ്ട് ഇത് ‘കുത്തിയിടൽ’ ആയിരുന്നു. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുേമ്പാഴാണ് കുത്തിയിടൽ എന്നറിയപ്പെട്ടത്. ബൂത്തിലെത്തുന്ന പ്രാദേശിക നേതാക്കളിൽ ചിലർ ബാലറ്റ് പേപ്പർ മൊത്തമായി വാങ്ങി സീൽ പതിപ്പിച്ച് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ പോളിങ് (കുത്തിയിടൽ) പൂർത്തിയാവും.
തെരഞ്ഞെടുെപ്പന്നാൽ വടക്കേ മലബാറിൽ കള്ളവോട്ട് ‘മസ്റ്റ്’
തെരഞ്ഞെടുപ്പെന്നാൽ വടക്കൻ കേരളത്തിൽ കള്ളവോട്ട് മസ്റ്റ് ആണ്. വടക്കൻ കേരളത്തിലെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഒേട്ടറെ സ്ഥാപനങ്ങിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കള്ളവോട്ട് പുതു സംഭവമല്ല. സഹകരണരംഗത്ത് എതിർകക്ഷി ഭീഷണിയാകുന്നുവെന്നാൽ ഉടൻ പാർടി അണികളും ശിങ്കിടികളുമായ ആളുകളെ കണ്ടെത്തി ക്രമവിരുദ്ധമായി മെംബർഷിപ് നൽകി വോട്ട് ഉറപ്പിക്കും. ഇതു കൂടാതെ ഇതരകക്ഷികളിൽപെട്ടവരുടെ വ്യാജരേഖകൾ ഒപ്പിച്ചെടുത്തും സഹകരണമേഖലയിൽ കള്ളവോട്ട് രേഖപ്പെടുത്തും. ബാങ്ക്-പ്രൈമറി സംഘങ്ങളിൽ വോട്ട് ചെയ്യാനെത്തുേമ്പാൾ ഭീഷണിയിലൂടെയോ അക്രമിച്ചോ വോട്ട് ചെയ്യാനാകാതെ മടക്കുന്നതും പതിവാണ്. കണ്ണൂർ ജില്ലയിൽ സഹകരണമേഖലയിൽ വളർന്നുവന്ന മെഡിക്കൽ കോളജിൽ പോലും ഇത്തരത്തിൽ നടന്ന കള്ളവോട്ടിലൂടെയാണ് ഭരണം പിടിച്ചെടുത്തതെന്നും ആരോപണമുണ്ട്.
വോട്ട് വിഴുങ്ങിയ ധീര വനിത
ബാലറ്റ് പേപ്പറിൽ വോട്ട് നടക്കുന്ന കാലം....വോെട്ടടുപ്പ് കഴിഞ്ഞു. 15 വാർഡുള്ള ഒരു പഞ്ചായത്തിൽ ഇടതുമുന്നണിക്ക് എട്ടും വലതുമുന്നണിക്ക് ഏഴും അംഗങ്ങൾ വിജയിച്ചുകയറി. പഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള വോെട്ടടുപ്പ് പഞ്ചായത്തിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ നടക്കുന്നു. ഇടതുമുന്നണിയിൽപെട്ട ഒരംഗത്തിെൻറ വോട്ട് അസാധുവാണെന്ന തർക്കം ഉടലെടുത്തു. തർക്കം രൂക്ഷമായപ്പോൾ ഇടതുഭാഗത്തുള്ള വനിതാ പഞ്ചായത്ത് അംഗം തർക്കം വന്ന ബാലറ്റ് നോക്കാനായി വാങ്ങി ഉടൻ വായിലിട്ട് ചവച്ചരച്ചു വിഴുങ്ങി. ഇതോടെ ‘പ്രതിസന്ധി’ നീങ്ങി. വീണ്ടും വോെട്ടടുപ്പ് നടത്തണമെന്ന ആവശ്യത്തിലെത്തി. എന്നാൽ, വലതു മുന്നണി ഇതുസംബന്ധിച്ച പരാതിയുമായി കോടതിയിലെത്തി. പ്രൈമറി കോടതി വിഷയത്തിൽ വോട്ട് വിഴുങ്ങിയ വനിത പഞ്ചായത്ത് അംഗത്തിന് ഒരു വർഷം തടവ് വിധിച്ചെങ്കിലും ഹൈകോടതി ഇൗ വിധി അസാധുവാക്കി വനിത പഞ്ചായത്ത് അംഗത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചതും ഇൗ 2019 വർഷത്തിലാണ്.
എല്ലാം കാണാൻ മുകളിലൊരാളുണ്ട്... ഇതും വെറുമൊരു േട്രാളല്ല
അതെ ഇനി പണ്ടത്തെപ്പോലെയൊന്നും നടക്കില്ല. എല്ലാം കാണാൻ മുകളിലൊരാളുണ്ട്. സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന മറ്റൊരു ട്രോളായിരുന്നു ഇത്. ഇൗ തെരഞ്ഞെടുപ്പിനുശേഷം ഇൗ ട്രോൾ വീണ്ടും സമൂഹമാധ്യത്തിൽ ചർച്ചയാവുകയാണ്. കാമറകൾ വെറുതെയല്ല. കാശ് മുടക്കിതന്നെ സ്ഥാപിച്ചതാണ്.. ഭണ്ഡാരപ്പെട്ടിയിലെ നാണയത്തുട്ടുകളല്ല. ഇലക്ഷൻ കമീഷൻ ലക്ഷങ്ങൾ ചെലവിട്ട വെബ്കാസ്റ്റിങ് ആണ്. കണ്ണൂർ-കാസർകോട് ജില്ലയിൽ മാത്രം 80ഒാളം സാേങ്കതിക വിദഗ്ധരാണ് കമ്പ്യൂട്ടറുകൾക്കു മുന്നിൽ കള്ളവോട്ട് പിടികൂടാൻ മാത്രം അണിനിരന്നത്. എന്നാൽ, ഇതൊന്നും ഫലവത്തായില്ല.
ദൃശ്യമാധ്യമത്തിലൂടെ പുറത്ത് വന്ന കള്ളവോട്ടിെൻറ ദൃശ്യം പിന്തുടർന്നതാണ് ഇന്ന് കേസും പുലിവാലുമായി മുന്നണികളുടെ ഉറക്കം കെടുത്തുന്നത്. എന്തായാലും നാട്ടിലൊരു പാട്ടായി ഇനി പണ്ടത്തെപ്പോലെ കള്ളവോട്ട് നടക്കില്ലാേട്ടാ.... അഥവാ നടന്നാലും സ്ഥാനാർഥിയും ബന്ധുക്കളും തെന്ന ചെയ്തോെട്ട... ജയിലിൽ കിടക്കാൻ ഞങ്ങളില്ല. ഇതാണ് മുന്നണി വ്യത്യാസമില്ലാതെ സജീവ പാർട്ടിപ്രവർത്തകർക്കിടയിലും ഉയർന്നുവന്ന സംസാരം. ബി.എസ്.എൻ.എൽ സേവനം ലഭ്യമാകുന്ന മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ തെരഞ്ഞെടുപ്പാണ് വടക്കൻ കേരളത്തിലെ ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ്. ബി.എസ്.എൻ.എൽ സേവനം ലഭ്യമാകാത്ത മേഖലകളിൽ മാത്രമാണ് വിഡിയോ റെക്കോഡിങ് സംവിധാനം ഏർപ്പെടുത്തിയത്.
മുൻകാലങ്ങളിൽ റെക്കോഡിങ് സംവിധാനം ഏർപ്പെടുത്തിയാലും പാർട്ടി ഗ്രാമങ്ങളിൽ അവർക്ക് വേണ്ടപ്പെട്ടവർ മാത്രമായിരിക്കും വിഡിയോ റെക്കോഡിനായി എത്തുക. അവരും അതത് മുന്നണികളിൽപെട്ടവരും തമ്മിലുള്ള ധാരണയിലൂടെ കള്ളവോട്ട് യഥേഷ്ടം നടന്നിരുന്നു. വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയതോടെ ഏതൊരു പൗരനും ഒരു ഒാൺലൈൻ ലിങ്കിലൂടെ ബൂത്തുകളിൽ നടക്കുന്ന പോളിങ് ദൃശ്യം ലഭ്യമായതാണ് കള്ളവോട്ടിെൻറ കഴുത്തിന് പിടിമുറുക്കിയത്. കേസും പുലിവാലുമായതോടെ ഇനി വരും കാലങ്ങളിലെങ്കിലും കള്ളവോട്ട് വെറുമൊരു നട്ടാൽമുളക്കാത്ത കളവായി മാത്രം മാറെട്ടയെന്നാണ് ചെറുകക്ഷികളുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.