എഴുത്ത് സത്യസന്ധമാവുേമ്പാൾ
text_fieldsഅന്തരീക്ഷമലിനീകരണത്തോടൊപ്പം രാഷ്ട്രീയ രംഗത്തെ അഴുക്കുംകൂടിയാവുേമ്പാൾ ജനങ്ങളെ കൊലക്ക് കൊടുക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്ന് പറയുന്നത് അൽപം അതിശേയാക്തിപരമായിരിക്കാം. എന്നാൽ, അതിൽ വാസ്തവമില്ലെന്ന് പറയാനാവില്ല. അന്തരീക്ഷമലിനീകരണത്തിനെതിരെ പല കോണുകളിൽനിന്നും ശബ്ദമുയരുന്നുണ്ടെങ്കിലും അനുദിനം വഷളായിവരുന്ന രാജ്യത്തെ രാഷ്ട്രീയ അവസ്ഥ ആരും ശ്രദ്ധിക്കുന്നില്ല. ക്രിമിനൽ, വർഗീയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന രാഷ്ട്രീയ നേതാക്കൾ സ്വതന്ത്രരായി നടക്കുന്നു. മീ ടൂ ആരോപണങ്ങളിൽ രാഷ്ട്രീയക്കാർ ഉൾപ്പെടാത്തത് അവരുടെ പേര് പറയാൻ ഇരകൾ ഭയക്കുന്നതുകൊണ്ടാവാം. ആളെ കൊല്ലാൻ പോലും മടിക്കാത്ത സ്വകാര്യ സേനകളെ ചില രാഷ്ട്രീയ നേതാക്കൾ തീറ്റിപ്പോറ്റുന്നുണ്ടല്ലോ. എന്തൊക്കെ നെറികേടുകൾ ചെയ്താലും അവരുടെ ഇമേജിന് മങ്ങലേൽക്കുന്നില്ല. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമൊക്കെയായിരുന്ന എൻ.ഡി. തിവാരി ഇൗയിടെ അന്തരിച്ചപ്പോൾ അദ്ദേഹം സമുന്നതനായ രാഷ്ട്രീയ നേതാവായാണ് വാഴ്ത്തപ്പെട്ടത്. തിവാരി ആന്ധ്രപ്രദേശ് ഗവർണറായിരിക്കെ മൂന്നു സ്ത്രീകളുമായി കിടപ്പറ പങ്കിട്ടത് എല്ലാവരും മറന്നു.
ജമിനി ഗണേശെൻറ ജന്മദിനം
അന്തരിച്ച തമിഴ് സൂപ്പർ സ്റ്റാർ ജമിനി ഗണേശെൻറ ജന്മദിനം നവംബർ 17നാണ്. അദ്ദേഹത്തിെൻറ മകൾ നാരായണി ഗണേശൻ എഴുതിയ ‘എറ്റേണൽ റൊമാൻറിക് -മൈ ഫാദർ’ എന്ന പുസ്തകം ഇപ്പോൾ വായിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. മഹാനടെൻറ അധികം അറിയപ്പെടാത്ത സ്വകാര്യ ജീവിതം മാത്രമല്ല, ഒരു കാലഘട്ടംതന്നെ പകർത്തുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ജമിനി ഗണേശെൻറ ആദ്യകാല ജീവിതം പുതുക്കോട്ടയിലായിരുന്നു. പിന്നീട് ചെെന്നെയിലെ രാമകൃഷ്ണ മിഷൻ മന്ദിരത്തിലായിരുന്നു ജീവിതം ചെലവഴിച്ചത്. അവിടെനിന്ന് യോഗയും വേദാന്തവും പഠിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷമാണ് സിനിമയിലെത്തുന്നത്. അദ്ദേഹത്തിെൻറ ജീവിതം സത്യസന്ധമായാണ് മകളുടെ പുസ്തകം അവതരിപ്പിക്കുന്നത്. സിനിമയിൽ അത്ര അറിയപ്പെടാത്ത പുഷ്പവല്ലിയെയും സാവിത്രിയെയും ജമിനി തെൻറ നായികമാരാക്കി. ഇരുവരെയും അദ്ദേഹം പിന്നീട് തെൻറ ഭാര്യമാരാക്കി. അവരിൽ കുട്ടികളുണ്ടായി. അദ്ദേഹത്തിെൻറ ആദ്യഭാര്യ അലമേലു എന്ന ബോബിജിമയാകെട്ട ഭർത്താവിെൻറ പുതിയ ഭാര്യമാരോട് ഒരു അസഹിഷ്ണുതയും പ്രകടിപ്പിച്ചിരുന്നില്ല; അതിലെ കുട്ടികളോടും. അവരിലൊരാളാണ് പ്രശസ്ത നടി രേഖ.
പുസ്തകത്തിലെ ഇൗ ഭാഗം ഞാൻ പലകുറി വായിച്ചു. ബോബിജിമക്ക് ഭർത്താവിനോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ അന്ത്യംവരെ അത് തുടർന്നു. ജമിനിയുടെ യഥാർഥ ജീവിത നായികയായിരുന്നു ബോബിജിമ. ഉത്കടമായ വ്യക്തിത്വമായിരുന്നു ജമിനി ശേണശൻ. പത്രപ്രവർത്തകയായ നാരായണി ഗണേശൻ (ബോബിജിമയിൽ ജനിച്ചതാണിവർ) എഴുതുന്നു: ‘‘അച്ഛൻ സുന്ദരനും ചുറുചുറുക്കുള്ളവനും സ്നേഹവുമുള്ളയാളുമായിരുന്നു. നല്ല നർമവും ഉത്തരവാദിത്തബോധവും അേദ്ദഹത്തിനുണ്ടായിരുന്നു. സിനിമക്കപ്പുറത്തും അദ്ദേഹത്തിന് ലോകമുണ്ടായിരുന്നു. വിവാഹേതര ബന്ധങ്ങൾ അച്ഛനുണ്ടായിരുന്നുവെങ്കിലും ഞങ്ങളോട് നല്ല ബന്ധംതന്നെ പുലർത്തി. അമ്മയുടെ മനസ്സിൽ എന്തായിരുന്നു എന്നത് എനിക്കറിയില്ല. കുടുംബകലഹം ഒരിക്കലുമുണ്ടായില്ല. പ്രേക്ഷകർക്കാവെട്ട, അദ്ദേഹം മരിക്കാത്ത പ്രണയ നായകനായിരുന്നു.’’
അതേസമയം, വികാര നിർഭരമായ പല സംഭവങ്ങളും നാരായണി ഗണേശ് സത്യസന്ധമായി വിവരിക്കുന്നുണ്ട്. തെൻറ അർധ സഹോദരി രേഖയെ ആദ്യമായി കണ്ടുമുട്ടുന്നതാണ് അതിലൊന്ന്. രേഖയുടെ അനുജത്തി രാധ നല്ല സുന്ദരിയാണെന്ന് പുസ്തകത്തിൽ പറയുന്നു. കുറച്ച് മുതിർന്നപ്പോഴാണ് നാരായണി അർധ സഹോദരിമാരെക്കുറിച്ച് വ്യക്തമായി അറിയുന്നത്. ഒട്ടും കൃത്രിമത്വമില്ലാതെയാണ് പുസ്തകത്തിൽ സംഭവങ്ങൾ വിവരിക്കുന്നത്. കുട്ടികളോടുള്ള ജമിനി ഗണേശെൻറ കരുതൽ ഇതിൽ കാണാം. മക്കൾക്കയച്ച കത്തുകളിൽ കവിത തുളുമ്പുന്ന ഭാഷയാണ്. ജമിനിയുടെ കൂടെ ബാലതാരമായി അഭിനയിച്ച കമൽഹാസനാണ് പുസ്തകത്തിന് അവതാരികയെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.