Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫാഷിസം വേരുകൾ...

ഫാഷിസം വേരുകൾ ആഴ്ത്തുകയാണ് 

text_fields
bookmark_border
rss
cancel

അങ്ങേയറ്റം മനഃസംഘർഷമുള്ള സമയത്താണ് ഇതെഴുതുന്നതെന്ന് ആദ്യം പറയട്ടെ. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം അറ ിയാൻ വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനകം വന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാവട്ടെ വിസ്മയിപ്പിക്കുക മാ ത്രമല്ല, ഭീതി പകരുകയും ചെയ്യുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ഒരുപക്ഷേ, മുൻകൂട്ടി തയാറാക്കിയതാണെങ്കിൽ പോലും ബി.ജ െ.പിയുടെ വിജയം യാഥാർഥ്യമായാൽ അത് ജനങ്ങളെ മുറിവേൽപിക്കുകതന്നെ ചെയ്യും. പൊള്ളയായ വികസന വാഗ്ദാനങ്ങൾക്കു പകരം വെറുപ്പിെൻറയും പരസ്പരമുള്ള അകൽച്ചയുടെയും രാഷ്ട്രീയം മേൽക്കൈ നേടുന്ന അവസ്ഥയായിരിക്കും ഇത്.

തെരെ ഞ്ഞടുപ്പിെൻറ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ് ഇത്രയേറെ പരിഭ്രാന്തി പരത്തുന്ന അവസ്ഥ ഇതിനുമുമ്പ് ഉണ്ടായതായി തോന്നുന്നില്ല. ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിെൻറ വിശ്വാസ്യതയിലുള്ള സംശയം മുതൽ തെരഞ്ഞെടുപ്പ് കമീഷെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യശരങ്ങൾവരെ നമ്മുടെ മുന്നിലുണ്ട്. ഭീകരക്കുറ്റം ആരോപിക്കപ്പെട്ടവർ വരെ ഗോദയിലുണ്ട്, ഭീതിപ്പെടുത്തുന്ന പ്രസ്താവനകളുമായി. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും രാജ്യത്ത് പിടിമുറുക്കുന്ന വലതുപക്ഷ ഫാഷിസംതന്നെയാണ് ഏറ്റവും അപകടകരം. ബി.ജെ.പിയാണ് വിജയിക്കുന്നതെങ്കിൽ വിവേകത്തോടെയുള്ള ഭരണനിർവഹണം അസാധ്യമാകും. ഇനി ഒരു മുന്നണിസർക്കാർ രൂപവത്കരിക്കാനുള്ള അവരുടെ ശ്രമം തടയാൻ കഴിഞ്ഞാലും അവർ അടങ്ങിയിരിക്കില്ല. രാജ്യത്തിന് ഭീഷണിയായി ഫാഷിസം നിലനിൽക്കുകതന്നെ ചെയ്യും.

എ.ജി. നൂറാനിയുടെ ‘ആർ.എസ്.എസ് ഇന്ത്യക്ക് ഭീഷണി’ എന്ന പുതിയ പുസ്തകം എെൻറ കൈയിലുണ്ട്. ജവഹർലാൽ നെഹ്റുവിനെ പുസ്തകത്തിൽ ഉദ്ധരിക്കുന്നു: ‘‘ആർ.എസ്.എസിെൻറ യഥാർഥ ലക്ഷ്യം അവരുടെ ചെയ്തികളെപോലും അതിശയിപ്പിക്കുന്നു. ഇന്ത്യൻ പാർലമെൻറിെൻറ തീരുമാനങ്ങൾക്കും ഭരണഘടനയുടെ വ്യവസ്ഥകൾക്കും വിരുദ്ധമാണത്. നമുക്ക് കിട്ടുന്ന വിവരമനുസരിച്ച് ആർ.എസ്.എസിെൻറ പ്രവർത്തനങ്ങൾ ദേശവിരുദ്ധവും വിധ്വംസകപ്രവർത്തനങ്ങളിൽ അധിഷ്ഠിതവുമാണ്.’’ 1948 നവംബർ 10ന് സംഘടനയുടെ മേധാവിയെ നെഹ്റു അറിയിച്ചതാണിത്. പുസ്തകത്തിൽ ഈ ഭാഗംവരുന്ന വാല്യം തുടങ്ങുന്നത് ബി.ആർ. അംബേദ്കറുടെ വാക്കുകളോടെയാണ്: ‘‘ഹിന്ദുരാജ്യം യാഥാർഥ്യമാവുകയാണെങ്കിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തായിരിക്കും ഇതെന്ന് നിസ്സംശയം പറയാം. എന്തു വിലകൊടുത്തും ഇത് തടയണം.’’

റസ്കിൻ ബോണ്ട് എന്ന ഏകാന്ത പഥികൻ
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ടിന് മേയ് 19ന് 85 വയസ്സ് തികഞ്ഞു. അദ്ദേഹത്തിെൻറ, കുട്ടികളെപ്പോലെയുള്ള ലാളിത്യവും സങ്കീർണതയില്ലാത്ത സംഭാഷണരീതിയും എന്നും എനിക്ക് ഇഷ്ടമായിരുന്നു. തെൻറ ജീവിതത്തിെൻറ പിന്നാക്കാവസ്ഥ അദ്ദേഹം വിവരിക്കുമായിരുന്നു.

Ruskin-bond
റസ്കിൻ ബോണ്ട്


കമ്പ്യൂട്ടറിനു പകരം കൈകൊണ്ടാണ് എഴുത്ത്. ടെലിവിഷനുപകരം റേഡിയോ വാർത്തകളാണ് ശ്രവിക്കുന്നത്. ഒരു മൊബൈൽ ഉപയോഗിക്കാൻ പോലും അറിയില്ലെന്ന് അദ്ദേഹം പറയുന്നു. പുസ്തകങ്ങളുടെ അവസാന ഭാഗം ആദ്യം വായിക്കുന്ന രീതിയും അദ്ദേഹത്തിനുണ്ട്. ബ്രിട്ടനിലേക്ക് തിരിച്ചുപോകാൻ എല്ലാ സാധ്യതയുമുണ്ടായിട്ടും റസ്കിൻ ബോണ്ട് ഇന്ത്യയിൽ തങ്ങുകയായിരുന്നു. എക്കാലത്തും ഏകാന്ത പഥികനായിരുന്നു അദ്ദേഹം. വിവാഹം കഴിക്കാതിരുന്ന അദ്ദേഹത്തിന് സ്ഥിരം സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.

ലൈംഗികത ഒട്ടുമില്ലാത്ത പ്രണയമാണ് ബോണ്ടിെൻറ രചനകളിൽ വരുന്നതെന്ന് ചിലർ വിമർശിക്കാറുണ്ട്. ഇതേക്കുറിച്ചുള്ള അദ്ദേഹത്തിെൻറ മറുപടി ഇതായിരുന്നു: ‘‘നിങ്ങൾക്ക് ഇത് പറയാം. എന്നാൽ, അടിയന്തരാവസ്ഥയിൽ അശ്ലീല രചനയുടെ പേരിൽ എനിക്ക് കോടതി കയറേണ്ടിവന്നിട്ടുണ്ട്. ‘ദ സെൻഷ്വലിസ്റ്റ്’ എന്ന നോെവല്ലയാണ് പ്രശ്നമായത്. പ്രണയവുമായി ബന്ധപ്പെട്ട ചില ലൈംഗിക പരാമർശങ്ങളാണ് അവർ കുറ്റമായി കണ്ടത്. ഏതായാലും എന്നെ വെറുതെ വിട്ടു.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsBJPBJPExit Poll 2019
News Summary - Exit Poll 2019 bjp congress -India News
Next Story