Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമാധാനത്തിെൻറ ...

സമാധാനത്തിെൻറ  ബലിപെരുന്നാൾ സന്ദേശം 

text_fields
bookmark_border
haj
cancel
camera_alt????? ???????? ??????????????? ?????? ????????

4000 വർഷങ്ങൾക്കുമുമ്പ് ഇറാഖിൽ ജനിച്ച് ഒട്ടനവധി പരീക്ഷണങ്ങളെ വിജയകരമായി അതിജീവിച്ച് അല്ലാഹുവിെൻറ ആത്്മമിത്രം എന്ന അപരനാമം സമ്പാദിച്ച ഋജുമാനസനും വിശ്വാസദാർഢ്യതയുടെ പ്രതീകവുമായ ഇബ്രാഹീം നബിയെ കുറിച്ചുള്ള ഓർമ പുതുക്കിക്കൊണ്ടും വിശ്വമാനവികതയുടെ സന്ദേശം വിളംബരം ചെയ്തുകൊണ്ടും ബലിപെരുന്നാൾ ആഗതമായിരിക്കുന്നു.ബലിപെരുന്നാളിെൻറ പ്രധാനകർമം ബലി അറുക്കലാണ്. ബലിയറുക്കാൻ ശേഷിയുള്ളതിനോടൊപ്പം അത് ചെയ്യാത്തവർ പെരുന്നാൾ നമസ്കരിക്കാൻ അടുക്കരുതെന്ന് നബി താക്കീത് ചെയ്തിട്ടുണ്ട്. പെരുന്നാൾ ദിവസം ഭൂമിയിൽ ഇറ്റിവീഴുന്ന തുള്ളികളിൽ ഏറ്റവും േശ്രഷ്ഠം ബലിമൃഗത്തിെൻറ രക്തമാണെന്ന് പ്രവാചകൻ മൊഴിഞ്ഞു.

എല്ലാ മതങ്ങളും അല്ലാഹുവിെൻറ അസ്തിത്വം അംഗീകരിക്കുന്നുണ്ട്. പ്രപഞ്ചത്തിന് ഒരു സൃഷ്ടികർത്താവ് ഉണ്ടെന്ന യാഥാർഥ്യം അംഗീകരിക്കാത്ത ഒരു ശാസ്ത്രവും പ്രത്യയശാസ്ത്രവും ലോകത്തില്ല. ഇതാണ് ഇബ്രാഹീം നബിയും മറ്റു നബിമാരും ലോകത്തെ പഠിപ്പിച്ച സത്യം. ഈ ബൃഹത്തായ ആശയമാണ് തക്ബീർ ധ്വനിയിൽ അന്തർലീനമായിട്ടുള്ളത്. ദുൽഹജ്ജ് ഒമ്പത് പ്രഭാതം മുതൽ 13 അപരാഹ്നം വരെ പള്ളികളും ഭവനങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും അന്തരീക്ഷമാകെയും തക്ബീർ ധ്വനികൊണ്ട് മുഖരിതമാകുന്നു. പെരുന്നാൾ ആഘോഷിക്കുമ്പോൾ ജനസമൂഹത്തിെൻറ മുന്നിൽ തെളിഞ്ഞുവരുന്ന ഒരു പ്രഭാഷണമാണ് ഹിജ്റ പത്താം വർഷം ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ മുഴങ്ങിയ പ്രവാചക പ്രഭാഷണം.

ലോകത്ത് ജന്മമെടുത്ത മുഴുവൻ പ്രവാചകന്മാരുടെയും ഹൃദയഭാവങ്ങൾ അംഗീകരിച്ചും ആദരിച്ചുമാണ് ഇസ്ലാമികദർശനം രൂപപ്പെട്ടിട്ടുള്ളത്. ആദ്യ പ്രവാചകനായ ആദം നബി മുതൽ അവസാന പ്രവാചകനായ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ പ്രാതിനിധ്യം ഇസ്ലാമിക ദർശനത്തിനുണ്ട്. സ്വർഗത്തിൽനിന്ന് നിഷ്കാസിതരായ ആദമും ഹവ്വായും കണ്ടുമുട്ടിയത് അറഫയിലാണ്. അതു മുതലായിരുന്നു മനുഷ്യവംശത്തിെൻറ ആരംഭം. തെൻറ വിടവാങ്ങൽ പ്രഭാഷണത്തിന് അറഫ മൈതാനി തെരഞ്ഞെടുത്തതിെൻറ രഹസ്യവും ഇതുതന്നെയായിരിക്കണം. അറഫയെക്കുറിച്ച് ഓർക്കുമ്പോൾ പ്രവാചക പരമ്പരയെ മുഴുവൻ ഓർക്കാനുള്ള അവസരം തെളിയും. 1400 വർഷങ്ങൾക്ക് മുമ്പ് അറഫയിൽ നടന്ന ആ പ്രഭാഷണം ഇന്നും ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നു. മാത്രമല്ല, ലോകത്തെ വീർപ്പുമുട്ടിക്കുന്ന അക്രമങ്ങളും അനാചാരങ്ങളും അയിത്താചാരങ്ങളും വർണവിവേചനങ്ങളും അസന്തുഷ്ടിയും അസമാധാനവും എല്ലാം തുടച്ചുമാറ്റപ്പെട്ട് സമാധാനത്തിലും സന്തോഷത്തിലും അധിഷ്ഠിതമായ ഒരു ജീവിതക്രമത്തിന് ആ പ്രഭാഷണം വഴിതെളിയിക്കും.

‘‘ഏ ജനങ്ങളേ, എെൻറ വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ച് കേൾക്കൂ. ഇവിടെവെച്ച് ഇനി ഒരിക്കൽകൂടി നിങ്ങളുമായി സന്ധിക്കാൻ കഴിയുമോ എന്നെനിക്ക് അറിയില്ല. നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും ഈ ദിവസത്തിെൻറ പവിത്രതപോലെ ഈ മാസത്തിെൻറ പവിത്രതപോലെ ഈ നാടിെൻറ പവിത്രതപോലെ നിങ്ങൾക്ക് പവിത്രമാണ്. നിങ്ങളുടെ നാഥനെ തീർച്ചയായും നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ കർമങ്ങളെക്കുറിച്ച് അവൻ ചോദ്യം ചെയ്യും. അമാനത്ത് മുതലുകൾ സൂക്ഷിക്കുന്നവർ അതിെൻറ അവകാശികൾക്ക് അവ മടക്കിക്കൊടുക്കണം. എല്ലാ പലിശകളും ഇന്നുമുതൽ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ, മൂലധനത്തിൽ നിങ്ങൾക്ക് അവകാശമുണ്ട്. ഇതുവഴി നിങ്ങൾെക്കാന്നും നഷ്ടപ്പെടുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു കൽപിച്ചിരിക്കുന്നു. ആദ്യമായി എെൻറ പിതൃവ്യൻ അബ്്ദുൽ മുത്തലിബിെൻറ മകൻ അബ്ബാസിന് കിട്ടേണ്ട പലിശ ഞാനിതാ ദുർബലപ്പെടുത്തുന്നു. ജാഹിലിയ കാലത്തെ എല്ലാ കുടിപ്പകയും ഇന്നോടുകൂടി അസാധുവാക്കപ്പെട്ടിരിക്കുന്നു. എെൻറ കുടുംബത്തിലെ റബീഅത്തുബ്നു ഹാരിസ്ബ്നു അബ്്ദുൽ മുത്തലിബിെൻറ മകനെ കൊലപ്പെടുത്തിയതിനുള്ള കുടിപ്പക ആദ്യമായി ഞാൻ ദുർബലപ്പെടുത്തിയിരിക്കുന്നു. 

അല്ലയോ ജനങ്ങളേ! ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഏൽപിക്കുന്നു. അത് മുറുകെപ്പിടിക്കുന്നിടത്തോളം നിങ്ങൾക്ക് സമാധാനവും വിജയവും കൈവരും. നിങ്ങൾ വഴിപിഴക്കുകയുമില്ല. അല്ലാഹുവിെൻറ വേദഗ്രന്ഥമായ ഖുർആനും എെൻറ ജീവിതചര്യയുമാണവ. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തെൻറ സഹോദരൻ മനസംതൃപ്തിയോടെ തരുന്നത് മാത്രമേ നിങ്ങൾക്ക് നിയമവിധേയമാവുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ ആശ്രിതരുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. നിങ്ങൾ ഭക്ഷിക്കുന്നതു പോലെത്തന്നെ അവരെയും ഭക്ഷിപ്പിക്കണം. നിങ്ങൾ ധരിക്കുന്ന പോലെ അവരെയും ധരിപ്പിക്കണം. 

ഏ ജനങ്ങളേ! അല്ലാഹു ഏകനാണ്. നിങ്ങളുടെ എല്ലാവരുടെയും പിതാവ് ഒരാളാണ്. നിങ്ങൾ ആദമിൽനിന്ന് ജനിച്ചു. ആദം മണ്ണിൽനിന്നും. അറബിക്ക് അനറബിയെക്കാളും അനറബിക്ക് അറബിയെക്കാളും വെളുത്തവന് കറുത്തവനെക്കാളും കറുത്തവന് വെളുത്തവനെക്കാളും ഒരു േശ്രഷ്ഠതയുമില്ല. േശ്രഷ്ഠതക്ക് അടിസ്ഥാനം ജീവിത സൂക്ഷ്മതയാണ്. ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവരാരോ അവരാണ് അല്ലാഹുവിങ്കൽ ഏറ്റവും ബഹുമാന്യർ. 

ഏ ജനങ്ങളേ! നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളോട് ബാധ്യതകൾ ഉള്ളതുപോലെത്തന്നെ നിങ്ങളിൽനിന്നും ന്യായമായ അവകാശങ്ങളും അവർക്കുണ്ട്. സ്ത്രീകൾ ദുർബലകളാണ്. അവരുടെ ദൗർബല്യം കണക്കിലെടുത്ത് മാന്യമായും സ്നേഹമസൃണമായും അവരോട് നിങ്ങൾ പെരുമാറണം. ഭാര്യമാർ നിങ്ങളുടെ അടുക്കൽ അല്ലാഹുവിൽനിന്നുള്ള അമാനത്താണ്. അവരെ കൃഷ്ണമണിപോലെ നിങ്ങൾ കാത്ത് സൂക്ഷിക്കണം.’’

പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രവാചകൻ ജനങ്ങളോട് ചോദിച്ചു, ‘‘അല്ലാഹുവിെൻറ സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചുതന്നുവോ?’’ അപ്പോൾ ജനസഹസ്രങ്ങൾ ഏകസ്വരത്തിൽ പറഞ്ഞു: ‘‘അല്ലാഹുവിെൻറ സന്ദേശം അങ്ങ് ഞങ്ങൾക്ക് എത്തിച്ചുതരുകയും അവിടത്തെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിരിക്കുന്നു.’’ അർശിെൻറ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് വികാരഭരിതനായി പ്രവാചകൻ പറഞ്ഞു: ‘‘അല്ലാഹുവേ ഈ സംരംഭത്തിന് നീ തന്നെയാണ് സാക്ഷി.’’ എന്നിട്ട് അവിടന്ന് കൽപിച്ചു: ‘‘ഇവിടെ ഹാജറുള്ളവർ ഇല്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കട്ടേ.’’ 

തലമുറകളായി ഇത് കൈമാറി വരുകയാണ്. ഈ സന്ദേശത്തിലൂടെ മാത്രമേ ലോകത്തിന് സമാധാനം കൈവരുകയുള്ളൂ. ഇതുതന്നെയാണ് ബലിപെരുന്നാളിെൻറ സന്ദേശവും. ‘അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്’.

(കേരള ഹജ്ജ് കമ്മിറ്റി ചെയർമാനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleeidBali perunnalEid Message
News Summary - Eid Massege fo Peace - Article
Next Story