Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈദുൽ ഫിത്ർ: ഉയരട്ടെ...

ഈദുൽ ഫിത്ർ: ഉയരട്ടെ മാനവികതയുടെ  വിളംബരം 

text_fields
bookmark_border
ഈദുൽ ഫിത്ർ: ഉയരട്ടെ മാനവികതയുടെ  വിളംബരം 
cancel

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ശുദ്ധിയിൽ വിശ്വാസികളുടെ ഹൃദയം ആഹ്ലാദിക്കുന്ന ദിനമാണ് ഈദുൽ ഫിത്ർ. കഠിനവ്രതത്തിലൂടെ വിശ്വാസികൾ നേടിയ വിജയത്തിൽ മണ്ണം വിണ്ണും ജീവജാലങ്ങളും മാലാഖമാരും സന്തോഷിക്കുന്ന അപൂർവ നിമിഷങ്ങൾ. റമദാൻ മാസത്തിൽ പാപമോചനവും നരകമുക്തിയും നേടിയെടുത്ത സത്യവിശ്വാസികൾക്കു നാഥൻ നൽകിയ ഉത്തമ മുഹൂർത്തം. തെൻറ അടിമകളുടെ പ്രാർഥനക്ക് ഉത്തരം നൽകിയതിന് അല്ലാഹുവും ആത്്മീയ വിശുദ്ധി നേടിയതിൽ വിശ്വാസികളും ഒരുപോലെ സന്തോഷിക്കുന്നതിലൂടെയാണ് ഈ ദിനം സവിശേഷ പ്രാധാന്യം നേടിയെടുക്കുന്നത്.

കണ്ണീരിെൻറയും പുഞ്ചിരിയുടെയും അകമ്പടിയോടെയാണ് ശവ്വാലിെൻറ പൊന്നമ്പിളി മിഴിതുറക്കുന്നത്. ആരാധനകളുടെ വസന്തകാലമായ റമദാൻ മാസത്തിെൻറ വേർപാട് വിശ്വാസികളുടെ കവിളിൽ കണ്ണീർത്തുള്ളികൾ അവശേഷിപ്പിക്കുമ്പോൾ ലക്ഷ്യസാക്ഷാത്കാരത്തിെൻറ ചൈതന്യം അതേ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നു. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾ നേടിയെടുക്കുന്ന ആത്മീയപുരോഗതിയുടെയും മാനസിക സംതൃപ്തിയുടെയും സന്തോഷപ്രകടനമാണ് ഈദുൽ ഫിത്ർ. അടുത്ത ഒരു വർഷത്തെ ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള ശാരീരിക തയാറെടുപ്പും മനഃശക്തിയും പ്രദാനം ചെയ്യുകയായിരുന്നു വിശുദ്ധ റമദാൻ. ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ദുഷ്ചിന്തകളും ദൂരീകരിച്ചുള്ള കഠിനവ്രതവും പാതിരാത്രിവരെ നീളുന്ന തറാവീഹ് നമസ്കാരവും നന്മയെ മാത്രം സ്വീകരിക്കാനും തിന്മയെ തിരസ്കരിക്കാനും വിശ്വാസികളെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു.

റമദാൻ പകർന്ന ചൈതന്യത്തിെൻറ പൂർണതയാണ്, കാതുകളിൽ അലയടിക്കുന്ന തക്ബീർ ധ്വനികളിലുള്ളത്. ‘അല്ലാഹുഅക്ബർ’ എന്നു തുടങ്ങുന്ന മധുരമന്ത്രത്തിൽ ദൈവമാണ് ഏറ്റവും വലിയ മഹാൻ എന്ന പ്രഖ്യാപനം. തക്ബീർ ധ്വനികൾ മുഴക്കിയും പെരുന്നാൾ നമസ്കാരം നിർവഹിച്ചും ഫിത്ർ സകാത്ത് വിതരണം ചെയ്തും മറ്റു പുണ്യകർമങ്ങൾ അനുഷ്ഠിച്ചും പുത്തൻ ഉടയാടകൾ അണിഞ്ഞും പെരുന്നാൾ സദ്യ കഴിച്ചും ഈ ദിനത്തെ വിശ്വാസികൾ ആഹ്ലാദപൂർണമാക്കുന്നു. മതം അനുശാസിക്കുന്ന നിബന്ധനകളിൽ ഒതുങ്ങിനിന്നുള്ള ആഘോഷവും ആഹ്ലാദവുമാണ് ഈദുൽ ഫിത്റിൽ വേണ്ടത്.

ഇസ്ലാം മുന്നോട്ടുവെക്കുന്ന സാഹോദര്യ സന്ദേശത്തിെൻറയും മാനവികതയുടെയും ഐക്യത്തിെൻറയും ഉത്തമോദാഹരണമാണ് ഈദുൽ ഫിത്ർ. പരസ്പരം ആലിംഗനം ചെയ്ത്, ആശംസകൾ കൈമാറി സ്നേഹബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിർത്താനാണ് ഈദ് ആഹ്വാനം ചെയ്യുന്നത്. അയൽവാസികൾ തമ്മിൽ സ്നേഹബന്ധം ചുരുങ്ങിച്ചുരുങ്ങിവരുകയും മതിൽക്കെട്ടുകൾ ഉയർന്നു വലുതാവുകയും ചെയ്യുമ്പോൾ സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും വീണ്ടെടുപ്പാണ് ഈദ് ആഘോഷത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഉയർത്തിക്കെട്ടിയ കരിങ്കൽക്കെട്ടിനപ്പുറത്തെ സഹജീവി സംതൃപ്ത ജീവിതമാണോ നയിക്കുന്നതെന്ന് അന്വേഷിക്കാനുള്ള സാമൂഹിക ബാധ്യത പെരുന്നാൾ ദിനം ഓർമപ്പെടുത്തുന്നു. സമ്പന്നരുടെ മക്കൾ പുത്തനുടുപ്പുകളണിഞ്ഞ് ആഹ്ലാദത്തോടെ പെരുന്നാൾ ആഘോഷങ്ങളിലേക്കിറങ്ങുമ്പോൾ, ഇല്ലായ്മക്കു നടുവിലെ കണ്ണീർക്കയത്തിൽ വീണു പിടയുന്ന കുരുന്നുകളെക്കൂടി ഓർക്കണമെന്ന സന്ദേശമാണ് ഈദുൽ ഫിത്ർ നൽകുന്നത്. കരയുന്ന മക്കളുടെ മുഖത്തേക്കു നോക്കാൻ കഴിയാതെ പൊറുതിമുട്ടുന്ന പാവപ്പെട്ടവെൻറ കുടിലുകളിലേക്ക് കണ്ണയക്കണമെന്ന ഓർമപ്പെടുത്തലാണത്. സാന്ത്വനവും സഹായവും അവിടെ എത്തിക്കാനുള്ള അവസരമാണ് ഈ ആഘോഷം.

ആർഭാടങ്ങളുടെ വർണപ്പൊലിമയിൽ പെരുന്നാൾ ദിനവും വെറുമൊരു ആഘോഷമായിപ്പോകരുത്. സത്യവിശ്വാസികൾക്കു ദൈവം കൽപിച്ചുനൽകിയ ആഘോഷദിനമാണിത്. ആർഭാടങ്ങളുടെ മേളയാക്കി ഇതിെൻറ മഹത്ത്വം കുറക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തികൾക്ക് അല്ലാഹുവിനോടുള്ള ബാധ്യതയും കുടുംബത്തോടുള്ള ഉത്തരവാദിത്തവും നിർവഹിക്കേണ്ട ദിനമാണിത്. കമ്പോളസംസ്കാരത്തിനെതിരായ പോരാട്ടമാണല്ലോ വിശുദ്ധ റമദാൻ വിളിച്ചുപറഞ്ഞത്. സമൂഹത്തിലെ അസന്തുലിതാവസ്ഥയും അസമത്വവും അവസാനിപ്പിക്കാനുള്ള പ്രചോദനമാണ് ഈദുൽ ഫിത്ർ നൽകേണ്ടത്. ആഘോഷങ്ങൾ സഹകരണത്തിെൻറയും സമഭാവനയുടെയും സഹാനുഭൂതിയുടെയും പ്രതീകങ്ങളാവണമെന്ന ഇസ്ലാമിക വീക്ഷണത്തിെൻറ പ്രകാശനമാണ് പെരുന്നാൾ ദിനത്തിലെ ഫിത്ർ സകാത്ത്. അന്നേദിവസം പട്ടിണി കിടക്കുന്ന ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല എന്നതാണ് ഇസ്ലാമിെൻറ പക്ഷം. സമ്പത്തിെൻറ ശുദ്ധീകരണമാണ് സകാത്തിെൻറ സന്ദേശമെങ്കിൽ വ്രതത്തിെൻറ പൂർണതയാണ് ഫിത്ർ സകാത്തിെൻറ ലക്ഷ്യം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleedul fitharmalayalam news
News Summary - Edul fithar - Article
Next Story