ഗുരുവും സഹപ്രവർത്തകനും
text_fieldsആയുർവേദപഠനം കഴിഞ്ഞാണ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥിയായി എത്തുന്നത്. അതിനാൽ അവിടത്തെ അധ്യാപകരും ഞാനും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നില്ല. എെൻറ അധ്യാപകനായ മാധവൻകുട്ടി എന്നെക്കാൾ മൂന്നോ നാലോ വയസ്സുമാത്രം മൂത്തതായിരുന്നു. വിദ്യാർഥികൾക്ക് എക്കാലത്തും സുഹൃത്തും വഴികാട്ടിയുമായ മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.
ഫിസിയോളജിയായിരുന്നു മാധവൻകുട്ടിയുടെ വിഷയം. പൊതുവെ വരണ്ട ഒരു വിഷയമാണിത്. അത്ര നന്നായി പഠിപ്പിക്കാൻ കഴിയുന്നവർക്ക് മാത്രമേ വിദ്യാർഥികളെ ക്ലാസിൽ പിടിച്ചിരുത്താനാവൂ. ഏറ്റവും നല്ല ഇംഗ്ലീഷിലാണ് മാധവൻകുട്ടി ക്ലാസെടുത്തിരുന്നത്. അതുകൊണ്ടുതന്നെ മറ്റ് ക്ലാസുകൾ കട്ട് ചെയ്ത്പോലും വിദ്യാർഥികൾ അദ്ദേഹത്തിെൻറ ക്ലാസിലിരിക്കുമായിരുന്നു. മാധവൻകുട്ടിയുടെ ഇംഗ്ലീഷ് പ്രാവീണ്യവും അവതരണവും ക്ലാസുകളെ ആകർഷകമാക്കി. പഠിപ്പിക്കുന്ന വിഷയത്തിൽ അഗാധമായ പാണ്ഡിത്യവും അത് വിദ്യാർഥികൾക്ക് മനസ്സിലാകുന്നവിധം ലളിതമായി പറഞ്ഞുകൊടുക്കാനുള്ള അദ്ദേഹത്തിെൻറ കഴിവും അപാരമായിരുന്നു. അദ്ദേഹത്തെ വിദ്യാർഥികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. വിദ്യാർഥികൾക്കും അധ്യാപകനുമിടയിലെ അതിർവരമ്പുകൾ അദ്ദേഹം മായ്ച്ചുകളഞ്ഞു. ഒരു സഹോദരനെപോലെ അല്ലെങ്കിൽ അടുത്ത സുഹൃത്തിനെപോലെയാണ് മാധവൻകുട്ടി വിദ്യാർഥികളോട് പെരുമാറിയിരുന്നത്. സാധാരണക്കാരായ വിദ്യാർഥികളോടുപോലും മുതിർന്ന അധ്യാപകെൻറ ആടയാഭരണങ്ങളില്ലാതെ അദ്ദേഹം അടുത്തിടപഴകി. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുന്നിൽ നിന്നു. ഏത് പ്രശ്നത്തിന് പരിഹാരം തേടിയും ഏത് സംശയത്തിന് ഉത്തരം കണ്ടെത്താനും വിദ്യാർഥികൾക്ക് ഒരു മടിയുമില്ലാതെ ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അദ്ദേഹത്തിനും അതെല്ലാം സന്തോഷവുമായിരുന്നു.
വിദ്യാർഥിയായിരിക്കുേമ്പാഴും പിന്നീട് സഹപ്രവർത്തകനായിരിക്കുേമ്പാഴും ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. മെഡിക്കൽ കോളജിലെ പഠനകാലത്ത് എല്ലാ വർഷവും ഒാണത്തിന് ഞങ്ങൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാടകം അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും രണ്ട് പ്രധാന വേഷങ്ങളിൽ ഞാനും മാധവൻകുട്ടിയും ഉണ്ടാകും. എെൻറ എതിർപക്ഷത്ത് നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധവൻകുട്ടിയുമായി കടുത്ത വാഗ്വാദങ്ങൾ തന്നെയുണ്ടാകും. അതൊന്നും ഞങ്ങൾക്കിടയിലെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ക്ലാസ്മുറിക്കകത്തും പുറത്തും നാട്യങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു മാധവൻകുട്ടിയുടേത്. ശിഷ്യരോടായാലും സഹപ്രവർത്തകരോടായാലും സുഹൃത്തുക്കളോടായാലും സ്നേഹത്തോടെ മാത്രമേ അദ്ദേഹം പെരുമാറിയിരുന്നുള്ളൂ. പിന്നീടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഉൗഷ്മളമായി തുടർന്നുപോന്നു. വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ് ഇൗ വിയോഗം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.